അച്ഛൻ ജയിലിലാണെങ്കിലും മകൻ രാജാവ്; നിതീഷിനൊപ്പം പോയ ന്യൂനപക്ഷ ദളിത് വോട്ടുകളെല്ലാം പാർട്ടിയിലേക്ക് തിരിച്ചൊഴുകുന്നു; യുപിയിൽ മൂലായത്തെ മൂലയ്ക്കിരുത്തി അഖിലേഷ് കളം പിടിച്ചപ്പോൾ ബീഹാറിൽ ലാലു അകത്തായപ്പോൾ എല്ലാം തേജസ്വിയുടെ കൈയിൽ; ലാലുവിനെ കടത്തി വെട്ടുന്ന വൈഭവത്തോടെ ബീഹാർ നിറഞ്ഞ് മകൻ; നീതീഷ് ബാന്ധവം ഗുണം ചെയ്തില്ലെങ്കിൽ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി
മറുനാടൻ മലയാളി ബ്യൂറോ
പട്ന: ബിഹാറിൽ നിതീഷും ബിജെപിയും ഒരുമിച്ചാൽ എല്ലാം അവർക്ക് സ്വന്തമെന്നായിരുന്നു ഏവരും കരുതിയത്. കാലിതീറ്റ കുംഭകോണത്തിൽ ലല്ലു പ്രസാദ് യാദവ് അഴിക്കുള്ളിലായതോടെ എല്ലാം തനിക്ക് അനുകൂലമായെന്ന് നിതീഷും കരുതി. ഈ ആത്മവിശ്വാസമാണ് ബീഹാറിൽ നിതീഷിനും ബിജെപിക്കും തിരിച്ചടിയാകുന്നത്. ഇവിടെ ഉയരുന്നത് പുതിയ നേതാവാണ് തേജസ്വി യാദവ്. രണ്ട് മാസം മുമ്പ് ബീഹാറിൽ ഉപതിരഞ്ഞെടുപ്പു നടന്ന മൂന്നു സീറ്റുകളിൽ രണ്ടിലും പരാജയപ്പെട്ടതു ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമായിരുന്നു. ഇതിന് പിന്നിൽ തേജസ്വിയുടെ നേതൃപാടവം ചർച്ചയായി. ഇപ്പോൾ വീണ്ടും നിതീഷ് തോൽക്കുകയാണ്. അച്ഛൻ ജിയിൽ ആഴപ്പോഴും ആർ ജെ ഡിയെ മുന്നിൽ നിന്ന് നയിച്ച് ആർജിഡിക്ക് കരുത്ത് നൽകുകയാണ് തേജസ്വിനി
അഴിമതിക്കേസിൽ ജയിലിലായ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അസാന്നിധ്യത്തിൽ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ലാലുവിന്റെ മകൻ തേജസ്വി യാദവ് നിതീഷിന്റെ സർക്കാരിനെതിരെ ഇനി നിരന്തര പോരാട്ടത്തിലാണ്. രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്കിടയിൽ പ്രമുഖ സ്ഥാനം നേടാനും ഈ വിജയത്തിലൂടെ ആർജെഡിക്കു കഴിഞ്ഞു. മദ്യനിരോധനം, മണൽ ഖനനം തുടങ്ങിയ വിഷയങ്ങളിൽ നടപ്പാക്കിയ കർശന നിയമങ്ങളും നിതീഷിനു തിരിച്ചടിയായെന്നാണു വിലയിരുത്തൽ. ഇത്തരം നയങ്ങൾക്കെതിരെ ആർ ജെ ഡി ശബ്ദമുയർത്തി. ഇതോടെ നിതീഷിനൊപ്പം നിന്ന ദളിത് വിഭാഗങ്ങൾ ആർ ജെ ഡിയോട് അടുത്തു. ഇതോടെ വീണ്ടും ലാലുവിന്റെ പാർട്ടിക്ക് നല്ലകാലം വന്നു. യുപിയിൽ മുലായം സിംഗിനേക്കാൾ കരുത്തനായി മകൻ അഖിലേഷ് യാദവ് മാറി. സമാന രീതിയിൽ ബീഹാറിലും രാജാവാകുകയാണ് ലാലുവിന്റെ മകൻ.
ഇന്നലെ നടന്ന വോട്ടെടുപ്പിൽ ബിഹാറിലെ ജോകിഹത് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ആർജെഡി വൻഭൂരിപക്ഷത്തിൽ വിജയിച്ചതു മുഖ്യമന്ത്രി നിതീഷ് കുമാറിനു കനത്ത തിരിച്ചടിയായി. ജെഡിയു സ്ഥാനാർത്ഥി മുർഷിദ് ആലത്തെ 41,000 വോട്ടുകൾക്കാണ് ആർജെഡി സ്ഥാനാർത്ഥി ഷാനവാസ് ആലം പരാജയപ്പെടുത്തിയത്. ആർജെഡിയുമായി സഖ്യമുണ്ടായിരുന്നപ്പോൾ ജെഡിയു വിജയിച്ച സീറ്റിലാണു ബിജെപി സഖ്യത്തിൽ മൽസരിച്ചപ്പോൾ പരാജയം. തേജസ്വിനിയുടെ മികവ് തന്നെയാണ് ആർജെഡിക്ക് വിജയം സമ്മാനിക്കുന്നത്. ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസിൽ ജയിൽവാസത്തിലായതു പാർട്ടിയെ തളർത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്നതാണു ഫലം. ലാലുവിന്റെ മകൻ തേജസ്വി ജനപ്രിയ നേതാവായി വളരുന്നതു ബിജെപിയെയും ജെഡിയുവിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.
2014ൽ മോദി തരംഗത്തിൽ ഭിന്നിച്ചു നഷ്ടപ്പെട്ട യാദവ, ന്യൂനപക്ഷ വോട്ടുകൾ ആർജെഡിയിലേക്കു തിരിച്ചുവരുന്നതായാണു വിലയിരുത്തൽ. രണ്ടുവട്ടം മുന്നണിമാറ്റം നടത്തിയ നിതീഷിന്റെ രാഷ്ട്രീയവിശ്വാസ്യത തകർത്തു. ശരത് യാദവും കൂട്ടരും നിതീഷിനെ വിട്ടതും ബിജെപി സഖ്യത്തിന് തിരിച്ചടിയായി. ബീഹാറിനെ തൂത്തുവാരാനാണ് നിതീഷിനെ ബിജെപി ഒപ്പം കൂട്ടിയത്. എന്നാൽ തേജസ്വിനിയുടെ വളർച്ച ഇതാണ് തടയുന്നത്. ബീഹാറിലെ ബിജെപി മോഹങ്ങളെ തകർക്കുന്നതാണ് ഈ മുന്നേറ്റം. ദേശീയ രാഷ്ട്രീയത്തിലും തേജസ്വിനിക്ക് പ്രാധാന്യം കൂടുകയാണ്.
ഇതോടെ ബിജെപിക്കു നിതീഷിൽ വിശ്വാസമില്ലെന്നതാണു സ്ഥിതി വരികയുമാണ്. ബിഹാറിനു പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടു നടത്തുന്ന നീക്കങ്ങളെ ബിജെപി അവഗണിക്കുകയും ചെയ്തു. എന്നാൽ പ്രത്യേക സംസ്ഥാന പദവിയുടെ പേരിൽ എൻഡിഎ സഖ്യം വിട്ട ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പോലെ കടുംപിടിത്തമില്ലെന്നാണു നിതീഷിന്റെ നിലപാട്. ഇതിന് കാരണം തേജസ്വിനി ഇനി നിതീഷിനെ ഒപ്പം കൂട്ടില്ലെന്നത് തന്നെയാണ്. ബിജെപിയെ കൈവിട്ടാൽ ബീഹാറിൽ നിതീഷ് ഒന്നുമല്ലാതാകും. അങ്ങനെ ബിജെപിക്കെതിരെ ആർജെഡി വോട്ട് വാങ്ങി ജയിച്ച ശേഷം ചതിച്ച നിതീഷിനെ എല്ലാ അർത്ഥത്തിലും തളർത്തുകയാണ് തേജസ്വിനിയുടെ നീക്കങ്ങൾ.
ജോകിഹട്ട് നിയമസഭാ സീറ്റിലെ വിജയം അവസരവാദ രാഷ്ട്രീയത്തിനെതിരെയുള്ള 'ലാലുവാദ' രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് തേജസ്വി യാദവ് പറയുന്നു. നിതീഷ് കുമാറിന് തന്റെ പിതാവ് ലാലുപ്രസാദ് യാദവിനെ ഒരു ഘട്ടത്തിലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും തേജസ്വി പ്രതികരിച്ചു. 40,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആർജെഡിയുടെ വിജയം. ജെ.ഡി.യുവിന് കിട്ടിയ വോട്ടുകൾ ആർ.ജെ.ഡിയുടെ വിജയശതമാനത്തേക്കാൾ കുറവാണെന്ന് തേജസ്വി പരിഹസിച്ചു. നിതീഷ് ബിജെപിക്കൊപ്പം പോയതിനുള്ള പ്രതികാരമാണ് ജനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ധാർമികതയുണ്ടെങ്കിൽ രാജിവച്ച് പുറത്തുപോവണമെന്നും നിതീഷിനോട് തേജസ്വി പറഞ്ഞു.
തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ തേജസ്വി സമാജ്വാദി പാർട്ടി, കോൺഗ്രസ്സ്, ബി.എസ്പി പാർട്ടികൾക്ക് നന്ദി അറിയിച്ച് രംഗത്തുവന്നു. തെരഞ്ഞെടുപ്പിൽ ഇവർ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. നിതീഷിനും ജെ.ഡി.യുവിനും അഭിമാനപ്പോരാട്ടമായിരുന്നു ജോകിഹട്ടിലേത്. ഫലം പുറത്തുവന്നതോടെ നിതീഷ് കുമാറിന്റെ രാഷ്ട്രീയ അധാർമികതയ്ക്കേറ്റ തിരിച്ചടിയായാണ് അത് വിലയിരുത്തപ്പെടുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാൻ കൂടി ജെ.ഡി.യു ലക്ഷ്യമിട്ടിരുന്നു. ജയിലിൽ കിടക്കുന്ന ലാലുപ്രസാദ് യാദവിന്റെ ഉറച്ച വർഗീയ വിരുദ്ധ രാഷ്ട്രീയ നിലപാടുകൾ ഈ ഉപതെരഞ്ഞെടുപ്പിൽ മുന്നിൽ നിറുത്താൻ തേജസ്വി യാദവിന് സാധിച്ചു.
അതേസമയം ഇലക്ട്രോണിക് വോട്ടിങ് മെഷീനിനെ കുറിച്ചുള്ള അപാകതകളെ കുറിച്ചും തേജസ്വി തുറന്നടിച്ചു. ഇവിഎമ്മിൽ നിരന്തരം കൃത്രിമം നടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് അത് ഒഴിവാക്കി പേപ്പർ ബാലറ്റിലേക്ക് പോകാനാണ് രാജ്യം ശ്രമിക്കേണ്ടതുണ്ടെന്നും തേജസ്വി കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍