പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിനെ ബിജെപി കാണുന്നത് ഇരുതല മൂർച്ചയുള്ള വാളിനെ പോലെ; അനുകൂലിക്കാനോ എതിർക്കാനോ കഴിയില്ലെന്ന തിരിച്ചറിവിൽ കേന്ദ്ര സർക്കാർ; ആചാര സംരക്ഷണത്തിന് വേണ്ടത് ഭരണഘടനാ ഭേദഗതിയെന്ന് ശശി തരൂർ; നിയമം കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാൻ ഭരണഘടനയുടെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തണമെന്ന വിദഗ്ധരും; ശബരിമലയിലെ യുവതി പ്രവേശന വിധി അസാധുവാക്കാൻ കേന്ദ്ര സർക്കാർ കനിഞ്ഞേ മതിയാകൂ; പ്രതീക്ഷയോടെ വിശ്വാസികളും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ശബരിമല ആചാര സംരക്ഷണത്തിന് ഭരണഘടനാ ഭേദഗതി വേണമെന്ന് ശശി തരൂർ എംപി. സ്വകാര്യ ബിൽ നിലനിൽക്കണമെങ്കിൽ ഭരണഘടനാഭേദഗതി വേണമെന്നാണ് തരൂരിന്റെ നിലപാട്. ബിജെപിക്ക് കേരളത്തിൽ ഇടപെടാൻ അവസരം നൽകില്ലെന്നും തരൂർ വിശദീകരിച്ചു. എൻ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ നാളെ ലോക്സഭ പരിഗണിക്കുന്നുണ്ട്. തന്ത്രപരമായ നീക്കമാണ് ഇക്കാര്യത്തിൽ പ്രേമചന്ദ്രൻ നടത്തിയത്. ഇത് ബിജെപിയെ വെട്ടിലാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വേണ്ടത് ഭരണഘടനാ ഭേദഗതിയാണെന്ന് തരൂർ വിശദീകരിക്കുന്നത്. പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിനെ കോൺഗ്രസും പിന്തുണയ്ക്കുമെന്നാണ് സൂചന. പ്രേമചന്ദ്രൻ നൽകിയ സ്വകാര്യ ബില്ലിന് നാളെ അവതരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ബിൽ ചർച്ചയ്ക്കെടുക്കാൻ തുടർ നടപടിക്രമങ്ങൾ അനുകൂലമാകണം. ജൂൺ 25ന് സഭയുടെ പരിഗണനയിലുള്ള ചുരുങ്ങിയത് 32 ബില്ലുകൾ നറുക്കിട്ട് അതിൽ പ്രഥമ പരിഗണന ലഭിക്കുന്ന മൂന്നെണ്ണമാണ് ചർച്ചയ്ക്കെടുക്കുക. ജൂലായ് 12നാണ് ചർച്ചയ്ക്കായി പരിഗണിക്കേണ്ടത്.
പ്രേമചന്ദ്രന്റെ ബില്ലിന് അവതരണാനുമതി ലഭിച്ചത് ബിജെപിയെയും പ്രതിരോധത്തിലാക്കി. ബില്ലിലെ വ്യവസ്ഥകളെ നയപരമായി കേന്ദ്രസർക്കാരിനോ ബിജെപിക്കോ എതിർക്കാനാവില്ല. ലോക്സഭയിൽ ബില്ലിനെ എതിർക്കുമ്പോൾ ശബരിമല ആചാര സംരക്ഷണം സംബന്ധിച്ചു നിയമനിർമ്മാണം നടത്തുമോ എന്നു സർക്കാരിനു വ്യക്തമാക്കേണ്ടി വരും. ഇതാണ് പ്രേമചന്ദ്രന്റെ ഇരുതലമൂലിയുള്ള ആയുധം. ശബരിമലയിൽ ഒളിച്ചു കളിക്കാൻ ബിജെപിക്കായില്ല. അത് തുടർന്നാൽ ബിജെപി ശബരിമലയെ രാഷ്ട്രീയ ഇടപെടലിനുള്ള സുവർണ്ണാവസരമായി മാത്രമാണ് കണ്ടതെന്ന വാദം സജീവമാകും. രാഷ്ട്രീയ നേട്ടത്തിനുള്ള അവസരം എന്ന നിലയ്ക്കാണു പാർട്ടി വിഷയത്തെ കൈകാര്യം ചെയ്തതെന്നു കേരളത്തിലെ തിരഞ്ഞെടുപ്പു പരാജയത്തെത്തുടർന്നു വിമർശനമുയർന്നിരുന്നു. അതിനിടെ ബില്ലിനെ കുമ്മനം രാജശേഖരൻ സ്വാഗതം ചെയ്യുകയും ചെയ്തു.
ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബർ 28ന് സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. കോടതി വിധി നിലവിലുള്ളതിനാൽ പാർലമെന്റിന് നിയമനിർമ്മാണം സാധ്യമാണോയെന്ന് ലോക്സഭാ സെക്രട്ടറി ജനറൽ സംശയമുന്നയിച്ചിരുന്നു. തുടർന്ന്, നിയമ മന്ത്രാലയം പരിശോധിച്ചശേഷമാണ് ബില്ലിന് അവതരണാനുമതി നൽകിയത്. ഈ ബില്ലിനെ ബിജെപിയും പിന്തുണയ്ക്കുമെന്നാണ് പുറത്തു വരുന്ന സൂചന. അതിനിടെ വിശ്വാസികൾ പ്രതീക്ഷയിലാണ്. ശബരിമലയിൽ ഇനി കേന്ദ്ര സർക്കാരിന് നിലപാട് വ്യക്തമാക്കേണ്ടി വരുമെന്ന് വിശ്വാസികൾ കരുതുന്നു. പന്തളം കൊട്ടാരവും എൻ എസ് എസും പ്രേമചന്ദ്രന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
2018 സെപ്റ്റംബർ 28-നുള്ളസുപ്രീംകോടതി വിധിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങൾക്കും പ്രശ്നങ്ങൾക്കും ശാശ്വതപരിഹാരമായി നിയമനിർമ്മാണം തന്നെയാണ് അഭികാമ്യമെന്ന ചർച്ചയാണ് പ്രേമചന്ദ്രൻ സജീവമാക്കുന്നത്. ഏതുകോടതിയുടെ വിധിയുണ്ടെങ്കിലും ശബരിമലക്ഷേത്രത്തിൽ 2018 സെപ്റ്റംബർ ഒന്നിന് നിലവിലുണ്ടായിരുന്ന മതപരമായ ആചാരാനുഷ്ഠാനങ്ങൾ അതേപടി സംരക്ഷിക്കപ്പെടണമെന്നാണ് സ്വകാര്യ ബില്ലിലെ സുപ്രധാന വ്യവസ്ഥ. നിയമം പ്രാബല്യത്തിൽവരുമ്പോൾ ശബരിമല മതാചാരങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ നിലനിൽക്കുന്ന എല്ലാ വ്യവഹാരങ്ങളും സ്വമേധയാ ഇല്ലാതാവുന്നു എന്ന വകുപ്പും നിർദിഷ്ട സ്വകാര്യബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൗലികാവകാശലംഘനങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി മറ്റൊരു നിയമനിർമ്മാണത്തിലൂടെ മറികടക്കുക ഒരു ലഘുനിയമനിർമ്മാണത്തിലൂടെ സാധ്യമാവുകയില്ല. ശബരിമലവിധിയുടെ അടിസ്ഥാനം ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യത എന്ന മൗലികാവകാശമാണ്. ഭരണഘടനാകോടതികളുടെ നീതിന്യായ ഇടപെടൽ ഇല്ലാതാക്കുന്ന വ്യവസ്ഥകളും പ്രേമചന്ദ്രന്റെ സ്വകാര്യബില്ലിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്നു.
ഒരു നിയമത്തെയോ ചട്ടത്തെയോ ഭരണഘടനയുടെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തിയാൽ മൗലികാവകാശങ്ങളുടെ ലംഘനമെന്ന കാരണത്താൽ ആ നിയമം കോടതിയിൽ ചോദ്യംചെയ്യപ്പെടാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നത് ശ്രദ്ധേയമായ സവിശേഷതയാണ്. പ്രേമചന്ദ്രന്റെ സ്വകാര്യബിൽ സമഗ്രമായി ഇരുസഭയും ചർച്ചചെയ്ത് ന്യൂനതകൾ പരിഹരിച്ച് പാസാക്കി ഭരണഘടനയുടെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തിയാൽ ഭരണഘടനാ കോടതികളുടെ ഇടപെടൽ ഒഴിവാക്കാൻ കഴിയും. അല്ലെങ്കിൽ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ പരിരക്ഷിക്കുന്നതിനുള്ള ഒരു നിയമം സംസ്ഥാനനിയമസഭ പാസാക്കി, കേന്ദ്രസർക്കാരിന്റെ പിൻബലത്തോടെ ഭരണഘടനാഭേദഗതി വരുത്തി ആ നിയമത്തെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തിയാൽ മാത്രമേ നിലനിൽക്കൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുല്യത എന്ന മൗലികാവകാശത്തിന്റെമാത്രം ലംഘനം എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഇപ്പോഴുണ്ടായിരിക്കുന്ന സുപ്രീംകോടതിയുടെ ശബരിമലവിധി. ഏതായാലും സമഗ്രമായ ഒരു ഭരണഘടനാഭേദഗതിക്കും നിയമനിർമ്മാണത്തിനും പ്രേമചന്ദ്രന്റെ സ്വകാര്യബിൽ പ്രേരകമാകുമെന്നാണ് വിലയിരുത്തൽ.
ബില്ലവതരണത്തിനുള്ള അനുമതി തേടിക്കൊണ്ടുള്ള പ്രമേയം അംഗം അവതരിപ്പിക്കുമ്പോൾ സാധാരണ എതിർക്കാറില്ല. എന്നാൽ, സ്വവർഗരതി നിയമവിധേയമാക്കുന്നതിനായി 2015-ൽ ശശി തരൂർ അവതരിപ്പിച്ച ബില്ലിന് സഭ വോട്ടെടുപ്പിലൂടെ അവതരണാനുമതി നിഷേധിച്ചപ്പോഴുള്ള ഒറ്റപ്പെട്ട സംഭവങ്ങളും നേരത്തേ ഉണ്ടായിട്ടുണ്ട്. ബിൽ ചർച്ചയ്ക്കെടുത്താൽ ചർച്ചയുടെ അവസാനം സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം ബിൽ അംഗത്തിന് പിൻവലിക്കുകയോ അല്ലെങ്കിൽ അത് പാസാക്കുന്നതിനായി വോെട്ടടുപ്പോ ആവശ്യപ്പെടാം. പ്രേമചന്ദ്രന്റെ ബില്ലിൽ കേന്ദ്രം എന്ത് നിലപാട് എടുക്കുമെന്നതാണ് പ്രധാനം. ഭരണഘടനാ ഭേദഗതി നടത്താമെന്ന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ സ്വയം ബിൽ അവതരിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് ഇതുവരെ ബിജെപി ഉറപ്പു നൽകിയിട്ടില്ലെന്നു സ്വകാര്യ ബില്ലിന് അനുമതി തേടിയ എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. സുപ്രീം കോടതിയിൽ സമഗ്രമായി അവതരിപ്പിക്കാൻ ശ്രമം നടത്തുമെന്നാണു പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നത്. സുപ്രീം കോടതി വിധി വന്നശേഷം ഈ വിഷയത്തിൽ കേന്ദ്രസർക്കാരോ ബിജെപിയോ ഒന്നും ചെയ്തിട്ടില്ല. ആർഎസ്എസ് ആദ്യം വിധിയെ സ്വാഗതം ചെയ്യുകയും പിന്നീടു ജനവികാരം എതിരാണെന്നു കണ്ടപ്പോൾ നിലപാടു മാറ്റുകയുമായിരുന്നു. മുത്തലാഖ് വിഷയത്തിൽ 3 തവണ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിട്ടുണ്ട്. ആ താൽപര്യം ഈ വിഷയത്തിൽ കാണിച്ചിട്ടില്ല.
സുപ്രീം കോടതി വിധികൾക്കെതിരെ എത്രയോ നിയമ നിർമ്മാണങ്ങൾ പാർലമെന്റ് നടത്തിയിട്ടുണ്ടെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തിൽ യുഡിഎഫിന്റേത് ആദ്യം മുതലേ സുതാര്യമായ നിലപാടാണ്. 2021 ൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം കൊണ്ടുവരും എന്നു വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് എന്തു കൊണ്ട് റിവ്യൂ പെറ്റീഷൻ നൽകിയില്ലെന്നതു ചിന്തനീയമാണെന്നു പ്രേമചന്ദ്രൻ പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെയുള്ള സ്വകാര്യ ബിൽ കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെടുന്നുണ്ട്. ആചാരാനുഷ്ഠാന സംരക്ഷണത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കാനുള്ള അവസരമാണെന്നും സർക്കാർ ബിൽ ഏറ്റെടുത്ത് കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്