യുപി കിട്ടിയാൽ കേന്ദ്രം പിടിക്കാമെന്ന വിശ്വാസത്തിൽ എല്ലാ അടവും അവസാനനിമിഷം വരെ പയറ്റി പാർട്ടികൾ; എസ്‌പിയും ബിഎസ്‌പിയും ഒരുപക്ഷത്തും കോൺഗ്രസും ബിജെപിയും ഒറ്റയ്ക്കും തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ലക്ഷ്യം നേടുക അഖിലേഷും മായാവതിയും തന്നെ; ബംഗാളിനെ മമതയും കീഴടക്കിയാൽ ദേശീയതലത്തിൽ ഉണ്ടാകാൻ പോകുന്നത് വിചിത്ര കൂട്ടുകെട്ടോ; കൂടെ ഇടതുപക്ഷവും ആംആദ്മിയും ഡിഎംകെയും വൈഎസ്ആർ കോൺഗ്രസും ടിആർഎസും ഡിഎംകെയും എത്തിയാൽ ബിജെപിയും കോൺഗ്രസും ഒരേസമയം പുറത്താകുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ എല്ലാ പാർട്ടികളും ഉറ്റുനോക്കുന്ന സംസ്ഥാനമാണ് യുപി. ഇവിടെയുള്ള 80 സീറ്റുകളിൽ ഓരോ പാർട്ടികളും എത്രത്തോളം സീറ്റ് നേടുമെന്നത് എല്ലാ പാർലമെന്റിലും ഭരണകക്ഷിയെ തീരുമാനിക്കുന്നതിൽ അതി നിർണായകവും. അതിനാൽ തന്നെ ഇക്കുറിയും സഖ്യങ്ങളുണ്ടാക്കാനും യുപി പിടിക്കാനും ആണ് എല്ലാ കക്ഷികളുടേയും മുൻഗണന. യുപിയിൽ ഇതിനകം തന്നെ ബിജെപിയെ തുടച്ചുനീക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് അഖിലേഷ് യാദവും മായാവതിയും.
ഇരുവരും കൈകോർക്കുകയും കോൺഗ്രസ് അദൃശ്യ പിന്തുണ നൽകുകയും ചെയ്താൽ യുപിയിൽ ബിജെപിക്ക് അടിതെറ്റും. ഇത്തരത്തിൽ യുപിയിൽ ഈ സഖ്യവും ബംഗാളിൽ മമതയും തമിഴ്‌നാട്ടിൽ ഡിഎംകെയും ആന്ധ്രയിലും തെലങ്കാനയിലുമായി വൈഎസ്ആർ കോൺഗ്രസും ടിആർഎസും കൂടുതൽ സീറ്റുകൾ നേടി വിജയിച്ചുകയറിയാൽ ഒരേ സമയം ഇല്ലാതാകുന്നത് കോൺഗ്രസിന്റേയും ബിജെപിയുടേയും അധികാരമോഹങ്ങൾ ആയിരിക്കും. ഇതോടൊപ്പം ഇടതുപക്ഷവും ചെറു സീറ്റുകളുമായി വരുന്ന കക്ഷികളുമെല്ലാം അണിചേർന്നാൽ കേന്ദ്രത്തിൽ ഇക്കുറി ഒരു പുതുമുന്നണി അധികാരത്തിൽ വരുമോ?
ഒരു സ്വപ്‌നം മാത്രമെന്ന് തോന്നാമെങ്കിലും ദേശീയ തലത്തിൽ ഇത്തരത്തിൽ ചർച്ചകൾ സജീവമായിക്കഴിഞ്ഞിരിക്കുകയാണ്. ആര് അധികാരത്തിലെത്തുമെന്ന് ബിജെപിക്കോ കോൺഗ്രസിനുപോലുമോ ഇപ്പോഴും ഒരു ധാരണയുമില്ല എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. പരമാവധി സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുമെന്ന നിലയിലാണ് ഇപ്പോൾ വിലയിരുത്തലുകൾ. എന്നാൽ പോലും അവർക്ക് അധികാരത്തിലെത്താൻ മാത്രമുള്ള ഒരു മോദി മാജിക് തരംഗം ഇക്കുറി ആരും വിലയിരുത്തുന്നില്ല. എന്നാൽ ഇപ്പോൾ എൻഡിഎയുടെ ഭാഗമല്ലെങ്കിലും തിരഞ്ഞെടുപ്പു കഴിഞ്ഞാൽ കൂടുതൽ സീറ്റുകളുമായി എത്തുന്ന ഏതെങ്കിലും ചെറുപാർട്ടികളെയെല്ലാം കൂടെ കൂട്ടി ബിജെപിക്ക് ഭരണം പിടിച്ചെടുക്കാനാകും എന്ന ഒരു സാധ്യതയാണ് കൂടുതൽ രാഷ്ട്രീയ നിരീക്ഷകരും കൽപിക്കുന്നത്.
ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ ദേശീയ തലത്തിൽ ചർച്ചകളും മുന്നോട്ടുപോകുന്നത്. ഇതുതന്നെയാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും പേടിയും. ഏറ്റവും വലിയ ഒറ്റക്കക്ഷികളായി ഒന്നും രണ്ടും സ്ഥാനത്ത് ബിജെപിയും കോൺഗ്രസും എത്തിയേക്കാം. എന്നാൽ പ്രധാനമന്ത്രി മോഹവുമായി നിരവധി പാർട്ടികളുണ്ട്. മുമ്പൊരിക്കൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ ഉയർന്നുവന്ന മൂന്നാംമുന്നണി എന്ന നിലയിലല്ല ഇക്കുറി കാര്യങ്ങൾ എന്നുമാത്രം. എന്നാൽ അത്തരത്തിൽ ഒരു മൂന്നാംമുന്നണി പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും അദൃശ്യമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുകയാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ. ഇവരെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കും എന്ന പ്രതീക്ഷ വേണ്ടെങ്കിലും അധികാരം എന്ന വിഷയം വരുമ്പോൾ ഒരു സമവായം ഉണ്ടായിക്കൂടെന്നില്ല എന്ന മട്ടിലാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
നിർണായകമാകുന്നത് അഞ്ച് സംസ്ഥാനങ്ങൾ
ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും നിർണായകം അഞ്ച് സംസ്ഥാനങ്ങളാണ്. നാല്പതിലേറെ സീറ്റുകളുള്ള അഞ്ച് സംസ്ഥാനങ്ങൾ. രാജ്യം ആരു ഭരിക്കുമെന്ന കാര്യത്തിൽ വിധിയെഴുത്തുണ്ടാക്കുന്നതിൽ നിർണായകം യുപി തന്നെയാണ്. 80 സീറ്റുള്ള യുപിക്ക് പിന്നാലെ മഹാരാഷ്ട്ര (48), ബംഗാൾ (42), ബിഹാർ (40), തമിഴ്‌നാട്/പുതുച്ചേരി (40) എന്നിങ്ങനെ നാലു സംസ്ഥാനങ്ങൾ കൂടെ ചേരുമ്പോൾ 250 സീറ്റായി. ഇവയിൽ കഴിഞ്ഞ തവണ ബിജെപി നേടിയതു 119 സീറ്റായിരുന്നു.
ശിവസേന ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സീറ്റുകൾ കൂടി േചർക്കുമ്പോൾ എൻഡിഎ 147 സീറ്റുമായി മോദിയെ അധികാരത്തിലെത്തിക്കാൻ അണിനിരന്നു. ബംഗാളും തമിഴ്‌നാടും അന്ന് ബിജെപിക്ക് കൂടെ നിന്നില്ല. എന്നാൽ ഇക്കുറി സ്ഥിതി മാറും. യുപിയിൽ ബിജെപിക്ക് അടിതെറ്റുമെന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്. ബംഗാളിലും തമിഴ്‌നാട്ടിലും കഴിഞ്ഞതവണത്തെ സ്ഥിതിതന്നെയാണ് ഇക്കുറിയും. അവരും എൻഡിഎയ്‌ക്കൊപ്പം നിൽക്കില്ല.
കഴിഞ്ഞതവണ കൂടെ നിന്ന പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളും ഇക്കുറി ബിജെപിക്ക് കാര്യമായി പ്രതീക്ഷ നൽകുന്നില്ല. ഇതോടൊപ്പം ആന്ധ്രയും തെലങ്കാനയുമെല്ലാം കൂടും. പക്ഷേ, ഇവിടങ്ങളിൽ പലയിടത്തും കോൺഗ്രസിനും അടിതെറ്റും. കർണാടകത്തിൽ പുരോഗതിയുണ്ടെങ്കിലും മറ്റിടങ്ങളിൽ കോൺഗ്രസിനും സ്ഥാനമൊന്നുമില്ല. ബംഗാളിൽ ഇടതുപക്ഷമാണ് സഖ്യകക്ഷി.
കാര്യമായി പ്രതീക്ഷ വേണ്ട കോൺഗ്രസിന്. തമിഴ്‌നാട്ടിലും കാര്യങ്ങൾ തീരുമാനിക്കുന്നത് ഡിഎംകെയും സ്റ്റാലിനുമാണ്. യുപിയിൽ കാര്യങ്ങൾ എസ്‌പി-ബിഎസ്‌പി സഖ്യത്തിന്റെ പിടിയിലാണ്. പ്രിയങ്കയെ ഇറക്കിയിട്ടുണ്ടെങ്കിലും എത്ര സീറ്റ് കോൺഗ്രസിന് പിടിക്കാനാകുമെന്ന് കണ്ടറിയണം. റായ്ബറേലിയിലും അമേഠിയിലും മാത്രമായി കോൺഗ്രസ് സ്വപ്‌നങ്ങൾ ഒതുങ്ങുമെന്നതാണ് യുപിയിലെ ഇപ്പോഴത്തെ നിലയെന്നാണ് വിലയിരുത്തലുകൾ.
അതേസമയം, മഹാരാഷ്ട്രയിലും ബിഹാറിലും സഖ്യങ്ങളുടെ ബലത്തിൽ ബിജെപിയുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുമുണ്ട്. ഇത്തരതത്തിൽ മറ്റിടങ്ങളിൽ നഷ്ടപ്പെടുന്ന സീറ്റുകൾ പരമാവധി പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. പക്ഷേ, എന്തായാലും കഴിഞ്ഞതവണ മോദി അധികാരത്തിൽ എത്തിയതുപോലെ ഒറ്റയ്‌ക്കൊരു ഭൂരിപക്ഷം ബിജെപിക്ക് ഇക്കുറി സ്വപ്‌നം കാണാനാവില്ല. എന്നാൽ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് കോൺഗ്രസ് നില മെച്ചപ്പെടുത്തിയേക്കുമെന്നാണ് പൊതുവെ വിലയിരുത്തലുകൾ.
ആ അഞ്ച് സംസ്ഥാനങ്ങളിൽ സംഭവിക്കുന്നത്
ഉത്തർ പ്രദേശ്: ആകെ 80 സീറ്റ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 71 സീറ്റുകൾ. ഇത്തവണ ത്രികോണ മൽസരം. നരേന്ദ്ര മോദി അമിത് ഷാ യോഗി ആദിത്യനാഥ് എന്നിവരുടെ നേതൃത്വത്തിൽ ബിജെപി പ്രചരണം നടത്തുമ്പോൾ ഒബിസി നേതാവ് കേശവ് ദേവ് മൗര്യയുടെ മഹാൻ ദളുമായി ചേർന്നാണു കോൺഗ്രസിന്റെ പോരാട്ടം. കൂടെ പ്രിയങ്കയുടെ സാന്നിധ്യമാണ് കോൺഗ്രസിന്റെ ആകർഷണം. ബിജെപിയുടെ കരുത്തായ സവർണ വോട്ട് ബാങ്കിൽ പ്രിയങ്ക വിള്ളലുണ്ടാക്കിയാൽ ബിജെപിക്ക് പിന്നെയും ക്ഷീണമാകും. ചില മണ്ഡലങ്ങളിൽ എസ്‌പി-ബിഎസ്‌പി സഖ്യവുമായി രഹസ്യധാരണയുമുണ്ട് കോൺഗ്രസിന്.
ബിഎസ്‌പി 38 സീറ്റിലും എസ്‌പി 37 സീറ്റിലും സഖ്യമായി മൽസരിക്കുന്ന സംസ്ഥാനത്ത് ആർഎൽഡി മൂന്നിടത്ത് സ്ഥാനാർത്ഥികളെ നിർത്തും. രാഹുലിന്റെ സീറ്റായ അമേഠിയും സോണിയയുടെ റായ്ബറേലിയും മാത്രമാണ് ഒഴിച്ചിട്ടിട്ടുള്ളത്.
മഹാരാഷ്ട്ര: സീറ്റുകൾ 48. ഇക്കുറി മോദി തരംഗമില്ലെന്ന് മാത്രമല്ല, കർഷക ആത്മഹത്യകളിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തുകയും നിരവധി തവണ കർഷകലോംഗ് മാർച്ച് സംസ്ഥാന സർക്കാരിന് എതിരെ വരുകയും ചെയ്ത സംസ്ഥാനത്ത് ഇക്കുറി കോൺഗ്രസ്-എൻസിപി സഖ്യം വലിയ പ്രതീക്ഷയിലാണ്. എന്നാൽ കഴിഞ്ഞതവണത്തേക്കാൾ ശിവസേനയെ അനുനയിപ്പിക്കാനും കൂടെ നിർത്താനും അമിത്ഷായ്ക്ക് കഴിഞ്ഞത് ബിജെപിക്ക് വലിയ പ്രതീക്ഷ നൽകുന്നു. കോൺഗ്രസ് എൻസിപി വോട്ട് ബാങ്കായിരുന്ന, ജനസംഖ്യയുടെ 31% വരുന്ന മറാഠകളെ സംവരണ പ്രഖ്യാപനത്തിലൂടെ ഒപ്പം നിർത്താൻ ശ്രമിച്ചതും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതിച്ഛായയുമാണ് പ്രതീക്ഷയർപ്പിച്ചാണ് ബിജെപി നീക്കം.
മറുവശത്ത് വോട്ട് ഭിന്നിക്കാതിരിക്കാൻ ചെറുപാർട്ടികളെ ഒപ്പംനിർത്താനാണ് കോൺ-എൻസിപി സഖ്യം നീങ്ങുന്നത്. എന്നാൽ അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ കോൺഗ്രസ്- എൻസിപി സഖ്യത്തിനൊപ്പം ചേരാതെ അസദുദ്ദീൻ ഉവൈസിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതിനാൽ ദലിത് മുസ്ലിം വോട്ടുകൾ ഭിന്നിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. ബിഎസ്‌പിയുടെ പ്രതികരണവും അനുകൂലമല്ല. രാജ് താക്കറെയുടെ എംഎൻഎസുമായി നീക്കുപോക്കുകൾക്ക് എൻസിപി ശ്രമം. ഹിന്ദി മേഖലയിൽ ബിജെപിക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിൽ മഹാരാഷ്ട്രയിലും ബിജെപിക്ക് തിരിച്ചടി നേരിടും. എന്നാൽ പ്രകാശ് അംബേദ്കറുടെയും ഉവൈസിയുടെയും നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി 48 മണ്ഡലങ്ങളിലും മൽസരിക്കുന്നുണ്ടെന്നത് ഫലത്തിൽ നേട്ടമാകുക ബിജെപിക്ക് തന്നെ.
ബിഹാർ: ആകെയുള്ളത് 40 സീറ്റ്. നരേന്ദ്ര മോദിയും നിതീഷ് കുമാറും കൈകോർക്കുന്ന ബിഹാറിൽ വൻ പ്രതീക്ഷയിലാണ് എൻഡിഎ. നിതീഷിനെ നേരത്തെ തന്നെ ലാലുവിൽ നിന്ന് അടർത്തിമാറ്റാനായത് വലിയ നേട്ടമായാണ് ബിജെപി കാണുന്നത്. വികസനവും രാജ്യസുരക്ഷയും മുഖ്യവിഷയങ്ങളായി ചർച്ചചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുകൊണ്ടുവന്ന സാമ്പത്തിക സംവരണം ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെയും നിതീഷിന്റെയും പ്രതീക്ഷ.അതേസമയം, ലാലു പ്രസാദ് യാദവിന്റെ ജയിൽവാസത്തിലൂന്നി സഹതാപതരംഗം സൃഷ്ടിക്കാനാണ് മകൻ തേജസ്വി യാദവ് ശ്രമിക്കുന്നത്. യാദവ-മുസ്ലിം സമുദായ സമവാക്യം അനുകൂലമാകുമെന്ന് ആർജെഡി-കോൺഗ്രസ് സഖ്യം കണക്കുകൂട്ടുന്നു. ഈ രണ്ട് സമുദായങ്ങളും കൂടെ നിന്നാൽ ബിജെപി സഖ്യം പിന്നെ നിലംതൊടില്ല.
എൻഡിഎ സഖ്യത്തിൽ ബിജെപിയും ജനതാദളും (യു) 17 സീറ്റുകളിൽ വീതം മത്രസിക്കുന്നു. റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽജെപി) 6 സീറ്റിലും. അതേസമയം എൻഡിഎ വിരുദ്ധരേയും വിമതരേയുമെല്ലാം കൂടെ കൂട്ടിയാണ് ലാലുവിന്റെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതൃത്വം നൽകുന്ന മഹാസഖ്യം. എസ്‌പി, സിപിഎം, സിപിഐ എന്നീ കക്ഷികൾക്കെല്ലാം ആർജെഡി സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബംഗാൾ: 42 സീറ്റുമായി മമതയുടെ പോരാട്ട ഭൂമി. ത്രികോണ മത്സരം നടക്കുന്നതോടെ സാധ്യത കൂടുതൽ കൽപിക്കപ്പെടുന്നത് മമതയ്ക്കുതന്നെ. കോൺഗ്രസ്-ഇടതുധാരണ നിലവിൽവന്നതോടെ സംസ്ഥാനത്തു ത്രികോണ മൽസരത്തിന് കളമൊരുങ്ങുകയായിരുന്നു. കോൺഗ്രസും സിപിഎമ്മും ഇപ്പോഴുള്ള 6 സീറ്റ് പരസ്പരം മൽസരിക്കാതെ നിലനിർത്താൻ പരിശ്രമിക്കുമ്പോൾ മറ്റ് സീറ്റുകളിൽ കോൺഗ്രസ് വോട്ട് ഇടതിനൊപ്പമോ അതോ മമതയ്‌ക്കൊപ്പമോ എന്നതാണ് ചർച്ചയാകുന്നത്. തൃണമൂലിനെയും ബിജെപിയെയും എതിർക്കുന്നവർ കോൺഗ്രസ് - ഇടത് സഹകരണത്തെ പിന്തുണയ്ക്കുന്നു. അതേസമയം, മുസ്ലിം ധ്രുവീകരണം തൃണമൂലിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് പുതുമുന്നേറ്റം പ്രതീക്ഷിക്കുകയാണ് ബിജെപി. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ മമത ഇക്കുറി എന്തായാലും ബിജെപിക്ക് ഒരു അവസരവും സംസ്ഥാനത്ത് നൽകില്ലെന്ന ഉറച്ച നിലപാടുമായാണ് നീങ്ങുന്നത്.
മമതയുടെ തൃണമൂൽ കോൺഗ്രസിനൊപ്പം ഡാർജലിങ്ങിലെ ഗൂർഖാ ജനമുക്തി മോർച്ചയാണു പേരിനുള്ള സഖ്യകക്ഷി. എന്നാൽ സഖ്യങ്ങളൊന്നുമില്ലാതെയാണ് ബിജെപിയുടെ നീക്കം. ഇടതും കോ്ൺഗ്രസും ഒരുമിക്കുമ്പോൾ അന്തിമഫലം പ്രവചനത്തിനും അപ്പുറമായിരിക്കും. ഏതായാലും ബിജെപിക്ക് കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ പ്രതീക്ഷയുണ്ട് ഇക്കുറി ബംഗാളിൽ.
തമിഴ്‌നാട്-പുതുച്ചേരി: ആകെ 40 സീറ്റ്. ഇതിൽ ഇപ്പോൾ തന്നെ വലിയ വിജയപ്രതീക്ഷയിലാണ് ഡിഎംകെ-കോൺഗ്രസ്-ഇടത് സഖ്യം. കോൺഗ്രസിനും ഇടതിനുമായി വെറും 14 സീറ്റുകൾ മാത്രം നൽകിയാണ് ഡിഎംകെ പോരാട്ടം നേരിടുന്നത്. എത്ര സീറ്റു കിട്ടുമെന്നത് വലിയ ചർച്ചയാണ്. മറുവശത്ത് അണ്ണാഡിഎംകെ ബിജെപി സഖ്യമാണ്. ഭരണകക്ഷിയെന്ന നിലയിൽ വിഭജിച്ചുനിൽക്കുന്ന അണ്ണാ ഡിഎംകെയ്ക്ക് എതിരെ കൂനിന്മേൽ കുരുപോലെ വന്നിരിക്കുകയാണ് പൊള്ളാച്ചി കൂട്ട ബലാത്സംഗ കേസ്. സംഭവം തമിഴ്‌നാട്ടിൽ വലിയ കോളിളക്കം ആയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിച്ചാൽ ഡിഎംകെ സഖ്യം തമിഴ്‌നാട് തൂത്തുവാരുമെന്ന നിലയിലാണ് കാര്യങ്ങൾ.
ജയലളിത- കരുണാനിധി യുഗത്തിനു ശേഷം നടക്കുന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടിയുണ്ട് ഇക്കുറി. ഡിഎംകെ സഖ്യത്തിനും അണ്ണാ ഡിഎംകെ സഖ്യത്തിനും പുറമേ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യവും കൂടിയാകുന്നതോടെ മത്സരം മുറുകുന്നു. കഴിഞ്ഞതവണ 40ൽ 37 സീറ്റും നേടിയിരുന്നു അണ്ണാ ഡിഎംകെ ജയലളിതയുടെ തണലിൽ. ഇപ്പോൾ പാർട്ടി പിളർന്ന് രണ്ടായി. ജയിലിലിരുന്ന് തോഴി ശശികലയാണ് ദിനകരന്റെ വിഭാഗത്തെ നിയന്ത്രിക്കുന്നത്. പന്നീർ ശെൽവവും മുഖ്യമന്ത്രി പളനിസ്വാമിയും നേതൃത്വം നൽകുന്ന മറുപക്ഷവും ഉണ്ട്.
തമിഴകം ഏതെങ്കിലുമൊരു മുന്നണിയെ ഏകപക്ഷീയമായി തുണയ്ക്കുന്നതാണു ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ പതിവ്. ഇക്കുറി ഡിഎംകെ നേട്ടമുണ്ടാക്കിയാൽ എം.കെ. സ്റ്റാലിന്റെ നിലപാടുകൾ കേന്ദ്ര ഭരണത്തിൽ നിർണായകമാവുമെന്നാണ് വിലയിരുത്തൽ. ഏതായാലും കോൺഗ്രസിനൊപ്പം സഖ്യമുണ്ടായതിന്റെ ആശ്വാസം രാഹുലിനുണ്ടാകും. പക്ഷേ, മൂന്നാം മുന്നണിയെന്ന നിലയിൽ കാര്യങ്ങൾ നീങ്ങിയാൽ ഡിഎംകെ അവർക്കൊപ്പം കൂടിയേക്കും. കോൺഗ്രസിന് എതിർപ്പുയർത്താനും കഴിയില്ല. ഈ മുന്നണികൾക്ക് പുറമെ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യവും മൽസര രംഗത്തുണ്ട്.
Stories you may Like
- സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- 'മാർക്ക് ആന്റണി'യുടെ സെൻസർ സർട്ടിഫിക്കറ്റിനായി നൽകിയത് ലക്ഷങ്ങൾ
- കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് രാജ്യത്തിന് ഒറ്റ തിരഞ്ഞെടുപ്പ് തന്നെ
- ചെന്നൈയിലെ ദുരിതത്തിൽ മേയർക്കെതിരെ വിമർശനവുമായി വിശാൽ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍