രാഹുലിനോട് പോരാടി തോറ്റെങ്കിലും മോദിയുടെ ഇഷ്ടക്കാരിയായി കേന്ദ്രമന്ത്രി സ്ഥാനത്തെത്തി; വിവാദങ്ങൾ പിന്നാലെയെത്തിയപ്പോൾ പ്രതിച്ഛായ മങ്ങി; സ്മൃതി ഇറാനിയുടെ വമ്പൻ വീഴ്ച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് കരുതിയിടത്ത് നിന്നും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അതിവേഗം രാഷ്ട്രീയത്തിൽ വളരുക.. മുതിർന്ന നേതാക്കളെ പോലും ഞെട്ടിക്കുന്ന വിധത്തിൽ പ്രധാനപ്പെട്ട കേന്ദ്ര മാനവവിഭവശേഷി വകുപ്പ് സ്ഥാനത്ത് അവരോധിതയാകുക.. സ്മൃതി ഇറാനിയെന്ന രാഷ്ട്രീയ നേതാവിന്റെ ഉയർച്ച ആരിലും അസൂയ ഉളവാക്കുന്ന വിധത്തിലായിരുന്നു. എന്നാൽ, സ്വന്തം വകുപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്നായി മാറിയപ്പോൾ സ്മൃതി ഇറാനിയുടെ പ്രതിച്ഛായ മങ്ങി. ഇപ്പോൾ മാനവവിഭവ വകുപ്പ് ശേഷി മന്ത്രിസ്ഥാനത്തു നിന്നും ടെക്സ്റ്റെയിൽ വകുപ്പിലേക്ക് സ്മൃതിയെ മാറ്റിയതോടെയ രാഷ്ട്രീയ ഉന്നതിയിൽ നിന്നുള്ള വീഴ്ച്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കാബിനറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച പ്രകാശ് ജാവഡേക്കറാണ് പുതിയ മാനവശേഷി വകുപ്പ് മന്ത്രി. ഇതോടെയാണ് സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽസ് വകുപ്പിന്റെ ചുമതല നൽകിയത്. മോദ മന്ത്രിസഭയിൽ ഏറ്റവും അധികം വിവാദങ്ങളുണ്ടാക്കിയ മന്ത്രിയായിരുന്നു സ്മൃതി ഇറാനി. സോഷ്യൽ മീഡിയയിൽ അടക്കം ഏറ്റവും അധികം ട്രോളിംഗിന് വിധേയയാതും അവരായിരുന്നു.
മോദി മന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തിലേക്ക് മാറിയ രോഹിത് വെമൂല വിഷയത്തിൽ അടക്കം പ്രതിക്കൂട്ടിൽ നിന്നത് സ്മൃതി ഇറാനിയായിരുന്നു. പാർലമെന്റിലെ വികാരനിർഭരമായ പ്രസംഗവും അടക്കം എല്ലായെപ്പോഴും മാദ്ധ്യമങ്ങളിൽ വിവാദങ്ങളുടെ തോഴിയായി അവർ നിറഞ്ഞു നിന്നു. ഹിന്ദി സീരിയൽ നടിയിൽ നിന്നുള്ള പ്രശസ്തിയോടെയാണ് സ്മൃതി ഇറാനി ബിജെപിയിൽ എത്തുന്നത്. ചാനൽ ചർച്ചകളിൽ ബിജെപിയുടെ മുഖമായി നിന്ന നല്ലവണ്ണം തന്നെ അവർ വളർന്നു. ഇതോടെയാണ് മോദിയുടെ ഇഷ്ടക്കാരിയായതും. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ വിറപ്പിക്കുന്ന വിധത്തിൽ മത്സരം നടത്താനും അവർക്ക് സാധിച്ചു. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ മോദി മന്ത്രിസഭയിൽ അംഗമാക്കിയതും.
മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയാക്കി മുൻ സീരിയൽ നടിയെ നിയമിച്ചു എന്നതായിരുന്നു തുടക്കം മുതൽ തന്നെ വിവാദത്തിലായത്. സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യതയും ചർച്ചയായി. വ്യാജ സർട്ടിഫിക്കറ്റ് വിവാദം അടക്കം മന്ത്രിക്കെതിരെ ഉയർന്നു. എന്നാൽ, ഏറെ വിവാദങ്ങലും മുൻവിധിയോടെയുള്ളതായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം മന്ത്രിയുടെ പല പരാമർശങ്ങളും ട്രോളിംഗിന് ഇരയായി. ചില സമയങ്ങളിൽ തന്റെ മൂർച്ചയേറിയ നാക്കിന്റെ പേരിലും അഭിനയത്തിന്റെ പേരിലും ആണെങ്കിൽ മറ്റു ചില സമയങ്ങളിൽ അത് തന്റെ വിദ്യാഭ്യാസ യോഗ്യതകളെ സംബന്ധിച്ചും സർവകലാശാലാ അദ്ധ്യാപകരെ താഴ്ത്തിക്കെട്ടിയതിന്റെ പേരിലും സ്മൃതി വിവാദത്തിലായി.
മോദിയുടെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളായി അറിയപ്പെടുന്ന ഇറാനി ഇന്ത്യയിലെ മതനിരപേക്ഷമായ വിദ്യാഭ്യാസ സമ്പ്രദായത്തെ ഹൈന്ദവവത്കരിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇത്രയധികം ബിരുദധാരികൾ ഉണ്ടായിട്ടും ജോലിക്ക് നിയമിതരാവാനുള്ള കഴിവില്ലാത്ത ചെറുപ്പക്കാരെ സൃഷ്ടിക്കുന്ന സർവകലാശാലകളെ പറ്റി നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്ന സാഹചര്യത്തിൽ ആണ് ഇറാനിക്ക് എതിരെ ഇത്തരമൊരു ആരോപണം കൂടി ഉന്നയിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിൽ ഏറെ ആയി പുനഃപരിശോധിക്കപ്പെട്ടിട്ടില്ലാത്ത ദേശീയ വിദ്യാഭ്യാസ നയം മാറ്റി എഴുതുന്ന തിരക്കിൽ ആണ് ഇറാനി ഇപ്പോൾ.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിക്ക് പുറത്ത് വച്ച് നടന്ന ഒരു ചർച്ചയിൽ തന്റെ മുൻപിൽ ഇരുന്ന 42 സർവകലാശാല തലവന്മാരോട് തങ്ങളുടെ സുഖപ്രദമായ കൂടുകളിൽ നിന്നും പുറത്തിറങ്ങി കാര്യങ്ങൾ ചിട്ടയോടെ നടത്താൻ ആവശ്യപ്പെട്ടു. ചർച്ചയ്ക്കിടെ ഇരുന്ന് ഉറങ്ങിയ രണ്ടു പേരെ വഴക്ക് പറയുകയും തന്റെ ചിത്രം എടുക്കാൻ ശ്രമിച്ച ഒരാളെ ഇറക്കി വിടുകയും ചെയ്തു. ഇതൊക്കെ വിവാദങ്ങൾക്ക് ഇടയാക്കി.
2014ൽ ഇറാനി കോൺഗ്രസ് സ്ഥാനാർത്ഥി ആയ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ടപ്പോൾ മോദി അവരെ രാഹുലിന്റെ സഹോദരി ആയിട്ടാണ് വോട്ടർമാർക്ക് പരിചയപ്പെടുത്തിയത്. മോദി തന്റെ കാബിനെറ്റിലേക്ക് ഇറാനിയെ തിരഞ്ഞെടുത്തപ്പോൾ അവർക്ക് അതിനുള്ള വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നു പ്രതിപക്ഷം വാദിച്ചു. ഇറാനി ഇതിനു മറുപടിയായി നൽകിയ യേൽ സർവകലാശാലയിൽ നിന്നും ഡിഗ്രി എടുത്തിട്ടുണ്ടെന്ന വാദം മറ്റൊരു വലിയൊരു വിവാദത്തിനു വഴിവച്ചു. പിന്നീട് ഇറാനി യേൽ സർവകലാശാലയിൽ 2013ൽ ഒരാഴ്ചത്തെ നേതൃത്വ പാടവ ക്യാമ്പിൽ ആണ് പങ്കെടുത്തത് എന്നറിഞ്ഞതോടെ സാമൂഹിക മാദ്ധ്യമങ്ങൾ ദിവസങ്ങളോളം അവരെ ആക്ഷേപപാത്രമാക്കി.
അതേസമയം സ്വന്തം വകുപ്പിൽ ചില നല്ല കാര്യങ്ങലും സ്മൃതി ഇറാനി നടത്തുകയുണ്ടായി. വിദ്യാർത്ഥികളുടെ സൗകര്യത്തിനായി കോളേജുകൾക്ക് ദേശീയ റാങ്കിങ് നടപ്പിലാക്കുന്നതുവഴി ഇറാനി മാദ്ധ്യമ ശ്രദ്ധ ആകർഷിക്കുകയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. കൂടാതെ സർവകലാശാല ചട്ടങ്ങൾ ലഘൂകരിക്കുന്നതുവഴി വിദേശ പഠന സംവിധാനങ്ങൾക്ക് അവസരം ഒരുക്കുകയും ചെയ്തു. പി എച്ച്ഡിക്ക് പോകുന്ന സ്ത്രീകൾക്ക് പ്രസവാവധിയും ശിശു പരിചരണ അവധിയും അനുവദിച്ചു. സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ വിവാദവിഷയമായി പെൺകുട്ടികളോട് അന്യായങ്ങളോട് പ്രതികരിക്കാനാണ് അവർ ആഹ്വാനം ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും അമേഠിയിൽ ശക്തമായ സാന്നിധ്യം അറിയിച്ചു സ്മൃതി ഇറാനി. ഈ മണ്ഡലത്തിലേക്ക് സ്മൃതി തന്നെ പല പദ്ധതികളും കൊണ്ടുവന്നു. ഉത്തർപ്രദേശിൽ സ്മൃതിക്കുള്ള താരപ്രഭാവം മൂലം അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്ന വിധത്തിൽ പോലും വാർത്തയുണ്ടായി. എന്നാൽ, പ്രകടനം മോശമായതും പാർട്ടി നേതൃത്വത്തിന്റെ താൽപ്പര്യക്കുറവും കൂടിയായപ്പോൾ സ്വന്തം വകുപ്പിൽ നിന്നും സ്മൃതി സ്ഥലം മാറ്റം ചെയ്യപ്പെടുകയുണ്ടായി. ടെക്സ്റ്റെയിൽ വകുപ്പിനെ അവർ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇനി അരിയേണ്ടത്. എന്തായും ഇപ്പോഴത്തേത് സ്മൃതിയുടേത് രാഷ്ട്രീയമായി ഒരു വീഴ്ച്ചതന്നെയാണ്.
Stories you may Like
- കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഇനി കലാപൂരം
- 'സോറോസിന്റെ അടുപ്പക്കാരുമായി കൂടിക്കാഴ്ച' രാഹുലിനെതിരെ കേന്ദ്രമന്ത്രി
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- ഭൂപേഷ് ഭാഗേലിനെ ദുബായിൽ നിന്ന് റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്
- മദീനയിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍