പ്രിയങ്കയെ കളത്തിൽ ഇറക്കാൻ രാഹുൽ തുനിഞ്ഞത് മായാവതിയും അഖിലേഷും ചേർന്ന് ചതിച്ചതോടെ പ്രധാനമന്ത്രി പദം സ്വപ്നമാകുമെന്ന് കരുതി; എസ് പി-ബിഎസ് പി സഖ്യത്തിന് നൽകിയത് കോൺഗ്രസ് ഇല്ലെങ്കിൽ സമ്പൂർണ്ണ വിജയം സാധ്യമാകില്ലെന്ന സന്ദേശം; ഇന്ത്യാ ടുഡേ സർവ്വേ അടിവരയിടുന്നതും ഈ മുന്നറിയിപ്പ് തന്നെ; കോൺഗ്രസ് യുപിയിൽ കരുത്തറിയിച്ചാൽ നേട്ടം ബിജെപിക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ് അഖിലേഷും മായാവതിയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: യുപിയിൽ വിശാല സഖ്യമാണ് കോൺഗ്രസ് പ്രതീക്ഷിച്ചത്. ലോക്സഭയിലെ സീറ്റ് നേട്ടം മൂന്നക്കം കടത്താൻ ഇതിലൂടെ കഴിയുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കരുതി. എന്നാൽ എസ് പിയും ബിഎസ് പിയും രാഹുലിന്റെ പ്രതീക്ഷകളെ തെറ്റിച്ചു. കോൺഗ്രസിനെ ഒഴിവാക്കി അഖിലേഷ് യാദവും മായാവതിയും കൈകോർത്തു. ഇതോടെ യുപിയിൽ കോൺഗ്രസ് അപ്രസക്തമാകുമെന്ന സ്ഥിതി വന്നു. രാഹുലിന്റെ അമേഠിയിൽ പോലും വിജയസാധ്യതയില്ലെന്ന അവസ്ഥയെത്തി. ഇതോടെയാണ് തുറുപ്പു ചീട്ടിനെ രാഹുൽ പുറത്തിറക്കിയത്. കിഴക്കൻ ഉത്തർപ്രദേശ് (പൂർവാഞ്ചൽ) പ്രിയങ്ക ഗാന്ധിയെ ഏൽപിക്കുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നതു മികച്ച പോരാട്ടവും പഴയ പ്രതാപത്തിന്റെ വീണ്ടെടുപ്പും. ഇതിലൂടെ അഖിലേഷിനും മായാവതിക്കും ചില സന്ദേശവും രാഹുൽ നൽകുകയാണ്.
കോൺഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യത്തിലൂടെ യുപിയിൽ സമ്പൂർണ്ണ വിജയം നേടാനാകില്ലെന്ന സന്ദേശം. പ്രിയങ്കാ ഗാന്ധിയെ മുന്നിൽ നിർത്തി പഴയ ഇന്ദിരാ തരംഗമുണ്ടാക്കാനാണ് രാഹുലിന്റെ ശ്രമം. ഇതിലൂടെ പരമാവധി വോട്ട് നേടുമെന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്. എല്ലാ മണ്ഡലങ്ങളിലും പോരാട്ടം അതിശക്തമാക്കുകയും ചെയ്യും. അതായത് പ്രതിപക്ഷ നിരയിലെ വോട്ട് ഭിന്നിക്കുന്നതിലെ ഗുണം ബിജെപിക്ക് കിട്ടും. ഇതോടെ യുപി പടിക്കാനുള്ള അഖിലേഷിന്റേയും മായാവതിയുടേയും മോഹങ്ങൾ അപ്രസക്തമാവും. ഇത്തരത്തിലൊരു സമ്മർദ്ദ രാഷ്ട്രീയമാണ് പ്രിയങ്കയെ ഇറക്കി രാഹുൽ പയറ്റുന്നത്. യുപിയിലെ വിശാല സഖ്യത്തിലേക്ക് കോൺഗ്രസിനേയും എത്തിക്കാനുള്ള സമർത്ഥമായ കരുനീക്കമാണ് ഇത്.
ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്ന ഒട്ടേറെ നിർണായക മണ്ഡലങ്ങൾ ഉൾപ്പെടുന്ന മേഖല ഒരുകാലത്ത് കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു. സമീപകാലത്തു കോൺഗ്രസ് ഏറ്റവും മികച്ച പോരാട്ടം കാഴ്ചവച്ച 2009ൽ കിഴക്കൻ യുപിയിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി 11 സീറ്റ്. എന്നാൽ, 2014ൽ വിജയം രാഹുൽ ഗാന്ധിയുടെ അമേഠിയിൽ മാത്രമായൊതുങ്ങി. അമേഠിയുടെ അയൽമണ്ഡലമാണെങ്കിലും സോണിയ ഗാന്ധിയുടെ റായ്ബറേലി കിഴക്കൻ യുപിക്കു പുറത്താണ്. ഇതെല്ലാം കണക്കിലെടുത്താണ് കിഴക്കൻ യുപിയെ പ്രിയങ്കയെ ഏൽപ്പിക്കുന്നത്. യുപിയിൽ ഓടി നടന്ന് സംഘടനാ സംവിധാനം പ്രിയങ്ക ശക്തമാക്കും. ഇതിനൊപ്പം പ്രചരണത്തിൽ താരമാവുകയും ചെയ്യും. ഇതിന്റെ ഗുണം വോട്ടിൽ പ്രതിഫലിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഏതായാലും പ്രിയങ്കയുൾപ്പെടുന്ന കോൺഗ്രസിനെ മറന്നു കളിച്ചില്ലെങ്കിൽ കൂടുതൽ നേട്ടം പ്രതിപക്ഷ സഖ്യത്തിന് ഉണ്ടാകുമെന്ന സൂചനയാണ് ഇന്ത്യാ ടുഡേ-കാർവി സർവ്വംയും നൽകുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയും (എസ്പി) ബഹുജൻ സമാജ് പാർട്ടിയും(ബിഎസ്പി) കോൺഗ്രസുമായി ചേർന്നു സഖ്യമുണ്ടാക്കിയാൽ ബിജെപിക്ക് കനത്ത തിരിച്ചടിയേൽക്കുമെന്നു സർവേ. മൂന്നു കക്ഷികളും ഒരുമിച്ചാൽ ഉത്തർപ്രദേശിൽ ബിജെപി അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നാണ് ഇന്ത്യ ടുഡേ കാർവി തിരഞ്ഞെടുപ്പ് സർവേ പ്രവചിക്കുന്നത്. ഇങ്ങനെയായാൽ എസ്പി, ബിഎസ്പി, ആർഎൽഡി, കോൺഗ്രസ് എന്നിവർ ചേർന്ന് 75 സീറ്റുകളിലും വിജയിക്കും. അല്ലാത്ത പക്ഷം ബിജെപിക്ക് 18 സീറ്റ് കിട്ടും. ഇതും വലിയ തിരിച്ചടിയാകും ബിജെപിക്ക് നൽകുക. എന്നാൽ സമ്പൂർണ്ണ പരാജയത്തിലേക്ക് കാര്യങ്ങളെത്തണമെങ്കിൽ കോൺഗ്രസുമായും അഖിലേഷും മായാവതിയും കൂട്ടു കൂടേണ്ടതുണ്ട്.
ആകെ 80 ലോക്സഭാ സീറ്റുകൾ ഉള്ള യുപിയിൽ 2014ൽ ബിജെപി അപ്നാദൾ സഖ്യം 73 സീറ്റുകളിലാണ് വിജയിച്ചത്. എന്നാൽ വിശാല സഖ്യം എന്ന സ്വപ്നം യാഥാർഥ്യമായാൽ ബിജെപി അപ്നാദൾ സഖ്യത്തിന്റെ വോട്ടുശതമാനം 43.3 ശതമാനത്തിൽ നിന്ന് 36 ശതമാനത്തിലേക്ക് കൂപ്പുകുത്തും. വിശാല സഖ്യത്തിന്റേത് 50.3 ശതമാനത്തിൽ നിന്ന് 58 ശതമാനമായി വർധിക്കും. നിലവിലെ അവസ്ഥയിൽ എസ്പി, ബിഎസ്പി, ആർഎൽഡി എന്നിവർ ചേർന്നു 58 സീറ്റുകൾ നേടും. കോൺഗ്രസ് ഒറ്റയ്ക്ക് മൽസരിച്ചാൽ നാല് സീറ്റുകൾ മാത്രമെ ലഭിക്കൂ എന്നും സർവേ പ്രവചിക്കുന്നു. കോൺഗ്രസിനെ മാറ്റിനിർത്തി അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കിയത് തിരിച്ചടിയാകുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. ഈ ആശങ്ക കൂടുതൽ ശക്തമാക്കാനാണ് പ്രിയങ്കയെ തന്ത്രപരമായി രാഹുൽ കളത്തിൽ ഇറക്കിയത്. തനിക്ക് പ്രധാനമന്ത്രി പദത്തിലേക്ക് നടന്നെത്താൻ ഇത് അനിവാര്യമാണെന്ന് രാഹുൽ തിരിച്ചറിയുന്നു.
നിലവിൽ എസ്പിയും ബിഎസ്പിയും 38 സീറ്റുകളിൽ വീതം മൽസരിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. ആർഎൽഡിക്ക് രണ്ടു സീറ്റുകളും നൽകും. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും സഖ്യ രൂപീകരണ വേളയിൽ അഖിലേഷും മായാവതിയും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ടുഡേകാർവി സർവേയിൽ യുപിയിലെ വിവിധയിടങ്ങളിൽ നിന്നുള്ള 2,478 പേരാണ് പങ്കെടുത്തത്. 80 സീറ്റുകൾ ഉള്ള യുപിയിലെ ഫലം ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. അതേസമയം, പ്രിയങ്ക ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും യുപിയുടെ ചുമതല കോൺഗ്രസ് ഏൽപ്പിക്കുന്നതിനു മുൻപാണ് വോട്ടെടുപ്പ് നടത്തിയത്. ഇവരുടെ സാന്നിധ്യം ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ബിജെപിക്ക് കൂടുതൽ മികച്ച സാധ്യത യുപിയിൽ ഒരുക്കുകയും ചെയ്യും. ഇത് കാരണം വിശാല സഖ്യത്തിൽ കോൺഗ്രസും എത്തുമെന്നാ് ഇവരുടെ പ്രതീക്ഷ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി, ജവാഹർ ലാൽ നെഹ്റുവിന്റെ മണ്ഡലമായിരുന്ന ഫുൽപുർ, യോഗി ആദിത്യനാഥ് 5 തവണ ജയിക്കുകയും പിന്നീട് യുപി മുഖ്യമന്ത്രിയായി ലോക്സഭാംഗത്വം രാജിവച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു നഷ്ടപ്പെടുകയും ചെയ്ത ഗോരഖ്പുർ, അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ്, കുംഭമേള വേദിയായ പ്രയാഗ്രാജ് ഉൾപ്പെടുന്ന അലഹാബാദ്, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മണ്ഡലമായിരുന്ന ബലിയ, സമാജ്വാദി പാർട്ടിയുടെ ഉരുക്കുകോട്ടയായ അസംഗഡ് തുടങ്ങിയ മണ്ഡലങ്ങൾ പ്രിയങ്കയുടെ കിഴക്കൻ മേഖലയിലാണ്. ഈ മണ്ഡലങ്ങളിൽ എല്ലാം കൂടുതൽ മെച്ചപ്പെട്ട പ്രകടനം ലക്ഷ്യമിട്ടാണ് പ്രിയങ്ക യുപിയിൽ എത്തുക. മധ്യപ്രദേശ് നിയമസഭ പിടിച്ചതിന്റെ ആവേശത്തിൽ നിൽക്കുന്ന കോൺഗ്രസിന് ഹിന്ദി ഹൃദയഭൂമിയിൽ ജീവൻവെക്കാൻ കരുത്തുപകരുന്ന തീരുമാനമായി നിരീക്ഷകർ പ്രിയങ്കയുടെ വരവിനെ വിശേഷിപ്പിക്കുന്നുണ്ട്.
ഉത്തർപ്രദേശ് രാഷ്ട്രീയം ഡൽഹിയിലേക്കുള്ള വാതിലാണ് എന്നതിനാൽ പുതിയ സ്ഥാനാരോഹണത്തിന് രാഷ്ട്രീയപ്രധാന്യം ഏറെയാണ്. അതുകൊണ്ട് തന്നെ യുപിയിൽ കരുത്തുകാട്ടതെ രാഹുലിന് പ്രധാനമന്ത്രിയാകാനാകില്ല. രാഹുലിന്റെ അമേഠി സന്ദർശനത്തിനിടയിലാണ് പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്തുവന്നത്. സോണിയാഗാന്ധിയും ഒപ്പമെത്തുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും യാത്ര മാറ്റിവെച്ചതായി പിന്നീട് അറിയിപ്പുവന്നു. പ്രിയങ്കയുടെ നിയമന പ്രഖ്യാപനം വന്നതോടെ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ലാദ പ്രകടനം നടത്തി. നേതാക്കളും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ഇന്ദിര തിരിച്ചുവന്നു എന്ന പ്ലക്കാർഡുകളേന്തിയായിരുന്നു ചിലരുടെ പ്രകടനം. റായ്ബറേലിയിൽ സോണിയയ്ക്ക് പകരം പ്രിയങ്ക ലോക്സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ട്.
തകർന്ന സംഘടനയെയും പ്രവർത്തകരെയും ഉണർത്താൻ പ്രിയങ്കയുടെ വരവ് ഗുണം ചെയ്യുമെന്നാണ് ഹൈക്കമാൻഡിന്റെ പ്രതീക്ഷ. പ്രിയങ്കയ്ക്കുള്ള ദേശീയ പ്രതിച്ഛായയും നേട്ടമാകും. യു. പിയിൽ ബി.എസ്പിയും എസ്പിയും സഖ്യമുണ്ടാക്കിയതോടെ ഒറ്റയ്ക്ക് മത്സരിക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസ്. പ്രതിസന്ധി മനസിലാക്കിയാണ് രണ്ടു യുവനേതാക്കൾക്ക് രാഹുൽ സംസ്ഥാനം വിഭജിച്ച് നൽകിയത്.
Stories you may Like
- ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണമെന്ന് പ്രിയങ്ക ഗാന്ധി
- കങ്കണയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി
- ജ്യോതിരാദിത്യ സിന്ധ്യ ഒറ്റുകാരൻ, ഗ്വാളിയോറിലെ ജനങ്ങളെ വഞ്ചിച്ചു;
- 2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കും; സൂചന നൽകി റോബർട്ട് വാദ്ര
- പ്രിയങ്ക റായ് ബറേലിയിൽ; വയനാട്ടിൽ രാഹുലിന് പ്രതീക്ഷ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്