ശാഖകളുടെ ഭാരവാഹിത്വം പരമാവധി പാർട്ടി പ്രവർത്തകർ ഏറ്റെടുക്കും; വെള്ളാപ്പള്ളിയുടെ ജാഥയിൽ പങ്കെടുക്കാനും തടസ്സം നിൽക്കില്ല; അച്യുതാനന്ദനെ പടനായകനാക്കും; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ അജണ്ട പൊളിക്കാൻ സിപിഐ(എം) പദ്ധതി ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപിയുമായി അടുക്കാനുള്ള എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കങ്ങൾക്കെതിരെ കരുതലോടെ നീങ്ങാൻ സിപിഐ(എം) തീരുമാനം. പ്രത്യക്ഷത്തിൽ ബഹളമുണ്ടാക്കാതെ എസ്എൻഡിപി ശാഖാ യൂണിയനുകൾ പിടിച്ചെടുക്കാനാകും സിപിഐ(എം) ശ്രമം. എസ്എൻഡിപിയുടെ അടിസ്ഥാന ഘടകമാണ് ശാഖകൾ. നിശബ്ദ വിപ്ലവത്തിലൂടെ ശാഖകളുടെ നിയന്ത്രണം ഏറ്റെടുത്താൽ വെള്ളാപ്പള്ളിയുടെ നേതൃത്വത്തെ പ്രതിരോധത്തിലാക്കാം. അതിനാകും സിപിഐ(എം) ശ്രമം. ആലപ്പുഴയിൽ നിന്ന് തന്നെയാകും ഇതിന് തുടക്കമിടുക. ഇതിന്റെ ഭാഗമായി എസ്എൻഡിപിയുടെ എല്ലാ ഔദ്യോഗിക പരിപാടികളുമായും സിപിഐ(എം) അണികൾ സഹകരിക്കും. ഈ സഹകരണം നേതൃത്വം പിടിച്ചെടുക്കലിൽ എത്തിക്കാനാണ് നീക്കം.
ശാഖാ തലങ്ങളിലുള്ള പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും അണികൾക്ക് പാർട്ടി രഹസ്യ നിർദ്ദേശം നൽകിയിട്ടുണ്ട്. മിക്ക ജില്ലകളിലും സിപിഎമ്മുകാരാണ് എസ്എൻഡിപി ശാഖകളുടെ കരുത്ത്. ബൂഹിപക്ഷവും അവർക്ക് തന്നെ. എന്നാൽ എസ്എൻഡിപി നേതൃത്വം ബിജെപിയുമായി സഹകരിക്കുന്നുവെന്ന വാർത്ത വന്നതോടെ പലരും നിരാശരായി. ആരും ശാഖാ പ്രവർത്തനങ്ങളിൽ സഹകരിക്കാതെയായി. ഇത് ഗുണകരമാകില്ലെന്ന് സിപിഐ(എം) തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് കരുതലോടെ നീക്കം. വെള്ളാപ്പള്ളിയേയും മകനേയും സിപിഐ(എം) കടന്നാക്രമിക്കുമ്പോഴും ശാഖകളിൽ സഖാക്കൾ സജീവമാകും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെയാകും വെള്ളാപ്പള്ളിയെ കടന്നാക്രമിക്കുന്നതിന് നേതൃത്വം നൽകുക. ഭൂരിപക്ഷ വർഗ്ഗീയത ഉയർത്തുന്നത് സ്വന്തം കാര്യത്തിന് വേണ്ടിയെന്നാകും വി എസ് പറയുക. ഇത് ശാഖാ തലത്തിൽ പ്രതിഫിലിപ്പിച്ച് വെള്ളാപ്പള്ളി വിരുദ്ധ വികാരം ക്രമേണ ഉണ്ടാക്കാനാണ് സിപിഐ(എം) നീക്കം.
രാഷ്ട്രീയ പരിവർത്തനത്തിന് വെള്ളാപ്പള്ളി നടത്തുന്ന ജാഥയിലും സിപിഎമ്മുകാർ സഹകരിക്കും. പുതിയ രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടായാൽ അതുമായി സഖാക്കൾ സഹകരിക്കുകയും ഇല്ല. അപ്പോഴും സമൂദായ ഉന്നമനത്തിനുള്ള യോഗം നേതൃത്വത്തിൽ സിപിഐ(എം) നേതാക്കൾ സജീവമായി ഉണ്ടാകും. വെള്ളാപ്പള്ളിയുടെ ജാഥയ്ക്ക് സ്വീകരണം നൽകാൻ മുന്നിൽ നിൽക്കാനും അണികൾക്ക് സിപിഐ(എം) നിർദ്ദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ പ്രത്യേക കരുതൽ എടുക്കും. ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിലാകും തന്ത്രങ്ങൾ നടപ്പാക്കുക. എല്ലാ എസ് എൻ ഡി പി യൂണിയൻ ശാഖകളുടേയും പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ ബ്രാഞ്ച് കമ്മറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശാഖകൾ പിടിക്കേണ്ട ഉത്തരവാദിത്തവും ബ്രാഞ്ച് കമ്മറ്റികൾക്കാകും. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ കപടത തുറന്നു കാട്ടേണ്ടത് ഏര്യാ കമ്മറ്റികളുടെ കടമയാണ്. ബിജെപിയുമായി അടുക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തിൽ എസ്എൻഡിപിയിൽ പിളർപ്പ് അനിവാര്യമാകുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ.
ശാഖാ യൂണിയനുകളുടെ ഭാരവാഹിത്തം പിടിച്ചെടുക്കുന്നതിനാകും പ്രാധാന്യം നൽകുക. ഇതിലൂടെ മുകൾ തട്ടിലും സിപിഐ(എം) സ്വാധീനം ശക്തിയാകും. പരമാവധി ശാഖകൾ പിടിച്ചെടുത്ത ശേഷം താലൂക്ക് യൂണിയനുകലും ലക്ഷ്യമിടും. വെള്ളാപ്പള്ളി വിരുദ്ധരുടെ കൂട്ടായ്മ താലൂക് തലത്തിൽ സൃഷ്ടിക്കാനും നീക്കമുണ്ട്. അതിന് ശേഷമാകും സംസ്ഥാന കൗൺസിലിനെ ലക്ഷ്യമിടുക. ക്രമേണ വെള്ളാപ്പള്ളിയെ പുറത്താക്കി യോഗം നേതൃത്വം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. കോൺഗ്രസുകാരുടെ കൈയിലിരുന്ന യോഗത്തെ തന്ത്രപരമായ നീക്കത്തിലൂടെയാണ് വെള്ളാപ്പള്ളിയിലൂടെ സിപിഐ(എം) അടുപ്പിച്ചത്. എന്നാൽ വെള്ളാപ്പള്ളി കാലുമാറുമ്പോൾ കോട്ടം തങ്ങൾക്കാണെന്ന് സിപിഐ(എം) തിരിച്ചറിയുന്നു. ശിവഗിരി മഠത്തിലെ സന്യാസികളുടെ പിന്തുണയും ഇതിനായി സിപിഐ(എം) ഉറപ്പാക്കും.
യോഗത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസുകാരും സിപിഎമ്മുകാരും ഉണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തിക്കും. പ്രത്യേകിച്ച് മലബാറിൽ സിപിഐ(എം) പ്രവർത്തകർക്ക് ശാഖകളിൽ നിർണ്ണായക സ്വാധീനമുണ്ട്. ഇതെല്ലാം വെള്ളാപ്പള്ളിക്ക് എതിരായ വികാരമാക്കി മാറ്റാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഈ ഭിന്നതകൾ മറനീക്കി പുറത്തു വരും. അധികാര മോഹവുമായി ബിജെപിയുമായി സഹകരിക്കുന്ന നീക്കം പൊളിഞ്ഞാൽ വെള്ളാപ്പള്ളി എസ്എൻഡിപിയിൽ ഒറ്റപ്പെടുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ. ഈഴവ രാഷ്ട്രീയം കൈവിടാതിരിക്കാൻ സിപിഐ(എം) കരുതലോടെയാണ് കരുക്കൾ നീക്കുന്നത്. പ്രാദേശിക തലത്തിലെ നീക്കങ്ങളെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾ നിരീക്ഷിക്കുന്നുമുണ്ട്. വി എസ് തന്നെയാകും ഈ നീക്കത്തിനുള്ള വജ്രായുധം. യോഗ നേതൃത്വത്തിനെതിരെ വി.എസിനെ മുന്നിൽ നിറുത്തിക്കൊണ്ടുള്ള ആക്രമണം ഏറെ ഫലപ്രദമാവുമെന്ന കണക്കുകൂട്ടലിലാണ് സിപിഐ(എം) മുന്നോട്ടു പോവുന്നത്.
പാർട്ടി വിരുദ്ധ മനോഭാവം കാട്ടുന്നയാളെന്ന് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനെ സംസ്ഥാനതലത്തിൽ പാർട്ടി സംഘടിപ്പിച്ചിരിക്കുന്ന വർഗീയവിരുദ്ധ സെമിനാറിലെ മുഖ്യ പ്രാസംഗികനാക്കിയത് എസ്.എൻ.ഡി.പി യോഗ നേതൃത്വത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ്. രണ്ടുദിവസങ്ങളിൽ ആലപ്പുഴയിൽ ക്യാമ്പ് ചെയ്താണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വി എസ് രൂക്ഷമായി വിമർശിച്ചത്. ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടന്ന സിപിഐ(എം) സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയ വി.എസിനെ പിന്നീട് ആലപ്പുഴയിൽ പാർട്ടി ഔദ്യോഗികമായി നടത്തിയ ഒരു പരിപാടിയിൽപ്പോലും പങ്കെടുപ്പിച്ചിരുന്നില്ല. മാന്നാർ, തുറവൂർ എന്നിവിടങ്ങളിൽ സിപിഐ(എം) വിമതർ നടത്തിയ സമ്മേളനങ്ങളിലും മുഹമ്മയിൽ ഇതേ വിഭാഗത്തിൽപ്പട്ടവർ നേതൃത്വം നൽകിയ ഗ്രന്ഥശാലയിലെ ചടങ്ങുകളിലുമാണ് ആലപ്പുഴയിൽ വി എസ് പങ്കെടുത്തത്.
ജാതി വികാരത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഹിന്ദുത്വവും ജാതി വ്യവസ്ഥയുടെ ജീർണ്ണതകളെ കടപുഴക്കിയെറിഞ്ഞ ഗുരുദർശനവും തമ്മിൽ ഒരുകാലത്തും യോജിച്ച് പോകില്ലെന്നാണ് വി എസ്. സമർത്ഥിക്കുന്നത്. വരും ദിനങ്ങളിലും സിപിഎമ്മിന്റെ വർഗ്ഗീയ വിരുദ്ധ സെമിനാറുകളിൽ യോഗ നേതൃത്വത്തിനെതിരെ വി എസ്. ആഞ്ഞടിക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍