പ്രധാനമന്ത്രി മോദി അഹങ്കാരിയാണെന്നും അദ്ദേഹത്തിന് ബുദ്ധിഭ്രമമുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞെന്നും വെളിപ്പെടുത്തിയ നേതാവ്; കർഷക സമരത്തെ എല്ലായ്പ്പോഴും പിന്തുണച്ച കോൺഗ്രസിലെ പഴയ സോഷ്യലിസ്റ്റ്; വീണ്ടും മോദിയുടെ സുഹൃത്തായ അദാനിക്ക് വേണ്ടി കർഷക ദ്രോഹമെന്ന് കുറ്റപ്പെടുത്തൽ; മേഘാലയാ ഗവർണ്ണർ കേന്ദ്രത്തിന് തലവേദനയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വീണ്ടും മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്. ബിജെപിക്കുള്ളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമഗ്രാധിപത്യം ചോദ്യം ചെയ്യപ്പെടുകയാണ്. മോദിയുടെ സുഹൃത്തായ അദാനിക്കു വേണ്ടിയാണ് കർഷകർക്കുള്ള മിനിമം താങ്ങുവിലയ്ക്ക് സർക്കാർ നിയമപരിരക്ഷ നൽകാത്തതെന്നു ബിജെപി നേതാവെന്ന പരിവേഷവുമായി മേഘാലയ ഗവർണറായ സത്യപാൽ മാലിക്ക് ആരോപിച്ചു. കർഷകരെ തോൽപിക്കാനാവില്ലെന്നും ഇനിയും കർഷക സമരമുണ്ടാകുമെന്നും മേഘാലയയിലെ ചടങ്ങിൽ മാലിക്ക് പറഞ്ഞു.
നേരത്തേയും കർഷക സമരവുമായി ബന്ധപ്പെട്ടു മാലിക്ക് ബിജെപിക്കു തലവേദനയുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദിക്ക് അഹങ്കാരമാണെന്നും കർഷക സമരത്തെക്കുറിച്ചു പുച്ഛത്തോടെയാണ് പ്രതികരിച്ചതെന്നും മാലിക്ക് പറഞ്ഞിരുന്നു. ഇതേ മാലിക് വീണ്ടും കേന്ദ്ര സർക്കാരിനെതിരെ രംഗത്തു വരികയാണ്. മിനിമം താങ്ങുവില നിയമം മൂലം ഉറപ്പാക്കിയില്ലെങ്കിൽ കടുത്ത പോരാട്ടമുണ്ടാകും. കർഷകരെ പേടിപ്പിക്കാനാവില്ല. ഇഡിയെയും ഇൻകംടാക്സ് വകുപ്പിനെയും അയയ്ക്കാനാവില്ലെങ്കിൽ അവരെ എങ്ങനെ ഭയപ്പെടുത്താനാവും എന്നും മാലിക്ക് ചോദിച്ചു.
മോദി ഭരിച്ച 5 വർഷം കൊണ്ട് അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. കർഷകരിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഗോതമ്പ് അദാനി ഹരിയാനയിൽ സൂക്ഷിച്ചിട്ടുണ്ട്. വിലക്കയറ്റമുണ്ടാകുമ്പോൾ അതു വിറ്റു കോടികൾ സമ്പാദിക്കും. ഇതൊന്നും ജനങ്ങൾ അധികകാലം പൊറുക്കില്ല. വലിയ പ്രക്ഷോഭം വരും. ഗവർണർ കാലാവധി കഴിഞ്ഞാൽ ഞാനും കർഷകർക്കു വേണ്ടി പോരാട്ടത്തിനിറങ്ങും. മാലിക് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാണെന്നും അദ്ദേഹത്തിന് ബുദ്ധിഭ്രമമുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞെന്നുമുള്ള വിവാദ പരാമർശങ്ങളുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക് കേന്ദ്ര സർക്കാരിനെ കുറച്ചു കാലം മുമ്പ് വെട്ടിലാക്കി എന്നതാണ് വസ്തുത. ഹരിയാനയിലെ ചർഖി ദാദ്രിയിൽ പൊതുചടങ്ങിൽ കർഷക സമരവുമായി ബന്ധപ്പെട്ടായിരുന്നു പരാമർശങ്ങൾ. ഇത് പ്രതിപക്ഷവും ആയുധമാക്കുി. ബിജെപി പ്രതികരിക്കാതെ അകലം പാലിക്കുകയാണ് വിവാദങ്ങളിൽ നിന്ന് അന്ന് ചെയ്തത്. അതിനിടെ കശ്മീരിൽ ബിജെപിയുടെ അജൻഡ നടപ്പാക്കാനെത്തിയ ആൾ ഇപ്പോൾ അവർക്കു തന്നെ പാരയായെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല കളിയാക്കുകയും ചെയ്തു. കാശ്മീരിലും മാലിക് ഗവർണ്ണറായിരുന്നു.
സ്വന്തം പാർട്ടിയാണെങ്കിൽ പോലും തനിക്ക് സത്യമെന്ന് തോന്നുന്ന കാര്യങ്ങൾ മുഖം നോക്കാതെ പറയുന്ന ആളാണ് മേഘാലയ ഗവർണർ സത്യപാൽ മാലിക്. കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും നിരന്തരം വിമർശനങ്ങൾ ഉയർത്താറുള്ള ഗവർണ്ണർ. കോൺഗ്രസിലും ജനതാദള്ളിലും പ്രവർത്തിച്ച ശേഷം 2004ലാണ് മാലിക് ബിജെപിയിലെത്തിയത്. മോദി സർക്കാർ എല്ലാ സ്ഥാനമാനങ്ങളും നൽകി അദ്ദേഹത്തെ സന്തോഷിപ്പിച്ചു. മോദി സർക്കാരിൽ ടൂറിസം, പാർലമെന്റികാര്യ മന്ത്രിയായി. തുടർന്ന് പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ്, കർഷകമോർച്ചയുടെ ചുമതലക്കാരൻ. 2017 മുതൽ ഗവർണറുമായി. 2020ലാണ് മാലിക് മേഘാലയ ഗവർണറാകുന്നത്.
ഗുരുതര ആരോപണങ്ങളുമായിട്ടാണ് മാലിക്കിന്റെ ആദ്യ പ്രസംഗം ചർച്ചയായത്. ''500 പേർ മരിച്ചതിനെക്കുറിച്ചു ഞാൻ പറഞ്ഞു. പട്ടി ചത്താൽ വരെ കത്തെഴുതുന്ന താങ്കൾ ഇതേക്കുറിച്ചു പ്രതികരിച്ചില്ലെന്നു പറഞ്ഞപ്പോൾ പ്രധാനമന്ത്രി മോദി അഹങ്കാരത്തോടെയാണു പ്രതികരിച്ചത്. 'അവർ മരിച്ചത് എനിക്കു വേണ്ടിയല്ലല്ലോ' എന്ന് അദ്ദേഹം ചോദിച്ചു. താങ്കൾ രാജാവാണ്, അതിനാൽ ഉത്തരവാദിത്തമുണ്ട് എന്നു ഞാൻ പറഞ്ഞു. അദ്ദേഹം അംഗീകരിച്ചില്ല. ഞങ്ങൾ തമ്മിൽ തർക്കമായി. അമിത് ഷായെ കാണാൻ മോദി പറഞ്ഞു. അമിത് ഷാ എന്നോടു പറഞ്ഞത് ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ബുദ്ധി ശരിക്കു പ്രവർത്തിക്കുന്നില്ല എന്നാണ്. അദ്ദേഹത്തിനു സ്ഥിരബുദ്ധിയുണ്ടാകട്ടെയെന്നും ഷാ പറഞ്ഞു'' ഈ വാക്കുകൾ ചർച്ചയായതിനു പിന്നാലെ മാലിക് നൽകിയ വിശദീകരണവും വിവാദമായി.
''പലരും മോദിയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും കർഷക സമരത്തെക്കുറിച്ചു പ്രധാനമന്ത്രി മനസ്സിലാക്കുന്ന ദിവസം വരുമെന്നുമാണ് അമിത് ഷാ പറഞ്ഞത്. പ്രധാനമന്ത്രിയെക്കുറിച്ച് അമിത് ഷാ ദുരുദ്ദേശ്യത്തോടെ ഒന്നും പറഞ്ഞിട്ടില്ല.'' -ഇതായിരുന്നു മാലിക്കിന്റെ തിരുത്ത്. ഇതിലും പ്രതിഫലിച്ചത് അമിത് ഷായ്ക്ക് മോദിയോടുള്ള നീരസമാണ്. ഈ സാഹചര്യത്തിൽ ഈ വിഷയത്തെക്കുറിച്ച് മോദിയും കേന്ദ്ര സർക്കാരും വിശദീകരിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും രമല്ലികാർജുൻ ഖർഗെയും മാലിക്കിന്റെ വിവാദ വിഡിയോ ട്വീറ്റ് ചെയ്തു. ബിജെപി ഇതുകണ്ടില്ലെന്ന് നടിച്ചു.
കശ്മീരിൽ ബിജെപിയുടെ അജൻഡ നടപ്പാക്കാനെത്തിയ ആൾ ഇപ്പോൾ അവർക്കു തന്നെ പാരയായെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു. മുൻപു ജമ്മു കശ്മീർ ഗവർണറായിരുന്നു മാലിക്. കർഷകസമരവുമായി ബന്ധപ്പെട്ട് നേരത്തേയും അദ്ദേഹം കേന്ദ്ര സർക്കാരിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കിയിരുന്നു. കർഷകർക്കും കർഷകസമരത്തിനും വേണ്ടി നിരന്തരം ശബ്ദമുയർത്തിയ നേതാവായിരുന്നു സത്യപാൽ മാലിക്. കർഷകരുടെ ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ബിജെപി ഇനി അധികാരത്തിൽ തിരിച്ചുവരില്ലെന്ന മാലികിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കർഷകരെ പിന്തുണച്ചതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ടാൽ ഗവർണർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നായിരുന്നു മാലികിന്റെ പിന്നീടുള്ള പ്രസ്താവന. 'കർഷക വിഷയത്തിൽ ഞാനെന്തെങ്കിലും പറഞ്ഞാൽ അത് വിവാദങ്ങൾക്ക് തിരികൊളുത്തും. ഡൽഹിയിൽ നിന്നുള്ള വിളിക്കായി ഞാൻ കാത്തിരിക്കുകയാണ്. ഒരു ഗവർണർ ഒരിക്കലും സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടരുത്. അതിനേക്കുറിച്ച് ഞാനെന്തെങ്കിലും പറയാനായി എന്റെ അഭ്യുദയകാംക്ഷികൾ കാത്തിരിക്കുകയാണ്. ഡൽഹിയിലുള്ളവർ പറയുന്ന ദിവസം ഞാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞിരിക്കും', ഇതായിരുന്നു സത്യപാലിന്റെ വാക്കുകൾ.
'600 പേരാണ് ഈ കർഷക മുന്നേറ്റത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഡൽഹിയിൽ ഒരു മൃഗം മരിച്ചാൽ പോലും നേതാക്കൾ അനുശോചനവുമായി എത്തും. പക്ഷെ മരിച്ച 600 പേർക്കായി അവർ ഒന്നും ചെയ്യുന്നില്ല', അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ പല ഗ്രാമങ്ങളിലും ഇപ്പോൾ ബിജെപി നേതാക്കൾക്ക് പ്രവേശിക്കാൻ പോലും കഴിയില്ലെന്നും മാലിക് പറഞ്ഞിരുന്നു. ഇതിനെ എല്ലാം അന്ന് ബിജെപി അവഗണിച്ചു. ഇന്നും അതു തന്നെ ചെയ്യും. കാലാവധി പൂർത്തിയാക്കുമ്പോൾ ഗവർണ്ണർ സ്ഥാനത്തു നിന്നു അദ്ദേഹം സ്വയം പുറത്താകുമെന്നാണ് ബിജെപി പറയുന്നത്.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- ഗുസ്തി താരങ്ങളുടെ സമരത്തിൽനിന്ന് പിന്മാറിയെന്ന റിപ്പോർട്ടുകൾ തള്ളി സാക്ഷി മാലിക്
- പോപ്പുലർ ഫ്രണ്ട് നിരോധനം ആഭ്യന്തര സുരക്ഷ ഉറപ്പിക്കാൻ; നിലപാടുകൾ വിശദീകരിച്ച് അമിത് ഷാ
- ഡൽഹി പൊലീസ് പകപോക്കുന്നു:സത്യപാൽ മാലിക്ക്
- 'ഗുസ്തി ഉപേക്ഷിക്കുന്നു': പൊട്ടിക്കരഞ്ഞ് കടുത്ത തീരുമാനവുമായി സാക്ഷി മാലിക്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്