കൺസ്യൂമർ ഫെഡിനെ കട്ടുമുടിച്ച ജോയ് തോമസിനെ മാറ്റണമെന്ന് പറഞ്ഞപ്പോൾ സുധീരൻ ഐ ഗ്രൂപ്പിന്റെ കണ്ണിലെ കരടായി; പരാതി ബോധിപ്പിക്കാൻ ചെന്നിത്തല സോണിയക്ക് മുമ്പിൽ; കെപിസിസി പ്രസിഡന്റിന്റെ ശ്രമം സ്വന്തം ഗ്രൂപ്പുണ്ടാക്കാനെന്ന് വിമർശനം; ഒതുക്കാൻ കൈകോർത്ത് എ ഗ്രൂപ്പും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കൺസ്യൂമർ ഫെഡിലെ കൊടിയ അഴിമതി സംബന്ധിച്ച വാർത്തകൾ നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കേ അഴിമതിക്കാരനായ ചെയർമാൻ ജോയ് തോമസിനെ സംരക്ഷിക്കാൻ ആഭ്യന്ത്രര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് രംഗത്ത്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ അഴിമതി വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്താണ് ചെന്നിത്തല രംഗത്തെത്തിയത്. സുധീരനെതിരെ പരാതിയുമായി ചെന്നിത്തല കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടതോടെ കോൺഗ്രസിലെ ഗ്രൂപ്പുകളി വീണ്ടും ചൂടുപിടിക്കുകയാണ്.
ഇന്ന് ഡൽഹയിലെത്തിയാണ് ചെന്നിത്തല സോണിയ ഗാന്ധിയെ കണ്ടത്. സഹകരണ മന്ത്രി സി എൻ ബാലകൃഷ്ണൻ എന്നിവരാണ് സോണിയയെ കണ്ടത്. കൺസ്യൂമർഫെഡ് അഴിമതി, സംഘടനാ തിരഞ്ഞെടുപ്പ് എന്നിവ അടക്കമുള്ള കാര്യങ്ങളിൽ സുധീരൻ ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിക്കുന്നു എന്നായിരുന്നു നേതാക്കളുടെ പ്രധാന ആരോപണം.
പാർട്ടിയിലെ മറ്റു നേതാക്കളുമായി ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണ് സുധീരൻ പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല സോണിയയോട് പറഞ്ഞു. കൺസ്യൂമർ ഫെഡ് ചെയർമാൻ ജോയ് മാത്യുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സുധീരൻ കത്തു നൽകിയത് ശരിയായില്ല. വിഷയം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ താനുമായോ ആലോചിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. വകുപ്പ് മന്ത്രിയായ തന്നെപ്പോലും അറിയിക്കാതെയാണ് സുധീരൻ പ്രവർത്തിക്കുന്നതെന്ന് സി.എൻ.ബാലകൃഷ്ണൻ പരാതിപ്പെട്ടു.
അതേസമയം,കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കാരണം സഹകരണ മേഖലയിൽ ഉണ്ടാവുന്ന പ്രതിസന്ധികളെ കുറിച്ച് ചർച്ച ചെയ്യാൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ കാണാനാണ് എത്തിയതെന്ന് ചെന്നിത്തല പിന്നീട് മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. സോണിയയുമായി വിവാദങ്ങൾ സംസാരിച്ചുവോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായതുമില്ല.
സുധീരൻ സ്വന്തമായി ഗ്രൂപ്പുണ്ടാക്കുന്നു എന്ന ആരോപണമാണ് ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനുമുള്ളത്. അതേസമയം ഐ ഗ്രൂപ്പിന് പിന്നാലെ എ ഗ്രൂപ്പുകാരും സുധീരനെതിരെ പരാതിയുമായി സോണിയക്ക് മുന്നിൽ എത്താനിരിക്കയാണ്. പാർട്ടിയിൽ പുനഃസംഘടന വേണമെന്ന ആവശ്യം ഉന്നയിച്ചതിന്റെ പേരിലാണ് സുധീരനെതിരെ ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. എ, ഐയും ഇക്കാര്യത്തിൽ ഒരുപോലെയാണ് സുധീരനെ എതിർക്കുന്നത്.
എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിൽ സുധീരനെ പ്രതിരോധിക്കാനുള്ള പ്രധാന ആയുധമായാണ് തൃശൂർ ഡിസിസി തർക്കവും കൺസ്യൂമർ ഫെഡ് പ്രശ്നവും സുധീരവൻ ഉയർത്തിക്കാട്ടുന്നതെന്നാണ് ഇവരുടെ ആരോപണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ പുനഃസംഘടന വേണമെന്ന നിർദേശത്തിൽ ഉറച്ചുനിൽക്കുകയാണ് വി എം സുധീരൻ. ഇതിനോട് എഐ ഗ്രുപ്പുകൾ മുഖം തിരിഞ്ഞുനിൽക്കുന്നു.
സംഘടനാ തെരഞ്ഞെടുപ്പും പാർട്ടി പുനഃസംഘടനയും ഹൈക്കമാൻഡ് തന്നെ തൽക്കാലം മാറ്റിവച്ച സാഹചര്യത്തിൽ പാർട്ടിയിൽ ഗ്രൂപ്പ് പോര് മൂർച്ഛിക്കാൻ ഇടയാക്കുന്ന പുനഃസംഘടന ഇവിടെ വേണ്ടെന്ന നിലപാടിലാണ് ഇരുഗ്രൂപ്പുകളും. അതിനാൽ പുനഃസംഘടനയ്ക്കായി ഭാരവാഹികളുടെ നിർദ്ദേശം നൽകാനുള്ള സുധീരന്റെ ആവശ്യം ഐ ഗ്രൂപ്പും എ ഗ്രൂപ്പും ഒരുപോലെ നിരസിച്ചു. രണ്ട് ഗ്രൂപ്പുകളുടെ തങ്ങളുടെ പ്രതിനിധികളുടെ പട്ടിക നൽകാത്ത സാഹചര്യത്തിൽ പുനഃസംഘടന നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗത്തിലും ഇക്കാര്യം ചർച്ചയായിരുന്നു.
നേരത്തെ എ, ഐ ഗ്രൂപ്പുകളിൽ ഉണ്ടായിരുന്ന ചിലർ ഇപ്പോൾ തന്നെ സുധീരനോട് അടുത്തു നിൽക്കുകയാണ്. സുധീരനുമായി അടുപ്പമുള്ളവരുടെ നീക്കം നോക്കിയാൽ ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും ഒരുപോലെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കെപിസിസി ഭാരവാഹികൾ മുതൽ ഡിസിസി അധ്യക്ഷന്മാർവരെ സുധീരനൊപ്പം നിൽക്കുന്നതാണ് എ ഗ്രൂപ്പിനെയും ഐഗ്രൂപ്പിനെയും അങ്കലാപ്പിലാക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപി, ടിഎൻ പ്രതാപൻ എംഎൽഎ എന്നിവരാണ് നേരത്തെ സുധീരനൊപ്പം നിലയിറിപ്പിച്ചിരുന്നവർ.
ഇവരെ കൂടുതൽ കൂടുതൽ ഡിസിസി പ്രസിന്റുമാരും കെപിസിസി ഭാരവാഹികളും ഇപ്പോൾ സുധീരനൊപ്പം നീങ്ങിയിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ആര് നയിക്കണമെന്ന കാര്യത്തിലടക്കം സജീവ ചരടുവലികൾക്ക് നീക്കം നടക്കുന്നതാണ് പ്രമുഖ ഗ്രൂപ്പ് നേതാക്കളുടെ ഈ കളംമാറ്റം എന്നതും ശ്രദ്ധേമാണ്. അതേസമയം എ, ഐ ഗ്രൂപ്പുകൾ ഒരുപോലെ രംഗത്തെത്തിയാലും സുധീരൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന സൂചനയാണ് നൽകുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സുധീരന്റെ നേതൃത്വത്തോട് മതിപ്പാണ് ഉള്ളത്.
ഗ്രൂപ്പ് രഹിത ഐക്യ കോൺഗ്രസ് എന്ന സുധീരന്റെ മുദ്രാവാക്യത്തെ ഇരുവരും ഒരുപോലെ പിന്തുണക്കുന്നുണ്ട്. ഇക്കാര്യത്തിൽ എന്തായാലും നിർണ്ണായകമാകുക എ കെ ആന്റണിയുടെ നിലപാട് തന്നെയാകും. ആന്റണിയോട് അഭിപ്രായത്തെ മാനിച്ച് മാത്രമേ സോണിയ ഗാന്ധിയും വിഷയത്തിൽ തീരുമാനം കൈക്കൊള്ളുകയുള്ളൂ. സുധീരൻ ഉമ്മൻ ചാണ്ടിയുമായി കടുത്ത ശത്രുതയിലാണ് എന്ന വിധത്തിലാണ് മറുവശത്തുള്ള കാര്യങ്ങൾ.
ഇപ്പോൾ തർക്കം പുനഃസംഘടനയിൽ എത്തിനിൽക്കുകയാണെങ്കിലും സുധീരൻ കെപിസിസി പ്രസിഡന്റായി വന്നതുമുതൽ തന്നെ പാർട്ടിയും സർക്കാരും തമ്മിലുള്ള പ്രശ്നം ആരംഭിച്ചിരുന്നു. ആറന്മുളവിമാനത്താവളമായിരുന്നു ആദ്യ തർക്കവിഷയം. പിന്നീട് കരിങ്കൽ കോറികൾക്ക് ലൈസൻസ് നൽകിയത് വലിയ പ്രശ്നമായി. അതിനുശേഷം ബാർവിഷയം കോൺഗ്രസിനെ നശിപ്പിക്കുന്ന ഘട്ടത്തിൽ വരെ എത്തി. ഇപ്പോൾ അത് പുനഃസംഘടനയിൽ എത്തിനിൽക്കുകയാണ്. മറ്റുവിഷയങ്ങളിലെല്ലാം വിട്ടുവീഴ്ച ചെയ്ത തങ്ങൾ ഇക്കാര്യത്തിൽ ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി.
കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സുധീരൻ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളല്ല സ്വീകരിക്കുന്നത് പകരം ഇത്രയൂം നാൾ ഒരു സ്ഥാനവുംലഭിക്കാത്തതിന്റെ പകവീട്ടുകയാണ് സുധീരൻ എന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. ഉമ്മൻ ചാണ്ടിയാണ് തന്നെ ഒതുക്കിയതെന്ന നിലപാടിലാണ് സുധീരൻ. അതാണ് അദ്ദേഹം ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർക്കാരിനെയും പാർട്ടിയേയും ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള നടപടികൾ മാത്രമാണ് കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സുധീരൻ കൈക്കൊള്ളുന്നതെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികൾ പറയുന്നത്. തങ്ങളുടെ കീശനിറയ്ക്കുന്ന വഴിവിട്ട പ്രവർത്തനമുള്ളവരെ ഒഴിവാക്കുന്നതാണ് ഗ്രൂപ്പ് മാനേജർമാരെ പ്രകോപിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇനി പ്രശ്നമുണ്ടാക്കിയാൽ ഹൈക്കമാൻഡിനെ വിവരം അറിയിച്ച് പുനഃസംഘടനാകമ്മിറ്റികൾ പിരിച്ചുവിടുമെന്നും അവർ വ്യക്തമാക്കുന്നുണ്ട്.
Stories you may Like
- പിറന്നാൾ ആഘോഷം നൽകുന്നത് ധ്രുവീകരണ സൂചനകൾ; വി എം സുധീരൻ തിരിച്ചെത്തുമോ?
- പുതുപ്പള്ളിയിൽ മത്സരം ഉറപ്പ്
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വി എം സുധീരനെ തള്ളി കെ സുധാകരൻ
- 'പ്ലീസ്, ഇവിടെ സംസാരിക്കരുത്, മര്യാദ കാണിക്ക്; യോഗ സംബന്ധമായ അച്ചടക്കം പാലിക്ക്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്