പാലക്കാട്ടും കോഴിക്കോടും എഴുതി തള്ളിയതിന് പിന്നാലെ തിരുവനന്തപുരത്തും ശശി തരൂർ വിരോധം തീർത്ത് വിവിധ കോൺഗ്രസ് ഗ്രൂപ്പുകൾ; തെരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ പൊട്ടിത്തെറിച്ച് ശശി തരൂർ; വഴക്ക് പുറത്തറിയാതിരിക്കാൻ ചെന്നിത്തല തന്നെ തിരുവനന്തപുരത്തെ ചുമതല ഏറ്റെടുത്ത് രംഗത്ത്; കുമ്മനവുമായി നേർക്കുനേർ പോരാടുന്ന തിരുവനന്തപുരത്ത് അവസാന നിമിഷം വ്യക്തമാകുന്നത് കോൺഗ്രസിന്റെ ദൗർബല്യങ്ങൾ; ആടി നിൽക്കുന്ന ഓരോ വോട്ടും ഇറപ്പാക്കി ബിജെപിയുടെ തന്ത്രപരമായ മുന്നേറ്റം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്. ത്രികോണ പോരിന് ഇടതു പക്ഷത്തിന് പോലും കഴിയുന്നില്ലെന്നാണ് പുറത്തു വരുന്ന തെരഞ്ഞെടുപ്പ് സർവ്വേകൾ വ്യക്തമാകുന്നത്. അത്തരത്തിലൊരു മണ്ഡലത്തിലാണ് കോൺഗ്രസിനുള്ളിലെ പടല പിണക്കങ്ങൾ. ഗ്രൂപ്പുകൾക്ക് അതീതനാണ് ശശി തരൂർ. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ സ്വന്തം സ്ഥാനാർത്ഥി. വിശ്വപൗരനമെന്ന മുഖവുമായി തിരുവനന്തപുരത്ത് രണ്ട് തവണ ജയിച്ച ശശി തരൂരിനെ കാലുവാരൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഇത് ബോധ്യമായതോടെ ശശി തരൂരിന് വേണ്ടി കോൺഗ്രസ് ഹൈക്കമാണ് ഇടപെട്ടു. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പ്രചാരണ മേൽനോട്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റെടുക്കും.
രണ്ടു ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ പ്രധാന നേതാക്കളുമായി ചെന്നിത്തല ചർച്ച നടത്തും. ശശി തരൂരിന്റെ പരാതിയെത്തുടർന്നാണ് നടപടി. നേതാക്കൾ പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്നായിരുന്നു തരൂരിന്റെ പരാതി. ഇക്കാര്യത്തിലുള്ള അതൃപ്തി തരൂർ ഹൈക്കമാൻഡിനേയും കെപിസിസി നേതൃത്വത്തേയും അറിയിച്ചു. എന്നാൽ പരാതി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ചിലയിടങ്ങളിൽ ചിലർ പോരായ്മകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അതു പാർട്ടി പരിഹരിക്കുമെന്നും തരൂർ പറഞ്ഞു. ഏതായാലും തരൂരിന്റെ പരിഭവം പറച്ചിലിനെ ഗൗരവത്തോടെയാണ് കോൺഗ്രസ് ഹൈക്കമാണ്ട് കാണുന്നത്. രാഹുൽ ഗാന്ധി തന്നെ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ടു. എഐസിസിയുടെ നിരീക്ഷകരും തിരുവനന്തപുരത്ത് എത്തി. പ്രചരണത്തിലെ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യവും ഇടപെടലും അവർ രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്.
തിരുവനന്തപുരത്തിനു പുറമെ പാലക്കാട്, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പ്രചാരണരംഗത്ത് പാർട്ടിയിൽ നിന്നു വേണ്ടത്ര സഹകരണമില്ലെന്നു കെപിസിസിയോടു പരാതിപ്പെട്ടതായി സൂചനയുണ്ട്. എന്നാൽ ഇവരുടെ പരാതി ഹൈക്കമാണ്ടിന് മുന്നിലെത്തിയിട്ടില്ല. .20 ലോക്സഭാ സീറ്റിൽ 20ലും ജയിക്കുകയെന്നതാണ് കെപിസിസിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ പാലക്കാട് ജയസാധ്യത കുറവാണ്. കോഴിക്കോട് എംകെ രാഘവനാണ് സിറ്റിങ് എംപി. എന്നാൽ രാഘവനെതിരെ കോഴ ആരോപണം ചർച്ചയായതോടെ കോഴിക്കാട് കാര്യങ്ങൾ കൈവിട്ടു പോയി. ഇതോടെ പ്രവർത്തകരിൽ ആവേശവും കുറഞ്ഞു. എന്നാൽ തിരുവനന്തപുരത്ത് ശശി തരൂരിനാണ് കൂടുതൽ സാധ്യത സർവ്വേകളും പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് കുമ്മനത്തിലൂടെ ബിജെപിയും ജയപ്രതീക്ഷ നിലനിർത്തുന്നു. ശക്തി കേന്ദ്രങ്ങളിൽ മികച്ച മുന്നേറ്റമാണ് അവർ കാഴ്ച വയ്ക്കുന്നത്. ഇതിനിടെയാണ് ശശി തരൂരിനെതിരെ കോൺഗ്രസുകാർ രംഗത്ത് വരുന്നത്.
ഇതിനിടെ, തിരുവനന്തപുരത്തെ പ്രചാരണത്തിന്റെ പേരിൽ തനിക്കെതിരെ ചിലർ സമൂഹമാധ്യങ്ങളിൽ അനാവശ്യകാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി കാണിച്ച് വി എസ്. ശിവകുമാർ എംഎൽഎ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകി. തരൂരിന്റെ ആരോപണങ്ങൾ ശിവകുമാറിനെ ലക്ഷ്യമിട്ടാണെന്ന് സൂചനകളുണ്ടായിരുന്നു. പാർട്ടി വിട്ടെന്ന് പ്രഖ്യാപിച്ച കല്ലിയൂർ മുരളി തന്നെ ഇക്കാര്യം ആരോപിച്ചിരുന്നു. ശിവകുമാറിനും തമ്പാനൂർ രവിക്കും എതിരെയായിരുന്നു ആരോപണം. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ് തമ്പാനൂർ രവി. തിരുവനന്തപുരത്തെ ഐ ഗ്രൂപ്പിലെ പ്രധാനിയാണ് ശിവകുമാർ. കഴിഞ്ഞ തവണ ശശി തരൂരിന് കെ മുരളീധരന്റെ ഉറച്ച പിന്തുണ ലഭിച്ചിരുന്നു. വട്ടിയൂർകാവ് എംഎൽഎയായ മുരളീധരൻ വടകരയിൽ മത്സരത്തിന് പോയതോടെയാണ് തരൂരിന് മികച്ചൊരു പ്രചാരകനെ നഷ്ടമായത്. ഇതിനൊപ്പമാണ് എയും ഐയും മത്സരിച്ചുള്ള പാലം വലിയും.
ശക്തമായ ത്രികോണ മത്സരമായതു കൊണ്ട് തന്നെ ഓരോ വോട്ടും നിർണ്ണായകമാണ്. ശബരിമല ചർച്ചയാകുമ്പോൾ തിരുവനന്തപുരത്തെ ഏറ്റവും അധികം സ്വാധീനിക്കുക ഈ വിഷയമാണ്. കുമ്മനത്തിന്റെ ശബരിമല സമരനായകൻ എന്ന പ്രതിച്ഛായയും ബിജെപിക്ക് വോട്ട് നേടികൊടുക്കുന്ന ഘടകമാണ്. എൻ എസ് എസ് പിന്തുണയും ബിജെപിക്കാണെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് കോൺഗ്രസിലെ പടല പിണക്കങ്ങൾ തരൂരിന് വെല്ലുവിളിയാകുന്നത്. ശിവകുമാറിനോട് ഹൈക്കമാണ്ട് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന തമ്പാനൂർ സതീഷാണ് പ്രചരണത്തിലെ മന്ദത ആദ്യം ചർച്ചയാക്കിയത്. ഇതോടെയാണ് കല്ലിയൂർ മുരളിയും ആരോപണവുമായി രംഗത്ത് എത്തിയത്. തരൂർ തോറ്റാൽ ഡിസിസി പിരിച്ചുവിടുമെന്ന മുല്ലപ്പള്ളിയുടെ ഭീഷണിയും നേതാക്കൾ തള്ളി.
തനിക്കെതിരെ വന്ന കോഴവാഗ്ദാന ആരോപണം എതിർക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായില്ലെന്നാണ് എം കെ രാഘവന്റെ പരാതി. കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് രാഘവൻ ആരോപണം ഉന്നയിച്ചത്. തനിക്ക് വയനാട് മണ്ഡലത്തിലാണ് ചുമതലയെന്നുപറഞ്ഞ് എൻ സുബ്രഹ്മണ്യൻ പരാതി തള്ളി. പാലക്കാട് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ തങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് എ ഗ്രൂപ്പാണ് ആക്ഷേപം ഉയർത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രൻ വ്യാഴാഴ്ച പാലക്കാടെത്തി ചർച്ച നടത്തിയെങ്കിലും എ വിഭാഗം ആരോപണത്തിൽ ഉറച്ചുനിന്നു. ഇതിനിടെയാണ് തിരുവനന്തപുരത്ത് കാര്യങ്ങൾ സങ്കീർണ്ണമായത്. മുല്ലപ്പള്ളിയെ തരൂരിന്റെ പ്രചരണത്തിലെ പോരായ്മകൾ എഐസിസി തന്നെ നേരിട്ട് അറിയിച്ചു.
തിരുവനന്തപുരത്ത് പ്രധാന നേതാക്കൾ പ്രചാരണരംഗത്തുനിന്ന് പിൻവലിഞ്ഞതായി ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീശ് ആണ് കെപിസിസിക്ക് പരാതി നൽകിയത്. വി എസ് ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപിക്ക് വോട്ടുമറിക്കാൻ കുതികാൽ വെട്ടുകയാണെന്നാണ് പരാതി. തരൂർ പ്രചാരണത്തിൽ പിന്നിലായതിൽ തനിക്ക് പങ്കില്ലെന്നാണ് ശിവകുമാർ പറയുന്നത്. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ശിവകുമാറിനെ ആർഎസ്എസ് സഹായിച്ചതിന് പ്രത്യുപകാരമായി ഇപ്പോൾ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് എതിർവിഭാഗം ആരോപിക്കുന്നു. എന്നാൽ തിരുവനന്തപുരത്ത് തന്നെ തോൽപ്പിച്ചാൻ ശ്രീശാന്തിന് വേണ്ടി വോട്ട് പിടിച്ചത് ആരെന്ന് എല്ലാവർക്കും അറിയാമെന്ന് ശിവകുമാറും പറയുന്നു. ഇതോടെ തമ്മിലടിക്ക് പുതിയ തലവും എത്തി. ഈ സാഹചര്യത്തിലാണ് ചെന്നിത്തല നേരിട്ട് തിരുവനന്തപുരത്തെ കാര്യങ്ങൾ ഏറ്റെടുക്കുന്നത്. എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മനസ്സ് കൂടി തിരിച്ചറിഞ്ഞാണ് ഇത്. സ്വന്തം വീടിന്റെ മതിലിൽ തരൂരിന്റെ പ്രചരണത്തിനായി വരച്ചു ചേർത്ത കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ചു ചേർത്താണ് ഐഎൻടിയുസി സംസ്ഥാന സെക്രട്ടറിയായിരുന്ന കല്ലിയൂർ മുരളി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇനി കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഡിസിസി പുനഃസംഘടനയിൽ സ്ഥാനം കിട്ടാത്തതുകൊണ്ടുള്ള പ്രതിഷേധമാണ് കല്ലിയൂർ മുരളിയുടെ പാർട്ടി മാറ്റത്തിന് പിന്നിലെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ മറുപടി. മുരളിയുടെ പാർട്ടിമാറ്റത്തിന് തരൂരിന്റെ പ്രചാരണവുമായി ബന്ധമില്ലെന്നും കോൺഗ്രസ് വിശദീകരിക്കുന്നു. ഇയാളെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും പറയുന്നു. അപ്പോഴും തരൂരിന്റെ പ്രചരണത്തിലെ മെല്ലപ്പോക്ക് വിവാദം നിഷേധിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. നേമം, വട്ടീയൂർക്കാവ് ഉൾപ്പടേയുള്ള മേഖലകളിൽ വലിയ അട്ടിമറി സാധ്യതകൾ നടക്കുന്നതായി ബോധ്യപ്പെട്ടതോടെ കർശന നടപടികളുമായി മുതിർന്ന കോൺഗ്രസ് നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ശശി തരൂർ തോറ്റാൽ കർശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കൾക്ക് കെപിസിസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നഗരത്തിലെ നാല് മണ്ഡലത്തിലും തരൂർ പിന്നിലായിരുന്നു. നേമത്തും വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും കഴക്കൂട്ടത്തും ഉണ്ടായ തിരിച്ചടിയെ പാറശ്ശാലയിലെ മികച്ച ലീഡിലൂടെയാണ് തരൂർ മറികടന്നത്.
ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിലെ തരൂരിന്റെ പ്രചരണത്തിലെ മെല്ലെപ്പോക്കും അടിയൊഴുക്കുകളുടെയും സൂചന വ്യക്തമായതോടെയാണ് വിഷയത്തിൽ നേതൃത്വത്തിന്റെ അടിയന്തര ഇടപെടലുണ്ടായത്. മണ്ഡലത്തിന്റെ പലയിടത്തും സ്ക്വാഡുപ്രവർത്തനം പോലും ഇതുവരെ നടത്തിയിട്ടില്ല, നോട്ടീസ് വിതരണം പൂർത്തിയായില്ല, വാഹനപര്യടനത്തിൽ ഏകോപനമില്ല, സ്വീകര ചടങ്ങുകൾ പ്രവർത്തകരുടെ പങ്കാളിത്വം വേണ്ടത്രയില്ല തുടങ്ങി നിരവധി പരാതികളാണ് ഉയരുന്നത്. പ്രാദേശിക നേതാക്കൾ പ്രചാരണം ഉഷാറാക്കിയില്ലെങ്കിൽ സ്വന്തം നിലക്ക് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളെ രംഗത്തിറക്കാി പ്രചാരണം നടത്താൻ വരെ തരൂർ ക്യാമ്പ് ആലോചിച്ചിരുന്നു. ഇതിനിടെയാണ് ഹൈക്കമാണ്ട് ഇടപെട്ടത്.
ഇതോടെ ചെന്നിത്തല തന്നെ പ്രചരണം നേരിട്ട് ഏറ്റെടുക്കുകയാണ്. ശശിതരൂരിനെ തോൽപ്പിച്ച് കുമ്മനം രാജശേഖരന്റെ വിജയമുറപ്പിക്കാനായി കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നുവെന്നാണ് മണ്ഡലത്തിലെ ഇടതുമുന്നണി ആരോപിക്കുന്നത്. ഇതിന്റെ തെളിവാണ് സതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റെന്നും ഇടത് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ തിളച്ചു മറിയുകയാണ് തിരുവനന്തപുരം. ഇതിന്റെ നേട്ടം തങ്ങൾക്ക് കിട്ടുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്