ഇടതു കേന്ദ്രങ്ങളിൽ കയറി പടവെട്ടി വലതു കോട്ടയാക്കാൻ പഠിച്ച തിരുവഞ്ചൂർ; അടൂരിൽ നിന്നും കോട്ടയത്തേക്ക് മാറിയപ്പോഴും മാറ്റമില്ല; 711 വോട്ടിന് കഴിഞ്ഞ തവണ വിജയിച്ച മന്ത്രി ഇക്കുറി ശ്രമിക്കുന്നത് 10,000 കടക്കാൻ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: 1987 വരെ ഇടതു പക്ഷത്തിന്റെ പ്രധാന പ്രതീക്ഷയായിരുന്നു അടൂർ. രണ്ട് തവണ തെന്നല ബാലകൃഷ്ണ പിള്ളയെ ജയിപ്പിക്കാനായത് മാത്രമായിരുന്നു കോൺഗ്രസുകാർക്കിവിടെ മേനി പറയാനുണ്ടായിരുന്നത്. സത്യസന്ധനായ അഴിമതികറ പുരളാത്ത തെന്നലയ്ക്ക് പോലും അടൂരിൽ അടിതെറ്റി. അപ്പോഴാണ് 1991ൽ യുവത്വത്തിന്റെ കരുത്തുമായി കോടയത്തു നിന്നും തിരുവഞ്ചൂർ അടൂരിലെത്തി. ഇതോടെ മണ്ഡലത്തിന്റെ തലവര മാറി. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ സഹതാപ തരംഗത്തിൽ 1991ൽ അടുർ കടന്ന തിരുവഞ്ചൂർ പിന്നെ ഇവിടുത്തുകാരുടെ നേതാവായി. 2006വരെ നാല് നിയമസഭാ വിജയങ്ങൾ. തിരുവഞ്ചൂർ അടൂരിനെ വിട്ടപ്പോൾ വീണ്ടുമത് സിപിഐയുടെ മണ്ഡലമായി.
അടൂരിനെ സംവരണ മണ്ഡലമാക്കിയപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തേക്ക് വണ്ടി കയറി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ തിരുവഞ്ചൂരിന് എന്ത് സംഭവിക്കുമെന്ന ആശങ്ക സജീവമായിരുന്നു. എന്നാൽ മണ്ഡലത്തെ ഇളക്കി മറിച്ച് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ കോട്ടയത്തിന്റെ മനസ്സ് സ്വന്തമാക്കി. പതിനാല് നിയമസഭാ പോരിൽ പത്തിലും ഇടത്തേയ്ക്കായിരുന്നു കോട്ടയകാരുടെ ചായ് വ്. അടൂരിൽ നിന്ന് കോട്ടയത്ത് തിരുവഞ്ചൂർ എത്തുമ്പോൾ സിപിഎമ്മിന്റെ വിഎൻ വാസവനായിരുന്നു സിറ്റിങ് എംഎൽഎ. വീറുറ്റ പോരാട്ടത്തിൽ 711 വോട്ടിന് തിരുഞ്ചൂർ വാസവനെ കടന്നു. മന്ത്രിയായി. റവന്യൂവും ആഭ്യന്തരവും ഭരിച്ച് ട്രാൻസ്പോർട്ടും കായിക വകുപ്പിലുമെത്തി. അഞ്ച് കൊല്ലത്തിന് ശേഷം തിരുവഞ്ചൂർ കോട്ടയത്ത് വീണ്ടുമെത്തുമ്പോൾ ചിത്രം മാറുകയാണ്.
1982ൽ അടൂരിൽ തെന്നല വിജയിച്ചത് 1738 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. അഞ്ചുവർഷം കഴിഞ്ഞ് 1226 വോട്ടിന് തോറ്റു. സഹതാപ തരംഗത്തിന്റെ കരുത്തിൽ 1992ൽ തിരുവഞ്ചൂർ അടൂരിൽ ജയിച്ചത് 5767 വോട്ടിന്. 1997ൽ അത് 9201 ആയി ഉയർന്നു. അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ അടൂരിനെ യുഡിഎഫ് കോട്ടയാക്കി തിരുവഞ്ചൂർ മാറ്റിയെന്ന് വ്യക്തവുമായി. 15340 വോട്ടിനാണ് ജയിച്ചത്. വി എസ് അച്യൂതാനന്ദൻ തരംഗത്തിൽ 2006ൽ ഇടതു പക്ഷം കേരളം തൂത്തുവാരിയപ്പോഴും അടൂരിൽ തിരുവഞ്ചൂർ കുലുങ്ങിയില്ല. ഭൂരിപക്ഷം 1846 ആയി ഉയർത്തി. എന്നാൽ മണ്ഡലം സംവരണ പട്ടികയിൽ ആയപ്പോൾ തിരുവഞ്ചൂർ കോട്ടയത്തേക്ക് വണ്ടി കയറി. ഇതോടെ ഭൂരിപക്ഷമെല്ലാം അപ്രസക്തമായി. 607 വോട്ടിന് ചിറ്റയം ഗോപകുമാർ അടൂരിന്റെ ജനപ്രതിനിധിയുമായി.
അടൂരിൽ സംഭവിച്ചത് കോട്ടയത്തും തിരുവഞ്ചൂർ ആവർത്തിച്ചുവെന്നാണ് വിലയിരുത്തൽ. സിപിഎമ്മിൽ സ്ഥാനാർത്ഥിയാകാൻ പോലും ആരും തയ്യാറാകാത്തെ മണ്ഡലം. കോട്ടയത്ത് തിരുവഞ്ചൂർ ഭൂരിപക്ഷം ഇത്തവണ ഉയർത്തുമെന്നാണ് ഏവരുടേയും വിലയിരുത്തൽ. ഭൂരിപക്ഷം ഇത്തവണ 10000 കടത്തുകയാണ് തിരുവഞ്ചൂരിന്റെ ലക്ഷ്യം. ആർക്കും തിരുവഞ്ചൂരിന്റെ വിജയത്തിൽ സംശയമില്ല. സോളാറിലും ദേശീയ ഗെയിംസിലുമെല്ലാം ചില വിവാദങ്ങളിൽ തിരുവഞ്ചൂർ പെട്ടിരുന്നു. എന്നാൽ അതൊന്നും കോട്ടയത്ത് തിരുവഞ്ചൂരിന്റെ ജനസമ്മതി കുറഞ്ഞില്ല. ആഭ്യന്തര വകുപ്പ് നഷ്ടമായപ്പോൾ ചെറിയ മനോവിഷമം തിരുവഞ്ചൂരിന് ഉണ്ടായിരുന്നു. ഇപ്പോഴാലോചിക്കുമ്പോൾ അതും നല്ലതാണെന്ന് തിരുവഞ്ചൂർ പറയും. അതുകൊണ്ട് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ബസുകളെത്തിക്കാൻ തിരുവഞ്ചൂരിനായി.
കോട്ടയം മണ്ഡലത്തിന്റെ വികസന നേട്ടങ്ങൾ എടുത്തു പറഞ്ഞാണ് വോട്ട് പിടിചത്തം. അക്ഷര നഗരിക്ക് അൻപതാണ്ടിന്റെ ഊർജം പകർന്ന അഞ്ചു വർഷം എന്ന മുദ്രാവക്യമുയർത്തി വോട്ട് പിടിത്തം. അഞ്ചു വർഷത്തിനുള്ളിൽ 1,202.5 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് പദ്ധതികളുടെ പേര് സഹിതം ചൂണ്ടിക്കാട്ടിയാണ് ജനങ്ങളെ സമീപിക്കുന്നത്. അത് ശരിയാണ് താനും. പാലങ്ങളും റോഡുകളുമെല്ലാമായി കോട്ടയത്തിന്റെ ചരികാല അഭിലാഷങ്ങൾ പലതും തിരുവഞ്ചൂർ നേടിയെടുത്തു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടക്കത്തിൽ റവന്യൂമന്ത്രിയായിരുന്നു. അപ്പോൾ ആവുന്നതെല്ലാം സ്വന്തം മണ്ഡലത്തിലെത്തിച്ചു. ആഭ്യന്തര മന്ത്രിയുടെ കരുത്ത് കട്ടിയപ്പോൾ കോട്ടയത്തെ മുഴുവൻ കൈക്കുള്ളിലാക്കി വികസനത്തിന് വേഗം നൽകി. പിന്നെ കായികഗതാഗത മന്ത്രിയായുള്ള തരംതാഴ്ത്തൽ. ഇതിനേയും അവസരമായി തന്നെ തിരുവഞ്ചൂർ ഉപയോഗിച്ചു.
മന്ത്രിപദത്തിലെ അവസാനകാലത്ത് തിരുവഞ്ചൂർ മണ്ഡലത്തിൽ നിറഞ്ഞു. വിവാദങ്ങൾ പലതുണ്ടായതു കൊണ്ട് തന്നെ കരുതലോടെ ജനങ്ങളുമായി സംവദിച്ചു. വികസന നേട്ടങ്ങൾ എല്ലാം ജനങ്ങളിലേക്ക് എത്തിച്ചു. കൊച്ചി ആലപ്പുഴ കോട്ടയം നഗരങ്ങളെ ബന്ധിപ്പിച്ചു വിപുലമായ ഗതാഗത സൗകര്യങ്ങളുണ്ടാക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി. ഇത്തരമൊരു പദ്ധതിക്കായി ഏകദേശം 720 കോടി രൂപ ചെലവു വരും. ഇതോടെ കോട്ടയത്തിന്റെ മുഖഛായ തന്നെ മാറ്റപ്പെടും. വേമ്പനാട് കായൽ കാഴ്ചകളും തീരദേശങ്ങളുടെയും നഗരങ്ങളുടെയും വികസനം ലക്ഷ്യമിട്ടു കോടിമതചേർത്തല പാത മറ്റൊരു സ്വപ്ന പദ്ധതിയാണ്. ഇതിനായി കേന്ദ്ര സർക്കാരിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും അനുമതിയും തേടേണ്ടതുണ്ട്. കൊച്ചിയെന്ന പോലെ കോട്ടയത്തെയും മെട്രോ നഗരമാക്കി മാറ്റുകയാണ് തന്റെ സ്വപ്നമെന്നും തിരുവഞ്ചൂർ വിശദീകരിച്ചു.
കൊച്ചി വികസിക്കുന്നതു പോലെ സമീപ പ്രദേശമായ കോട്ടയവും തൊടുപുഴയും എല്ലാം വികസിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതൊക്കെ പാഴ് വാക്കാക്കില്ലെന്ന് അഞ്ചു കൊല്ലത്തെ പ്രവർത്തനം കൊണ്ട് തിരുവഞ്ചൂർ കോട്ടയത്തുകാരെ ബാധ്യപ്പെടുത്തിയെന്നതാണ് യാഥാർത്ഥ്യം. ഇതുകൊണ്ട് തന്നെയാണ് കോട്ടയം തിരുവഞ്ചൂരിന്റെ കോട്ടയാകുന്നത്. ഭൂരിഭാഗം തെരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റുകളെ നെഞ്ചിലേറ്റിയ കോട്ടയം ഇടയ്ക്കൊക്കെ കോൺഗ്രസിനേയും കൈപിടിച്ചുയർത്തിയെന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് തിരുവഞ്ചൂരിന്റെ ഇടപെടൽ കോട്ടയത്തെ പ്രധാന വിഷയമാകുന്നതും. 2001 മുതൽ ഇരുമുന്നണികളും മാറിമാറി വിജയിച്ചതാണ് ചരിത്രം. വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് വിജയം നേടാനായ തെരഞ്ഞെടുപ്പായിരുന്നു അത്. സിപിഐ(എം). ജില്ലാ സെക്രട്ടറിയായിരുന്ന വൈക്കം വിശ്വനെതിരെ യു.ഡി.എഫ്. സ്ഥാനാർത്ഥി മേഴ്സി രവി വിജയിച്ചത്. എന്നാൽ 2006ൽ സിപിഐ(എം). സ്ഥാനാർത്ഥി വി.എൻ.വാസവൻ ജയിച്ചു. 2011ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സിറ്റിങ് എംഎ!ൽഎ. വി.എൻ.വാസവനെ തോൽപ്പിച്ചു.
എംപി. ഗോവിന്ദൻ നായർ, ടി.കെ. രാമകൃഷ്ണൻ, എൻ. ശ്രീനിവാസൻ എന്നിവർ മന്ത്രിയായ ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണനിലൂടെ ഒരു മന്ത്രിയെ കിട്ടിയ തെരഞ്ഞെടുപ്പായിരുന്നു അത്. ഇത് എല്ലാ അർത്ഥത്തിലും കോട്ടയത്തിന് കരുത്തായി. 1957ൽ ആദ്യനിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ.യിലെ പി.ഭാസ്കരൻ നായരാണ് വിജയിച്ചത്. കോൺഗ്രസിലെ എംപി ഗോവിന്ദൻ നായർ തോറ്റു. 1960ൽ എംപി ഗോവിന്ദൻ നായർ വിജയം നേടി. ആ വിജയം കോട്ടയത്തിന് നേടിക്കൊടുത്തത് ആദ്യമന്ത്രി സ്ഥാനം കൂടിയാണ്. 1962ൽ ആർ.ശങ്കർ മന്ത്രിസഭയിൽ ഗോവിന്ദൻ നായർ ആരോഗ്യമന്ത്രിയായി. കേരള കോൺഗ്രസിന് രൂപം കൊടുത്തതിന് ശേഷം 1965ൽ നടന്ന തിരഞ്ഞെടുപ്പിൽ എംപി. ഗോവിന്ദൻനായർ തോറ്റു. ജയിച്ചത് സിപിഎമ്മിലെ എം.കെ ജോർജ്. 1967ൽ എംപി. ഗോവിന്ദൻനായരും എം.കെ ജോർജും തമ്മിലുള്ള മൽസരം ആവർത്തിച്ചു. 1970ലാണ് കോട്ടയത്തെ രാഷ്ട്രീയസഖ്യങ്ങളിൽ മാറ്റം വന്നത്. കേരള കോൺഗ്രസിന്റെ പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥി ഡോ.കെ.ജോർജ് തോമസ് മൽസരിച്ചു. വിജയിച്ചത് സിപിഎമ്മിലെ എം.തോമസ്.
അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള 1977ലെ മൽസരം സിപിഎമ്മും സിപിഐയും തമ്മിലായിരുന്നു. യു.ഡി.എഫ്. പിന്തുണയോടെ മൽസരിച്ച സിപിഐ സ്ഥാനാർത്ഥി പി.പി. ജോർജ് ജയിച്ചു. തോൽവി നേരിട്ടത് സിപിഎമ്മിലെ സിറ്റിങ് എംഎ!ൽഎ. എം.തോമസിന്. 1980ൽ സിപിഎമ്മിലെ കെ.എം. ഏബ്രഹാമും 1982ൽ എസ്.ആർ.പിയിലെ എൻ. ശ്രീനിവാസനും ജയിച്ചു. അക്കുറി കെ.കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയായി. 1987 മുതൽ 1996 വരെയുള്ള തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചത് സിപിഎ.മ്മിലെ ടി.കെ. രാമകൃഷ്ണനാണ്. ഈ ചരിത്രം മാറ്റിയെഴുതി മേഴ്സി കോട്ടയത്ത് ജയിച്ചു. 2006 ൽ വിഎൻ വാസവൻ ഇവിടെ അഞ്ഞൂറിൽ താഴെ വോട്ടുകൾക്കാണ് ജയിച്ചത്. 2011 ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജയിച്ചത് എഴുനൂറിലധികം വോട്ടുകൾക്കും. ഇവിടെ നിന്നാണ് വികസന നായകനെന്ന ലേബലിൽ തിരുവഞ്ചൂർ കോട്ടയത്തിന്റെ മനസ്സ് പിടിക്കുന്നത്.
കോട്ടയത്ത് സിപിഐ(എം) ഇത്തവണ റെജി സക്കറിയയെയാണ് മത്സരിപ്പിക്കുന്നത്. ജനകീയ ഇടപെടലുകളിലൂടെ ശ്രദ്ധേയനാണ് റെജി സക്കറിയ. എന്നിട്ടു പോലും തിരുവഞ്ചൂരിനെ തളയ്ക്കാനാകുന്നില്ല. ബിജെപി-ബിഡിജെഎസ് കൂട്ടുകെട്ടിനും തിരുവഞ്ചൂരിന്റെ ജനപ്രിയതയെ തകർക്കാനാകുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്