ശരത് പവാറിന് രാഷ്ട്രപതി പദവിയും മകൾക്ക് കേന്ദ്രമന്ത്രി പദവിയും ലഭിക്കുമോ? അത്യപൂർവ്വ അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് അമിത് ഷാ എൻ സിപിയെ പാട്ടിലാക്കിയത് അധികാര കരുത്തിൽ; എൻസിപി വിമതർക്ക് ബിജെപി ഉന്നതപദവികൾ വാഗ്ദാനം ചെയ്തതായും സൂചന; അമ്മാവനോളം പോന്ന അനന്തിരവൻ ചർച്ചയിൽ ഉറപ്പിച്ചത് ശരത് പവാറിന് പ്രസിഡന്റ് കസേരയോ? മഹാ അട്ടിമറിയിൽ ചർച്ചകൾ പലവിധം
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: മഹാരാഷ്ട്രയിലെ മഹാ നാടകത്തിൽ ലാഭം ആർക്ക്. ശരത് പവാറിന് ബിജെപി രാഷ്ട്രപതി പദവിയും എൻസിപിക്ക് കേന്ദ്ര മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശരത് പവാറും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ തന്നെ ചില ഓഫറുകൾ പോയെന്നാണ് സൂചന. ശരത് പവാറിന്റെ മകൾ സുപ്രീയാ സുലെ എംപിയാണ്. സുപ്രീയയ്ക്ക് കേന്ദ്ര മന്ത്രിസഭയിൽ നിർണ്ണായക സ്ഥാനവും ബിജെപി നൽകാൻ സന്നദ്ധരാണ്. മഹാരാഷ്ട്രയിൽ ശിവസേനയെ കൈവിട്ടപ്പോൾ തന്നെ എൻസിപിയെ കൂടെ കൂട്ടാൻ ബിജെപി ശ്രമം തുടങ്ങിയിരുന്നു. അതിന്റെ ക്ലൈമാക്സിലാണ് മഹാരാഷ്ട്രയിൽ ഫട്നാവീസ് സത്യപ്രതിജ്ഞ ചെയ്തത്.
ഫട്നാവിസുമായി ബിജെപി നേതൃത്വത്തിൽ സർക്കാരുണ്ടാക്കാനുള്ള ചർച്ചകളിൽ അടക്കം ശരത് പവാർ രഹസ്യമായി പങ്കെടുത്തിരുന്നതായിട്ടുള്ള രഹസ്യ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ അതിരഹസ്യ നാടക നീക്കത്തിലൂടെ ബിജെപി സർക്കാർ അധികാരത്തിലേറിയപ്പോൾ ഇതോടപ്പം എൻസിപി പിളർപ്പിലേക്കെന്ന് സൂചനകൾ പുറത്തുവന്നു. പാർട്ടിയിലും കുടുംബത്തിലും പിളർപ്പെന്ന് സുപ്രിയ സുലെ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. മഹാരാഷ്ട്രയിലെ ഭരണം ബിജെപി ഏറ്റെടുത്തത് എൻസിപി വിമതരുടെ പിന്തുണയിലാണെന്നാണ് പ്രചരിക്കുന്നത്. എന്നാൽ സത്യം പുറത്തു വരാൻ കാലങ്ങൾ ഇനിയും വേണ്ടി വരും. പവാറിന് കേന്ദ്ര സർക്കാർ അടുത്ത രാഷ്ട്രപതി സ്ഥാനം നൽകുമോ എന്നതാണ് ഇതിൽ പ്രധാനം. ഇതിന് സാധ്യതയില്ലെന്നും വിലയിരുത്തലുണ്ട്. സർക്കാർ പറയുന്നത് ചെയ്യുന്നവരെ മാത്രമേ കേന്ദ്ര മന്ത്രിയാക്കാറുള്ളൂ. ഈ സാഹചര്യത്തിൽ പവാറിനെ ഒരിക്കലും രാഷ്ട്രപതിയാക്കില്ലെന്നാണ് ഇക്കൂട്ടരുടെ വിശദീകരണം.
അജിത് പവാറിന്റെ രഹസ്യ നീക്കത്തിലൂടെ ശിവസേന-എൻസിപി-കോൺഗ്രസ് മുന്നണികളുടെ അടിത്തറയാണ് തകർന്നത്. അമിത് ഷായുടെ രാഷ്ട്രിയ തന്ത്രങ്ങളാണ് മഹാരാഷ്ട്രയിലെ അത്യപൂർവ്വ നേട്ടത്തിന് പിന്നിൽ ചുക്കാൻ പിടിച്ചതെന്ന് വ്യക്തം. എൻസിപിയുടെ പിന്തുണയിൽ ബിജെപി മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്തുമ്പോൾ ശരത് പവാറിന് രാഷ്ട്രപതി പദവികൊടുക്കാമെന്നും മകൾക്ക് കേന്ദ്രമന്ത്രി പദവി കൊടുക്കുമെന്ന വ്യവസ്ഥകൾ ബിജെപിയുമായി രഹസ്യ ചർച്ച നടത്തിയപ്പോൾ തന്നെ നേടിയിരുന്നതായി കോൺഗ്രസ് സംശയിക്കുന്നു. എന്നാൽ ഇത് ബിജെപി അംഗീകരിക്കുന്നില്ല. പവാർ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ എന്ന് മാത്രമാണ് ബിജെപി പ്രതികരിക്കുന്നത്. ി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ അജിത് പവാറിന്റെത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും ശരത് പവാർ പറഞ്ഞപ്പോൾ. ഇതോടെ മഹാരാഷ്ട്രയിലെ നാടകീയ രംഗങ്ങൾ പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്.
അജിത് പവാർ എൻസിപിയുടെ പാർലമെന്ററി പാർട്ടി നേതാവാണ്. പാർട്ടിയുടെ കേന്ദ്രം ശരത് പവാർ ആണെങ്കിലും അമ്മാവനോളം പോന്നവൻ തന്നെയാണ് അനന്തിരവനും. കഴിഞ്ഞ ദിവസം രാത്രി വരെ ശിവസേനയും കോൺഗ്രസുമായുള്ള ചർച്ചകൾക്ക് അജിത് പവാർ ആയിരുന്നു പ്രധാനമായും ചുക്കാൻ പിടിച്ചിരുന്നത്. അജിത് പവാറും ശരത് പവാറിന്റെ മകൾ സുപ്രിയാ സുലേയും തമ്മിൽ ഭിന്നതയും ഉണ്ട്. എന്നാൽ പവാറിന്റെ മകളും എൻപിയിലെ മറ്റൊരു ശക്തി കേന്ദ്രവുമായ സുപ്രിയ സൂലെയും ബിജെപിയുമായുള്ള രഹസ്യ ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഫ്ടനാവീസും ശരത് പവാറും തമ്മിലെ ഫോൺ ചർച്ചയും വാർത്തകളിൽ നിറയുന്നത് അതുകൊണ്ടാണ്. ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് വരുത്താൻ ശരത് പവാർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. ഉദ്ദവ് താക്കറേയും മകനേയും പാർട്ടി ആസ്ഥാനത്തേക്ക് സ്വീകരിച്ച് ആനയിച്ചത് ഇതിന് വേണ്ടി കൂടിയാണ്.
മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത് എൻസിപി നേതാവ് ശരദ് പവാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയാണ്. ബിജെപിക്ക് എൻസിപി നൽകിയ അപ്രതീക്ഷിത പിന്തുണ ഏവരെയും ഞെട്ടിപ്പിക്കുന്നതിനൊപ്പം കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. മോദി സർക്കാരിൽ ശരത് പവാറിന് കിട്ടിയേക്കാവുന്ന ഉയർന്ന കസേരയാണ് കഥകളിൽ ഏറ്റവും ശ്രദ്ധേയമെന്ന് മുംബൈ മിറർ റിപ്പോർട്ടിൽ പറയുന്നു. രണ്ടു ദിവസം മുമ്പ് 250 ാം രാജ്യസഭാ സമ്മേളനത്തിൽ പാർലമെന്റിലെ നിയമം പാലിക്കുന്ന കാര്യത്തിൽ നരേന്ദ്ര മോദി പവാറിനെയും എൻസിപിയെയും പുകഴ്ത്തിയിരുന്നു. മഹാരാഷ്ട്രയിൽ ശിവസേനയും കോൺഗ്രസുമായി ചേർന്ന് എൻസിപി ത്രികക്ഷി സർക്കാർ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പൊതു മിനിമം പരിപാടികളുടെ ചർച്ച നടക്കുമ്പോഴായിരുന്നു പവാർ - മോദി കൂടിക്കാഴ്ചയും നടന്നത്.
ഈ ആഴ്ച തന്നെ ഒന്നിലധികം തവണ ശിവസേനയും കോൺഗ്രസുമായി ചേർന്ന് മഹാരാഷ്ട്രയിൽ അടുത്ത സർക്കാർ ഉണ്ടാക്കുമോ എന്ന ചോദ്യം പവാർ നേരിടുകയും ചെയ്തിരുന്നു. ഇതിന് പവാർ രഹസ്യമായി നൽകിയ പല പ്രസ്താവനകളും പുതിയ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ ഉത്തരങ്ങൾ തന്നെയായിരുന്നെന്ന് ചൂണ്ടിക്കാട്ടുകയാണ് മാധ്യമങ്ങൾ. മുന്ന് പാർട്ടികൾ ചേർന്ന് സർക്കാരുണ്ടാക്കുമോ എന്ന ചോദ്യം തിങ്കളാഴ്ചയും ശരദ്പവാർ നേരിട്ടിരുന്നു. എന്നാൽ ശിവസേന - ബിജെപി കൂട്ടുകെട്ടും എൻസിപി - കോൺഗ്രസ് കൂട്ടുകെട്ടും തമ്മിൽ ഏറ്റുമുട്ടിയ സാഹചര്യത്തിൽ എങ്ങിനെ ഈ ചോദ്യം ചോദിക്കാൻ കഴിയുന്നെന്നായിരുന്നു മറുപടി. ഈ ആഴ്ച ആദ്യം പവാർ കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സർക്കാർ രൂപീകരണമല്ല രാഷ്ട്രീയകാര്യമാണ് ചർച്ച ചെയ്തതെന്നായിരുന്നു വിശദീകരണം.
സംസ്ഥാനത്ത് ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കാൻ പോകുന്നോ എന്ന് രണ്ട് എൻസിപി എംപിമാരും പവാറിനോട് ചോദിച്ചിരുന്നു. മഹാരാഷ്ട്രയിൽ ബിജെപിക്ക് പിന്തുണ നൽകാൻ കേന്ദ്രത്തിലെ മൂന്ന് സുപ്രധാന പദവികൾ എൻസിപിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായി ചില വൃത്തങ്ങൾ നൽകുന്ന സൂചനകളും പുറത്തു വന്നിരുന്നു. നിലവിലെ രാഷ്ട്രപതിയുടെ കാലാവധി 2022 ജൂലൈയിൽ അവസാനിക്കാനിരിക്കെ ആ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയും ഇതിൽ പെടുന്നുണ്ട്. രാജ്യത്തെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ ശരത് പവാർ പ്രധാനമന്ത്രി പദവിയിൽ പരിഗണിക്കപ്പെടേണ്ടയാളായിരുന്നു. എന്നാൽ ആ ആഗ്രഹം അദ്ദേഹത്തിന് പൂർത്തിയാക്കാനായില്ല.
അതിനിടെ അജിത് പവാർ ഏകനായാണ് എൻസിപി വിട്ടതെന്ന് വരുത്താനും ശ്രമമുണ്ട്. മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം എൻസിപി നേതാവ് ശരത് പവാറിന്റെ അനുമതിയോടെയെന്ന് വിമർശനവുമായി കോൺഗ്രസ് നേതൃത്വം. പാർട്ടി നേതൃത്വത്തെ പിന്നിൽ നിന്നും കുത്തുകയാണ് പവാർ ചെയ്തത്. രാഷ്ട്രീയത്തിലെ വൻ ചതിയാണ് മഹാരാഷ്ട്രയിൽ നടന്നതെന്നും കോൺഗ്രസ് വിമർശിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്യുന്ന കാര്യം അറിഞ്ഞില്ലെന്ന് ശരദ് പവാർ പ്രതികരിച്ചു. അജിത് പവാർ എടുത്ത തീരുമാനം പാർട്ടിയുടേതല്ല. അജിത്തിന്റെ വ്യക്തി പരമായ തീരുമാനമാണന്നുമാണ് അദ്ദേഹം അറിയിച്ചത്. ഇതിന് പിന്നാലെ കോൺഗ്രസ് ശരത് പവാറിനെ കടന്നാക്രമിക്കുന്നത് നിർത്തിയിട്ടുണ്ട്. എങ്ങനേയും എംഎൽഎമാരെ ഒപ്പം നിർത്താനാകും ഇനി ശ്രമിക്കുക. വെള്ളിയാഴ്ച് രാത്രിയോടെയാണ് മഹാരാഷ്ട്രയിൽ ബിജെപി- എൻസിപി സർക്കാർ അധികാരത്തിൽ എത്തുന്നത് സംബന്ധിച്ച് തീരുമാനമാകുന്നത്. അമിത്ഷായുടെ നേതൃത്വത്തിലുള്ള ചർച്ചയിലാണ് സർക്കാർ രൂപീകരണം സംബന്ധിച്ച് തീരുമാനമായത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയ്ക്കായി കച്ചമുറുക്കിയിരുന്ന ശിവസേനയ്ക്കാണ് ഇത് ഏറ്റവും കൂടുതൽ തിരിച്ചടിയായത്. കോൺഗ്രസ്-എൻസിപി പിന്തുണയോടെ ശിവസേന ത്രികക്ഷി സർക്കാർ രൂപീകരിക്കുന്നതിന്റെ പ്രഖ്യാപനം വരുന്നതിന് തൊട്ടു മുമ്പാണ് മഹാരാഷ്ട്രയിൽ നാടകീയമായ നീക്കം നടന്നത്. അപ്രതീക്ഷിത തീരുമാനത്തെ പടക്കം പൊട്ടിച്ചും ലഡുവിതരണവുമായാണ് മഹാരാഷ്ട്ര ബിജപി പ്രവർത്തകർ സ്വീകരിച്ചത്. ദേവേന്ദ്രഫട്നാവിസ് തന്നെ രണ്ടാം വട്ടവും മുഖ്യമന്ത്രി പദത്തിലെത്തിയതിലെ സന്തോഷം പ്രവർത്തകർ തെരുവുകളിൽ പ്രകടനം നടത്തി ആഘോഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു മാസത്തോളം നീണ്ട കാത്തിരുപ്പുകൾക്ക് ശേഷമാണ് സർക്കാർ അധികാരത്തിൽ എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്