നടന് ശ്രീനിവാസന് തൃപ്പുണ്ണിത്തുറയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം വീണ്ടും ശക്തമായി; സിപിഎം വേദികളിലെ സാന്നിധ്യം അഭ്യൂഹങ്ങള്‍ക്ക് ഗൗരവം കൂട്ടുന്നു; വിഷപ്പച്ചക്കറികള്ക്കെതിരെയുള്ള പോരാട്ടത്തിന്റെ പിന്നിലും സ്ഥാനാര്‍ത്ഥിത്വമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തൃപ്പുണ്ണിത്തുറയിൽ സിപിഐ(എം) സ്ഥാനാർത്ഥിയായി നടൻ ശ്രീനിവാസൻ മത്സരിക്കുമോ ? ഒരിക്കലുമില്ലെന്നായിരുന്നു ശ്രീനിവാസൻ ഇതിന് നൽകിയ മറുപടി. എന്നാൽ അഭ്യൂഹങ്ങൾക്ക് കുറവില്ല. ശ്രീനിവാസൻ മത്സരിക്കുമെന്ന് തന്നെയാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ശ്രീനിവാസന്റെ വാക്കും പ്രവർത്തിയും ഇതിലേക്ക് വിലയിരുത്തലുകളെത്തിക്കുന്നു. സംസ്ഥാന സർക്കാരിനെ വിമർശിച്ച് സിപിഐ(എം) വേദികളിൽ ശ്രീനിവാസൻ എത്തുന്നത് ഇതിന്റെ സൂചനയാണെന്നാണ് അഭിപ്രായം ഉയരുന്നു. ഏതായാലും ഈ വിഷയത്തിൽ ശ്രീനിവാസൻ വീണ്ടും വിശദീകരണം നൽകുമെന്നാണ് സൂചന.
ഭരണത്തിലിരിക്കുന്നവരുടെ സിൽബന്ധികൾ അന്യസംസ്ഥാനങ്ങളിൽ മാരക വിഷമുപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെന്നും ഇതാണ് ഇവ നിരോധിക്കാത്തതെന്ന ശ്രീനിവാസന്റെ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നത്. കൊച്ചിയിൽ സിപിഎമ്മിന്റെ ജൈവ പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ശ്രീനിവാസൻ. കേരളത്തെ ജൈവ പച്ചക്കറി സംസ്ഥാനമാക്കുമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ, കാർഷിക കോളജുകളിൽ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനെക്കുറിച്ചാണ് പഠിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയിലെ ജൈവ പച്ചക്കറി സ്റ്റാളുകൾക്കും ഫ്ലാറ്റുകളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് ശേഷമാണ് ജൈവ പച്ചക്കറി കൃഷി നേരിട്ട് നടത്താൻ സിപിഐ(എം) ഇറങ്ങുന്നത്. കലൂരിലെ ലെനിൻ സെന്ററിന്റെ എതിർവശത്തെ ഭൂമിയിലാണ് കൃഷി.
ഭരണത്തിലിരിക്കുന്നവരുടെ സിൽബന്ധികൾ അന്യസംസ്ഥാനങ്ങളിൽ മാരക വിഷമുപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെന്നും ഇതാണ് ഇവ നിരോധിക്കാത്തതെന്നും നടൻ ശ്രീനിവാസൻ ആരോപിച്ചു. നല്ല ഭക്ഷണം കൊടുക്കാതെ കാൻസർ ആശുപത്രി ഉണ്ടാക്കുന്നതിനെയാണ് താൻ എതിർത്തത്. ഉദ്ഘാടനത്തിന് ശേഷം സിപിഐ(എം) ജില്ലാകമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിലെത്തി സമയം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. ഇതും അഭ്യൂഹങ്ങൾക്ക് കരുത്ത് പകർന്നു. ജില്ലാ നേതൃത്വവുമായി ശ്രീനിവാസൻ ചർച്ചകൾ തുടരുന്നുവെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്നസെന്റിനെ ചാലക്കുടിയിൽ സ്ഥാനാർത്ഥിയാക്കിയത് നടൻ മമ്മൂട്ടിയുടെ നീക്കങ്ങളായിരുന്നു. ശ്രീനിവാസനേയും സിപിഐ(എം) പക്ഷത്ത് എത്തിക്കാൻ മമ്മൂട്ടി തന്നെയാണ് രംഗത്തുള്ളതെന്നാണഅ സൂചന.
സിപിഐ(എം) നേതാക്കൾ ശ്രീനിവാസനുമായി ചർച്ച നടത്തിയെന്നും മത്സരിക്കാൻ ശ്രീനിവാസൻ സമ്മതിച്ചെന്നുമായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. എന്നാൽ ഇത് ശ്രീനിവാസൻ തന്നെ നിഷേധിച്ചിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്നായിരുന്നു നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നത്. മലീമസമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. നിയമം നടപ്പാക്കുന്ന ജേക്കബ് തോമസിനും ഋഷിരാജ് സിംഗിനും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥലമാണിത്. അഴിമതിക്കായി ഇവരെയെല്ലാം പുറത്താക്കുന്നു. ഇത്തരം സംവധാനത്തിലേക്ക് താനൊരിക്കലും വരില്ലെന്ന് ശ്രനിവാസൻ വ്യക്തമാക്കി. തൃപ്പുണ്ണിത്തറയിൽ മത്സരിക്കാനോ അധികാര രാഷ്ട്രീയത്തിനോ താനില്ലെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.
അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഇങ്ങനെ- ആരും എന്നോട് സംസാരിച്ചിട്ടില്ല. ഫോൺ കോൾ പോലും വന്നിട്ടില്ല. ഇന്നസെന്റിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എത്തിച്ച നടനെ എനിക്കറിയാം. അദ്ദേഹവും എന്നോട് സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കെട്ടുകഥകളാണ് വാർത്ത. പച്ചക്കറി പ്രചരണാർത്ഥം ചില ഇടപെടൽ നടത്തിയിരുന്നു. അന്ന് തന്നെ വോട്ട് ചോദിച്ച് വരാനല്ല ഇതെന്ന് അവരോട് പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മത്സരിക്കാൻ ഒരിക്കലും താനില്ല. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി താനുണ്ടാകില്ല. ഋഷിരാജ് സിംഗും ജേക്കബ് തോമസും ഉയർത്തുന്ന രാഷ്ട്രീയമാണ് തന്റേതെന്നും ശ്രീനിവാസൻ പറഞ്ഞു. ഇവരൊക്കെ നേതൃത്വം നൽകുന്ന കൂട്ടായ്മകൾക്ക് മുന്നിൽ നിന്ന് പിന്തുണയ്ക്കാൻ താനുമുണ്ടാകും. അത്തരമൊരു രാഷ്ട്രീയമാണ് വേണ്ടതെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയപാർട്ടികളിലും നല്ല നേതാക്കളുണ്ട്. ഒപ്പം ഭരണ നൈപുണ്യമുള്ള ഋഷിരാജ് സിംഗിനേയും ജേക്കബ് തോമസിനേയും പോലുള്ളവർ. നിയമം നടപ്പാക്കിയതാണ് ഋഷിരാജ് സിങ് ചെയ്ത കുറ്റം. 70 ഫ്ലാറ്റുകൾക്ക് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അംഗീകാരം നൽകാത്തതാണ് ജേക്കബ് തോമസ് ചെയ്തത്. അതിന്റെ പേരിൽ അദ്ദേഹത്തെ ക്രൂശിച്ചു. ഇത്തരം രാഷ്ട്രീയക്കാരാണ് ഇവിടെയുള്ളത്. അഴിമതിയും കൈക്കൂലിയുമാണ് നിറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരക്കാർക്കൊപ്പം ചേരാൻ താനില്ലെന്നും ശ്രീനിവാസൻ വിശദീകരിച്ചു. തൃപ്പുണ്ണിത്തറയിൽ മത്സരിക്കുമെന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട മുനനിസിപ്പാലിറ്റികളിൽ ഒന്നാണ് തൃപ്പുണ്ണിത്തുറ. കഴിഞ്ഞ ഇടതു സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയത്തിലൂടെ തൃപ്പുണ്ണിത്തുറയെ സിപിഐ(എം) കോട്ടയായി മാറ്റാൻ ചില ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ കെ ബാബുവിന്റെ വ്യക്തിപ്രഭാവം ഈ മോഹം തകർത്തു. അങ്ങനെ തൃപ്പുണ്ണിത്തുറ കോൺഗ്രസിനൊപ്പം നിന്നു. എന്നാൽ എക്സൈസ് മന്ത്രിയായിരുന്ന കെ ബാബു ഇന്ന് ബാർ കോഴയിൽ പ്രതിരോധത്തിലായി. മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. എന്തായാലും തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പുണ്ണിത്തുറ മുനിസിപ്പാലിറ്റിയിൽ സിപിഐ(എം) ജയിച്ചു കയറി. മുഖ്യപ്രതിപക്ഷമായി ബിജെപിയും മാറി.
ബാബുവിനെതിരായ ജനവികാരം തൃപ്പുണ്ണിത്തുറയിൽ ആഞ്ഞടിക്കുന്നുവെന്നാണ് സിപിഐ(എം) വിലയിരുത്തൽ. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലം പിടിച്ചെടുത്തേ മതിയാകൂ. അതിന് ശക്തനായ സ്ഥാനാർത്ഥിവേണം. മമ്മൂട്ടിയിലൂടെ സിപിഐ(എം) ലക്ഷ്യമിടുന്നത് ശ്രീനിവാസനെയാണ്. ശ്രീനിവാസനെന്ന സംവിധായകന്റേയും കഥാകാരന്റേയും നടന്റേയും രാഷ്ട്രീയം മലയാളിക്ക് അറിയാം. സന്ദേശത്തിലും അറബിക്കഥയിലുമെല്ലാം വിമർശനാത്മകമായി അത് അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ ശ്രീനിവാസനെ ഇടതു സ്വതന്ത്രനായി തൃപ്പൂണിത്തുറ മണ്ഡലത്തിൽ മൽസരിപ്പിക്കാൻ സിപിഐ(എം). ശ്രമം തുടങ്ങിയെന്നായിരുന്നു സൂചന. ചർച്ചകളോട് പാതി സമ്മതവും ശ്രീനിവാസൻ അറിയിച്ചു കഴിഞ്ഞുവെന്നും വാർത്തവന്നു. ഇതാണ് ശ്രീനിവാസൻ നിഷേധിച്ചത്. എന്നാൽ ശക്തമായ സമ്മർദ്ദം ഇപ്പോഴും നടനുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.
കണ്ണൂരാണു സ്വദേശമെങ്കിലും തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഉദയംപേരൂരിനടുത്തുള്ള കണ്ടനാട്ടാണ് ഏതാനും വർഷങ്ങളായി ശ്രീനിവാസന്റെ താമസം. അവിടെ അദ്ദേഹത്തിന് നെൽകൃഷിയും വിപുലമായ തോതിൽ ജൈവ പച്ചക്കറി കൃഷിയുമുണ്ട്. ജൈവ കൃഷിയുടെ പ്രചാരകൻ കൂടിയായ അദ്ദേഹം കണ്ടനാട് കൃഷിഭവന്റെ സഹകരണത്തോടെ കർഷക കൂട്ടായ്മ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ സജീവ സാന്നിധ്യമാണ്. സിപിഐ(എം). സമീപകാലത്ത് പ്രചരിപ്പിക്കുന്ന പച്ചക്കറി കൃഷി സ്വയംപര്യാപ്തത എന്ന മുദ്രാവാക്യം ഏറ്റെടുത്തു നടത്തുന്നയാളാണ് ശ്രീനിവാസൻ. കെ. ബാബു വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന തൃപ്പൂണിത്തുറ പിടിക്കണമെന്ന ലക്ഷ്യത്തോടെ സിപിഐ(എം). നേതാക്കൾ മാസങ്ങൾക്കു മുമ്പേ ശ്രീനിവാസനെ സമീപിച്ചിരുന്നുവെന്നും വാർത്ത വന്നു.
മൽസരിക്കാൻ താൽപര്യമില്ലെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ മറുപടി. അതിനു പിന്നാലെയാണ് ചാലക്കുടിയിൽ ഇന്നസെന്റിന്റെ ലോക്സഭാ സ്ഥാനാർത്ഥിത്വം പാർട്ടി നിർദ്ദേശിച്ചതും അവിടെ വിജയംകണ്ടതും. ഈ സാഹചര്യത്തിൽ ശ്രീനിവാസൻ മത്സരത്തിന് സന്നദ്ധനാണെന്നായിരുന്നു സിപിഐ(എം) നേതാക്കൾ നൽകുന്ന സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍