ക്യാപ്റ്റനെയും നിഷ്പ്രഭനാക്കിയ ഉമയുടെ വ്യക്തിപ്രഭാവം; പാളി പോയ തന്ത്രങ്ങൾ; ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താൻ ആവാത്ത ദയനീയത; വനിതാ വോട്ടർമാരിൽ ഏൽക്കാതെ പോയ വ്യാജവീഡിയോ സഹതാപം; എൽഡിഎഫ് സെഞ്ച്വറി അടിക്കാതെ ഔട്ടായതിന് പിന്നിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സെഞ്ച്വറി അടിക്കാൻ പാകത്തിൽ ഇടതുഭരണകൂടം ഒന്നടങ്കം തൃക്കാക്കര കടക്കാൻ നോക്കിയിട്ടും, തോറ്റമ്പി. ജീവിച്ചിരുന്ന പി ടിയേക്കാൾ ശക്തനാണ് മരിച്ചുപോയ പി ടിയെന്ന നിരീക്ഷണം പൊലിച്ചു. സഹതാപ തരംഗം ആണ് ജയകാരണമെന്ന് എൽഡിഎഫ് ന്യായം നിരത്തിയാലും, കാടിളക്കിയുള്ള പ്രചാരണത്തിന് ശേഷം ഉമ തോമസ് ഇത്രയും വലിയ ഭൂരിപക്ഷം നേടിയതിന് പിന്നിൽ അതുമാത്രമല്ല എന്ന് അവർക്ക് നന്നായി അറിയാം.
കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ വോട്ട് വിഹിതം വർദ്ധിച്ചിട്ടുണ്ടെന്നാണ് എം.സ്വരാജ് ആശ്വസിക്കുന്നത്. 'കഴിഞ്ഞ തവണ 15000 വോട്ടിന് തോറ്റ സ്ഥലമല്ലേ. അവർക്ക് കുറേ കൂടി വോട്ട് കിട്ടി. ഞങ്ങളുടെ വോട്ടും വർദ്ധിക്കുകയാണ് ചെയ്തത്. നിയമസഭാംഗമായ ഒരാൾ മരിച്ചാൽ അദ്ദേഹത്തിന്റെ ഭാര്യയോ മകനോ ഒക്കെ സ്ഥാനാർത്ഥിയായി വന്ന അവസരങ്ങളിലെല്ലാം അവർ വിജയിച്ചതായിട്ടാണ് കാണുന്നത്. അതിനെയാണ് നമ്മൾ സഹതാപ തരംഗം എന്നൊക്കെ പറയുന്നത്.ആ ചരിത്രം തിരുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. ആ രീതി തന്നെ തുടർന്നതായിട്ടാണ് കാണുന്നത്. ഇത് സർക്കാരിനെതിരാണ് വ്യാഖ്യാനിച്ചാൽ തെറ്റായ നിഗമനങ്ങളിലേക്കാണ് എത്തിച്ചേരുന്നത്.', സ്വരാജിന്റെ വാദം ഇങ്ങനെ
വ്യാജ വീഡിയോ സഹതാപം ഏറ്റില്ല
അവസാന റൗണ്ടിൽ വെടി പൊട്ടിക്കാൻ പാകത്തിൽ ഇടതുമുന്നണിക്ക് കിട്ടിയതായിരുന്നു ഡോ.ജോ.ജോസഫിന് എതിരായ അശ്ലീല ദൃശ്യം. ഉമ തോമസിനോട് സ്ത്രീവോട്ടർമാർക്കുള്ള മമതയിൽ വിള്ളൽ വീഴ്ത്തി ജോയ്ക്ക് കാര്യങ്ങൾ അനുകൂലമാക്കാമെന്ന പ്രതീക്ഷ തെറ്റി. വോട്ടെടുപ്പ് ദിവസം അശ്ലീല വീഡിയോ അപ് ലോഡ് ചെയ്ത കോട്ടയ്ക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് ലീഗ പ്രവർത്തകൻ ആണെന്ന് ആരോപിച്ച് മൈലേജിന് നോക്കിയെങ്കിലും അതും വെറുതെയായെന്ന് വോട്ടുകണക്ക് തെളിയിക്കുന്നു. തൃക്കാക്കരയിൽ കനത്ത അടിയൊഴുക്കുകൾ ഉണ്ടാകുമെന്ന കോടിയേരിയുടെ പ്രവചനവും തെറ്റി.
ഉമയ്ക്ക് മുന്നിൽ ക്യാപ്റ്റനും നിഷ്പ്രഭം
സ്ഥാനാർത്ഥി നിർണയത്തിൽ, യുഡിഎഫ് ഇത്തവണ എൽഡിഎഫിനേക്കാൾ മിടുക്ക് കാട്ടി. നേരത്തെ മുതലേ അതിജീവിതയുടെ പ്രശ്നത്തിലും മറ്റും ഇടപെട്ട് ഉമ തോമസ് കളത്തിൽ സജീവമായിരുന്നു. മത്സരിക്കുമെന്ന സൂചനകളും നൽകിയിരുന്നു. പി ടിക്ക് വേണ്ടി മണ്ഡലം നിലനിർത്താൻ ഇറങ്ങിയ ഉമയെ വനിത വോട്ടർമാർ ഏറ്റെടുത്തുവെന്ന് തന്നെ പറയേണ്ടി വരും. പോസ്റ്റർ ഒട്ടിക്കുന്നതിൽ മുതൽ സ്ത്രീകളുടെ ആവേശം ദൃശ്യമായിരുന്നു. വിജ്ഞാപനം വന്നയുടൻ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് സ്കോർ ചെയ്തു. എന്നാൽ, പതിവില്ലാതെ എൽഡിഎഫിന് ഇക്കാര്യത്തിൽ ചാഞ്ചാട്ടം വന്നു.
അഡ്വ. കെ.എസ്. അരുൺകുമാർ എന്ന യുവനേതാവിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചതായി മാധ്യമ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ചുവരെഴുത്തും തുടങ്ങി. എന്നാൽ, അരുൺ കുമാറല്ല സ്ഥാനാർത്ഥി എന്നറിഞ്ഞപ്പോൾ അണികൾക്ക് നിരാശയായി. ഡോ. ജോ ജോസഫിന്റെ പേര് മാത്രമാണ് എൽ.ഡി.എഫ് ചർച്ച ചെയ്തതെന്ന് മന്ത്രി പി. രാജീവ് വിശദീകരിച്ചെങ്കിലും അത് ദഹിക്കാൻ പ്രയാസമുള്ള പ്രസ്താവനയായിരുന്നു.
പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധൻ എന്ന നിലയിൽ ഡോ.ജോ ജോസഫ് ആദരവ് പിടിച്ചുപറ്റിയെങ്കിലും, ഉമ തോമസിന്റെ ജനപ്രിയതയെ വെല്ലുവിളിക്കാൻ തെല്ലും പോന്നതായില്ല. ചുരുക്കി പറഞ്ഞാൽ, ഉമ പി ടിയുടെ ഭാര്യ എന്നതിലേക്കാളേറെ, തൃക്കാക്കരയുടെ വികാരമായി മാറി.വിവാദങ്ങളിലേക്ക് കടക്കാതെ ശാന്ത സൗമ്യമായി ഹൃദയം കുറന്ന് നാട്ടുകാരോട് ഉമ ഇടപെട്ടതിൽ ഒരു സ്വാഭാവികതയുണ്ടായിരുന്നു. കലർപ്പില്ലാത്ത ആ പെരുമാറ്റം തൃക്കാക്കരയിൽ ഹിറ്റായി. ഇതിനൊപ്പം പി ടിയുടെ ഭാര്യ തോൽക്കരുതെന്ന് കൂടി തൃക്കാക്കരക്കാർ തീരുമാനിച്ചപ്പോൾ, എൽഡിഎഫിന്റെ സെഞ്ച്വറി മോഹം അകന്നു പോവുകയായിരുന്നു.
ഇതോടെ, 25016 വോട്ട് എന്ന മണ്ഡല ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷമാണ് ഉമ തോമസ് നേടിയത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ മറികടന്നത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ പി.ടി.തോമസിന്റെ 14,329 വോട്ടിന്റെ ലീഡ് ഉമ ആറാം റൗണ്ടിൽ തന്നെ മറികടന്നിരുന്നു. ചുരുക്കം ചില ബൂത്തുകളിൽ മാത്രമാണ് എൽ ഡി എഫിന് മുന്നേറ്റം നടത്താനായത്. ജയിച്ചില്ലെങ്കിലും ഭൂരിപക്ഷം കുറയ്ക്കാനാവുമെന്ന് കരുതിയിരുന്ന എൽഡിഎഫ് പ്രതീക്ഷകൾ തകർത്തുകൊണ്ടുള്ള മുന്നേറ്റമാണ് ഉമ നടത്തിയത്. കെ വി തോമസിനെ മുന്നണിയിൽ എത്തിച്ച തന്ത്രവും, മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി ഒന്നടങ്കവും നടത്തിയ ചിട്ടയായ പ്രവർത്തനവും ഏശിയില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
യുഡിഎഫിന്റെ മണ്ഡല സ്വാധീനത്തെ മറികടക്കാൻ ആയില്ല
തൃക്കാക്കര യുഡിഎഫ് മണ്ഡലമെന്ന് സമ്മതിച്ച് കൊണ്ട് തന്നെയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2011 ൽ മണ്ഡല രൂപീകരണത്തിന് ശേഷം ഇതുവരെ തൃക്കാക്കരക്കാർ യുഡിഎഫിനെ ചതിച്ചിട്ടില്ല. ഭരണത്തിലിരിക്കുന്നതിന്റെ ആനുകൂല്യങ്ങൾ ഉപയോഗിച്ച് തൃക്കാക്കര കീഴടക്കാമെന്ന എൽഡിഎഫ് മോഹം അമ്പേ പൊളിഞ്ഞുപോകുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം. 'ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത്. പക്ഷേ ജനങ്ങളുടെ വിധിയെഴുത്ത് പരിഗണിച്ചപ്പോൾ അവരുടെ പരിഗണനാ വിഷയമായി അത് മാറിയിട്ടുണ്ടോ എന്ന് സംശയമാണ്'- സ്വരാജ് ഇങ്ങനെ പറയുമ്പോഴും, കൊച്ചി നഗരസഭയുടെ 22 ഡിവിഷനുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ മിഡിൽ ക്ലാസ് വോട്ടുകളെ അടുപ്പിക്കാൻ എൽഡിഎഫിന് ആയില്ല.
യുഡിഎഫിന്റെ ന്യൂനപക്ഷ വോട്ടുബാങ്ക് പൊളിക്കാനുള്ള തന്ത്രവും പരാജയപ്പെട്ടു
യുഡിഎഫിന് സ്വാധീനമുള്ള ക്രിസ്ത്യൻ ന്യൂനപക്ഷ മേഖലയിലെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താൻ ലക്ഷ്യമിട്ടാണ് ജോ ജോസഫിനെ എൽഡിഎഫ് സ്ഥാനാർത്ഥി ആക്കിയത് പോലും. സഭാ സ്ഥാനാർത്ഥിയെന്ന വിമർശനം ഒളിഞ്ഞും, തെളിഞ്ഞും വന്നപ്പോഴും, കാര്യമായി പ്രതിരോധിക്കാൻ ഇടതുനേതാക്കൾ മുതിർന്നില്ല. ഗുണമാകുന്നെങ്കിൽ ആകട്ടെ എന്ന് നിലപാട്. കെ വി തോമസിനെ ഒപ്പം കൂട്ടിയിട്ടും ഒരുചലനവും സൃഷ്ടിക്കാനായില്ല. ന്യൂനപക്ഷ വോട്ടുകൾ മാത്രമല്ല, എല്ലാ വിഭാഗത്തിന്റെയും വോട്ടുകൾ യുഡിഎഫിന്റെ പെട്ടിയിൽ വീണു.
ട്വന്റി-ട്വന്റിയുടെ പിന്മാറ്റം യുഡിഎഫിന് അനുകൂലമായി
മന:സാക്ഷി വോട്ടിനാണ് ട്വന്റി ട്വന്റി ആഹ്വാനം ചെയ്തതെങ്കിലും, ഇടത് സർക്കാരിന് ഒരുപണി കൊടുക്കണം എന്ന ആഗ്രഹം സാബു ജേക്കബിനും കൂട്ടർക്കും ഉണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ പിടിച്ച പതിമൂവായിരത്തോളം വോട്ടിൽ യുഡിഎഫ് വോട്ടുകളായിരുന്നു ഏറെയും. ഭൂരിപക്ഷം ഉയരാൻ അതും കാരണമായി. 'തുടർഭരണം ലഭിച്ചതിനു ശേഷമുള്ള സർക്കാരിന്റെ ഒരു വർഷത്തെ ഭരണത്തോടുള്ള അമർഷമാണ് ഈ തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചതെന്നു ട്വന്റി ട്വന്റി കോഓർഡിനേറ്റർ സാബു എം. ജേക്കബ് പ്രതികരിച്ചത് ശ്രദ്ധേയമായി. വികസനം ജനങ്ങൾക്കു സ്വീകാര്യമാകണം. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വികസനവും പ്രവർത്തനവുമാണ് നടത്തേണ്ടത്. കുറെ സഖാക്കൾ തീരുമാനം എടുത്തുള്ള പദ്ധതിയിൽ ജനങ്ങൾ എന്തും ആയിക്കോട്ടെ എന്നു ചിന്തിക്കുന്നതിന്റെ പ്രതിഫലനമാണ് നടന്നിരിക്കുന്നത്. അഹങ്കാരം കൊണ്ട് എന്തും ആകാമെന്നു തീരുമാനിച്ചാൽ അതിനു തിരിച്ചടിയുണ്ടാകും. ജനങ്ങൾ പ്രതികരിക്കും എന്നു മനസിലാക്കി മുന്നോട്ടു പോയാൽ ജനങ്ങൾ തിരിച്ചു ചിന്തിക്കും. അല്ലെങ്കിൽ ഇതു പോലെയുള്ള അവസ്ഥ വീണ്ടുമുണ്ടാകും.
തൃക്കാക്കര തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി പരസ്യമായ നിലപാടാണ് എടുത്തത്. വിവേകത്തോടെ വോട്ടു ചെയ്യാനാണ് ജനങ്ങളോട് അഭ്യർത്ഥിച്ചത്. അതു കൃത്യമായി ഉപയോഗിച്ചു എന്നതിന്റെ തെളിവാണ് ഫലത്തിൽ വന്നിരിക്കുന്നത്. കഴിഞ്ഞ തവണ 14000 വോട്ടാണ് പാർട്ടിക്കു കിട്ടിയിരുന്നതെങ്കിൽ ഇത്തവണ 20000, 25000 വോട്ടുകൾക്കു സാധ്യതയുള്ള മണ്ഡലമാണ്. ഇവിടെ ട്വന്റി ട്വന്റി മൽസര രംഗത്തുണ്ടായിരുന്നെങ്കിൽ വ്യത്യസ്തമായ ചിത്രമായിരുന്നിരിക്കും ഉണ്ടാകുക എന്നും സാബു ജേക്കബ് അവകാശപ്പെടുന്നു.
മഞ്ഞ കുറ്റിയോടുള്ള പ്രതിഷേധം
ഇടതുപക്ഷത്തിന് പോലും നൂറു ശതമാനം ഉറപ്പില്ലാത്ത കെ റയിലിന് വേണ്ടിയുള്ള കുറ്റി നാട്ടലും, പിഴുതുമാറ്റലും, ജനമനസിൽ ആശങ്ക സൃഷ്ടിച്ചുവെന്ന് വേണം കരുതാൻ. വികസനത്തിന്റെ രാഷ്ട്രീയം എന്ന എൽഡിഎഫ് മുദ്രാവാക്യം തൃക്കാക്കരക്കാർ തള്ളിക്കളഞ്ഞു.തിരഞ്ഞെടുപ്പിന് മുമ്പ് കല്ലിടീലിൽ നിന്ന് പിന്മാറിയെങ്കിലും, എൽഡിഎഫിനെ പൂട്ടാനുള്ള മികച്ച ആയുധം യുഡിഎഫ് പ്രയോഗിക്കുക തന്നെ ചെയ്തു. വി ഡി സതീശനും, കെ.സുധാകരനും അരയും തലയും മുറുക്കി ഇറങ്ങിയപ്പോൾ ഇടതുപക്ഷത്തിന് കെ റെയിലിൽ മറുപടികൾ മുട്ടി. എല്ലാം ശ്രദ്ധിച്ച ജനം ഉമതോമസിനെ കനിഞ്ഞ് അനുഗ്രഹിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്