ജയലളിതക്ക് നാല് വർഷം തടവുശിക്ഷയും നൂറ് കോടി പിഴയും; മുഖ്യമന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും നഷ്ടമായി; ജാമ്യം ലഭിക്കില്ല, ഇന്ന് തന്നെ ജയിലിലേക്ക് മാറ്റും; അഴിമതിക്കേസിൽ അയോഗ്യയാക്കപ്പെടുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രി
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നാല് വർഷത്തെ തടവിന് ശിക്ഷിച്ചു. ബാംഗ്ലൂർ പ്രത്യേക കോടതിയാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ജയലളിതയ്ക്ക് ശിക്ഷ വിധിച്ചത്. വിധിയോടെ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അയോഗ്യയാക്കപ്പെട്ടു. എംഎൽഎ സ്ഥാനവും നഷ്ടമായി. നാല് വർഷത്തെ ശിക്ഷയ്ക്ക് പുറമേ പ്രതികൾക്ക് നൂറ് കോടിരൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കോടതി വിധിയോടെ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട സ്ഥാനം നഷ്ടമാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയായി ജയലളിത.
മൂന്നു വർഷത്തിൽ കൂടുതൽ ആയതിനാൽ തന്നെ ജാമ്യം നൽക്കാൻ ഈ കോടതിക്ക് അർഹതയില്ല, അതിനാൽ ഇന്ന് തന്നെ ജയലളിതയെ കസ്റ്റഡിയിൽ എടുത്ത് ഇന്ന് തന്നെ ജയിലിൽ അടയ്ക്കും. നാളെ മുതൽ ഒക്ടോബർ അഞ്ചു വരെ ദസ്റ ആഘോഷങ്ങൾ പ്രമാണിച്ച് കോടതി അവധിയായതിനാൽ തന്നെ ജാമ്യാപേക്ഷ അതിന് ശേഷം മാത്രമെ സമർപ്പിക്കാനാവൂ.
ജയലളിതയുടെ അടുത്ത കൂട്ടുകാരി വി കെ ശശികലയും ദത്തുപുത്രൻ വി എൻ സുധാകരനും ശശികലയുടെ ബന്ധു ഇളവരശിയും കേസിലെ പ്രധാന പ്രതികളാണ്. ഇവർക്കും കോടതി നാല് വർഷത്തെ ശിക്ഷ വിധിച്ചു. പരപ്പന അഗ്രഹാര കോടതിയിലെ ജഡ്ജി ജോൺ മൈക്കൽ കുൻഹയാമ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. അഴിമതി നിരോധന നിയമപ്രകാരമാണ് പ്രതികളെ ശിക്ഷിച്ചിരിക്കുന്നത്. ജയലളിതയെ എട്ടുവർഷം തടവിന് ശിക്ഷിക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
ജനപ്രാതിനിധ്യ നിയമത്തിന് സുപ്രീം കോടതി നൽകിയ പുനരാഖ്യാനപ്രകാരം, ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധികൾ സ്ഥാനം വഹിക്കാൻ അയോഗ്യരാകും. ഈ വിധിയാണ് ജയലളിതയ്ക്ക് അധികാരത്തിൽ തുടരാൻ വിഘാതമായത്. വിധിക്കെതിരെ അപ്പീൽ പോയാലും ഹൈക്കോടതിയോ സുപ്രീംകോടതിയോ കുറ്റവിമുക്തയാക്കുന്നതു വരെ ജയലളിതയ്ക്ക് അധികാരത്തിൽ നിന്ന് മാറിനിൽക്കേണ്ടി വരും. പാവ മുഖ്യമന്ത്രിയെ വച്ച് ഭരണം തുടരാമെങ്കിലും ആറു വർഷത്തേക്ക് മത്സരിക്കുന്നതിനും ജയലളിതയ്ക്ക് വിലക്കുണ്ടാകും എന്നതും തിരിച്ചടിയാണ്.
പതിനെട്ട് വർഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിലാണ് ഇന്ന് കേസിൽ വിധി വന്നത്. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവിൽ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66 കോടിയിലധികം രൂപ സമ്പാദിച്ചെന്നാരോപിച്ചാണ് കേസ്. രാഷ്ട്രീയപ്രേരിതമായ കേസാണിതെന്ന് ജയലളിത കോടതിയിൽ പറഞ്ഞു.
കോടതി വിധി തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നുറപ്പാണ്. 2001ൽ താൻസി ഭൂമിയിടപാട് കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെതുടർന്ന് ജയലളിത മുഖ്യമന്ത്രിപദത്തിൽ നിന്ന് മാറി നിന്നിരുന്നു.
1996ൽ തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷനാണ് കേസ് ഫയൽ ചെയ്തത്. ജനതാപാർട്ടി നേതാവായിരുന്ന ഡോ. സുബ്രഹ്മണ്യൻ സ്വാമിയാണ് കേസ് നൽകിയത്. വിചാരണ നടപടികളെ സർക്കാർ സ്വാധീനിച്ചേക്കാമെന്ന് കാണിച്ച് ഡിഎംകെ നേതാവ് അൻപഴകൻ നൽകിയ ഹർജിയിന്മേൽ 2003ൽ സുപ്രീംകോടതി ഈ കേസിന്റെ വിചാരണ തമിഴ്നാട്ടിൽനിന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റി.
രണ്ട് ദശകങ്ങൾക്ക് മുമ്പ് ജയലളിത സമ്പാദിച്ചത് 66.5 കോടി രൂപയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. 28 കിലോ സ്വർണം, 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകൾ, 10,500 സാരികൾ എന്നിവയടക്കം 66 കോടി രൂപയുടെ അനധികൃത സ്വത്ത് ജയലളിതയുടെ പേരിലുണ്ടെന്നാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ സാരികളും ചെരുപ്പുകളുമൊക്കെ തനിക്ക് സിനിമയിൽ അഭിനയിച്ചപ്പോൾ ലഭിച്ചതെന്നായിരുന്നു ജയലളിതയുടെ പ്രതികരണം.
കേസിൽ വിധി പറയുന്ന സാഹചര്യത്തിൽ ബംഗളൂരുവിൽ ശക്തമായ സുരക്ഷാ സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയത്. തമിഴ്നാട് സർക്കാരിന്റെ സഹകരണത്തോടെ 6000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ബംഗളൂരുവിൽ വിന്യസിച്ചത്. കർണാടകതമിഴ്നാട് ബസ് സർവീസുകൾ നിർത്തിവച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസ് സർവീസുകളെല്ലാം നിർത്തിവച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ പലയിടങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിച്ചു. കടകൾ അടപ്പിച്ച എഐഎഡിഎംകെ പ്രവർത്തകർ റോഡുകളും ഉപരോധിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരും ജയലളിതയുടെ അടുത്ത അനുയായികളും രണ്ടാഴ്ചയായി ബംഗളൂരുവിലുണ്ടായിരുന്നു. ജയലളിത രാവിലെ പത്തുമണിയോടെയാണ് ബംഗളൂരുവിൽ എത്തിയത്.
രാവിലെ പതിനൊന്നോടെ വിധി പ്രഖ്യാപിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും കോടതി നടപടികൾ നീളുകയായിരുന്നു. എഐഎഡിഎംകെ എംഎൽഎമാർ അടക്കമുള്ളവർ കോടതിയുടെ പുറത്ത് രാവിലെ തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. പ്രവർത്തകരെ നിയന്ത്രിക്കാൻ മുമ്പെങ്ങും കാണാത്ത സുരക്ഷാസംവിധാനമാണ് ബംഗളൂരുവിൽ ഒരുക്കിയത്. മാദ്ധ്യമപ്രവർത്തകർക്കും കോടതിവളപ്പിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
വിധി പ്രഖ്യാപനംവരുംമുമ്പുതന്നെ കോടതിക്ക് മുമ്പിൽ എഐഎഡിഎംകെ പ്രവർത്തകർ പ്രതിഷേധം തുടങ്ങിയിരുന്നു. ഡിഎംകെ കെട്ടിച്ചമച്ചതാണ് കേസ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം, കരുണാനിധിയുടെ വീട്ടിൽ ഡിഎംകെ പ്രവർത്തകർ ആഹ്ലാദപ്രകടനവും നടത്തി.
കനത്ത സുരക്ഷയാണ് തമിഴ്നാട്ടിലും ഒരുക്കിയിരിക്കുന്നത്. പ്രധാനകേന്ദ്രങ്ങളിലെല്ലാം കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ പല കേന്ദ്രങ്ങളിലും വിധി പ്രഖ്യാപനത്തിനുമുമ്പ് തന്നെ പ്രതിഷേധങ്ങൾ നടന്നു. പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമാകുമെന്ന വിവരത്തെത്തുടർന്ന് എഐഎഡിഎംകെ പ്രവർത്തകരെ കർണാടക അതിർത്തിയിൽ പൊലീസ് തടഞ്ഞു.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ എതിരാളികളെയെല്ലാം തറപറ്റിച്ച് മുന്നേറുമ്പോഴാണ് ജയലളിതയ്ക്ക് കോടതി വിധിയിലൂടെ തിരിച്ചടി നേരിടേണ്ടി വന്നത്. വിധി ജയലളിതയ്ക്ക് എതിരായതോടെ ലഭിച്ച അവസരം മുതലെടുക്കാനുള്ള നീക്കമാണ് കരുണാനിധിയുടെ ഡിഎംകെ നടത്തുന്നത്. ബിജെപിയും ഈയവസരത്തിൽ ഒരു കൈ നോക്കാനുറച്ച് രംഗത്തുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയലളിതയുടെ വീഴ്ച മുതലെടുത്ത് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ് എതിരാളികൾ.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍