ആന്റണി ചിറക് വെട്ടി നിർത്തിയ ഉമ്മൻ ചാണ്ടി ലോക്സഭാ സ്ഥാനാർത്ഥി നിർണ്ണയത്തോടെ നടത്തിയത് കേരളാ രാഷ്ട്രീയത്തിലേക്കുള്ള റീ എൻട്രി; അശോക് ഗെഹ് ലോട്ട് മോഡലിൽ ഗ്രൂപ്പ് മാനേജറായി തന്നെ കടുംപിടിത്തം; സിദ്ദിഖും ബെന്നിയും അടക്കം പ്രധാന പോരാളികളുടെയെല്ലാം സീറ്റ് ഉറപ്പിച്ച് ഉമ്മൻ ചാണ്ടി മേൽകൈ നേടിയപ്പോൾ വാഴക്കന് പോലും സീറ്റ് നേടാനാവാതെ രണ്ടേ രണ്ട് പേരുമായി തൃപ്തിപ്പെട്ട ചെന്നിത്തലയ്ക്കെതിരെ ഐ ഗ്രൂപ്പിലും നീരസം; ഉമ്മൻ ചാണ്ടിയുടെ രണ്ടാം വരവിൽ തകർന്നടിഞ്ഞത് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വയനാട് കെടി സിദ്ദിഖിനും ചാലക്കുടി ബെന്നി ബെഹന്നാനും. പത്തനംതിട്ടയിൽ മറ്റൊരു വിശ്വസ്തൻ ആന്റോ ആന്റണിയേയും കാത്തു. ഇടുക്കിയിൽ ഡീൻ കുര്യാക്കോസും സന്തോഷത്തിലാണ്. ആലത്തൂരിനെ പിടിക്കാൻ രമ്യാ ഹരിദാസിനേയും ഇറക്കി. കോൺഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പട്ടിക വരുമ്പോൾ താരം ഉമ്മൻ ചാണ്ടിയാണ്. പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തുമെല്ലാം മത്സരിപ്പിച്ച് ഉമ്മൻ ചാണ്ടിയെ എംപിയാക്കി കേരള രാഷ്ട്രീയത്തിൽ നിന്ന് അകറ്റാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ അടവെല്ലാം പൊളിഞ്ഞു. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും വിജയത്തിന് താനൊരു അനിവാര്യതയല്ലെന്ന് ഹൈക്കമാണ്ടിനെ ഉമ്മൻ ചാണ്ടി ബോധ്യപ്പെടുത്തി. അങ്ങനെ വിശ്വസ്തരെ കാത്ത് കേരള രാഷ്ട്രീയത്തിൽ തുടരുകയാണ് കോൺഗ്രസിലെ അണികളുടെ ഒസി. ഒസിയുടെ തട്ടകം കേരളമായിരിക്കുമെന്ന് ചെന്നിത്തലയെ കൊണ്ട് തന്നെ പറഞ്ഞ മാസ്റ്റർ സ്ട്രോക്ക്.
എകെ ആന്റണിയുടെ വലകൈയായെത്തി എ ഗ്രൂപ്പിലെ നിർണ്ണായക സ്ഥാനം നേടിയെടുത്ത ഉമ്മൻ ചാണ്ടി കരുതലോടെ കളിച്ചാണ് ഗ്രൂപ്പിലെ ഒന്നാമനായത്. ആന്റണിയെ ഡൽഹിക്ക് പറത്തി മുഖ്യമന്ത്രിയായി. കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ അവസാന വാക്കായി. എന്നാൽ ഡൽഹിയിലെത്തിയ ആന്റണി തന്ത്രപരമായി ഉമ്മൻ ചാണ്ടിയെ വെട്ടിയൊതുക്കി. സോളാറിലാണ് കേരളത്തിൽ കോൺഗ്രസിന്റെ കഥ കഴിഞ്ഞതെന്ന് വരുത്തി തീർത്തു. എ ഗ്രൂപ്പിനെ ആൻണിയിൽ നിന്ന് അകറ്റാനായിരുന്നു ഇത്. വി എം സുധീരനേയും മുല്ലപ്പള്ളി രാമചന്ദ്രനേയും കെപിസിസി അധ്യക്ഷനാക്കിയതും ഇതേ തന്ത്രത്തിന്റെ ഭാഗം. എന്നാൽ പിടിവാശിയിലൂടെ എല്ലാം നേടി വീണ്ടും കേരള രാഷ്ട്രീയത്തിൽ കരുത്തു കാട്ടുകായണ് ഉമ്മൻ ചാണ്ടി. വയനാടിൽ ഷാനിമോൾ ഉസ്മാനെ ഐ ഗ്രൂപ്പാണ് ഉയർത്തിക്കാട്ടിയത്. എംഐ ഷാനവാസെന്ന പഴയ തിരുത്തൽവാദക്കാരന്റെ സീറ്റ് ഐ ഗ്രൂപ്പിന് അർഹതപ്പെട്ടതുമായിരുന്നു. എന്നാൽ സിദ്ദിഖെന്ന വിശ്വസ്തനായി ഉമ്മൻ ചാണ്ടി നിലയുറപ്പിച്ചു. ഇതോടെ ഷാനിമോൾക്ക് ആലപ്പുഴയിലേക്ക് മാറേണ്ടി വന്നു. എന്തുവന്നാലും ഷാനിമോൾ വയനാട്ടിലെന്ന് പറഞ്ഞ ചെന്നിത്തലയ്ക്ക് തിരിച്ചടിയാണ് സിദ്ദിഖിന്റെ സീറ്റ് നേട്ടം.
രാജസ്ഥാൻ മോഡലാണ് കേരളത്തിൽ ഉമ്മൻ ചാണ്ടി പരീക്ഷിക്കുന്നത്. രാജസ്ഥാനിൽ ഗെഹ് ലോട്ടിന് ഭരണം നഷ്ടമായി. ഇതോടെ എഐസിസി ജനറൽ സെക്രട്ടറിയായി. ഡൽഹിയിൽ പിടിമുറുക്കിയ ഗെഹ് ലോട്ട് രാജസ്ഥാൻ രാഷ്ട്രീയം കൈവിട്ടില്ല. സച്ചിൻ പൈലറ്റ് രാജസ്ഥാനിലെ കോൺഗ്രസിന് പുതു ജീവൻ നൽകുമ്പോഴും തന്റെ ഗ്രൂപ്പിനെ തകരാതെ ഗെഹ് ലോട്ട് നോക്കി. ഇത് മൂലം കോൺഗ്രസിന് അധികാരം കിട്ടിയപ്പോൾ ജയിച്ച ഭൂരിഭാഗം എംഎൽഎമാരും പിന്തുണച്ചത് ഗെഹ് ലോട്ടിനെ. ഡൽഹിയിൽ നിന്നും പറന്നെത്തി ഗെഹ് ലോട്ട് മുഖ്യമന്ത്രിയായി. എഐസിസി ജറൽ സെക്രട്ടറിയായപ്പോഴും രാജസ്ഥാനിലേക്ക് മനസ്സ് അർപ്പിച്ചതായിരുന്നു ഗെഹ് ലോട്ടിനെ തുണച്ചത്. ഇതിന് സമാനമാണ് ഉമ്മൻ ചാണ്ടിയുടേയും പ്രവർത്തന രീതി. പിടിവാശിയിലൂടെ എന്തും തന്റെ വിശ്വസ്തർക്കായി നേടിയെടുക്കാൻ കഴിവുണ്ടെന്ന് തെളിയിക്കുകയാണ് ഉമ്മൻ ചാണ്ടി. ബെന്നി ബെഹന്നാന്റേയും സിദ്ദിഖിന്റേയും ഡീൻ കുര്യാക്കോസിന്റേയും നേട്ടമാണ് ഇതിൽ പ്രധാനം.
ചാലക്കുടി ബെന്നിക്ക് കൊടുത്താൽ ഇടുക്കി തന്റെ അടുത്ത അനുയായിയായ ജോസഫ് വാഴക്കനെന്ന ഫോർമുലയാണ് ചെന്നിത്തല മുന്നോട്ട് വച്ചത്. ഇത് ഏറെ ചർച്ചയാകുകയും ചെയ്തു. ഷാനിമോൾ വയനാട്ടിലും സിദ്ദിഖ് വടകരയിലും മത്സരിക്കട്ടേയെന്നായിരുന്നു നിലപാട്. കാസർഗോട്ട് സുബ്ബയ്യറായ്ക്കായും കടുംപിടിത്തം പിടിച്ചു. എന്നാൽ ഇതൊന്നും നടന്നില്ല. എല്ലാം ഉമ്മൻ ചാണ്ടി വെട്ടിയൊതുക്കി. വടകരയിൽ മുരളീധരനേയും കാസർഗോട്ട് രാജ്മോഹൻ ഉണ്ണിത്താനേയും എത്തിച്ചതും ഉമ്മൻ ചാണ്ടിയുടെ ഇടപെടലായിരുന്നു. കെ കരുണാകരന്റെ മകനേയും കരുണാകരന്റെ അതി വിശ്വസ്തനേയും തന്നോട് അടുപ്പിക്കാൻ ഇതിലൂടെ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. കെ സി വേണുഗോപാൽ ഡൽഹിയിൽ എഐസിസി ജറൽ സെക്രട്ടറിയായി ഉണ്ട്. വടകരയിൽ മുരളി ജയിക്കുകയും കോൺഗ്രസ് അധികാരത്തിൽ എത്തുകയും ചെയ്താൽ ഉറപ്പായും മുരളി മന്ത്രിയാകും. ഇതോടെ ഐ ഗ്രൂപ്പിന്റെ നിയന്ത്രണം ചെന്നിത്തലയ്ക്ക് നഷ്ടമാവുകയും ചെയ്യും. ഇതോടെ കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വീണ്ടും ഉമ്മൻ ചാണ്ടി ഉയർത്തപ്പെടും.
എറണാകുളത്തെ ഹൈബി ഈഡനും പാലക്കാട്ടെ വികെ ശ്രീകണ്ഠനും മാത്രമാണ് ചെന്നിതലയോട് അടുപ്പമുള്ളവർ. ഇതിൽ ഹൈബിക്ക് പോലും സീറ്റ് കിട്ടിയത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ്. കെ മുരളീധരനും ഷാനി മോൾ ഉസ്മാനും അടൂർ പ്രകാശും ഐ ഗ്രൂപ്പിലെ നേതാക്കളായിരുന്നു. ഇവർക്ക് ഗ്രൂപ്പിനോട് താൽപ്പര്യമുണ്ട്. എന്നാൽ ഇവർ ആരും ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കുന്നില്ല. തൃശൂരിൽ ടിഎൻ പ്രതാപൻ വി എം സുധീരനൊപ്പമാണ്. രാജ്മോഹൻ ഉണ്ണിത്താൻ മുല്ലപ്പള്ളി രാമചന്ദ്രനൊപ്പവും. അതിൽ മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പമാണ് പ്രകടിപ്പിക്കുന്നത്. ഇതെല്ലാം ചെന്നിത്തലയുടെ വലിയ പരാജയത്തിന്റെ ഭാഗമായി ഐ ഗ്രൂപ്പിലെ നേതാക്കൾ തന്നെ വിലയിരുത്തുന്നുണ്ട്.
വയനാട്ടിൽ മത്സരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചതാണ് കെ. മുരളീധരന് വടകരയിലേക്കുള്ള നിയോഗമായി മാറിയത്. കോൺഗ്രസിന്റെ ഉറച്ച സീറ്റായ വയനാട്ടിൽ കോൺഗ്രസിൽനിന്ന് പിണങ്ങി ഡി.ഐ.സി. വഴി എൻ.സി.പി.യിൽ നിൽക്കുന്നകാലത്ത് മുരളീധരൻ മത്സരിച്ചിരുന്നു. ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾ നേടുകയും ചെയ്തു. ഈ ബലത്തിലാണ് വയനാട്ടിൽ ഒരുകൈനോക്കാമെന്ന് മുരളീധരൻ കരുതിയത്. വടകരയിൽ സ്ഥാനാർത്ഥിനിർണയം അനിശ്ചിതത്വത്തിലായപ്പോൾ, മുരളീധരൻ വയനാട് ചോദിച്ചതിൽ നേതൃത്വം കയറിപ്പിടിച്ചു. മുരളീധരൻ സന്നദ്ധനെങ്കിൽ വടകരയിൽ അതിനെക്കാൾ ശക്തനായ സ്ഥാനാർത്ഥിയില്ലെന്ന ആശയം ഉയർന്നു വന്നു. പലരും മുരളിയോട് സംസാരിച്ചു. വഴങ്ങിയില്ല. എന്നാൽ ദൗത്യം ഉമ്മൻ ചാണ്ടി ഏറ്റെടത്തു. ഇതിലൂടെ വയനാട്ടിൽ സിദ്ദിഖിന്റെ വിജയം കൂടി ഉമ്മൻ ചാണ്ടി ഉറപ്പിച്ചു. കോഴിക്കോട്ടെ സിറ്റിങ് എംപി എംകെ രാഘവനും ഇത് ഗുണകരമായി മാറും. അങ്ങനെ മലബാറിൽ ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ വലിയ വിജയങ്ങൾ ഉറപ്പിക്കുകയാണ്. ശശി തരൂർ ഒരു ഗ്രൂപ്പിലുമില്ല. ടി.എൻ. പ്രതാപന് കൂറ്് വി എം. സുധീരനോടാണ്. രാജ്മോഹൻ ഉണ്ണിത്താന് മുല്ലപ്പള്ളി രാമചന്ദ്രനോടും. എന്നാൽ, ഇതിനൊന്നും ഗ്രൂപ്പ് മേൽവിലാസമില്ല. കൊടിക്കുന്നിൽ സുരേഷ് 'എ' പക്ഷത്തായിരുന്നെങ്കിലും ഗ്രൂപ്പ് നേതൃത്വവുമായി അകലത്തിലാണ്.
എംഎൽഎ.മാരെ കഴിയുന്നത്ര ഒഴിവാക്കാനായിരുന്നു ആദ്യ തീരുമാനം. ഇടതുമുന്നണി ആറ്് എംഎൽഎ.മാരെ ഇറക്കിയതോടെ അനിവാര്യമായ മണ്ഡലങ്ങളിൽ എംഎൽഎ.മാരെ പരീക്ഷിക്കാമെന്ന് കോൺഗ്രസിന് നിലപാടെടുക്കേണ്ടിവന്നു. എറണാകുളത്ത് കെ.വി. തോമസിനെക്കാൾ സാധ്യതയുണ്ടെന്ന സർവേ റിപ്പോർട്ട് ഹൈബിക്ക് അനുകൂലമായി. വടകരയിൽ ഇടതുപക്ഷം പി. ജയരാജനെ ഇറക്കിയപ്പോൾ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് കോൺഗ്രസിൽനിന്നും ഘടകകക്ഷികളിൽനിന്നും ആവശ്യമുയർന്നു. ഇത് മുരളീധരന് അവസരമൊരുക്കി. ഈ നീക്കങ്ങളെല്ലാം ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങളുടെ വിജയമായിരുന്നു, പരസ്യമായ ഗ്രൂപ്പുവഴക്ക് ഇക്കുറിയുണ്ടായില്ല. എങ്കിലും ഗ്രൂപ്പ് നേതൃത്വം സ്വീകരിച്ച ശക്തമായ നിലപാട് തർക്കം നാലുദിവസം നീളാനിടയാക്കി. വയനാടിനായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കച്ചമുറുക്കി. രണ്ടുപേരും ഇടയ്ക്കുവെച്ച് ചർച്ച അവസാനിപ്പിക്കുന്നതുവരെ തർക്കം നീണ്ടു. അപ്പോഴും കേരളത്തിൽ അതിശക്തനായ ഉമ്മൻ ചാണ്ടിയെ പിണക്കുന്നത് ഗുണകരമാകില്ലെന്ന് വിലയിരുത്തൽ രാഹുൽ ഗാന്ധിക്കുണ്ടായി.'ഐ'യുടെ സീറ്റായ വയനാട് സിദ്ദിഖിനായി ഉമ്മൻ ചാണ്ടി പിടിച്ചെടുത്തത് ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്.
എറണാകുളത്ത് ഐ ഗ്രൂപ്പ്കാരനായ ഹൈബി ഈഡൻ സ്ഥാനാർത്ഥിയായത് പോലും ഉമ്മൻ ചാണ്ടിയുടെ ശക്തമായ ഇടപെടലിനെതുടർന്നായിരുന്നു. അത്കൊണ്ട് തന്നെ രമേശ് ചെന്നിത്തലയേക്കാൾ ഹൈബിയുടെ കൂറ് ഇപ്പോൾ ഉമ്മൻ ചാണ്ടിയോടാണ്. തന്നെ ലോക്സഭയിലേക്കയക്കാൻ അവസാന അടവും പയറ്റിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ സമ്മർദ്ദത്തിലാക്കാനും ഉമ്മൻ ചാണ്ടിക്കു കഴിഞ്ഞു. സോളാർ കേസുയർത്തി ഇടതുമുന്നണി ആക്രമിച്ചപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ രമേശ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതൃസ്ഥാനം കൈമാറുകയായിരുന്നു ഉമ്മൻ ചാണ്ടി.
പിന്നീട് പാർട്ടിയിലും സ്ഥാനമാനങ്ങളേറ്റെടുക്കാൻ വിസമ്മതിച്ച ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഇടപെട്ടാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കി ആന്ധ്രയുടെ ചുമതല നൽകിയിരുന്നത്. പക്ഷേ ഉമ്മൻ ചാണ്ടിയുടെ ഖണ്ണ് ഇപ്പോഴും കേരള രാഷ്ട്രീയത്തിലാണ്. ഉമ്മൻ ചാണ്ടിയോട് ഇടഞ്ഞാൽ കൈയിലുള്ള പ്രതിപക്ഷ നേതൃസ്ഥാനവും കൈവിട്ടുപോകുമെന്ന ഭീതി ഉയർന്നതോടെയാണ് വയനാട് വിട്ടുനൽകാൻ ചെന്നിത്തല തയ്യാറായതെന്ന വിമർശനവും ശക്തമാണ്. ഗ്രൂപ്പ് തമ്മിലടിയിൽ നേട്ടമുണ്ടാക്കാമെന്നു കരുതിയ മുല്ലപ്പള്ളിയെ വടകരയിൽ മത്സരിപ്പിക്കാൻ ഹൈക്കമാന്റിനെകൊണ്ട് സമ്മർദ്ദം ചെലുത്താനും ഉമ്മൻ ചാണ്ടിക്കു കഴിഞ്ഞു. മുല്ലപ്പള്ളി മത്സരിക്കാൻ തയ്യാറാകാത്തതോടെ വടകരയിലെ പേടി ഭയവും ചർച്ചയായിട്ടുണ്ട്.
കേരളം ഭരിക്കുന്നതും ഒരു കൊച്ചുമോദിയാണ്. ശബരിമലവിഷയത്തിൽ കോടതിവിധിയുടെ മറവിൽ വിശ്വാസികളെ വെല്ലുവിളിക്കാനാണ് പിണറായി വിജയൻ ശ്രമിച്ചത്. കൊലപാതക രാഷ്ട്രീയത്തിലൂടെയും മറ്റും സർക്കാരാണ് നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇവർക്കെതിരേ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചടിക്കണം -ഇങ്ങനെ പ്രസ്താവനകളിലൂടെ തെരഞ്ഞെടുപ്പ് അജണ്ടയും ഉമ്മൻ ചാണ്ടി നിശ്ചയിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്