സിപിഎം വിരുദ്ധതയുടെ പേരിൽ ഗവർണർ ആകുമെന്ന് വരെ വാർത്തകൾ പരന്നു; ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ ആരും സംശയിച്ചില്ല; ശബരിമല കർമ്മ സമിതിയുടെ മുന്നണി പോരാളിയായി അയ്യപ്പഭക്ത സംഗമത്തിന് നേതൃത്വം നൽകി; എന്നിട്ടും എല്ലാ അവസരങ്ങളും നഷ്ടപ്പെടുത്താൻ മുൻപിൽ നിന്ന പിണറായിക്ക് ഓശാന പാടിയ നമ്പി നാരായണന് പത്മഭൂഷൺ നൽകി; സംഘപരിവാറിനോട് ചേർന്നു നിന്നിട്ടും പത്മ പുരസ്ക്കാരത്തിനെതിരെ സെൻകുമാർ ആഞ്ഞടിച്ചത് എന്തുകൊണ്ട്?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംഘപരിവാർ പാളയത്തിലെ പുതിയ മുഖമായിരുന്നു മുൻ ഡിജിപി കൂടിയായ ടി പി സെൻകുമാർ. സിപിഎം വിരുദ്ധതയുടെ പേരിലാണ് അദ്ദേഹം ഈ ലാവണത്തിലേക്ക് സജീവമായി എത്തിയത്. പിണറായി സർക്കാറിൽ നിന്നും അവഹേളനങ്ങൾ നേരിട്ട സാഹചര്യത്തിലാണ് അദ്ദേഹം ബിജെപി പക്ഷത്തേക്ക് നീങ്ങിയത്. അടുത്തിടെ തിരുവനന്തപുരത്ത് നടത്തിയ അയ്യപ്പഭക്ത സംഗമത്തിലും പങ്കെടുത്ത് സർക്കാറിനെ കടുത്ത ഭാഷയിലാണ് സെൻകുമാർ വിമർശിച്ചത്. ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർത്ഥിയാക്കുമെന്ന് ആർഎസ്എസ് നേതൃത്വം തീരുമാനിച്ച ഘട്ടത്തിൽ പോലും എത്തിയിരുന്നു. കേന്ദ്രസർക്കാറിൽ പദവികൾ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥനായ സെൻകുമാറിന് തിരിച്ചടിയാകുന്നതാണ് അദ്ദേഹം ഇന്ന് വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളും.
കേന്ദ്രസർക്കാറാണ് നമ്പി നാരായണനെ പത്മഭൂഷൺ പുരസ്ക്കാരത്തിന് വേണ്ടി തിരിഞ്ഞെടുത്തത്. ശുപാർശ ചെയ്തതാകട്ടെ ബിജെപിയുട രാജ്യസഭാ എംപി കൂടിയായ രാജീവ് ചന്ദ്രശേഖരനും. ഈ സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള ഇടപെടലാണ് പത്മ കിട്ടാൻ നമ്പി നാരായണന് സഹായകമായതെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ബിജെപിയെ കൂടിയാണ് സെൻകുമാർ വിമർശിച്ചത്. അതിനാൽ തന്നെ ശബരിമല വിഷയത്തിൽ അടക്കം ബിജെപിയെ പിന്തുണച്ചിരുന്ന സെൻകുമാർ കാലുവാരിയെന്ന വികാരത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്. നമ്പി നാരായണന് വേണ്ടി രംഗത്തെത്തിയവരിൽ ബിജെപി പ്രവർത്തകരും ഉണ്ടായിരുന്നു.
നേരത്തെ കേന്ദ്രത്തോടുള്ള അടുപ്പം കാരണം ഗവർണർ പദവിയിലേക്ക് മുൻ ഡിജിപി ടിപി സെൻകുമാറിനെ പരിഗണിക്കുന്നു എന്ന വാർത്ത ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അത്തരം വാർത്തകളോട് അന്ന് സെൻകുമാർ കരുതലോടെയാണ് പ്രതികരിച്ചത്. താൻ ഗവർണർ ആകുമോ, അല്ല മറ്റെന്തെങ്കിലും ആകുമോ എന്നത് ഇപ്പോൾ പറയാൻ പറ്റില്ലെന്നാണ് സെൻകുമാർ ഒരു മാധ്യമത്തോട് പ്രതികരിച്ചത്. സെൻകുമാറിന് പദവി കിട്ടുന്നത് തടയാൻവേണ്ടിയാണ് ഇത്തരം വാർത്തകൾ വന്നതെന്നും വികാരമുണ്ടായിരുന്നു.
ഇത് സംബന്ധിച്ച് ബിജെപി നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും സെൻകുമാർ കുട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ ക്ഷേത്രങ്ങൾ ഭരിക്കേണ്ടത് അവിശ്വാസികൾ അല്ലെന്നാണ് തന്റെ അഭിപ്രായം എന്ന് പറഞ്ഞ സെൻകുമാർ, ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിനു നിയമം കൊണ്ടുവരാൻ അധികാരമുണ്ട്. ദേവസ്വം ബോർഡുകളുടെ ഭരണം കേന്ദ്ര നിയമത്തിലൂടെ ക്രമീകരിക്കണമെന്നാണ് സെൻകുമാർ പറഞ്ഞത്.
ക്ഷേത്രങ്ങളും ദേവസ്വം ബോർഡുകളും വിശ്വാസികളുടെ കൈകളിലെത്തിക്കാൻ കേന്ദ്രം നിയമ നിർമ്മാണം നടത്തണം എന്നാവശ്യപ്പെടാനാണു ബിജെപി അധ്യക്ഷൻ അമിത്ഷായെ കണ്ടതെന്നു മുൻ ഡിജിപി ടി.പി.സെൻകുമാർ വ്യക്തമാക്കുകയുണ്ടായി. അമിത്ഷായെ കണ്ടത് മുതൽ സെൻകുമാർ ബിജെപിയോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിയമനം നൽകണമെന്ന ടി.പി. സെൻകുമാറിന്റെ അപേക്ഷക്ക് വിലങ്ങുതടി ആയത് നമ്പി നാരായൻ നൽകിയ കേസായിരുന്നു. സെൻകുമാർ തന്നെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചുള്ള പരാതി അദ്ദേഹത്തെ കുരുക്കാൻ ഇടതു സർക്കാർ ഉപയോഗിക്കുകയായിരുന്നു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതു സംസ്ഥാന സർക്കാരാണെന്നു കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു. സെൻകുമാറിനെ നിയമിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ അധികാരം പരിമിതമാണെന്നും അറിയിച്ചിരുന്നു. ഇതോടെ സെൻകുമാറിന്റെ പ്രതീക്ഷകൾ വൈകി.
അതേസമയം, അദ്ദേഹത്തിന്റെ നിയമനം വൈകിപ്പിക്കുന്നതു സംസ്ഥാന സർക്കാരാണ്. നിയമനം നൽകണമെന്നുള്ള നിർദ്ദേശം കേരള സർക്കാരിൽനിന്നു ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. നിയമനം സർക്കാർ മനഃപൂർവം നിഷേധിക്കുകയാണെന്ന് ആരോപിച്ചു സെൻകുമാർ സമർപ്പിച്ച ഹർജിയിലാണു കേന്ദ്രസർക്കാരിന്റെ വിശദീകരിച്ചത്. ടി.പി. സെൻകുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനു ലഭിച്ച അപേക്ഷയിൽ കേരള സർക്കാർ എതിർപ്പ് അറിയിച്ചിരുന്നു. അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള കേസുകളുണ്ടെന്നായിരുന്നു റിപ്പോർട്ടിൽ ഉള്ളത്. ഇതിന്റെ വിശദവിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അയച്ച കത്തിനു സംസ്ഥാന സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ടി.പി. സെൻകുമാറിനെ എതിർകക്ഷിയാക്കി നമ്പി നാരായണൻ നൽകിയ നഷ്ടപരിഹാരക്കേസ് സബ്കോടതിയുടെ പരിഗണനയിലാണെന്നു സംസ്ഥാന സർക്കാർ കഴിഞ്ഞ നവംബറിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. നമ്പി നാരായണൻ തിരുവനന്തപുരം സബ്കോടതിയിൽ നൽകിയ നഷ്ടപരിഹാരക്കേസിൽ സെൻകുമാർ 7ാം എതിർകക്ഷിയാണ്. ചാരക്കേസിൽ പുതിയ തെളിവില്ലാതെ തുടരന്വേഷണം ആവശ്യപ്പെട്ടു സെൻകുമാർ ഉപദ്രവിച്ചെന്ന ആക്ഷേപമാണു നമ്പി നാരായണനുള്ളത്. ഹർജിക്കാരന്റെ തെറ്റായ റിപ്പോർട്ട് മാനിച്ച് മജിസ്ട്രേറ്റ് തുടരന്വേഷണം നിർദേശിച്ചെന്നും പത്രങ്ങൾക്കു തെറ്റായ വാർത്തകൾ നൽകി മാനക്കേടുണ്ടാക്കിയെന്നും മറ്റുമാണ് ആക്ഷേപങ്ങൾ. നഷ്ടപരിഹാരക്കേസുമായി നമ്പി നാരായണനു മുന്നോട്ടു പോകാമെന്നു സുപ്രീംകോടതി പറഞ്ഞതു ഗൗരവത്തിലെടുക്കണമെന്നും സർക്കാർ നവംബറിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഈ പ്രശ്നങ്ങൾ നിൽക്കുന്നതു കൊണ്ടാണ് സെൻകുമാർ നമ്പി നാരായണനെതിരെ ആഞ്ഞടിച്ചത്. ഇതിലൂടെ ബിജെപി ലക്ഷ്യമിട്ട ഒരു സ്ഥാനാർത്ഥിയുടെ സാധ്യത കൂടി അടഞ്ഞെന്ന വിലയിരുത്തലുമുണ്ട്. സ്ഥാനാർത്ഥിയാകുന്നതിൽ നിന്നും രക്ഷപെടാൻ കൂടിയാണ് സെൻകുമാർ പുരസ്ക്കാരം നൽകിയവരെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയതെന്നം വിലയിരുത്തലുകളുണ്ട്. അതേസമയം നമ്പി നാരായണനെതിരായ മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ പരാമർശത്തിൽ മറുപടി പറയേണ്ടത് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയാണെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞതും ബിജെപി പക്ഷത്താണ് അദ്ദേഹമെന്ന് ഓർമ്മപ്പെടുത്തി കൊണ്ടാണ്.
മറിയം റഷീദയോടും ഗോവിന്ദച്ചാമിയോടും ഉപമിക്കേണ്ട ആളല്ല നമ്പി നാരായണൻ. പത്മഭൂഷൺ ലഭിച്ചയാളെ മ്ലേച്ഛമായ ഭാഷയിലാണ് അപമാനിച്ചത്. ഇത് ഇന്ത്യാ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. ഇതിനെതിരെ പ്രബുദ്ധ കേരളം പ്രതിഷേധിക്കണം. സെൻകുമാറിന്റെ പരാമർശത്തിൽ ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചില്ലെങ്കിൽ കേന്ദ്ര നേതൃത്വമെങ്കിലും പ്രതികരിക്കണമെന്നും ബാലൻ പറഞ്ഞു. ബിജെപിയിൽ പോയതിന് ശേഷമാണ് സെൻകുമാർ ഇങ്ങനെയായതെന്നും ബാലൻ കൂട്ടിച്ചേർത്തു. അതേ സമയം, സെൻകുമാറിന്റെ പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള പറഞ്ഞു.
Stories you may Like
- ആർ മാധവൻ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷൻ
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- നാരായണ സ്വാമിയെ കാത്തിരിക്കുന്നത് മൂന്നുവർഷത്തെ തടവുശിക്ഷ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍