മുസ്ലിംലീഗ് വർഗീയ കക്ഷിയെന്ന വിലയിരുത്തൽ സിപിഎമ്മിനില്ല; യുഡിഎഫിൽ നിൽക്കുന്നതിനാൽ ഇടതു സമീപനം ആലോചിക്കേണ്ടെന്ന് പിണറായി: ബിജെപി മുഖ്യശത്രുവാകുമ്പോൾ കേരളത്തിൽ മുന്നണി സംവിധാനങ്ങൾ മാറിമറിയുമോ? തദ്ദേശ നീക്കുപോക്കുകളെ ഭയന്ന് കോൺഗ്രസ്
ബി രഘുരാജ്
കണ്ണൂർ: മലപ്പുറം ജില്ലയിൽ യുഡിഎഫ് സംവിധാനത്തിൽ അപ്രമാദത്തം മുസ്ലിംലീഗിനാണ് എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ മലബാർ മേഖലയിൽ പല തവണ സിപിഐ(എം)- മുസ്ലിംലീഗ് കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്. ഇത്തവ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും ഭീതിപ്പെടുത്തുന്ന വിധത്തിൽ ബിജെപി വളരുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. എന്നാൽ, മലബാറിലെ ചിലയിടങ്ങളിൽ കോൺഗ്രസിൽ നിന്നും പുറത്തുചാടി ലീഗ് കൂട്ടുകൂടുന്നത് സിപിഎമ്മിനോടാണ്. ഇങ്ങനെയുള്ള തദ്ദേശ നീക്കുപോക്കുകൾ ക്ഷീണം ചെയ്യുക കോൺഗ്രസിന് ആണെന്ന കാര്യം ഉറപ്പാണ്. ഈ ആശങ്കയെ ബലപ്പെടുത്തുന്ന പ്രസ്താവനയുമായി സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്തെത്തി.
മുസ്ലിംലീഗ് വർഗീയ കക്ഷിയാണെന്ന അഭിപ്രായം ഇല്ലെന്നാണ് പിണറായി വിജയൻ പറഞ്ഞിരിക്കുന്നത്. അവർ യുഡിഎഫിനുള്ളിൽ നിൽക്കുകയാണെന്നും ഇപ്പോൾ ഇടതുപക്ഷത്തിന്റെ സമീപനം ആലോചിക്കേണ്ട ആവശ്യമില്ലെന്നും പിണറായി പറഞ്ഞു. എംവി രാഘവനെ പുറത്താക്കിയ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത്. 1986ലെ ദേശീയ സംസ്ഥാന സാഹചര്യത്തിൽ അങ്ങനെയൊരു തീരുമാനമെടുക്കുകയായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. ഇപ്പോൾ കിട്ടാവുന്ന എല്ലാവരുമായും സഹകരിക്കുക എന്നാണ് നയം. മുസ്ലിം ലീഗുമായും കൂട്ടുകെട്ട് സ്വീകാര്യമാണെന്ന് പിണറായി പറഞ്ഞു. ലീഗ് മുസ്ലിം വർഗീയതയെ പ്രതിനിധാനം ചെയ്യുന്നു എന്ന വിലയിരുത്തലില്ലെന്നും പിണറായി വ്യക്കമാക്കി.
പാർട്ടി കോൺഗ്രസിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും സ്വീകരിച്ച നിലപാടാണ് പിണറായി വെളിപ്പെടുത്തിയതെന്ന് മുസ്ലിം ലീഗ് എംഎൽഎ കെഎൻഎ ഖാദർ പ്രസ്താവനയോട് പ്രതികരിച്ചു. യഥാർത്ഥ എതിരാളി ആരാണെന്ന് തിരിച്ചറിയാത്തതാണ് സിപിഐഎമ്മിന്റെ പരാജയം. സംഘപരിവാറിനെതിരെ വിശാലമായ ഒരു ഐക്യം രാജ്യത്തിന് ആവശ്യമാണെന്നും കെഎൻഎ ഖാദർ പറഞ്ഞു. കോൺഗ്രസല്ല, ബിജെപിയും സംഘപരിവാറുമാണ് മുഖ്യശത്രുക്കളെന്ന് സിപിഐഎം തിരിച്ചറിഞ്ഞെങ്കിൽ അത് സ്വാഗതം ചെയ്യുന്നതായും കെഎൻഎ ഖാദർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർക്ക് ലീഗുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്. ഇതിനിടെയാണ് ലീഗുമായിയുള്ള സഖ്യസാധ്യതകളെ തള്ളാതെ പിണറായി വിജയൻ രംഗത്തെത്തിയത്. എസ്എൻഡിപി ബിജെപിയുമായി സഹകരിച്ചു നീങ്ങുമെന്ന വിധത്തിലേക്ക് കേരള രാഷ്ട്രീയം മാറിമറിയുമ്പോഴാണ് ലീഗുമായുള്ള സഖ്യസാധ്യതകൾ തള്ളാതെ സിപിഐ(എം) രംഗത്തെത്തിയത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ അടക്കം കോൺഗ്രസ്-ലീഗ് സഖ്യം ത്രിശങ്കുവിലാണ്. പലയിടുത്തും നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനാൽ സഖ്യത്തിന് പുറത്താണ് മത്സരം. ലീഗാകട്ടെ ഇവിടങ്ങളിൽ സിപിഎമ്മുമായി സഹകരിച്ചാണ് പ്രവർത്തനവും. പിണറായിയുടെ പ്രസ്താവന തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ്-സിപിഐ(എം) നീക്കുപോക്കുകൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്ന കാര്യം ഉറപ്പാണ്.
നിരവിലെ സാമുദായിക വോട്ടുകളുടെ ക്രമം അനുസരിച്ച് മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ യുഡിഎഫിന് ലഭിക്കുന്നുണ്ട്. യുഡിഎഫിന്റെ രൂപീകരണം തന്നെ ഇങ്ങനെ സമുദായ ശക്തികളുടെ കൂട്ടുകെട്ടലിന്റെ അടിസ്ഥാനത്തിലാണ്. എങ്കിലും വെള്ളാപ്പള്ളി തുറന്ന പിന്തുണ ബിജെപിക്ക് ലഭിച്ചതോടെ വെള്ളാപ്പള്ളിയെ എതിർക്കുന്ന ഒരു വിഭാഗത്തിന്റെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി നേടാൻ സാധിക്കുമെന്ന് സിപിഐ(എം) കണക്കുകൂട്ടുന്നുണ്ട്. ബിജെപിയുടെ വളർച്ചയെ തടയിടാൻ സിപിഐ(എം) രംഗത്തിറങ്ങുമ്പോൾ അതിന് ലീഗുമായുള്ള കൂട്ടുകെട്ടും സഹായകമാകുമെന്നാണ് പിണറായി വിജയൻ അടക്കമുള്ള നേതാക്കളുടെ വിലയിരുത്തൽ.
ബിജെപി മുന്നേറ്റത്തിന് തടയിടാൻ ന്യൂനപക്ഷ വോട്ടുകൾ ലോകസ്ഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമായിരുന്നു. അതുകൊണ്ടാണ് കോൺഗ്രസിന് കേരളത്തിൽ മികച്ച നേട്ടം കൊയ്യാൻ സാധിച്ചതും. ഇപ്പോൾ കേരളത്തിൽ ബിജെപി അതിവേഗം വളരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സിപിഎമ്മിന് ബംഗാളിലെ പാർട്ടിയുടെ ഗതി വരരുതെന്ന് ആഗ്രഹിക്കുന്നവരിൽ നല്ലൊരു ശതമാനം മുസ്ലിം വിഭാഗക്കാരുണ്ട്. പുരോഗമന പ്രസഥാനമായ സിപിഎമ്മിന്റെ തകർച്ച കേരളത്തിലെ സാമുദായിക അന്തരീക്ഷത്തെ കലുഷിതമാക്കുമെന്നാണ് പൊതു വിലയിരുത്തൽ. അതുകൊണ്ട് സിപിഎമ്മുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് മുസ്ലിംലീഗിലെ ഒരു വിഭാഗവും വിലയിരുത്തുന്നു. ഇപ്പോഴത്തെ സിപിഐ(എം) ലീഗുമായി അടുക്കുന്നതിൽ ഏറ്റവും ആശങ്ക കോൺഗ്രസിന് ആകുമെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും മുന്നണിയിലെ ഏറ്റവും വിശ്വസനീയതയുള്ള പാർട്ടിയാണ് ലീഗ് എന്ന് തന്നെ കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ തദ്ദേശത്തിലെ നീക്കുപോക്കുകൾ നിയമസഭയിലേക്ക് നീങ്ങില്ലെന്നും വിലയിരുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍