കാൽകാശിന് ഗുണമില്ലാത്ത സിപിഎമ്മിനെ ധൈര്യമായി നേരിടുമെന്ന് എസ്എൻഡിപി; പിണറായിയും വെള്ളാപ്പള്ളിയും നേരിട്ട് ഏറ്റുമുട്ടലിന്; സിപിഐ(എം)-എസ്എൻഡിപി പോരാട്ടം തെരുവിലേക്ക് വളരുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; എസ്എൻഡിപിക്കാരെ സംരക്ഷിക്കാൻ ആർഎസ്എസും രംഗത്തിറങ്ങും
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: എസ് എൻ ഡി പി യോഗത്തിൽ കുരത്ത് തെളിയാച്ചാണ് വെള്ളാപ്പള്ളി നടേശൻ വീണ്ടും ജനറൽ സെക്രട്ടറിയാകുന്നത്. 97 ശതമാനം വോട്ടുകൾ വെള്ളാപ്പള്ളിക്ക് കിട്ടി. അതുകൊണ്ട് തന്നെ യോഗത്തിന്റെ മുഴുവൻ പിന്തുണയും തനിക്കുണ്ടെന്ന് വെള്ളാപ്പള്ളിക്ക് ഇനി ആത്മവിശ്വാസത്തോടെ പറയാം. വിമർശിക്കുന്നവർക്ക് മറുപടിയും നൽകാം. അതു തന്നെയാണ് ഇന്നലെ സംഭവിച്ചത്. എസ് എൻ ഡി പി യൂണിയനെതിരെ വിമർശനവുമായെത്തിയ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗത്തിന് ശക്തമായ ഭാഷയിലാണ് വെള്ളാപ്പള്ളി മറുപടി പറഞ്ഞത്. സിപിഎമ്മുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് തന്നെയാണ് വെള്ളാപ്പള്ളി തയ്യാറെടുക്കുന്നത്. ബിജെപിയുമായി അടുക്കുമെന്ന സൂചനകളും നൽകി. എന്നാൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മൃദു സമീപനമാണ് എസ് എൻ ഡി പിയുടെ കാര്യത്തിലെടുത്തതെന്നതും ശ്രദ്ധേയമായി.
അതിനിടെ യുഡിഎഫും ഗൗരവത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. കൊല്ലത്ത് എസ് എൻ ഡി പി യോഗത്തിന്റെ വാർഷിക പൊതു യോഗത്തിലെ സംഭവ വികാസങ്ങളെ പൊലീസ് നിരീക്ഷിച്ചിരുന്നു. സിപിഎമ്മുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കാണ് എസ് എൻ ഡി പി പോകുന്നതെന്ന വിലയിരുത്തലാണ് ഇന്റലിജൻസിനുള്ളത്. ഇത് പല സ്ഥലത്തും സംഘർഷമുണ്ടാക്കുമെന്നും വിലയിരുത്തുന്നു. എസ് എൻ ഡി പി യോഗത്തിന്റെ പരിപാടികൾക്ക് എല്ലാ സംരക്ഷണവും നൽകാൻ ആർഎസ്എസ് തയ്യാറാകും. പ്രാദേശീകമായുള്ള സംഘർഷങ്ങളിലൂടെ എസ് എൻ ഡി പി-സിപിഐ(എം) ബന്ധം കൂടുതൽ വഷളാക്കും. ഇതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാൻ ബിജെപി ശ്രമിക്കുമെന്നാണ് മുന്നറിയിപ്പ്. അതായത് വരും ദിനങ്ങളിൽ സംഘർഷങ്ങൾ കൂട്ടുന്ന തരത്തിൽ പ്രസ്താവനാ യുദ്ധം മാറുമെന്നാണ് വിലയിരുത്തൽ.
ഒപ്പം ആളുണ്ടെന്നു കരുതി കമ്യൂണിസ്റ്റ് പാർട്ടിയെ തൊട്ടുകളിക്കരുതെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. പാർട്ടിയെ തൊട്ടുകളിച്ചാൽ അനുഭവിക്കേണ്ടി വരുമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരെടുത്തുപറയാതെ പിണറായി വിജയൻ മുന്നറിയിപ്പു നൽകി. തൊഗാഡിയയെ അവതാരപുരുഷനാക്കി കേരളത്തിൽ കൊണ്ടുവരാനാണു ചിലരുടെ ശ്രമം. ആർഎസ്എസ് മുൻപും ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്. എന്നാൽ, അവരുടെ പ്രവർത്തനം അന്നൊന്നും വിലപ്പോയിട്ടില്ല. രാജ്യത്തെ ഭിന്നിപ്പിക്കുന്ന രീതിയിൽ വർഗീയത ശക്തിപ്പെടുത്താനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. കോൺഗ്രസിന് ശക്തിയുള്ള സ്ഥലങ്ങളിലാണ് ബിജെപി ഇപ്പോൾ തഴച്ചുവളരുന്നത്. സിപിഎമ്മിന്റെ സ്വാധീനം തകർക്കാൻ പ്രത്യേക ഇടപെടലുകൾ നടക്കുന്നുണ്ട്. ഇതിൽ ആർഎസ്എസിന് പ്രത്യേക അജൻഡയുണ്ട്. കേരളസമൂഹത്തിനു മുന്നിൽ തൊഗാഡിയയെ അവതാരപുരുഷനാക്കാൻ ശ്രമിച്ചാൽ കേരളസമൂഹം അത് തള്ളിക്കളയുമെന്നായിരുന്നു പിണറായിയുടെ വിമർശനം. ഇതിനാണ് വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയത്. ഇതോടെ സിപിഐ(എം)-എസ് എൻ ഡി പി ബന്ധത്തിൽ വ്യക്തമായ വിള്ളൽ വീണു.
എസ്എൻഡിപി യോഗത്തിനു സ്വന്തം വഴിക്കു പോകാൻ അവകാശമുണ്ടെന്നും സമുദായത്തിനു കാൽക്കാശിന്റെ പ്രയോജനം നൽകാത്ത സിപിഎമ്മിനെ പോലെയുള്ളവർ ശിക്ഷിക്കാൻ വന്നാൽ ശക്തമായി പ്രതികരിക്കുമെന്നുമായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്. എസ്എൻഡിപി യോഗത്തെ തകർക്കാൻ പൊന്മാനിന്റെ വേഷത്തിൽ വരുന്ന മാരീചനെ തിരിച്ചറിയാൻ സമുദായത്തിനു കരുത്തുണ്ട്. ബിജെപിയുടെ സ്വകാര്യസ്വത്ത് ആവശ്യപ്പെടാനല്ല അമിത് ഷായെ കണ്ടത്. ആവശ്യങ്ങൾ നേടിയെടുക്കണമെങ്കിൽ അധികാരമുള്ളരെ അങ്ങോട്ടുപോയി കാണണം. സിപിഐ(എം) അധികാരത്തിലിരുന്നപ്പോൾ അവരുടെ നേതാക്കളെയും താൻ അങ്ങോട്ടുപോയി കണ്ടിട്ടുണ്ട്. യോഗം സംഘടിപ്പിച്ച ചടങ്ങുകളിൽ സോണിയ ഗാന്ധിയും എ.ബി. വാജ്പേയിയും പങ്കെടുത്തപ്പോൾ ഇല്ലാത്ത പുകിലാണു അമിത് ഷായെയും പ്രവീൺ തൊഗാഡിയെയും കണ്ടപ്പോഴുള്ളതെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചു.
മറ്റുള്ളവരിൽ വർഗീയത ആരോപിക്കുന്ന സിപിഎമ്മിലാണ് ഏറ്റവും കൂടുതൽ വർഗീയതയുള്ളത്. ഇവർ ഗുരുവിന്റെ ചിത്രം പത്രത്തിൽ കൊടുക്കാനും ശിവഗിരിയിൽ വരാനും തുടങ്ങിയത് എന്നു മുതലാണെന്ന് എല്ലാവർക്കും അറിയാം. കൃത്യമായ നയവും നയപരിപാടികളും സിപിഎമ്മിനില്ല. പ്രഗത്ഭനായ കമ്യൂണിസ്റ്റുകാരനാണ് വി എസ്. അച്യുതാനന്ദൻ. നിയമസഭയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കാൻ സിപിഐ(എം) നടത്തുന്ന നീക്കങ്ങൾ പാർട്ടിയുടെ ധാർഷ്ട്യത്തിന്റെ അഴവും പരപ്പും വെളിപ്പെടുത്തുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതിന് ശേഷമാണ് എസ്.എൻ.ഡി.പി യോഗം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള പാനലിന് വൻ വിജയം നേടിയത്. ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ആകെ 10,428 പേർ വോട്ട് ചെയ്തതിൽ 8946 വോട്ടാണ് വെള്ളാപ്പള്ളി നടേശന് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എം.എൻ സോമൻ 8892 വോട്ട് നേടി വീണ്ടും വിജയിച്ചു. അരയക്കണ്ടി സന്തോഷ് ദേവസ്വം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി തുഷാർ വെള്ളാപ്പള്ളി എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎമ്മിന്റെ പരോക്ഷ പിന്തുണയോടെ മത്സരിച്ചവരാണ് വൻ പരായജം ഏറ്റുവാങ്ങിയത്.
ഏതായാലും വരും ദിനങ്ങളിലും എസ് എൻ ഡി പിയെ വിമർശിച്ചാൽ അതേ ഭാഷയിൽ സിപിഎമ്മിന് വെള്ളാപ്പള്ളി മറുപടി നൽകും. അതിനിടെ രൂക്ഷ ഭാഷയിൽ വെള്ളാപ്പള്ളിയെ വിമർശിക്കരുതെന്ന അഭിപ്രായം സിപിഎമ്മിലും ശക്തമാണ്. ആരേയും പിണക്കാതിരുന്നാൽ മാത്രമേ അടുത്ത തെരഞ്ഞെടുപ്പിൽ മുന്നേറ്റം സാധ്യമാകൂ എന്നാണ് ഇവരുടെ നിലപാട്. അതുകൊണ്ട് കരുതലോടെയാണ് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിഷയത്തിൽ പ്രതികരിച്ചത്. എസ്എൻഡിപിയെ ഒരു കാലത്തും സിപിഐ(എം) അവഗണിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. അവരുടെ ആവശ്യങ്ങൾ സദുദ്ദേശ്യത്തോടെ പരിഗണിക്കാൻ പാർട്ടി തയാറാണെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസിനു വിധേയമാകാനുള്ള എസ്എൻഡിപിയുടെ നിലപാട് ആത്മഹത്യാപരമാണ്. മതനിരപേക്ഷ നിലപാടുകൾ മുറുകെ പിടിക്കുന്ന എസ്എൻഡിപിക്ക് ആർഎസ്എസുമായി യോജിച്ചു പോകാനാവില്ലെന്നായിരുന്നു വിശദീകരണം
സിപിഎമ്മിനോടു ശത്രുതാപരമായ നിലപാടല്ല എസ്എൻഡിപി സ്വീകരിക്കേണ്ടത്. കേരളത്തിലുണ്ടായ പല തൊഴിലാളി പ്രശ്നങ്ങളിലും മുതലാളികളുടെ ഭാഗത്താണ് എസ്എൻഡിപി നിന്നത്. സിപിഎമ്മുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ കാരണവും ഇതാണ്. എസ്എൻഡിപി യോഗത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങൾക്കു കമ്യൂണിസ്റ്റുകാർ നേതൃത്വം നൽകിയിട്ടുള്ളതു മറക്കരുത്. വെള്ളാപ്പള്ളി നടേശന് ആരെയും വിമർശിക്കാം. തിരിച്ചു വിമർശിക്കാൻ പാടില്ല എന്നതു തെറ്റായ സമീപനമാണ്. നിലപാടുകൾ തിരുത്താൻ എസ്എൻഡിപി തയാറാവണം. കോൺഗ്രസുകാർ തന്നെ കോൺഗ്രസുകാരെ കൊല്ലുന്ന സ്ഥിതിയാണ് ഇപ്പോൾ. തൃശൂരിൽ ആഭ്യന്തരമന്ത്രിയുടെ ഗ്രൂപ്പുകാർ മുഖ്യമന്ത്രിയുടെ ഗ്രൂപ്പുകാരെ വെട്ടിക്കൊല്ലുന്നു. കോൺഗ്രസിലെ ഗ്രൂപ്പുപോരു കാരണം സർക്കാർ ഭരണം തന്നെ സ്തംഭിച്ചിരിക്കുകയാണ്. പല വിഷയങ്ങളിലും ആർഎസ്പിയിലെ നേതാക്കന്മാർക്കിടയിൽ വിരുദ്ധ നിലപാടുകളാണുള്ളത്. ഏതു നേതാവിന്റെ അഭിപ്രായമാണ് ആർഎസ്പിയുടെ നിലപാട് എന്നതു വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍