ചർച്ച് ആക്ടും സഭാ കേസിലെ സുപ്രീംകോടതി വിധിയും നടപ്പിലാക്കാൻ മടിച്ച പിണറായി വിജയൻ ശബരിമലയിൽ ആക്ടിവിസ്റ്റുകളെ കയറ്റി നവോത്ഥാന നായകനാകാൻ ശ്രമിച്ച് മുഴുവൻ ഒടുവിൽ വെള്ളത്തിലായി; പിണറായിയെ ഇരട്ടചങ്കൻ എന്ന് വിളിച്ചവരൊക്കെ ഇപ്പോൾ രാഹുൽ ഗാന്ധി തരംഗത്തിന് പിന്നാലെ; മലബാറിൽ എല്ലാം കൈവിട്ട അവസ്ഥ; ന്യൂനപക്ഷവും ഭൂരിപക്ഷവും ഇടതിനെ തുണയ്ക്കാനിടയില്ല; ഈ ലോക്സഭയിൽ സിപിഎമ്മിന് കടിച്ചതും പിടിച്ചതും ഒരുപോലെ നഷ്ടപ്പെട്ടത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആത്മവിശ്വാസത്തോടെയാണ് ശബരിമലയിൽ യുവതി പ്രവേശന വിധി ഇടത് സർക്കാർ നടപ്പാക്കിയത്. രഹ്നാ ഫാത്തിമയെ എത്തിച്ച് ആദ്യ ശ്രമം. പിന്നെ കനകദുർഗയേയും ബിന്ദുവിനേയും കണ്ണൂരിലെ പൊലീസ് സഖാക്കളുടെ സംരക്ഷണയിൽ ഇറക്കി സർജിക്കൽ സ്ട്രൈക്ക്. ആരും കാണാതെ ശബരിമലയിൽ ആംബുലൻസിൽ എത്തി കനകദുർഗയും ബിന്ദുവും മടങ്ങിയതോടെ കേരളത്തിലെ ആദ്യ സർജിക്കൽ സ്ട്രൈക്കിന്റെ നേതാവുമായി. ആർഎസ്എസ് വിരുദ്ധ വികാരം കേരളത്തിൽ ശക്തമാണ്. ഇതെല്ലാം സിപിഎമ്മിന് വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു കളികൾ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ന്യൂനപക്ഷം സിപിഎം സ്ഥാനാർത്ഥി സജി ചെറിയാനെ പിന്തുണച്ചതിന്റെ ആത്മവിശ്വാസത്തിൽ പിണറായി ശബരിമലയിൽ നടത്തിയ ഇടെപടൽ പക്ഷേ വെറുതെയാകുകയാണ്. കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലാണ് മത്സരം. വയനാട്ടിൽ രാഹുൽ മത്സരിക്കാനെത്തുന്നതോടെ കേരളത്തിൽ കോൺഗ്രസ് തരംഗം ആഞ്ഞടിക്കുന്നു. 20 സീറ്റിലും യുഡിഎഫ് മുൻതൂക്കമെന്ന വിലയിരുത്തലുമെത്തുന്നു.
ശബരിമലയിലെ വികാരം ആളിക്കത്തില്ലെന്നും ഭൂരിക്ഷം സീറ്റുകളിൽ വിജയിച്ച് വിശ്വാസികളുടെ വോട്ടും കിട്ടിയെന്ന് ഉറപ്പിക്കാനാായിരുന്നു പിണറായി ആഗ്രഹിച്ചിരുന്നത്. ആർഎസ്എസ് വിരുദ്ധ വികാരം ആളിക്കത്തിച്ച് മലബാറിലെ മുസ്ലിം വോട്ടുകൾ സിപിഎമ്മിലേക്ക് എത്തിക്കാനും കരുക്കൾ നീക്കി. വടകരയിലും കോഴിക്കോട്ടും പൊന്നാനിയിലും അട്ടിമറി വിജയവും കാസർഗോഡും ആലത്തൂരും പാലക്കാടും നിലനിർത്തിയുള്ള മുന്നേറ്റവുമാണ് കണക്ക് കൂട്ടിയത്. എറണാകുളവും കോട്ടയവും കൊല്ലവും പത്തനംതിട്ടയും ആറ്റിങ്ങലും എന്തുവന്നാലും ന്യൂനപക്ഷ വോട്ടുകളുട കെരുത്തിൽ ജയിക്കാമെന്നും കരുതി. പത്തനംതിട്ടിലും വീണാ ജോർജിലൂടെ ന്യൂനപക്ഷ വോട്ടുകൾ അരിവാൾ ചുറ്റികയിൽ എത്തിക്കാനും നീക്കം സജീവമാക്കി. എന്നാൽ രാഹുൽ ഗാന്ധിയെ ഇറക്കിയുള്ള സർജിക്കൽ സ്ട്രൈക്കിൽ സിപിഎമ്മിന് അടിതെറ്റി. പാലക്കാടും ആലത്തൂരും ആറ്റിങ്ങലിലും പോലും അതിശക്തമായ മത്സരം. പ്രചരണത്തിൽ മൂന്നിടത്തും കോൺഗ്രസ് മുന്നിലെത്തിയിരിക്കുന്നു. ഇതിനെല്ലാം കാരണം ശബരിമലയിലെ ഇടപെടലാണെന്ന് തിരിച്ചറിയുകയാണ് സിപിഎം. ചർച്ച് ആക്ടിലും ഇടപെടലുകളും പരമ്പരാഗ്യ സിപിഎം വോട്ടുകളെ മറുപക്ഷത്തേക്ക് എത്തിച്ചു. അങ്ങനെ പ്രതിസന്ധിയിലാവുകയാണ് സിപിഎം.
ശബരിമലയിൽ യുവതി പ്രവേശനത്തിൽ പിണറായി സർക്കാർ ലക്ഷ്യമിട്ടത് നവോത്ഥാനമായിരുന്നു. വനിതാ മതിൽ പോലും കെട്ടി നവോത്ഥാനത്തിന്റെ സന്ദേശം ചർച്ചയാക്കി. തൊട്ടു പിറകെ കനകദുർഗയും ബിന്ദുവും അയ്യപ്പ സന്നിധിയിലെത്തി. മനിതികളെ ഓട്ടിച്ചു വിട്ട വിശ്വാസികളെ ആംബുലൻസിനെ മറയാക്കിയാണ് പൊലീസ് പറ്റിച്ചത്. ഇത് ഏറെ ചർച്ചയാപ്പോഴും പിണറായി പതറിയില്ല. ന്യൂനപക്ഷങ്ങളെല്ലാം സിപിഎമ്മിലേക്ക് അടുത്തുവെന്ന് ഏവരും കരുതി. ശബരിമലയിൽ സിപിഎം നഷ്ടമാക്കിയത് പരമ്പരാഗത വോട്ടുകളായിരുന്നു. കേരളത്തിൽ സിപിഎമ്മിനെ പിടിച്ചു നിർത്തിയത് ഹിന്ദു സമുദായമായിരുന്നു. പ്രത്യേകിച്ച് ഈഴവ വിഭാഗം. ഇവരിൽ ഭൂരിഭാഗവും ശബരിമല വിശ്വാസികളാണ്. വിശ്വാസത്തിന് ഏറ്റ മുറിവ് ഇവരേയും ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ വിഭാഗം കൈവിടുമെന്ന് സിപിഎം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. എങ്ങനേയും ന്യൂനപക്ഷത്തിന്റെ കണ്ണിലുണ്ണിയാകാനായിരുന്നു ശ്രമം. ചർച്ച് ആക്ടിൽ പിണറായി നടത്തിയ ഇടപെടൽ ഇത്തരത്തിലായിരുന്നു.
ശബരിമലയിൽ നവോത്ഥാനം. പള്ളികളിൽ കുഞ്ഞാടും-ഇത്തരത്തിലൊരു നിലപാടായിരുന്നു പിണറായി ചർച്ച് ആക്ടിൽ എടുത്തത്. വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പള്ളി സ്വത്ത് സംബന്ധിച്ച തർക്കം പരിഹരിക്കാൻ നിയമം കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ അതിനെ ഇരട്ടത്താപ്പായാണ് സോഷ്യൽ മീഡിയ വിശദീകരിച്ചത്. ചർച്ച് ആക്ടുമായി ബന്ധപ്പെട്ട് നിയമപരിഷ്കാര കമ്മിഷൻ ബിൽ തയ്യാറാക്കിയത് സർക്കാരുമായി ആലോചിച്ചില്ലെന്നും കൂടിക്കാഴ്ച നടത്തിയ സഭാ നേതൃത്വത്തോട് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ എല്ലാ അർത്ഥത്തിലും കൈകഴുകി. മതവിഷയങ്ങളിൽ ഉറച്ച നിലപാട് എടുക്കുമെന്ന് ശബരിമലയിൽ പ്രഖ്യാപിച്ച സർക്കാരാണ് ഇത് ചെയ്തത്. എല്ലാ അർത്ഥത്തിലും നടപടികൾ സർക്കാർ അവസാനിപ്പിച്ചു. ലോക്സഭയിൽ ക്രൈസ്തവ സഭകളുടെ വോട്ട് ഉറപ്പിക്കാനായിരുന്നു ഇത്. ചർച് ആക്ടിലെ നിലപാടോടെ കൂടുതൽ ഹൈന്ദവർ സർക്കാരിൽ നിന്ന് അകന്നു. മുത്തലാഖ് ബില്ലിൽ മുസ്ലിം സമുദായത്തിന് അനുകൂലമാണ് പിണറായി സർക്കാരിന്റെ നിലപാട്. ഇവിടേ.ും മതവും ആചാരവും സംരക്ഷിക്കുന്നതിനോടാണ് താൽപ്പര്യം. ചർച്ച് ആക്ടിലും നിലപാട് സമാനം. എന്നാൽ ശബരിമലയിൽ ആചാരങ്ങളേയും മതങ്ങളേയും പിണറായി സർക്കാർ തള്ളി പറയുന്നു. സഭാ നേതൃത്വം എത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി വിരണ്ടു. എല്ലാം പിൻവലിച്ചു. ഇത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണെന്നും നവോത്ഥാനമില്ലെന്നും സോഷ്യൽ മീഡിയയിൽ കളിയാക്കലുമെത്തി. ഇതിനെ പ്രതിരോധിക്കാൻ സിപിഎമ്മും ശ്രമിച്ചു. അങ്ങനെ ഹിന്ദു സമുദായം പാർട്ടിയുമായി അകന്നു. അപ്പോഴും കത്തോലിക്കരും യാക്കോബായക്കാരും കൂടെയുണ്ടാകുമെന്ന് കരുതി. അപ്രതീക്ഷിതമായി രാഹുൽ കേരളത്തിലെത്തുമ്പോൾ ന്യൂനപക്ഷം രാഹുലിന് പിന്നിൽ അണിനിരക്കുകയാണ്.
സഭാ തർക്കത്തിലെ സുപ്രീംകോടതി വിധി പിണറായി സർക്കാർ നടപ്പാക്കിയില്ല. വിശ്വാസികളെ വേദനിപ്പിക്കാൻ കഴിയില്ലെന്നും വിഷയത്തിൽ സമവായം വേണമെന്നുമായിരുന്നു പിണറായിയുടെ നിലപാട്. യാക്കോബായക്കാരേയും ഓർത്തഡോക്സുകാരേയും ഒരുമിപ്പിക്കാനും ശ്രമിച്ചു. സിപിഎമ്മിനോട് അടുത്തകാലത്ത് അടുത്തു നിന്നത് ഓർത്തഡോക്സുകാരാണ്. യാക്കോബായക്കാർ പരമ്പരാഗത കോൺഗ്രസുകാരും. സുപ്രീംകോടതി വിധി നടപ്പാക്കാതെ യാക്കോബായക്കാരെ കൂടെ നിർത്താനായിരുന്നു പിണറായിയുടെ തന്ത്രം. രാഹുൽ സ്ഥാനാർത്ഥിയാകുമ്പോൾ യാക്കോബായക്കാർ കോൺഗ്രസുകാരായി മാറും. സുപ്രീംകോടതി വിധി നടപ്പിലാക്കാത്ത വൈരാഗ്യത്തിൽ ഓർത്തഡോക്സുകാരും സിപിഎമ്മിനെ കൈവിടും. അങ്ങനെ ശബരിമലയിൽ പറ്റിയ അതേ പിഴവ് സഭാ കേസിലും സംഭവിച്ചു. രണ്ടുകൂട്ടരും സിപിഎമ്മിന് എതിരായി.
സിപിഎം കടന്നാക്രമിക്കുന്നത് രാഹുലിനെയാണ്. ഇത് കരുത്താകുന്നത് ബിജെപിക്കാണ്. ഇതോടെ കേരളത്തിലെ ന്യൂനപക്ഷം ബിജെപിക്കെതിരെ പൊരുതുന്ന നേതാവിനെ രാഹുലിൽ കാണുന്നു. ഇത് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും രാഹുലിനെ തുണയ്ക്കും. ഇതോടെ ശബരിമലയിൽ നടത്തിയ ഇടപെടലും വെറുതെയാകുകയാണ്. ശബരിമലിയിൽ തൊട്ടുകളിച്ച പിണറായിക്ക് കിട്ടിയ വമ്പൻ പണിയാണിതെന്ന വിലയിരുത്തൽ എല്ലാ കേന്ദ്രത്തിലും ഉണ്ട്. ലോക്സഭയിൽ വമ്പൻ പരാജയം സിപിഎം ഏറ്റുവാങ്ങിയാൽ പാർട്ടിയിലെ പിണറായിയുടെ മേൽകോയ്മയും തകരും. പല കോണുകളിൽ നിന്നും ചോദ്യങ്ങളെത്തും. സിപിഎമ്മിലെ ഉൾപാർട്ടി ജനാധിപത്യത്തെ തകർത്ത് ഏകാധിപത്യത്തിലേക്ക് കാര്യങ്ങളെത്തിച്ചതാണ് ശബരിമലയിലെ ഇടപെടലിന് കാരണം. തെരഞ്ഞെടുപ്പ് കാലത്ത് ഇത് തിരിച്ചടിയാണെന്ന് ആവർത്തിച്ചപ്പോഴും പിണറായി അതിനെ അവഗണിച്ചു തള്ളി. അതുകൊണ്ട് തന്നെ ലോക്സഭയിൽ തോറ്റാൽ പാർട്ടിയിൽ പിണറായിയും ഒറ്റപ്പെടും. ശബരിമലയിൽ രാഹുലിന്റെ നിലപാടിനെ ഉർത്തി മുന്നേറിയ പിണറായി ഇപ്പോൾ രാഹുലിനെ പപ്പുമോനുമാക്കുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും നിലപാട് പൊളിഞ്ഞെന്ന് തിരിച്ചറിയുകയാണ് സിപിഎം.
ചർച്ച് ബിൽ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടാൻ ഈ മാസം ഏഴ്, എട്ട് തീയതികളിൽ കോട്ടയത്ത് നിശ്ചയിച്ചിരുന്ന നിയമപരിഷ്കരണ കമ്മിഷൻ സിറ്റിങ് പോലും മാറ്റിയത് ന്യൂനപക്ഷത്തെ കൂടെ നിർത്താനാണ്. ശബരിമലയിൽ എൻ എസ് എസിനെ പൂർണ്ണമായും പിണക്കി. ഈഴവ സമുദായവും മനസ്സുകൊണ്ട് എതിരായി. അങ്ങനെ എല്ലാം സിപിഎമ്മിനെ കൈവിടുകയാണ്. ചർച്ച് ബിൽ നിയമമായാൽ സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണം സർക്കാരിന്റെ കൈവശമാകുമെന്ന് കെ.സി.ബി.സി. സർക്കുലർ പുറത്തുവന്നിരുന്നു. ബില്ലിനെതിരായ സർക്കുലർ ഞായറാഴ്ച സിറോ മലബാർ, ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിലെ പള്ളികളിൽ വായിച്ചു. എല്ലാ പള്ളകളിലും ഒരേ സർക്കുലറാണ് വായിച്ചത്. പ്രത്യക്ഷത്തിൽ ഉപദ്രവമില്ലാത്തത് എന്നു തോന്നുമെങ്കിലും, പരിണതഫലങ്ങൾ അതീവഗുരുതരമാണെന്ന് സർക്കുലറിൽ പറയുന്നു. നിയമനിർമ്മാണശ്രമത്തിൽനിന്ന് നിയമപരിഷ്കരണ കമ്മിഷൻ പിന്മാറണം. ഭരണഘടനാ വിരുദ്ധമായ ഒരു നിയമം ഉണ്ടാക്കി, ക്രൈസ്തവസഭകളുടെ ഭരണഘടനാദത്തമായ മൗലികാവകാശങ്ങൾ നിഷേധിക്കാനും സഭാസ്വത്തുക്കളിലും സ്ഥാപനങ്ങളിലും വിശ്വാസികളല്ലാത്തവരുടെ നിയന്ത്രണം ഏർപ്പെടുത്താനുമുള്ള ഗൂഢശ്രമം ഈ ബില്ലിലുണ്ട്. സ്വന്തം സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം സഭകൾക്കുണ്ട്. ദേവസ്വം ബോർഡ് പോലുള്ള സംവിധാനം ഇവിടെ ആവശ്യമില്ലെന്നും സഭ നേതൃത്വം ആരോപിച്ചു. ഇതോടെയാണ് സർക്കാർ ചർച്ച് ആക്ടിനെ തള്ളി പറഞ്ഞത്. എന്നാൽ ശബരിമലയിൽ വിശ്വാസികൾ ഒന്നടങ്കം എതിർത്തിട്ടും സുപ്രീംകോടതി വിധിയുമായി പിണറായി സർക്കാർ മുന്നോട്ട് പോയി.
രാഹുൽ എത്തിയാലുണ്ടാകുന്ന പ്രശ്നം സിപിഎം തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ശരത് പവാറിനേയും ശരത് യാദവിനേയും രംഗത്തിറക്കി രാഹുലിനെ തടയാൻ ശ്രമിച്ചത്. എന്നാൽ രാഹുൽ മത്സരിക്കുന്നതോടെ സിപിഎമ്മിന് ലോക്സഭയിൽ സീറ്റ് കിട്ടാത്ത അവസ്ഥവരുമെന്നും അതുകൊണ്ട് തന്നെ സമ്മർദ്ദ ശക്തിയാകാൻ ആകില്ലെന്നും കോൺഗ്രസ് തിരിച്ചറിഞ്ഞു. ആന്റണിയായിരുന്നു ഇക്കാര്യങ്ങൾ രാഹുലിനെ ബോധ്യപ്പെടുത്തിയത്. സിപിഎമ്മിനെ തകർത്താൽ കേരളത്തിലെ ന്യൂനപക്ഷം എന്നും കോൺഗ്രസിന് പിന്നിൽ അണിനിരക്കുമെന്നും തുടർച്ചയായ ഭരണം കേരളത്തിൽ നേടാനാകുമെന്നും വിശദീകരിച്ചു. ഇതെല്ലാം അംഗീകരിച്ച് രാഹുൽ വയനാട്ടിൽ വോട്ട് ചോദിക്കാനെത്തുമ്പോൾ സിപിഎം തീർത്തും അങ്കലാപ്പിലാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്