തമിഴകത്തിൽ അവതാരപ്പിറവിക്ക് സമയമായോ? താരദൈവം രജനീകാന്ത് ബിജെപി തമിഴ്നാട് ഘടകത്തെ നയിക്കാനെത്തുമെന്ന സൂചന ശക്തം; ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണ രംഗത്തിറങ്ങാൻ സമ്മദ്ദം ശക്തം; സ്റ്റൈൽ മന്നനെ അടുപ്പിക്കാൻ ചരട് വലിക്കുന്നത് മോദി നേരിട്ട്
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ജയലളിതയുടെ മരണത്തോടെ തമിഴ്നാടിന് നഷ്ടമായത് നേതാവിനെയാണ്. കരുണാനിധി കിടപ്പിലായതും നേതൃ പ്രതിസന്ധിക്ക് കാരണമായി. ഈ സാഹചര്യം മുതലക്കാൻ അവതരാപ്പിറവി തമിഴകത്ത് ഉണ്ടാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. സ്റ്റൈൽ മന്നൻ രജനികാന്ത് നേരിട്ട് രംഗത്ത് വന്നില്ലെങ്കിൽ തമിഴക രാഷ്ട്രീയം മന്നാർഗുഡി മാഫിയയുടെ പിടിയിലാകും. ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയാകൻ ശശികല നടത്തിയ കള്ളക്കളിക്കെതിരെ ജനം തെരുവിലിറങ്ങിയതും ഇതിന്റെ ഭാഗമായിരുന്നു. ഒടുവിൽ സുപ്രീംകോടതി ഇടപെടലിൽ ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അഴിക്കുള്ളിലായി. പനീർശെൽവം നടത്തിയ വിമത നീക്കമെല്ലാം അട്ടിമറിക്കപ്പെട്ടു. അങ്ങനെ പളനിസ്വാമി റിമോർട്ട് കൺട്രോൾ മുഖ്യമന്ത്രിയുമായി. ജയലളിതയുടെ മരണമുണ്ടാക്കിയ ഒഴിവിൽ ആർ കെ നഗറിൽ ഉപതെരഞ്ഞെടുപ്പ്. ഇവിടെ എഐഎഡിഎംകെയ്ക്കായി മത്സരിക്കുന്നത് ശശികലയുടെ മാനസപുത്രൻ ദിനകരനും. ജയിച്ചാൽ ദിനകരൻ മന്ത്രിയാണ്. ഇത് തടയാൻ ആർ കെ നഗറിലെ ജനം രംഗത്ത് വരുമെന്നാണ് ഏവരുടേയും വലിയിരുത്തൽ.
പക്ഷേ ഈ ജനതയെ ഉണർത്താൻ അവതാര പിറവി അനിവാര്യമാണ്. ഇതിനുള്ള സാധ്യത ഏറെയാണെന്ന് തമിഴക രാഷ്ട്രീയം ഇപ്പോൾ പ്രതീക്ഷിക്കുന്നു. ആർ കെ നഗറിലെ ബിജെപി സ്ഥാനാർത്ഥി സിനിമാ സംഗീത സംവിധായകൻ ഗംഗൈ അമരനാണ്. ഇളയരാജയുടെ സഹോദരൻ. ഗംഗൈ അമരന് മത്സരിക്കാനെത്തുന്നത് രജനിയുടെ നിർദ്ദേശ പ്രകാരമാണെന്ന് ആദ്യമേ വിലയിരുത്തലുണ്ടായിരുന്നു. ശശികലയ്ക്ക് എതിരെ പലപ്പോഴും ആരോപണവുമായി മുന്നിൽ നിന്ന ഗംഗൈ അമരനെ ബിജെപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് രജനിയാണെന്നായിരുന്നു അഭ്യൂഹം. ഇത് ശരിവയ്ക്കുന്ന തരത്തിൽ ഗംഗൈ അമരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രജനി രംഗത്തുവന്നു. ആർ കെ നഗറിൽ തന്റെ പിന്തുണ ഗംഗൈ അമരനാണെന്ന് പരസ്യമാക്കുകയാണ് സൂപ്പർ താരം. ഇതോടെ ബിജെപി ക്യാമ്പിൽ രജനി എത്തുമെന്ന വിലയിരുത്തലും സജീവമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് രജനിയെ ബിജെപി ക്യാമ്പിലെത്തിക്കാൻ കരുക്കൾ നീക്കുന്നതെന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചരണത്തിന് ചെന്നൈയിലെത്തിയ മോദി, രജനിയേയും സന്ദർശിച്ചിരുന്നു. ഇരുവരുമായി അടുത്ത സൗഹൃദം ഏറെ നാളായി ഉണ്ട്. എന്നാൽ ജയലളിതയുടെ പ്രഭാവം അതിശക്തമായതിനാൽ ബിജെപിയുമായുള്ള രാഷ്ട്രീയ സഹകരണത്തിന് രജനി തയ്യാറായില്ല. നേരത്തെ ജയയ്ക്കെതിരെ ചില രാഷ്ട്രീയ പരമാർശങ്ങൾ രജനി നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അമ്മയുടെ കാലത്ത് രാഷ്ട്രീയം വേണ്ടെന്ന തീരുമാനം രജനി എടുക്കുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി ജയയുണ്ടാക്കിയ വിടവ് വീണ്ടു രജനിയിലേക്ക് ചർച്ചകളെത്തിച്ചു. തികഞ്ഞ അരാജകത്വം തമിഴക രാഷ്ട്രീയത്തിലുണ്ട്. വിശ്വാസമുള്ള നേതാവിനെ തമിഴ് ജനത ആഗ്രഹിക്കുന്നു. ഇത് രജനിയെ മുൻനിർത്തി വോട്ടാക്കി മാറ്റാൻ ബിജെപിയും മോദിയും ആഗ്രഹിക്കുന്നത്. ഇതിന് രജനി വഴങ്ങിയതിന്റെ സൂചനയായി ഗംഗൈ അമരന്റെ സ്ഥാനാർത്ഥിത്വവും രജനിയുടെ പരസ്യ നിലപാടും വിലയിരുത്തപ്പെടുന്നു.
ഗംഗൈ അമരനെ ഇന്നലെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് ചർച്ച നടത്തുകയായിരുന്നു രജനി. ജയലളിതയുടെ മരണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പു വേണ്ടി വന്ന ആർകെ നഗറിൽ ബിജെപിയുടെ സാധ്യതകൾക്ക് തിളക്കമേറുന്നതായി ഈ കൂടിക്കാഴ്ചയെ നിരീക്ഷകർ വിലയിരുത്തുന്നു. ജയലളിതയുടെ മരണത്തെത്തുടർന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. എഐഎഡിഎംകെയുടെ താത്കാലിക ജനറൽ സെക്രട്ടറി ശശികലയുടെ മരുമകൻ ദിനകരനാണ് ഇവിടെ പാർട്ടി സ്ഥാനാർത്ഥി. ദിനകരനെതിരെ മണ്ഡലത്തിൽ അതൃപ്തി വർധിക്കുന്നു എന്നാണ് റിപ്പോർട്ട്. ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ തമിഴ് സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന ഗംഗൈ അമരനെ പോരാട്ടത്തിനിറക്കി ബിജെപി എതിരാളികളെ ഞെട്ടിച്ചു.ഗംഗൈ അമരന്റെ മകനും ചലച്ചിത്ര സംവിധായകനുമായ വെങ്കട് പ്രഭു ഈ കൂടിക്കാഴ്ചയുടെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ''നമ്മുടെ തലൈവർ, സൂപ്പർസ്റ്റാർ രജനി എന്റെ അച്ഛന്റെ രാഷ്ട്രീയ വിജയത്തിന് ആശംസകൾ നേർന്നു'' എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. പൊയസ് ഗാർഡനിലെ രജനിയുടെ വീട്ടിൽ നടന്ന ഈ കൂടിക്കാഴ്ച്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് കരുതുന്നത്.
രജനി ഫാൻസ് അസോസിയേഷൻ എന്ന വലിയ ആരാധകവൃന്ദമുള്ള രജനി, തന്റെ മനസ് ആർക്കൊപ്പമാണെന്ന സന്ദേശമാണ് നൽകിയതെന്നാണ് വിലയിരുത്തൽ. ആർ കെ നഗറിൽ ഗംഗൈ അമരിനിലൂടെ പരീക്ഷണത്തിന് രജിനി തയ്യാറെടുക്കുന്നുവെന്നും സൂചനയുണ്ട്. യുപിയിൽ മോദി തംരഗം ബിജെപിയെ വിജയത്തിലെത്തിച്ചു. ഇതിന് പിന്നാലെ ആർ കെ നഗറിലും ബിജെപി നേട്ടമുണ്ടാക്കിയാൽ രജനി രാഷ്ട്രീയത്തിൽ സജീവമാകും. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയും ഏറ്റെടുക്കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും തമിഴകത്തെ ബിജെപിയുടെ മുഖമാകും. ഈ തീരുമാനങ്ങളിൽ അന്തിമ നിലപാട് പ്രഖ്യാപനം ആർകെ നഗറിലെ ഉപതെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകും.
ആർ കെ നഗറിൽ ഗംഗൈ അമരന് സ്വാധീനമുണ്ടാക്കാനായില്ലെങ്കിൽ രജനി ബിജെപിക്ക് കൈകൊടുക്കുകയുമില്ല. അതിനിടെ ആർ കെ നഗറിൽ രജനിയെ ഇറക്കി പ്രചരണത്തിൽ മുൻതൂക്കമുണ്ടാക്കാൻ ബിജെപി ആലോചന തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ രജനി മനസ്സ് തുറന്നിട്ടില്ലെന്നാണ് സൂചന. പരസ്യ പ്രചരണത്തിനിറങ്ങിയാൽ സ്ഥാനാർത്ഥിയുടെ വിജയത്തിന്റേയും പരാജയത്തിന്റേയും ഉത്തരവാദി രജനിയായി മാറും. വലിയ പരാജയം ഗംഗൈ അമരന് നേരിടേണ്ടി വന്നാൽ അത് രജനിക്ക് വമ്പൻ തിരിച്ചടിയാകും. സിനിമയിലെ ശരത് കുമാറിനെ പോലുള്ളവർ രജനി തമിഴ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ പരീക്ഷണത്തിൽ ചുവട് പിഴക്കുന്നതിനെ കുറിച്ച് രജനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. അതുകൊണ്ട് മാത്രമാണ് പ്രധാനമന്ത്രി മോദിയുടെ സ്നേഹ പൂർവ്വമായ നിർബന്ധത്തിന് രജനി വഴങ്ങാത്തതെന്നാണ് സൂചന. ആർ കെ നഗറിലെ വിജയി ആരെന്ന്ത തന്നെയാകും രാഷ്ട്രീയത്തിലേക്കുള്ള രജനിയുടെ വരവിനെ സ്വാധീനിക്കുക.
ജയലളിതയുടെ അയൽവാസി കൂടിയായ രജനി കുറച്ചു കാലമായി ജയലളിതയുമായി അടുത്തു നിന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. മുഖ്യമന്ത്രിയായുള്ള ജയലളിതയുടെ അവസാന സത്യപ്രതിജ്ഞയിലും രജനി എത്തി. സിനിമാ അവാർഡ് ചടങ്ങുകളിലും സർക്കാരിന്റെ ക്ഷണം നിരസിക്കാതെ അമ്മയ്ക്കൊപ്പം ചേർന്നു നിന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജയലളിതയുമായി പിണങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രജനിയോട് ജയലളിതയും വാൽസല്യ പൂർവ്വം പെരുമാറി. തന്റെ മനസ്സിലുള്ള കാര്യം വെട്ടിത്തുറന്ന് പറഞ്ഞും ചെയ്യാനുള്ളത് ധൈര്യപൂർവം ചെയ്തുകാട്ടിയും സിനിമയിലേതുപോലെത്തന്നെ എന്നും രജനി ജയലളിതയെ വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു.
ഒരു തിരഞ്ഞെടുപ്പുവേളയിൽ ജയലളിത തമിഴ്നാട്ടിൽ വീണ്ടും മുഖ്യമന്ത്രിയായാൽ നാടു നശിക്കും എന്ന് അഭിപ്രായപ്പെട്ട രജനീകാന്ത് മറ്റൊരവസരത്തിൽ മുഖ്യമന്ത്രി പദത്തിലേറിയ ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ജയലളിതയുടെ പാവങ്ങളോടുള്ള അടുപ്പം തിരിച്ചറിഞ്ഞായിരുന്നു ഇത്. അഴിമതിക്കേസിൽ കുടുങ്ങിയ ജയലളിതയ്ക്ക് എതിരെയായിരുന്നു രജിനി നിലപാട് എടുത്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍