മുണ്ട് മടക്കി ഉടത്ത് മീൻ ചന്തയിൽ; തൂമ്പയെടുത്ത് തൊഴിലുറപ്പുകാർക്കൊപ്പം; ഗർഭിണിയുടെ വയറിൽ തലോടി മാതൃത്വത്തിന്റെ വിളംബരം; തൊപ്പി വച്ച ഇസ്ലാം വിശ്വാസികൾ പോലും മാലയിട്ട് സ്വീകരിക്കും; രാഷ്ട്രീയം അറിയാത്ത കുരുന്നുകളും വീട്ടുകാർ പറയുന്നത് മാത്രം കേട്ട് ശീലിച്ച വനിതകളും ആവേശത്തിൽ; സുരേഷ് ഗോപിക്ക് ലഭിക്കുന്ന ഒരു രക്ഷയുമില്ലാത്ത പിന്തുണ കണ്ട് ഞെട്ടിത്തെരിച്ച് എതിരാളികൾ

മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ഒരു ജനതയുടെ നായകനായാണ് സുരേഷ് ഗോപിയെ ബിജെപി തൃശൂർ ലോക്സഭാ മണ്ഡലത്തിൽ അവതരിപ്പിക്കുന്നത്. തൃശൂരിൽ നിന്ന് തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് വണ്ടി കയറിയപ്പോൾ എത്തിയ അപ്രതീക്ഷിത സ്ഥാനാർത്ഥി. എന്നാൽ അയ്യനെ മുന്നിൽ നിർത്തി തുടങ്ങിയ ഉജ്ജ്വല തുടക്കം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കളക്ടറേറ്റിൽ എത്തിയപ്പോൾ കണ്ട അതേ ആൾക്കൂട്ടം ഇപ്പോഴും താരത്തെ പിന്തുടരുന്നു. തലസ്ഥാനത്തിലൂടെ സൂപ്പർ സ്റ്റാറായി കമ്മീഷണറിലൂടെ ആക്ഷൻ ഹീറോയായ താരം തൃശൂരിനെ കീഴടക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത മുന്നേറ്റം. ഇതോടെ പ്രവചനാതീത മണ്ഡലമായി തൃശൂർ മാറുകയാണ്.
ഏറ്റവും സ്വാധീനമുണ്ടാക്കിയ സ്ഥാനാർത്ഥിയായി സുരേഷ് ഗോപി മാറി. പത്തനംതിട്ടയിൽ ശബരിമല വികാരമാണ് കെ സുരേന്ദ്രന്റെ പ്രചരണത്തിലെ ആൾക്കൂട്ടത്തിന് പിന്നിലെ കാരണം. എന്നാൽ തൃശൂരിൽ അത്തരം വിഷയങ്ങളൊന്നുമില്ല. സുരേഷ് ഗോപി ഇഫക്ട് മാത്രമാണ് ആളുകളെ അടുപ്പിക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിന് കിട്ടുന്ന പിന്തുണയിൽ ഇടത് വലതു മുന്നണികൾ അങ്കലപ്പിലാണ്. സാംസ്കാരി തലസ്ഥാനത്തെ അടിയൊഴുക്കുകൾ എങ്ങോട്ട് തിരിയുമെന്ന് അറിയാത്ത വണ്ണം കലുഷിതമാണ് ജനമനസ്സുകൾ. ആർക്കും ഒന്നും പ്രവചിക്കാൻ പോലും ആവുന്നില്ല. ആൾക്കൂട്ടം വോട്ടായി മാറുമെന്ന് പ്രതീക്ഷയിൽ സുരേഷ് ഗോപി അതിവേഗം മുന്നേറുകയാണ്. രണ്ടാഴ്ചയിൽ താഴെയുള്ള പ്രചരണത്തിലൂടെയാണ് തൃശൂരിനെ സുരേഷ് ഗോപി ഇളക്കി മറിച്ചത്. ബിജു മേനോനും പ്രിയാ വാര്യരും വോട്ട് അഭ്യർത്ഥിച്ച് എത്തിയതും വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
മുണ്ട് മടക്കി ഉടത്ത് മീൻ ചന്തയിൽ എത്തി സാധാരണക്കാരനായി വോട്ട് ചോദിക്കുന്ന സൂപ്പർതാരം ഏവർക്കും അത്ഭുതമാണ്. തൂമ്പയെടുത്ത് തൊഴിലുറപ്പുകാർക്കൊപ്പം പണിയെടുത്താണ് വോട്ട് ചോദിക്കൽ. സിനിമാക്കാരന്റെ ഗ്ലാമർ അഴിച്ചു വച്ചുള്ള രാഷ്ട്രീയ നീക്കം. ഗർഭിണിയുടെ വയറിൽ തലോടി മാതൃത്വത്തിന്റെ വിളംബരവും നടത്തുന്നു. വയറിലുള്ള കുഞ്ഞിനെ അനുഗ്രഹീക്കാൻ സുരേഷ് ഗോപിയോട് ആവശ്യപ്പെടുന്ന മാതൃഹൃദയവും തൃശൂരിലെ പ്രധാന ചർച്ചയാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും സുരേഷ് ഗോപിയെ ആവേശത്തോടെ വരവേൽക്കുന്നു. എസ് എൻ ഡി പി യോഗത്തിന്റെ പരിപാടിക്ക് കിട്ടിയ സ്വീകരണവും ആവേശം നിറഞ്ഞത്. തൊപ്പി വച്ച ഇസ്ലാം വിശ്വാസികൾ പോലും മാലയിട്ട് സ്വീകരിക്കുകയാണ് താരത്തെ. ഈ അംഗീകാരങ്ങൾ വോട്ടായി മാറിയാൽ താരം ലോക്സഭയിൽ എത്തുമെന്ന് ഉറപ്പാണ്.
തൃശൂരിലെ രാഷ്ട്രീയം അറിയാത്ത കുരുന്നുകളും വീട്ടുകാർ പറയുന്നത് മാത്രം കേട്ട് ശീലിച്ച വനിതകളും ഇന്ന് സുരേഷ് ഗോപിയുടെ ആവേശത്തിലാണ്. സുരേഷ് ഗോപിക്ക് ലഭിക്കുന്ന ഒരു രക്ഷയുമില്ലാത്ത പിന്തുണ കണ്ട് ഞെട്ടിത്തെരിച്ച് എതിരാളികളും പുതുതന്ത്രങ്ങൾ ഒരുക്കുകയാണ്. സാധാരണക്കാര്‍ക്ക് വേണ്ടി എന്നു തൃശ്ശൂരിന്റെ ശബ്ദം ലോകസഭയില്‍ മുഴങ്ങി കേള്‍ക്കാന്‍, സാധാരണക്കാരുടെ പ്രതീകമായ ഒരു മനുഷ്യന്റെ ശബ്ദം., സ്നേഹത്തിന്റെ കരുതലുമായി നിങ്ങളുടെ സ്വന്തം സുരേഷ് ഗോപി., ഈ പുഞ്ചിരിയിൽ നിങ്ങളുടെ ഹൃദയം നിറയും, മറക്കാൻ കഴിയാതെ ഇന്നും ഓർമ്മയിൽ ആ മുഖം ഇതൊക്കെയാണ് സുരേഷ് ഗോപിക്കായി ബിജെപി ചർച്ചയാക്കുന്ന പ്രധാന മുദ്രാവാക്യങ്ങൾ. ഇതിനൊപ്പിച്ച് പോകുന്നിടത്തെല്ലാം ജനക്കൂട്ടവുമായി അടുക്കാനാണ് സുരേഷ് ഗോപിയുടേയും ശ്രമം.
'ഓർമ്മയുണ്ടോ ഈ മുഖം?' ഇരുപത്തഞ്ചു വർഷങ്ങൾക്കിപ്പുറം ഇന്നും മലയാളികളെ ഹരം പിടിപ്പിക്കുന്ന ഭരത്ചന്ദ്രന്റെ മാസ്സ് ഡയലോഗ്. 1994 ഏപ്രിൽ 14 നാണു മലയാളികൾക്ക് പുത്തനനുഭവമായി സൂപ്പർസ്റ്റാർ സുരേഷ്ഗോപിയെ നായകനാക്കി ഷാജി കൈലാസ് -രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ കമ്മീഷണർ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് റിലീസ് ചെയ്തത്. ഇതിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ആൾ കേരള ഭരത് സുരേഷ് ഗോപി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ തീരുമാനിച്ചപ്പോൾ സുരേഷ്ഗോപി അതിനായി വേദിയാക്കിയത് പുല്ലഴിയിലെ സെന്റ്. ജോസഫ് ഹോം ആയിരുന്നു. കാലങ്ങൾക്കിപ്പുറവും ഭരത് ചന്ദ്രൻ എന്ന കഥാപാത്രം ഉയർത്തിയ സത്യസന്ധതയും ധാർമ്മികമൂല്യവും യഥാർത്ഥ ജീവിതത്തിലും സുരേഷ്ഗോപി നിലനിറുത്തുന്നുവെന്നത് മണ്ഡലത്തിലെ ജനങ്ങളിലെത്തിക്കാനാണ് ബിജെപിയുടെ ശ്രമവും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ഏക സി.പിഐ എംപിയെ സമ്മാനിച്ച മണ്ഡലം തൃശ്ശൂരായിരുന്നു. സി.എൻ ജയദേവൻ മാറി പകരം രാജാജി മാത്യൂ തോമസ് ആണ് ഇത്തവണ കളത്തിൽ. എതിർവശത്ത് ടി.എൻ പ്രതാപനെന്ന കോൺഗ്രസിന്റെ ജനകീയ മുഖം. ഒടുവിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ മണ്ഡലത്തിന് താരപരിവേഷം, ത്രികോണമത്സരത്തിന്റെ ആവേശുമെത്തി. അപ്പോൾ ആരും ഇത്രയും പ്രതീക്ഷിച്ചില്ല. തുടക്കത്തിൽ ആളുകൾ കൂടിയപ്പോൾ അത് താരത്തെ കാണാനുള്ള വെറും ആൾക്കൂട്ടമെന്ന് എതിരാളികൾ വിലയിരുത്തി. എന്നാൽ ദിവസം കഴിയും തോറും അതിശക്തനായ രാഷ്ട്രീയ സ്ഥാനാർത്ഥിയാണ് താനെന്ന് സുരേഷ് ഗോപി തെളിയിച്ചു. കൊലപാതക രാഷ്ട്രീയവും വികസനവും വിശ്വാസവും അതി ശക്തമായി ചർച്ചയാക്കുകയാണ് സുരേഷ് ഗോപി ചെയ്യുന്നത്. 12.94 ലക്ഷം വോട്ടർമാരുണ്ട് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ. മൂന്നര ലക്ഷത്തിലധികം വോട്ട് പിടിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിൽ നിന്ന് ഇനിയുമുയരുമെന്നതാണ് ഇടത് പ്രതീക്ഷകളെ നയിക്കുന്നത്.
തൃശൂർ മണ്ഡലത്തിൽ തനിക്ക് വിജയിക്കണമെന്നും അവിടെ താമസിച്ചു കൊണ്ട് താൻ നാടിനെ സേവിക്കുമെന്നും സുരേഷ് ഗോപി പറയുന്നത്. നെറ്റിപ്പട്ടം ചാർത്തി തന്നാൽ ഗുരുവായൂർ കേശവനെ പോലെ പാർലമെന്റിൽ ഉണ്ടാകുമെന്ന് സുരേഷ് ഗോപി പ്രസംഗങ്ങളിൽ എടുത്തു പറയുന്നു. 'എനിക്ക് വേണം തൃശൂർ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാൻ തൃശൂരിനെ സേവിക്കും. തിരുവനന്തപുരത്ത് നിന്നാവില്ല ഞാൻ ഈ മണ്ഡലത്തെ സേവിക്കുക. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നള്ളിക്കരുത്. നെറ്റിപ്പട്ടം ചാർത്തി തരൂ, കൊമ്പു കുലുക്കി പാർലമെന്റിൽ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂർ കേശവനായി പാർലമെന്റിൽ ഞാനുണ്ടാകും-' സുരേഷ് ഗോപിയുടെ വാക്കുകളെ കൈയടിയോടെയാണ് ജനം ഏറ്റെടുക്കുന്നത്. കെവിൻ, ശ്രീജിത്ത്, അഭിമന്യു അടക്കമുള്ളവരുടെ മരണത്തെ കുറിച്ച് ജനങ്ങൾ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനഹിതമല്ലാത്ത കാര്യങ്ങളാണ് കേരള സർക്കാർ ചെയ്യുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. വല്ലാർപാടം പദ്ധതി സർക്കാരിന്റെ തെറ്റായ തീരുമാനമായിരുന്നെന്നും സുരേഷ് ഗോപി ആരോപിച്ചു. അങ്ങനെ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ചാണ് വോട്ട് തേടൽ. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനമാണ് സുരേഷ് ഗോപി മുമ്പോട്ട് വയ്ക്കുന്നത്. 'ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്,' ഇതെല്ലാം തൃശൂരിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ പ്രസംഗം വൈറലാവുകയും ചെയ്തു. 'എനിക്ക് വേണം തൃശൂർ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാൻ തൃശൂരിനെ സേവിക്കും. തിരുവനന്തപുരത്ത് നിന്നാവില്ല ഞാൻ ഈ മണ്ഡലത്തെ സേവിക്കുക. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നള്ളിക്കരുത്. നെറ്റിപ്പട്ടം ചാർത്തി തരൂ, കൊമ്പു കുലുക്കി പാർലമെന്റിൽ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂർ കേശവനായി പാർലമെന്റിൽ ഞാനുണ്ടാകും' സുരേഷ് ഗോപി സദസ്സിനോട് പറഞ്ഞു. പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച സുരേഷ് ഗോപി കേരളത്തിലെ സർക്കാർ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നെന്ന് വിമർശിച്ചു. അഭിമന്യൂവിനെ കൊലയ്ക്ക് കൊടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'ജൂൺമാസത്തിൽ അഭിമന്യൂ കൊല്ലപ്പെട്ടിട്ട് ഒരു വർഷമാകാൻ പോകുന്നു.യുപിയിലേക്ക്, വടക്കോട്ട് നോക്കിയിരിക്കുകയാണ്. ഇവിടെ സ്വന്തം സംസ്ഥാനത്തെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുകയാണ്' സുരേഷ് ഗോപി പറഞ്ഞു.
'അഭിമന്യൂ, കെവിൻ, ശ്രീജിത്ത് അങ്ങനെ എത്രപേർ. ചോദിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. ചോദിക്കുക. ആവിഷ്കാര സ്വാതന്ത്ര്യമല്ല. അവകാശ സ്വാതന്ത്ര്യമാണ്. അടിയന്തരാവസ്ഥ ഒന്നും ഇവിടെ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വല്ലാർപാടം പദ്ധതി ഒരു തെറ്റായ തീരുമാനമായിരുന്നു. ഇതിന് പകരം വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നുവെങ്കിൽ രണ്ടുവർഷം കൊണ്ട് ഇത് യാഥാർത്ഥ്യമായേനെ' സുരേഷ് ഗോപി കുറ്റപ്പെടുത്തി. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ പറയുന്നതിന് പകരം ജീവനോടെ നിലനിൽക്കാനാണ് മോദി തന്നെ പഠിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. '40- 45 വർഷം രാജ്യം ഭരിച്ചിട്ടും അവസാനഗ്രാമത്തിലും വൈദ്യുതി എത്തിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. മോദി സർക്കാരിന് സാധിച്ചു. ഇത് പ്രജാരാജ്യമാണ്. ഒരോ പ്രജയുടെയും മുറി പരിശോധിച്ചാൽ കാണാം വൈവിധ്യം.' അങ്ങനെ പ്രസംഗത്തിലൂടെയും തഴമ്പുള്ള രാഷ്ട്രീയക്കാരന്റെ വൈഭവം കാട്ടുകയാണ് തൃശൂരിൽ സുരേഷ് ഗോപി. ഇതെല്ലാം എതിരാളികളെ ഭയപ്പെടുത്തുകയാണ്.
അതുകൊണ്ട് തന്നെ സാഹചര്യങ്ങൾ സുരേഷ് ഗോപിക്ക് അനുകൂലമാണെന്ന് ബിജെപി വിലയിരുത്തുന്നു. 2014ൽ 1.38 ലക്ഷമായിരുന്ന വോട്ട്നില 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2.05ലക്ഷത്തിലെത്തിയതും സുരേഷ്ഗോപിയുടെ സാന്നിദ്ധ്യമടക്കമുള്ള പുതിയ സാഹചര്യങ്ങളുമെല്ലാം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ നേതൃത്വം. മൂന്നരലക്ഷത്തിലേക്കെത്തിച്ച് വിജയമുറപ്പാക്കുമെന്നാണവരുടെ അവകാശവാദം. അതേസമയം, സുരേഷ്ഗോപി പിടിക്കുന്ന അധിക വോട്ടുകൾ ആർക്ക് നഷ്ടമുണ്ടാക്കുമെന്നത് ആകാംക്ഷയുണർത്തുന്ന ചോദ്യമാണ്. ശബരിമലയടക്കമുള്ള വിഷയങ്ങളുള്ളതുകൊണ്ടുതന്നെ രണ്ടുപക്ഷത്ത് നിന്നും ചോരാമെന്ന കണക്കുകൂട്ടലുമുണ്ട്.
Stories you may Like
- സുരേഷ് ഗോപി പിറന്നാൾ മലയാളി ഏറ്റെടുക്കുമ്പോൾ
- കെ.സുരേഷ് കുമാർ തുടങ്ങിയ സ്വപ്ന വിദ്യാലയത്തിൽ പ്രതിസന്ധി
- സുരേഷ് ഗോപി പുറത്തു വന്നതിന്റെ കാരണം ആലപ്പി അഷറഫ് വെളിപ്പെടുത്തുമ്പോൾ ചർച്ചയുമായി സോഷ്യൽ മീഡിയ
- സൂപ്പർ സറ്റാർ സുരേഷ് ഗോപി ഇന്ന് 61ന്റെ തിളക്കത്തിൽ; ജസ്റ്റ് റിമെബർ ദാറ്റ്!
- സുരേഷ് ഗോപിയുടെ രണ്ടാം വരവ് ചർച്ചയാക്കി സോഷ്യൽ മീഡിയ
- TODAY
- LAST WEEK
- LAST MONTH
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- ചെല്ലാനം സെന്റ്. സെബാസ്റ്റ്യൻ ഇടവകയിലെ അൾത്താരയിൽ നിന്ന് ഇസ്ലാമിക പ്രഭാഷണം; സാമൂഹ്യ സേവനം നടത്തുന്ന വ്യക്തികളെ ആദരിച്ച ചടങ്ങിൽ ഇസ്ലാമിക സൂക്തങ്ങൾ ഉരുവിട്ടത് ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിം; പ്രതിഷേധം ശക്തമായതോടെ വിശ്വാസികളോട് മാപ്പ് പറഞ്ഞ് കത്തോലിക്ക സഭ
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- സ്വന്തം ക്ലബ്ബുകളിൽ ഗോൾഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതൽ ദുരൂഹ കഥകൾ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കൻ ചാനലുകൾ അടച്ചുപൂട്ടി ബൈഡൻ
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- ഇന്ത്യൻ അതിർത്തിയിൽ ചൈന വലിയതോതിൽ യുദ്ധസന്നാഹം ഒരുക്കുന്നതായി പാശ്ചാത്യ ഏജൻസികൾ; ഇന്ത്യക്കെതിരെ ഏതു നിമിഷവും ചൈനീസ് ആക്രമണമെന്ന് റിപ്പോർട്ടുകൾ; വിദേശകപ്പലുകളെ വെടിവയ്ക്കാൻ നിയമനിർമ്മാണം നടത്തിയത് ഇന്ത്യ ആക്രമണത്തിന് നിയമസാധുത നൽകാൻ
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ നിന്നും കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍