മുണ്ട് മടക്കി ഉടത്ത് മീൻ ചന്തയിൽ; തൂമ്പയെടുത്ത് തൊഴിലുറപ്പുകാർക്കൊപ്പം; ഗർഭിണിയുടെ വയറിൽ തലോടി മാതൃത്വത്തിന്റെ വിളംബരം; തൊപ്പി വച്ച ഇസ്ലാം വിശ്വാസികൾ പോലും മാലയിട്ട് സ്വീകരിക്കും; രാഷ്ട്രീയം അറിയാത്ത കുരുന്നുകളും വീട്ടുകാർ പറയുന്നത് മാത്രം കേട്ട് ശീലിച്ച വനിതകളും ആവേശത്തിൽ; സുരേഷ് ഗോപിക്ക് ലഭിക്കുന്ന ഒരു രക്ഷയുമില്ലാത്ത പിന്തുണ കണ്ട് ഞെട്ടിത്തെരിച്ച് എതിരാളികൾ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ഒരു ജനതയുടെ നായകനായാണ് സുരേഷ് ഗോപിയെ ബിജെപി തൃശൂർ ലോക്സഭാ മണ്ഡലത്തിൽ അവതരിപ്പിക്കുന്നത്. തൃശൂരിൽ നിന്ന് തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് വണ്ടി കയറിയപ്പോൾ എത്തിയ അപ്രതീക്ഷിത സ്ഥാനാർത്ഥി. എന്നാൽ അയ്യനെ മുന്നിൽ നിർത്തി തുടങ്ങിയ ഉജ്ജ്വല തുടക്കം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കളക്ടറേറ്റിൽ എത്തിയപ്പോൾ കണ്ട അതേ ആൾക്കൂട്ടം ഇപ്പോഴും താരത്തെ പിന്തുടരുന്നു. തലസ്ഥാനത്തിലൂടെ സൂപ്പർ സ്റ്റാറായി കമ്മീഷണറിലൂടെ ആക്ഷൻ ഹീറോയായ താരം തൃശൂരിനെ കീഴടക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത മുന്നേറ്റം. ഇതോടെ പ്രവചനാതീത മണ്ഡലമായി തൃശൂർ മാറുകയാണ്.
ഏറ്റവും സ്വാധീനമുണ്ടാക്കിയ സ്ഥാനാർത്ഥിയായി സുരേഷ് ഗോപി മാറി. പത്തനംതിട്ടയിൽ ശബരിമല വികാരമാണ് കെ സുരേന്ദ്രന്റെ പ്രചരണത്തിലെ ആൾക്കൂട്ടത്തിന് പിന്നിലെ കാരണം. എന്നാൽ തൃശൂരിൽ അത്തരം വിഷയങ്ങളൊന്നുമില്ല. സുരേഷ് ഗോപി ഇഫക്ട് മാത്രമാണ് ആളുകളെ അടുപ്പിക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിന് കിട്ടുന്ന പിന്തുണയിൽ ഇടത് വലതു മുന്നണികൾ അങ്കലപ്പിലാണ്. സാംസ്കാരി തലസ്ഥാനത്തെ അടിയൊഴുക്കുകൾ എങ്ങോട്ട് തിരിയുമെന്ന് അറിയാത്ത വണ്ണം കലുഷിതമാണ് ജനമനസ്സുകൾ. ആർക്കും ഒന്നും പ്രവചിക്കാൻ പോലും ആവുന്നില്ല. ആൾക്കൂട്ടം വോട്ടായി മാറുമെന്ന് പ്രതീക്ഷയിൽ സുരേഷ് ഗോപി അതിവേഗം മുന്നേറുകയാണ്. രണ്ടാഴ്ചയിൽ താഴെയുള്ള പ്രചരണത്തിലൂടെയാണ് തൃശൂരിനെ സുരേഷ് ഗോപി ഇളക്കി മറിച്ചത്. ബിജു മേനോനും പ്രിയാ വാര്യരും വോട്ട് അഭ്യർത്ഥിച്ച് എത്തിയതും വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
മുണ്ട് മടക്കി ഉടത്ത് മീൻ ചന്തയിൽ എത്തി സാധാരണക്കാരനായി വോട്ട് ചോദിക്കുന്ന സൂപ്പർതാരം ഏവർക്കും അത്ഭുതമാണ്. തൂമ്പയെടുത്ത് തൊഴിലുറപ്പുകാർക്കൊപ്പം പണിയെടുത്താണ് വോട്ട് ചോദിക്കൽ. സിനിമാക്കാരന്റെ ഗ്ലാമർ അഴിച്ചു വച്ചുള്ള രാഷ്ട്രീയ നീക്കം. ഗർഭിണിയുടെ വയറിൽ തലോടി മാതൃത്വത്തിന്റെ വിളംബരവും നടത്തുന്നു. വയറിലുള്ള കുഞ്ഞിനെ അനുഗ്രഹീക്കാൻ സുരേഷ് ഗോപിയോട് ആവശ്യപ്പെടുന്ന മാതൃഹൃദയവും തൃശൂരിലെ പ്രധാന ചർച്ചയാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും സുരേഷ് ഗോപിയെ ആവേശത്തോടെ വരവേൽക്കുന്നു. എസ് എൻ ഡി പി യോഗത്തിന്റെ പരിപാടിക്ക് കിട്ടിയ സ്വീകരണവും ആവേശം നിറഞ്ഞത്. തൊപ്പി വച്ച ഇസ്ലാം വിശ്വാസികൾ പോലും മാലയിട്ട് സ്വീകരിക്കുകയാണ് താരത്തെ. ഈ അംഗീകാരങ്ങൾ വോട്ടായി മാറിയാൽ താരം ലോക്സഭയിൽ എത്തുമെന്ന് ഉറപ്പാണ്.
തൃശൂരിലെ രാഷ്ട്രീയം അറിയാത്ത കുരുന്നുകളും വീട്ടുകാർ പറയുന്നത് മാത്രം കേട്ട് ശീലിച്ച വനിതകളും ഇന്ന് സുരേഷ് ഗോപിയുടെ ആവേശത്തിലാണ്. സുരേഷ് ഗോപിക്ക് ലഭിക്കുന്ന ഒരു രക്ഷയുമില്ലാത്ത പിന്തുണ കണ്ട് ഞെട്ടിത്തെരിച്ച് എതിരാളികളും പുതുതന്ത്രങ്ങൾ ഒരുക്കുകയാണ്. സാധാരണക്കാര്‍ക്ക് വേണ്ടി എന്നു തൃശ്ശൂരിന്റെ ശബ്ദം ലോകസഭയില്‍ മുഴങ്ങി കേള്‍ക്കാന്‍, സാധാരണക്കാരുടെ പ്രതീകമായ ഒരു മനുഷ്യന്റെ ശബ്ദം., സ്നേഹത്തിന്റെ കരുതലുമായി നിങ്ങളുടെ സ്വന്തം സുരേഷ് ഗോപി., ഈ പുഞ്ചിരിയിൽ നിങ്ങളുടെ ഹൃദയം നിറയും, മറക്കാൻ കഴിയാതെ ഇന്നും ഓർമ്മയിൽ ആ മുഖം ഇതൊക്കെയാണ് സുരേഷ് ഗോപിക്കായി ബിജെപി ചർച്ചയാക്കുന്ന പ്രധാന മുദ്രാവാക്യങ്ങൾ. ഇതിനൊപ്പിച്ച് പോകുന്നിടത്തെല്ലാം ജനക്കൂട്ടവുമായി അടുക്കാനാണ് സുരേഷ് ഗോപിയുടേയും ശ്രമം.
'ഓർമ്മയുണ്ടോ ഈ മുഖം?' ഇരുപത്തഞ്ചു വർഷങ്ങൾക്കിപ്പുറം ഇന്നും മലയാളികളെ ഹരം പിടിപ്പിക്കുന്ന ഭരത്ചന്ദ്രന്റെ മാസ്സ് ഡയലോഗ്. 1994 ഏപ്രിൽ 14 നാണു മലയാളികൾക്ക് പുത്തനനുഭവമായി സൂപ്പർസ്റ്റാർ സുരേഷ്ഗോപിയെ നായകനാക്കി ഷാജി കൈലാസ് -രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ കമ്മീഷണർ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് റിലീസ് ചെയ്തത്. ഇതിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ആൾ കേരള ഭരത് സുരേഷ് ഗോപി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ തീരുമാനിച്ചപ്പോൾ സുരേഷ്ഗോപി അതിനായി വേദിയാക്കിയത് പുല്ലഴിയിലെ സെന്റ്. ജോസഫ് ഹോം ആയിരുന്നു. കാലങ്ങൾക്കിപ്പുറവും ഭരത് ചന്ദ്രൻ എന്ന കഥാപാത്രം ഉയർത്തിയ സത്യസന്ധതയും ധാർമ്മികമൂല്യവും യഥാർത്ഥ ജീവിതത്തിലും സുരേഷ്ഗോപി നിലനിറുത്തുന്നുവെന്നത് മണ്ഡലത്തിലെ ജനങ്ങളിലെത്തിക്കാനാണ് ബിജെപിയുടെ ശ്രമവും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ഏക സി.പിഐ എംപിയെ സമ്മാനിച്ച മണ്ഡലം തൃശ്ശൂരായിരുന്നു. സി.എൻ ജയദേവൻ മാറി പകരം രാജാജി മാത്യൂ തോമസ് ആണ് ഇത്തവണ കളത്തിൽ. എതിർവശത്ത് ടി.എൻ പ്രതാപനെന്ന കോൺഗ്രസിന്റെ ജനകീയ മുഖം. ഒടുവിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ മണ്ഡലത്തിന് താരപരിവേഷം, ത്രികോണമത്സരത്തിന്റെ ആവേശുമെത്തി. അപ്പോൾ ആരും ഇത്രയും പ്രതീക്ഷിച്ചില്ല. തുടക്കത്തിൽ ആളുകൾ കൂടിയപ്പോൾ അത് താരത്തെ കാണാനുള്ള വെറും ആൾക്കൂട്ടമെന്ന് എതിരാളികൾ വിലയിരുത്തി. എന്നാൽ ദിവസം കഴിയും തോറും അതിശക്തനായ രാഷ്ട്രീയ സ്ഥാനാർത്ഥിയാണ് താനെന്ന് സുരേഷ് ഗോപി തെളിയിച്ചു. കൊലപാതക രാഷ്ട്രീയവും വികസനവും വിശ്വാസവും അതി ശക്തമായി ചർച്ചയാക്കുകയാണ് സുരേഷ് ഗോപി ചെയ്യുന്നത്. 12.94 ലക്ഷം വോട്ടർമാരുണ്ട് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ. മൂന്നര ലക്ഷത്തിലധികം വോട്ട് പിടിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിൽ നിന്ന് ഇനിയുമുയരുമെന്നതാണ് ഇടത് പ്രതീക്ഷകളെ നയിക്കുന്നത്.
തൃശൂർ മണ്ഡലത്തിൽ തനിക്ക് വിജയിക്കണമെന്നും അവിടെ താമസിച്ചു കൊണ്ട് താൻ നാടിനെ സേവിക്കുമെന്നും സുരേഷ് ഗോപി പറയുന്നത്. നെറ്റിപ്പട്ടം ചാർത്തി തന്നാൽ ഗുരുവായൂർ കേശവനെ പോലെ പാർലമെന്റിൽ ഉണ്ടാകുമെന്ന് സുരേഷ് ഗോപി പ്രസംഗങ്ങളിൽ എടുത്തു പറയുന്നു. 'എനിക്ക് വേണം തൃശൂർ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാൻ തൃശൂരിനെ സേവിക്കും. തിരുവനന്തപുരത്ത് നിന്നാവില്ല ഞാൻ ഈ മണ്ഡലത്തെ സേവിക്കുക. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നള്ളിക്കരുത്. നെറ്റിപ്പട്ടം ചാർത്തി തരൂ, കൊമ്പു കുലുക്കി പാർലമെന്റിൽ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂർ കേശവനായി പാർലമെന്റിൽ ഞാനുണ്ടാകും-' സുരേഷ് ഗോപിയുടെ വാക്കുകളെ കൈയടിയോടെയാണ് ജനം ഏറ്റെടുക്കുന്നത്. കെവിൻ, ശ്രീജിത്ത്, അഭിമന്യു അടക്കമുള്ളവരുടെ മരണത്തെ കുറിച്ച് ജനങ്ങൾ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനഹിതമല്ലാത്ത കാര്യങ്ങളാണ് കേരള സർക്കാർ ചെയ്യുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. വല്ലാർപാടം പദ്ധതി സർക്കാരിന്റെ തെറ്റായ തീരുമാനമായിരുന്നെന്നും സുരേഷ് ഗോപി ആരോപിച്ചു. അങ്ങനെ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ചാണ് വോട്ട് തേടൽ. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനമാണ് സുരേഷ് ഗോപി മുമ്പോട്ട് വയ്ക്കുന്നത്. 'ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്,' ഇതെല്ലാം തൃശൂരിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ പ്രസംഗം വൈറലാവുകയും ചെയ്തു. 'എനിക്ക് വേണം തൃശൂർ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാൻ തൃശൂരിനെ സേവിക്കും. തിരുവനന്തപുരത്ത് നിന്നാവില്ല ഞാൻ ഈ മണ്ഡലത്തെ സേവിക്കുക. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നള്ളിക്കരുത്. നെറ്റിപ്പട്ടം ചാർത്തി തരൂ, കൊമ്പു കുലുക്കി പാർലമെന്റിൽ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂർ കേശവനായി പാർലമെന്റിൽ ഞാനുണ്ടാകും' സുരേഷ് ഗോപി സദസ്സിനോട് പറഞ്ഞു. പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച സുരേഷ് ഗോപി കേരളത്തിലെ സർക്കാർ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നെന്ന് വിമർശിച്ചു. അഭിമന്യൂവിനെ കൊലയ്ക്ക് കൊടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'ജൂൺമാസത്തിൽ അഭിമന്യൂ കൊല്ലപ്പെട്ടിട്ട് ഒരു വർഷമാകാൻ പോകുന്നു.യുപിയിലേക്ക്, വടക്കോട്ട് നോക്കിയിരിക്കുകയാണ്. ഇവിടെ സ്വന്തം സംസ്ഥാനത്തെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുകയാണ്' സുരേഷ് ഗോപി പറഞ്ഞു.
'അഭിമന്യൂ, കെവിൻ, ശ്രീജിത്ത് അങ്ങനെ എത്രപേർ. ചോദിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. ചോദിക്കുക. ആവിഷ്കാര സ്വാതന്ത്ര്യമല്ല. അവകാശ സ്വാതന്ത്ര്യമാണ്. അടിയന്തരാവസ്ഥ ഒന്നും ഇവിടെ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വല്ലാർപാടം പദ്ധതി ഒരു തെറ്റായ തീരുമാനമായിരുന്നു. ഇതിന് പകരം വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നുവെങ്കിൽ രണ്ടുവർഷം കൊണ്ട് ഇത് യാഥാർത്ഥ്യമായേനെ' സുരേഷ് ഗോപി കുറ്റപ്പെടുത്തി. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ പറയുന്നതിന് പകരം ജീവനോടെ നിലനിൽക്കാനാണ് മോദി തന്നെ പഠിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. '40- 45 വർഷം രാജ്യം ഭരിച്ചിട്ടും അവസാനഗ്രാമത്തിലും വൈദ്യുതി എത്തിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. മോദി സർക്കാരിന് സാധിച്ചു. ഇത് പ്രജാരാജ്യമാണ്. ഒരോ പ്രജയുടെയും മുറി പരിശോധിച്ചാൽ കാണാം വൈവിധ്യം.' അങ്ങനെ പ്രസംഗത്തിലൂടെയും തഴമ്പുള്ള രാഷ്ട്രീയക്കാരന്റെ വൈഭവം കാട്ടുകയാണ് തൃശൂരിൽ സുരേഷ് ഗോപി. ഇതെല്ലാം എതിരാളികളെ ഭയപ്പെടുത്തുകയാണ്.
അതുകൊണ്ട് തന്നെ സാഹചര്യങ്ങൾ സുരേഷ് ഗോപിക്ക് അനുകൂലമാണെന്ന് ബിജെപി വിലയിരുത്തുന്നു. 2014ൽ 1.38 ലക്ഷമായിരുന്ന വോട്ട്നില 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2.05ലക്ഷത്തിലെത്തിയതും സുരേഷ്ഗോപിയുടെ സാന്നിദ്ധ്യമടക്കമുള്ള പുതിയ സാഹചര്യങ്ങളുമെല്ലാം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ നേതൃത്വം. മൂന്നരലക്ഷത്തിലേക്കെത്തിച്ച് വിജയമുറപ്പാക്കുമെന്നാണവരുടെ അവകാശവാദം. അതേസമയം, സുരേഷ്ഗോപി പിടിക്കുന്ന അധിക വോട്ടുകൾ ആർക്ക് നഷ്ടമുണ്ടാക്കുമെന്നത് ആകാംക്ഷയുണർത്തുന്ന ചോദ്യമാണ്. ശബരിമലയടക്കമുള്ള വിഷയങ്ങളുള്ളതുകൊണ്ടുതന്നെ രണ്ടുപക്ഷത്ത് നിന്നും ചോരാമെന്ന കണക്കുകൂട്ടലുമുണ്ട്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിയെ കണ്ടു, തൃശ്ശൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു സുരേഷ് ഗോപി
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- 'കിരീടം സമർപ്പിച്ചത് എന്റെ ആചാരപ്രകാരം, അത് മാതാവ് സ്വീകരിക്കും': സുരേഷ് ഗോപി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍