സിപിഎമ്മിന്റെ കണ്ണൂർ കോട്ടയിൽ നെഞ്ചുറപ്പോടെ നിന്ന കരുത്തൻ; ജനകീയ ഇടപെടലിലൂടെ പറവൂറിനെ കാൽനൂറ്റാണ്ട് കാത്ത നയതന്ത്രം; രണ്ടും ചേർന്ന് കേഡറിനെ തകർക്കുന്ന സെമി കേഡറായി; കാലുവാരൽ രാഷ്ട്രീയം അനുവദിക്കാതെ വിഡിയും കെ എസും ജാഗരൂഗരായി; തൃക്കാക്കരയിലേത് അടിത്തറ ശക്തമാക്കിയതിന്റെ മെച്ചം; ജയിക്കുന്നത് കോൺഗ്രസ് ടീം വർക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിപിഎം കേഡർ പാർട്ടിയാണ്. ഒരു പരിധി വരെ ബിജെപിയും ആർഎസ്എസ് ചട്ടക്കൂട്ടിൽ പ്രവർത്തിക്കുന്ന കേഡർ സംവിധാനം. എന്നാൽ കോൺഗ്രസ് തോന്നുംപടി പോയ പാർട്ടിയാണ്. ആർക്കും എന്തുമാവാം. എന്നാൽ കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എത്തിയതോടെ കഥമാറി. കേഡറിനെ മറികടക്കാൻ സെമി കേഡറിനെ അവതരിപ്പിച്ചു. അണികൾ എല്ലാം അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ഏകീകൃത പാർട്ടി നേതൃത്വമെന്ന സംവിധാനത്തെ ചില നേതാക്കൾ എതിർത്തു. എന്താണ് സെമി കേഡർ എന്ന് ചോദിച്ചവർ പോലും ഉണ്ടായിരുന്നു. പക്ഷേ തൃക്കാക്കരയിൽ ആ അച്ചടക്കം വിജയമാകുകയാണ്.
എൽഡിഎഫിന്റെ സംഘടനാ സംവിധാനത്തെ വെല്ലാനുള്ള കരുത്ത് സെമി കേഡർ ബുദ്ധിയിലൂടെ കോൺഗ്രസ് നേടി. എല്ലാം വിഡി സതീശനും കെ സുധാകരനും ചേർന്ന് തീരുമാനിച്ചു. അത് അതേ പോലെ നടപ്പാക്കി. നേതാക്കൾക്ക് ചില സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു. പക്ഷേ അച്ചടക്കം ലംഘിച്ച കെവി തോമസിനെ പോലുള്ളവരെ തള്ളിക്കളഞ്ഞു. കെവി തോമസിനെ മൈൻഡ് പോലും ചെയ്യുന്നില്ലെന്ന് പ്രഖ്യാപിച്ചു. ഒരു ചുക്കും സംഭവിക്കില്ലെന്ന് സുധാകരന്റെ വാക്കുകൾ അണികൾക്ക് പ്രതീക്ഷയായി. മാധ്യമങ്ങളോട് വിഡി സതീശന്റെ മുഖം കറുപ്പിച്ച് ഇടപെടലും നടത്തി. ഇതെല്ലാം കോൺഗ്രസിൽ പതിവില്ലാത്തതായിരുന്നു. നിങ്ങൾ മുഖ്യമന്ത്രിയോട് ഇങ്ങനെ ചോദിക്കുമോ എന്ന മറു ചോദ്യം ജനകീയ മുഖവുമായി നിറഞ്ഞ വിഡി സതീശനെ കൊണ്ട് മാധ്യമങ്ങളോട് ചോദിപ്പിച്ചതായിരുന്നു സെമി കേഡറിലേക്ക് കോൺഗ്രസ് മാറ്റത്തിന് ഏറ്റവും വലിയ തെളിവ്.
നേതൃത്വം പറഞ്ഞ ഉത്തരവാദിത്തങ്ങൾ നേതാക്കളെല്ലാം പാലിച്ചു. തൃക്കാക്കരയിൽ ഉമാ തോമസിനെതിരെ ജനകീയ പരിവേഷമുള്ള നേതാക്കളാരും സംസാരിച്ചില്ല. സീറ്റ് മോഹിച്ചവർ പോലും ഉമാ തോമസിന് വേണ്ടി വോട്ട് തേടി എത്തി. കുടുംബ വാഴ്ചയിലെ ചർച്ചകൾ ഉമാ തോമസിനെതിരെ ഉയർത്തിയാൽ കെവി തോമസിന്റെ ഗതിയുണ്ടാകുമെന്ന മുന്നറിയിപ്പും സുധാകരൻ നൽകിയിരുന്നു. ചെറിയാൻ ഫിലിപ്പിനെ കൊണ്ട് സിപിഎമ്മിന്റെ കൂടെ കിടന്നവനേ രാപ്പനി അറിയൂവെന്ന് പറയിപ്പിച്ചതും തന്ത്രങ്ങളുടെ ഭാഗം. അങ്ങനെ ആവനാഴിയിലെ അസ്ത്രമെല്ലാം സുധാകരൻ കൃത്യമായി വിനിയോഗിച്ചു. കാലുവാരി തോൽപ്പിക്കുന്ന കോൺഗ്രസ് ചരിത്രം അങ്ങനെ തൃക്കാക്കരയിൽ നടക്കാതെ പോയി.
കേരളത്തിൽ കോൺഗ്രസ് അസ്തമിച്ചെന്ന് വിമർശിച്ച് നടന്നവർക്കുമുന്നിൽ ഇനി കെ.സുധാകരനും വി.ഡി സതീശനും ജയം നേടി. പാർട്ടിയുടെ സെമികേഡർ പരിവർത്തനത്തിന്റെ ആദ്യ ഫലമായി അവർ തൃക്കാക്കരയെ കാണുന്നു. ഇനി യുഡിഎഫിലും ചോർച്ചയുണ്ടാകില്ല. ഘടക കക്ഷികളിൽ ചിലരെ അടർത്തിയെടുക്കാൻ സിപിഎം രംഗത്തുണ്ട്. തൃക്കാക്കരയിൽ തോറ്റിരുന്നുവെങ്കിൽ പലരും കോൺഗ്രസിനെ ഉപേക്ഷിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അത്രയ്ക്ക് കെട്ടുറപ്പോടെയായിരുന്നു തൃക്കാക്കരയിൽ കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും പ്രവർത്തനം. ജയം മാത്രമാണ് അവർ ആഗ്രഹിച്ചത്. അത് അതിഗംഭീരമാക്കി ഉമാ തോമസിന്റെ ഇടപെടലുകളും.
കെവി തോമസിനെ ഫോണിൽ വിളിച്ച ഉമാ തോമസിന് കിട്ടിയത് മോശം പ്രതികരണമായിരുന്നു. എങ്കിലും തോമസിനെ നേരിട്ട് കണ്ട് വോട്ട് അഭ്യർ്ത്ഥിക്കണമെന്ന് ഉമാ തോമസിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇതിനെ സുധാകരൻ അനുകൂലിച്ചില്ല. അങ്ങനെ പാർട്ടി പറഞ്ഞത് അനുസരിച്ച് സ്ഥാനാർത്ഥിയും പ്രവർത്തിച്ചു. പറഞ്ഞിടത്തെല്ലാം പോയി. എൻ എസ് എസ് ആസ്ഥാനത്ത് അടക്കം ഉമാ തോമസ് എത്തിയത് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. വിഡിയും കെ എസും രാഷ്ട്രീയം പറഞ്ഞപ്പോൾ മാന്യമായി പ്രചരണത്തിൽ ഇടപെട്ട് ഉമാ പിടിയെ ചർച്ചയാക്കി. അത് വിജയമായി.
കോൺഗ്രസ് സിപിഎമ്മിനെ പോലെ സെമി കേഡർ സ്വഭാവത്തിലാകണമെന്നായിരുന്നു കെ.സുധാകരൻ കെപിസിസി അധ്യക്ഷനായ ശേഷം ആദ്യം മുന്നോട്ടുവെച്ച നിലപാട്. എതിർപ്പുകളും വിമർശനങ്ങളും കളിയാക്കലുകളും ഏറെയുണ്ടായെങ്കിലും സെമികേഡറിലേക്കുള്ള മാറ്റത്തിന്റെ ആദ്യപടിയായി പാർട്ടിയിൽ സി.യു.സി(കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി) മാറി. ഗ്രാമങ്ങളിലടക്കം സി.യു.സിയുടെ ചുവടുപിടിച്ച് കോൺഗ്രസ് നേതാക്കൾ പാർട്ടി പരിപാടികളിൽ അണിനിരന്നു. ഇത് കോൺഗ്രസിന് നൽകിയ ആത്മവിശ്വാസവും ഊർജ്ജവും വലുതായിരുന്നു. ഈ കരുതൽ തൃക്കാക്കരയിലും തുണച്ചു. ക.വി തോമസിനെ പോലെ സഭയ്ക്കുള്ളിലും ചില കേന്ദ്രങ്ങളിലും വലിയ സ്വാധീനമുണ്ടായിരുന്ന നേതാവ് കളം മാറിയിട്ടും സെമി കേഡർ തന്ത്രം കോൺഗ്രസിനെ തുണച്ചു.
കെ.വി തോമസിന്റെ സ്വാധീനം തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും എൽ.ഡി.എഫ് കരുതി. പക്ഷെ കോൺഗ്രസ് നേതാക്കളെ പോലും ഞെട്ടിച്ചു കളഞ്ഞു തൃക്കാക്കര വിജയം. സെക്രട്ടേറിയറ്റ് പോലും എറണാകുളത്തേക്ക് മാറ്റിയതുപോലെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും പാർട്ടി നേതാക്കളുമടക്കം അണിനിരന്നായിരുന്നു എൽ.ഡി.എഫിന്റെ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണം. ഒട്ടും വിട്ടുകൊടുക്കാതെ കോൺഗ്രസും യു.ഡി.എഫും അണി നിരന്നു. യു.ഡി.എഫിൽ ക്യാപ്റ്റനായി വി.ഡി സതീശൻ മാറി. പിന്നണിയിൽ നിന്ന് സുധാകരൻ ഉപദേശകനായി.
കോൺഗ്രസിൽ വി.ഡി സതീശനും കെ.സുധാകരനും ഒരു പ്രത്യേക കോക്കസായി പ്രവർത്തിക്കുന്നുവെന്നുവരെ പാർട്ടിക്കുള്ളിൽ വിമർശനമുയുർന്നു. അതുകൊണ്ടുതന്നെ തൃക്കാക്കരയിലെ വിജയം വി.ഡി സതീശനും കെ.സുധാകരനും ഒരു പോലെ പ്രധാനപ്പെട്ടതുമായിരുന്നു. കെ.റെയിൽ സമരം കേരളത്തിൽ കത്തിനിൽക്കുമ്പോൾ തൃക്കാക്കരയിലെ വിജയം കോൺഗ്രസിന് അനിവാര്യമായിരുന്നു. കോൺഗ്രസ് ഉയർത്തിയ വിഷയങ്ങളുടെ പ്രസക്തിയാണ് ഇതോടെ ഉയരുന്നത്.
യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയെന്നാണ് എറണാകുളം അറിയപ്പെട്ടിരുന്നതെങ്കിലും ആ ചരിത്രം മാറ്റിമറിക്കുമെന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രഖ്യാപനം. മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടി. അത് ഉറപ്പാക്കാൻ പി.സി ജോർജിന്റെ അറസ്റ്റുകൊണ്ട് കഴിയുമെന്ന് നേതൃത്വം കരുതി. പക്ഷേ ഒന്നും നടന്നില്ല. തൃക്കാക്കരയിലെ മിന്നും ജയത്തോടെ തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കുകൾ എങ്ങോട്ടും പോയിട്ടില്ല എന്ന് സ്ഥാപിക്കാനും യു.ഡി.എഫിന് കഴിഞ്ഞു.
കഴിഞ്ഞ തവണ 69.28 ആയിരുന്നു വോട്ടിങ് ശതമാനമങ്കിൽ ഇത്തവണ അത് 68.77 ആയി കുറഞ്ഞിരുന്നു. മാത്രമല്ല, 20-20 യും ആം ആദ്മിയും മത്സരത്തിനുണ്ടായിരുന്നില്ല. കണക്കുകൂട്ടലുകളിൽ യു.ഡി.എഫ് കോട്ടയിലായിരുന്നു വോട്ടിങ് കുറഞ്ഞിരുന്നത്. എന്നിട്ടും ഇടതു കോട്ടകളിൽ പോലും മുന്നേറ്റമുണ്ടാക്കി ഉമ മുന്നേറി. അരും പ്രതീക്ഷിക്കാത്ത മുന്നേറ്റം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍