ഉയർത്തിക്കാണിക്കാൻ നേതാക്കളില്ലാത്ത ഛത്തീസ്ഗഡിൽ കോൺഗ്രസിനെ ഒറ്റക്ക് വിജയിപ്പിച്ചത് രാഹുൽ ഗാന്ധി; സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾക്ക് ഒപ്പം പോസ്റ്ററിൽ രാഹുലിന്റെയും ചിത്രവും അച്ചടിച്ചു; ഖനിമാഫിയയുടെയും മോദിയുടെയും നയവൈകല്യങ്ങളും തുറന്നു കാട്ടിയ പ്രസംഗങ്ങളും മുതൽ കൂട്ടായി; ഒരു രൂപക്ക് അരി നൽകി നാടിന്റെ പട്ടിണിമാറ്റിയ രമൺസിങ്ങ് കളമൊഴിയുന്ന ഞെട്ടലിൽ ബിജെപി; ഛത്തീസ്ഗഡിലെ ജനപ്രിയ മുഖ്യന് മോദിയുടെ നയങ്ങളും കർഷക-ആദിവാസി രോഷവും
മറുനാടൻ ഡെസ്ക്
റായ്പൂർ: 'ഒരു രൂപക്ക് ഒരു കിലോ അരി നൽകി നാടിന്റെ പട്ടിണി മാറ്റിയ മുഖ്യമന്ത്രി'. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺസിങ്ങിനെ കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രം എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് അങ്ങനെയായിരുന്നു. കഴിഞ്ഞ മൂന്നാലുവർഷം മുമ്പുവരെയും ദേവന്ദ്ര ഫട്നാവിസിനെയും ശിവരാജ്സിങ്ങ് ചൗഹാനെയുംപോലെ ബിജെപിയുടെ ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഒന്നായിരുന്നു രമൺസിങ്ങും. മാവോയിസറ്റ് ഭീഷണിയുടെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലും നല്ല റോഡുകൾ നിർമ്മിച്ചും പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തിയും സാധാരക്കാരുടെ പ്രീതി പിടച്ചുപറ്റാൻ രമൺസിങ്ങിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പല എക്സിറ്റുപോളുകളും ഇവിടെ ബിജെപിക്ക് മൂൻതൂക്കം പ്രവചിച്ചിരുന്നുത്.
മറുഭാഗത്ത് കോൺഗ്രസിന്റെ സംഘടനാ സംവിധാനം തീർത്തും ദുർബലമായിരുന്നു. സംസ്ഥാനം രൂപീകരിച്ചതിനു തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് അജിത് ജോഗിയെന്ന രാഷ്ട്രീയ ചാണക്യൻ പാർട്ടിവിട്ടതോടെ പ്രാദേശിക നേതൃ ദൗർലഭ്യം കോൺഗ്രസിൽ പ്രകടമായിരുന്നു. ജോഗി കോൺഗ്രസ് വിട്ട് പുറത്ത് പോവുകയും കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ മാവോയിസ്റ്റ് അക്രമണത്തിൽ വിസി ശക്ളയെപ്പോലുള്ള നിരവധി നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ശക്തമായ നേതാക്കളില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി. 14 പുതുമുഖങ്ങളെയാണ് ഇത്തവണ കോൺഗ്രസ് കളത്തിലിറക്കിയത്.
പിസിസി പ്രസിഡന്റ് ഭൂപേഷ് ഭാഗീലിനെപ്പോലുള്ള നേതാക്കൾ അത്ര ജനപ്രിയർ അല്ലെന്നതു കണ്ടതിനാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ പ്രചാരണം നടന്നത്. സ്ഥാനാർത്ഥികളുടെ പോസ്റ്ററിൽപോലും രാഹുൽഗാന്ധിയായിരുന്നു. സംസ്്ഥാനത്തെ ഒരു നേതാവിന്റെയും ഫോട്ടോപോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കോൺഗ്രസ് അത്രയൊന്നും പ്രതീക്ഷവെക്കാത്ത സംസ്ഥാവുമായരുന്നു ഈ ഖനിജ സമ്പന്നതയുടെ നാട്.
മാത്രവുമല്ല അജിത്ജോഗി സ്വന്തം പാർട്ടിയുണ്ടാക്കി ബിഎസ്പിയുമായി ചേർന്ന് മൽസരിച്ചതോടെ കോൺഗ്രസിന് കിട്ടുന്ന പരമ്പാഗത ആദിവാസി- ദലിത്വോട്ടുകൾ ഭിന്നിച്ചുപോവുമെന്നതിനാൽ ഒരു ഈസി വാക്കോവറാണ് ബിജെപിയും പ്രതീക്ഷിച്ചത്. പക്ഷേ ഫലം കോൺഗ്രസിനെപ്പോലും അത്ഭുദപ്പെടുത്തി. ബിജെപിയുടെ കോട്ടകൾ പോലും തകർത്താണ് 15 വർഷത്തിനു ശേഷം കോൺഗ്രസ് വൻഭൂരിപക്ഷത്തിന് അധികാരത്തിലേക്ക് നടന്നു കയറിയത്. കർഷകരോഷവും ഖനിസ്വകാര്യവത്ക്കരണവും തൊഴില്ലായ്മയും, ആദിവാസികളുടെ രോഷവും തീർത്ത ഭരണവിരുദ്ധ വികാര്ം തന്നെയാണ് ഇവിടെ ബിജെപിയുടെ കഥ കഴിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അടിമുടി അടിതെറ്റി അജിത്ത് ജോഗി
സംസ്ഥാനം രൂപീകരിച്ചതിനു തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് അജിത് ജോഗി പിന്നീട് വൻ അഴിമതിയിൽപ്പെട്ടത് കോൺഗ്രസിൽ കലാപത്തിന് ഇടയാക്കിയിരുന്നു. ഇതോടെ കോൺഗ്രസിൽ നിന്നും പുറത്തുവന്ന് ഛത്തീസ്ഗഡ് ജനതാ കോൺഗ്രസ് (ജെ.സി.സി) എന്ന പാർട്ടിയുണ്ടാക്കിയാണ് ഇത്തവണ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. ദളിത് വോട്ടുകളുടെ ബലത്തിൽ കോൺഗ്രസിനെ പോലും വെല്ലുവിളച്ച ജോഗിക്ക് പക്ഷെ ഫലം വന്നപ്പോൾ ഒന്നുമാകാനായില്ലെന്നതാണ് യാഥാർഥ്യം.എന്നാൽ തെരഞ്ഞെടുപ്പ് നടന്ന 96 നിയമസഭാ സീറ്റുകളിൽ എട്ടിടത്തു മാത്രമാണ് ജോഗിയുടെ പാർട്ടിക്ക് അൽപമെങ്കിലും മുന്നിട്ടു നിൽക്കാനായതും. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ മത്സരത്തിനിറങ്ങിയ അജിത് ജോഗിക്ക് മാർവാഹി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും തിരിച്ചടിയായി.
മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന അജിത് ജോഗി കലക്ടറായിരുന്ന കാലയളവിൽ തന്റെ അധികാരപരിധിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ പ്രതിച്ഛായയാണ് പിന്നീട് മുഖ്യമന്ത്രിയായപ്പോഴും നിലനിർത്താൻ ശ്രമിച്ചത്. കോടതിയിൽപ്പോയാണെങ്കിലും ഗോത്രവർഗക്കാരനാണെന്ന വാദം അദ്ദേഹം ഉറപ്പിച്ചു. ഗോത്രവർഗക്കാർ കൂടുതലുള്ള ഛത്തീസ്ഗഡിൽ സ്വാധീനം ഉറപ്പിക്കാൻ തന്റെ ഗോത്ര ബന്ധം അദ്ദേഹം സമർഥമായി ഉപയോഗിച്ചിരുന്നു. അപകടങ്ങളെ തുടർന്ന് ശരീരം തളർന്നെങ്കിലും മനസ്സു തളരാൻ ജോഗി അനുവദിച്ചില്ല. ഓരോ തവണയും ചികിത്സ കഴിഞ്ഞ് സംസ്ഥാനത്ത് ഓടിയെത്തി തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചിരുന്നു.
മാത്രമല്ല, മായാവതിയുമായുള്ള സഖ്യം ദലിത് വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീഴ്ത്താൻ ഉതകുമെന്നും ജോഗി കണക്കുകൂട്ടി. 2013 ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റേ ബിഎസ്പി നേടിയുള്ളു എന്നതൊന്നും ജോഗി കണക്കിലെടുത്തില്ല. മണ്ഡലങ്ങളിൽ ജാതിസമവാക്യങ്ങൾ പരിഗണിച്ചാണ് സ്ഥാനാർത്ഥികളെ നിർത്തിയതും. ഗോത്ര ദലിത് വികാരം ഉണർത്തുന്ന തരത്തിലായിരുന്നു പ്രചാരണവും.
കർഷക വായ്പ തിരിച്ചടവ് എഴുതിത്ത്ത്തള്ളും, നെല്ലിന്റെ താങ്ങുവില വർധിപ്പിക്കും, സർക്കാർ ജോലികൾ 'ഔട്ട്സോഴ്സ്' ചെയ്യുന്നത് നിർത്തി യുവാക്കൾക്ക് 'സംവരണം' നൽകും, കാർഷികാവശ്യങ്ങൾക്കുള്ള പമ്പുകൾക്ക് സൗജന്യ വൈദ്യുതി തുടങ്ങിയ 'കണ്ണു മയക്കുന്ന' വാഗ്ദാനങ്ങളായിരുന്നു ജോഗി മായാവതി സഖ്യം നൽകിയത്. ഇവ സ്റ്റാംപ് പേപ്പറിൽ എഴുതി നൽകിയാണ് ജോഗി പുറത്തിറക്കിയത്. വാഗ്ദാനം പാലിക്കാനായില്ലെങ്കിൽ ജയിൽ പോകാൻ തയ്യാറെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. പക്ഷേ, ഈ മാജിക്കുകൾ ജനം തിരിച്ചറിഞ്ഞെന്നുവേണം ഫലം പുറത്തുവരുമ്പോൾ മനസ്സിലാക്കേണ്ടത്.
ബിജെപിക്ക് വിനയായി കർഷക- തൊഴിലാളി ആദിവാസി രോഷം
ഉള്ളി വിലയിടവ്് അടക്കുമുള്ള കാർഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും ഖനിത്തൊഴിലാളികളുടെ രോഷവുമാണ് ബിജെപിക്ക് ഇവിടെ തിരിച്ചടിയായത്.മോദി സർക്കാർ ഖനികൾ ദേശസാത്ക്കരിച്ചതിനെ തുടർന്ന് കൽക്കരി മേഖലയിലെ തൊഴിലാളികൾ അക്ഷരാർത്തത്തിൽ പട്ടിണിയിലായിരുന്നു. 1973ലാണ് ഇന്ദിരാഗാന്ധി കൽക്കരി മേഖല ദേശസാൽക്കരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നരേന്ദ്ര മോദി മേഖല പൂർണമായും സ്വകാര്യവൽക്കരിച്ചു. ഇതോടെ റായ്ഖഡ് അടക്കമുള്ള കൽക്കരിപ്പാടം മേഖലയിൽനിന്ന് ആളുകൾ കൂട്ടത്തോടെ കുടിയൊഴിഞ്ഞ് പോവേണ്ടി വന്നു. നഷ്ടത്തിലാണെന്ന് പറഞ്ഞ് വേദാന്തയടക്കമുള്ള നവ കോർപ്പറേറ്റുകൾ തൊഴിലാളികളുടെ ചോറിലാണ് മണ്ണുവാരിയിട്ടത്. ഇതേ അവസ്ഥയായിരുന്നു ആദിവാസി മേഖലയിലും. ദാരിദ്രവും ചുഷണവും നടമാടിയതോടെ ഇവിടെ മാവോയിസ്റ്റുകളും ശക്തമായി. ഖനിജ-ആദിവാസി മേഖലയിലാണ് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായതെന്ന് വോട്ടിങ്ങ് പാറ്റേൺ നോക്കിയാൻ വ്യക്തം. സത്യത്തിൽ സ്വകാര്യവത്ക്കരണം അടക്കമുള്ള മോദിയുടെ നയങ്ങൾക്കാണ് രമൺസിങ്ങ് വിലകൊടുക്കേണ്ടി വന്നത്.
രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ഈ രീതിയിലായിരുന്നു. എവിടെപ്പോയാലും സാധാരണക്കാരന്റെ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് രാഹുൽ സംസാരിച്ചത്. നോട്ടുനിരോധനവും ഖനി സ്വകാര്യവത്ക്കരണവും അടക്കമുള്ള നയങ്ങൾക്കെതിരെ ആയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗം മുഴുവൻ. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നതും വ്യക്തമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്