കോവിഡ് രോഗികൾക്കൊപ്പം കൂട്ടുനിൽക്കാൻ ഉറ്റവർ പോകാത്തത് നല്ല കുടുംബജീവിതം ഇല്ലാത്തതുകൊണ്ടെന്ന് പിണറായി; നിയമത്തെ ഭയന്ന് കോവിഡ് ബാധിച്ച പ്രിയപ്പെട്ടവർക്കൊപ്പം കൂട്ടുനിൽക്കാൻ സാധിക്കാതെ പോയ സകലരെയും അടച്ചാക്ഷേപിച്ച് പിണറായി; തന്റെ കുടുംബത്തിന്റെ മഹിമ പറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചത് കേരള ജനതയെ ഒന്നാകെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നെഗറ്റീവായി മടങ്ങുമ്പോൾ പോസിറ്റീവായ ഭാര്യയെ ഒപ്പം കൂട്ടിയതിനെ പറ്റിയുള്ള കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ലേഖകന്റെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി കേരള ജനതയെ ഒന്നാകെ അധിക്ഷേപിക്കുന്നതിന് തുല്യമോ? ഈ മറുപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
അതെന്റെ കുടുംബകാര്യമാണെന്നും നല്ല കുടുംബങ്ങളിലൊക്കെ അങ്ങനെയാണെന്നുമുള്ള അദ്ദേഹത്തിന്റെ അപക്വമായ പ്രതികരണം നിയമത്തെ ഭയന്ന് കോവിഡ് ബാധിച്ച പ്രിയപ്പെട്ടവർക്കൊപ്പം കൂട്ടുനിൽക്കാൻ സാധിക്കാതെ പോയ സകലരോടുമുള്ള വെല്ലുവിളിയായി കൂടി വേണം കണക്കാക്കാൻ എന്നാണ് ഉയരുന്ന വിമർശനം. നിയമത്തെ സാധാരണക്കാർ പേടിച്ചാൽ മതി, തനിക്കതിന്റെ ആവശ്യമില്ലെന്ന പിണറായി വിജയന്റെ പരസ്യമായ പ്രഖ്യാപനം കൂടിയായി അതെന്നും വിലയിരുത്തലുകൾ എത്തുന്നു.
കോവിഡ് ബാധിച്ചവർക്ക് ഒരു ബൈസ്റ്റാൻഡറെ കൂടെ നിർത്താൻ അവകാശമുണ്ട്. അതുകൊണ്ട് തന്നെ ഭാര്യയ്ക്ക് മുഖ്യമന്ത്രിക്കൊപ്പം ആശുപത്രിയിൽ നിൽക്കാം. എന്നാൽ മുഖ്യമന്ത്രി കോവിഡ് നെഗറ്റീവ് ആയപ്പോൾ ഭാര്യയ്ക്ക് വൈറസ് ബാധയുണ്ടായി. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ ആൾക്കൂട്ടത്തിന് ഇടയിലൂടെ കോവിഡ് ബാധിതയായ മുഖ്യമന്ത്രിയുടെ ഭാര്യ പിപിഇ കിറ്റ് പോലും ധരിക്കാതെ മുഖ്യമന്ത്രിയുടെ കാറിൽ കയറി. പ്രോട്ടോകോൾ പ്രകാരം കോവിഡ് പോസിറ്റീവ് രോഗിക്ക് ഇങ്ങനെ പൊതുസ്ഥലത്ത് എത്താൻ കഴിയില്ല. വ്യാപന സാധ്യത തീരെ ഇല്ലാത്ത വഴികളിലൂടെ വേണമായിരുന്നു പിണറായിയുടെ ഭാര്യ യാത്ര ചെയ്യേണ്ടിയിരുന്നത്.
ഇത് വിവാദമായിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തെയാണ് കുടുംബ ബന്ധം പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കാൻ ശ്രമിച്ചത്. ഭർത്താവിന് രോഗം ബാധിക്കുമ്പോൾ തനിക്ക് അത് പകരുമോ എന്ന് ആശങ്കപ്പെടാതെ ഭർത്താവിനെ ശുശ്രുഷിക്കാൻ സന്നദ്ധയാകുന്ന ഭാര്യ നന്മയുടെ പ്രതീകമാണെന്നും അതിന് തയ്യാറാകാത്ത ഭാര്യമാർ കുടുംബജീവിതത്തിൽ ഭർത്താവിനോട് താൽപര്യമില്ലാത്തവരാണെന്നും ഭർത്താവിന് രോഗം മാറുമ്പോൾ, രോഗം മാറാത്ത ഭാര്യ യാതൊരു മുൻകരുതലുകളുമില്ലാതെ ഭർത്താവിനോപ്പം വീട്ടിലേയ്ക്ക് വരുന്നത് സ്നേഹമുള്ളതുകൊണ്ടാണെന്നും പറയുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഇവിടത്തെ ആരോഗ്യസംവിധാനത്തെ ആകെ പുച്ഛിക്കുകയാണെന്ന വിലയിരുത്തലുമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ പറഞ്ഞ കാര്യങ്ങളിലെ അനൗചിത്യം ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിക്ക് കൊറോണ രോഗം ബാധിച്ച തിയ്യതിയുടെ കാര്യത്തിലെ അവ്യക്തതയാണ് രാഹുൽ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം. മുഖ്യമന്ത്രി പറഞ്ഞതും കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ പറഞ്ഞതും തമ്മിൽ വൈരുധ്യമുണ്ടെന്നും രാഹുൽ പറയുന്നു. കുടാതെ ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ ഭാര്യയെ കൂടെ കൂട്ടിയ വിഷയത്തിൽ പിണറായി നൽകിയ മറുപടിയും രാഹുൽ പൊളിച്ചടുക്കുന്നു. രാഹുലിന്റെ പോസ്റ്റിൽ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചകളും നടക്കുകയാണ്.
ഈ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും അവരുടെ സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കോവിഡ് വ്യാപനം തടയാൻ ത്യാഗങ്ങൾ സഹിച്ച് ജീവിച്ച എല്ലാ മനുഷ്യരെയും അധിക്ഷേപിക്കുകയാണ് എന്നാണ് ഉയരുന്ന വിലയിരുത്തൽ. മുഖ്യമന്ത്രി വിലപറഞ്ഞത് പത്തനംതിട്ടയിൽ ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മാനത്തിനാണ്. ആ പെൺകുട്ടിക്ക് രോഗം വന്നപ്പോൾ അവൾക്കൊപ്പം ആശുപത്രിയിൽ പോകാൻ തയ്യാറായ ഒരു അച്ഛനും അമ്മയും അവൾക്കുമുണ്ടായിരുന്നു. എന്നാൽ ആ പെൺകുട്ടിയ്ക്കൊപ്പം പോയാൽ അവരെ ജയിലിലടയ്ക്കുമെന്ന് ഈ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പറഞ്ഞതുകൊണ്ടാണ് അവർക്ക് അവൾക്കൊപ്പം പോകാൻ കഴിയാതിരുന്നത്. അതുകൊണ്ടാണ് അവൾ ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ടതും.
നമ്മുടെ പ്രിയപ്പെട്ടവർക്ക് കോവിഡ് ബാധിച്ചാൽ അത് പടരുമോ എന്ന് നോക്കാതെ അവരെ ശുശ്രുഷിക്കാൻ തയ്യാറാകുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ നമ്മളെ അതിൽ നിന്നും വിലക്കുന്നത് ഇവിടത്തെ ആരോഗ്യസംവിധാനമാണ്. നിങ്ങൾ സ്വാർത്ഥരാകു, നിങ്ങളുടെ പ്രിയപ്പെട്ടവരെ ഞങ്ങൾ നോക്കിക്കോളാം എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ആ വാക്കുകൾ അനുസരിച്ച് സ്വന്തം മകളെ പിപിഇ കിറ്റ് ധരിപ്പിച്ച് ആംബുലൻസ് ഡ്രൈവർക്കൊപ്പം ഒറ്റയ്ക്ക് വിട്ട പത്തനംതിട്ടയിൽ മാതാപിതാക്കൾ പിന്നീട് കേട്ടത് മകൾ പീഡിപ്പിക്കപ്പെട്ടു എന്ന വാർത്തയാണ്. ആ മാതാപിതാക്കളുടെ വേദന പിണറായി വിജയന് അറിയാമോ?
എല്ലാ സുഖസൗകര്യങ്ങളും പരിചാരകരും പ്രിയപ്പെട്ടവരുമൊക്കെ ഒരു വിളിപ്പാടകലെ ഉണ്ടായിരുന്നിട്ടും ഒരു മുറിക്കുള്ളിൽ സ്വയം ഒറ്റപ്പെട്ട് ഏകനായി ആകുലതകളോടെ കഴിയേണ്ടിവരുന്ന സാധാരണക്കാരന്റെ വേദന പിണറായി വിജയന് അറിയാമോ? പലരും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു, ചിലർ ജീവനൊടുക്കുന്നു, മറ്റുചിലർ സ്വന്തം വിധിയെ പഴിക്കുന്നു. ഇന്നും കോവിഡ് പോസിറ്റീവായ ഒരു യുവാവ് ആത്മഹത്യ ചെയ്തു. അവരുടെയൊന്നും കൂടെവരാൻ ആരും തയ്യാറാകാത്തതുകൊണ്ടല്ല. മറിച്ച് സർക്കാരിന്റെ നിർദ്ദേശങ്ങൾ മാനിച്ച് മാറിനിന്നതാണ്.
സാധാരണക്കാർ മാനിക്കുന്ന ആ നിയമസംവിധാനത്തെ ഒട്ടാകെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഇന്നലെ തള്ളിപ്പറഞ്ഞത്. ഈ നാട്ടിൽ നിയമമനുസരിച്ച് ജീവിക്കുന്നവരെ മുഴുവനാണ് മുഖ്യമന്ത്രി കൊഞ്ഞനം കുത്തിയത്. ഒരു ജനതയെ മുഴുവൻ പരിഹസിക്കാൻ ആരാണ് പിണറായി വിജയന് ലൈസൻസ് നൽകിയത്. ഇനി ക്വാറന്റൈനിൽ പോകുന്നവർക്കൊപ്പം കൂട്ടുനിൽക്കാൻ തയ്യാറായി ഉറ്റവർ ഒപ്പം ചെന്നാൽ, നെഗറ്റീവായി പുറത്തുവരുന്നവർക്കൊപ്പം പോസിറ്റീവായ രോഗികളും പിപിഇ കിറ്റ് ധരിക്കാതെ യാത്ര ചെയ്താൽ അതിനെ തടയാൻ ഇവിടത്തെ സർക്കാർ സംവിധാനങ്ങൾക്ക് എന്ത് അധികാരമാണുള്ളത്? അതിനുള്ള ലൈസൻസ് കൂടിയാണ് ഇന്നലത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി നൽകിയത്.
അങ്ങനെയുള്ളവർ മാത്രമാണ് നല്ല കുടുംബത്തിൽ പിറന്നവരെന്ന സർട്ടിഫിക്കറ്റ് കൂടി അദ്ദേഹം നൽകിയിട്ടുണ്ട്. ഇനി പ്രിയപ്പെട്ടവരെ ശുശ്രുഷിക്കാൻ ഒപ്പം പോകുന്നവർക്ക് സർക്കാർ നടപടി നേരിടേണ്ടി വന്നാൽ എന്തു ചെയ്യണമെന്ന ചിന്തയും സജീവമായി ഉയരുന്നുണ്ട്.
Stories you may Like
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
- മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളം
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- പിണറായി വിജയൻ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വേട്ടയാടി: കെ സുധാകരൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍