ന്യുനപക്ഷ വോട്ടുകൾ കൂട്ടമായി ഒഴുകിയെത്തിയ 2004 ലെ തിരഞ്ഞെടുപ്പ് വിജയം സ്വപ്നം കണ്ട് കോടിയേരി; 1989 ലെ തിരഞ്ഞെടുപ്പും 2019 ലെ തിരഞ്ഞെടുപ്പും ഇരട്ട പെറ്റ സഹോദരങ്ങളായി മാറുമോ എന്ന് ഭയന്ന് പ്രവർത്തകർ; ശബരിമല തിയറി കൂട്ട് പിടിച്ചത് ബിജെപിയിലേക്ക് വോട്ട് ഒഴുക്കി കോൺഗ്രസിനെ തറപറ്റിക്കാൻ; ചതിച്ചത് രാഹുൽ തരംഗം; മുന്നിലുള്ളത് നായനാർ ഭരണകാലത്തെ മൂന്ന് സീറ്റിലൊതുങ്ങിയ തോൽവിയും; പിണറായിയെ കാത്തിരിക്കുന്ന ജനവിധി എന്ത്?
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: തിരഞ്ഞെടുപ്പ് തിയറിയിലെ ഏറ്റവും പഴക്കം ചെന്നതും എന്നാൽ കാര്യമായ യാതൊരു ആധികാരികത ഇല്ലാത്തതുമായ കണ്ടെത്തലാണ് പോളിങ് ശതമാനം കൂടിയാൽ കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം ഉണ്ടാകുമെന്നത്. എന്നാൽ ഇതിനു കടക വിരുദ്ധമായ തരത്തിലും കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണത്തെ പോളിങ് ഉയർച്ചയിൽ സിപിഎം വിരണ്ടിരിക്കുന്നു എന്നത് നഗ്നമായ സത്യമാണ്. ഇതിന്റെ പിന്തുടർച്ചയാണ് മണിക്കൂറുകൾക്കു മുൻപ് നടന്ന സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തൽ ആയി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ വാദമുഖങ്ങൾ. എന്നാൽ ചരിത്രം പിന്നിലുണ്ട് എന്ന് മറന്നാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത് എന്നതാണ് ഇപ്പോൾ ശ്രദ്ധ നേടുന്ന വസ്തുത. കോടിയേരി ഉയർത്തുന്ന വാദമുഖങ്ങൾ അംഗീകരിച്ചാൽ തന്നെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും രാഷ്ട്രീയം മറന്നു ജാതി പറഞ്ഞു വോട്ടു ചെയ്യാൻ പഠിക്കുകയാണ് എന്നും വ്യക്തമാകുന്നു.
ന്യുനപക്ഷ വോട്ടുകൾ കൂട്ടമായി ഒഴുകിയെത്തിയ 2004 ലെ തിരഞ്ഞെടുപ്പ് വിജയമാണ് ഇപ്പോൾ കോടിയേരി കേരളീയരെ ഓർമ്മിപ്പിക്കുന്നത്. ഇടതു പക്ഷത്തിനു എക്കാലത്തെയും മധുരമുള്ള വിജയമാണ് അന്നത്തെ തിരഞ്ഞെടുപ്പ് നൽകിയത്. യുഡിഎഫിന് മേനി പറയാൻ അന്നത്തെ പൊന്നാനിയിലെ ഇ അഹമ്മദിന്റെ വിജയം മാത്രമാണ് കൂടെ നിന്നത്. മഞ്ചേരിയിൽ പോലും അന്ന് ടി കെ ഹംസ ലീഗ് സ്ഥാനാർത്ഥി കെ പി എ മജീദിനെ അരലക്ഷത്തോളം വോട്ടിനു തോൽപ്പിക്കുക ആയിരുന്നു. കാക്കക്കൂട്ടിൽ കുയിലിന്റെ മുട്ട എന്നാണ് അന്ന് ഇടതുപക്ഷ പ്രവർത്തകർ വിജയാഘോഷ റാലിയിൽ മുദ്രാവാക്യം വിളിച്ചത് പോലും. മുസ്ലിം, ക്രിസ്ത്യൻ ന്യുനപക്ഷ വോട്ടുകൾ പെട്ടിയിൽ എത്തിക്കാൻ സിപിഎം നടത്തിയ തന്ത്രങ്ങളും കോൺഗ്രസിൽ ആന്റണിയും ഉമ്മൻ ചാണ്ടിയും തമ്മിൽ നടന്ന ഗ്രൂപ്പ് ബലാബലങ്ങളും ചേർന്നപ്പോൾ നിരാശരായ കോൺഗ്രസ് പ്രവർത്തകർ പോളിങ് ബൂത്തിൽ നിന്ന് വിട്ടു നിന്നുമാണ് അന്നത്തെ അപ്രതീക്ഷിത വിജയം സിപിഎമ്മിന് സമ്മാനിച്ചത്. പച്ച തൊടാൻ പോലും ഒരു കോൺഗ്രസ് എംപിയെ അന്ന് കേരളത്തിന് സമ്മാനിക്കയില്ല. ഒടുവിൽ മന്മോഹൻ മന്ത്രിസഭയിൽ കേരളത്തിനായി ഇ അഹമ്മദ് മന്ത്രിയാകുകയും ചെയ്തു. ഈ രാഷ്ട്രീയ വിജയമാണ് ഇപ്പോൾ കോടിയേരി ഓർമ്മപ്പെടുത്തുന്നത്. ഇടതുപക്ഷം അന്ന് കേരളത്തിൽ നേട്ടമുണ്ടാക്കിയെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലിന് അന്ന് സാധിച്ചില്ല എന്നതുമാണ് സത്യം.
എന്നാൽ കോടിയേരി മറന്നു പോകുന്നത് ഇത്തവണ ഉണ്ടായ റെക്കോർഡ് പോളിങ് ആണ്. മൂന്നു പതിറ്റാണ്ടിനിടയിൽ ഏറ്റവും വലിയ പോളിങ് ആണ് ഇത്തവണ കേരളം വിധി എഴുതിയത്. അതിനർത്ഥം ബൂത്തിൽ എത്താൻ കഴിയുന്നതിൽ നല്ല പങ്കു ജനങ്ങളും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി എന്ന് തന്നെയാണ്. ഇത്തവണത്തെ പോളിങ് കണക്കിൽ സംസ്ഥാന ശരാശരി 77.68 ശതമാനമായി ഉയർന്നതിന്റെ നേട്ടം സ്വന്തം പോക്കറ്റിൽ ഒതുക്കാനാണ് എല്ലാ പാർട്ടികളൂം മുന്നണിയും കിണഞ്ഞു ശ്രമിക്കുന്നതും. കേരളത്തിൽ ഭരണ വിരുദ്ധ വികാരം ശക്തമാകുന്ന സമയത്താണ് പോളിങ് ഉയരുന്നത് എന്ന് ശ്രദ്ധിച്ചാൽ ഇത്തവണത്തെ വോട്ടിങ് സംസ്ഥാന ഭരണകക്ഷിയായ സിപിഎംന് കയ്പുനീർ നൽകുന്നതായിരിക്കും എന്ന വിലയിരുത്തലാണ് ഇപ്പോൾ മുന്നിട്ടു നിൽക്കുന്നത്. ഭരണ രംഗത്ത് പിണറായി സർക്കാർ മെച്ചപ്പെട്ട നിലയിൽ കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ രാഷ്ട്രീയ നേട്ടമെടുക്കാൻ ചെയ്ത ഭരണപരമായ തീരുമാനങ്ങളാണ് തിരിച്ചടി സമ്മാനിക്കുന്നത് എന്നതാണ് വിചിത്രം.
ഇതിൽ ഏറ്റവും ശക്തമായ ഫാക്ടർ ആയി നിലകൊള്ളുന്നത് ശബരിമല തന്നെയാണ്. ഹിന്ദു ഭൂരിപക്ഷ വികാരം ബിജെപിക്ക് ഗുണമായാൽ കോൺഗ്രസ് പക്ഷ വോട്ടുകൾ നഷ്ടമാകുമെന്നും ആ ഗ്യാപ്പിൽ ഗോൾ അടിക്കാം എന്ന ചിന്തയുമാണ് പിണറായിയെ ശബരിമല വിഷയം ഹിന്ദു വിരുദ്ധതയുടെ ലേബൽ ഒട്ടിച്ചു കൈകാര്യം ചെയ്യാൻ പ്രേരിപ്പിച്ചത്. എന്നാൽ സിപിഎം കരുതാത്ത വിധം വലിയ തോതിൽ ഹൈന്ദവ വികാരം ഉണർന്നതോടെ തങ്ങളും വിശ്വാസികളാണ് എന്നൊക്കെ പറഞ്ഞുള്ള തടിയൂരാൽ ശ്രമം നടത്തിയെങ്കിലും അതൊന്നും വേണ്ട വിധം വിജയമായില്ല എന്നതാണ് ഹൈന്ദവ ഭൂരിഭാഗം ഉള്ള നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചു ഉണ്ടായ വർധിച്ച പോളിങ് ആണ് ഇപ്പോൾ സിപിഎം കേന്ദ്രങ്ങളുടെ ഉറക്കം കെടുത്താൻ കാരണമായിരിക്കുന്നത്. സിപിഎം സെക്രട്ടറിയേറ്റ് പോലും വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതും ഇതിനൊപ്പം കൂട്ടിവായിക്കാവുന്നതാണ്. അതായതു ബിജെപി നേടിയ വോട്ടുകളിൽ തങ്ങളുടെ വോട്ടുകളും ചോർന്നിരിക്കാം എന്നാണ് സിപിഎം കണ്ടെത്തുന്നത്. ഇതിനു തടയിടാൻ പൊതുജന സമക്ഷം അഞ്ചു സീറ്റുകളിൽ കോൺഗ്രസും ബിജെപിയും സീറ്റ് കച്ചവടം നടന്നു എന്ന മുൻകൂർ ജാമ്യമെടുക്കലാണ് സിപിഎം ചെയ്തിരിക്കുന്നത്.
ഇതിനു മുൻപ് കേരളം കണ്ട ഏറ്റവും ഉയർന്ന പോളിങ് 1989 ലെതാണ്. അന്ന് നായനാർ സർക്കാരിന്റെ ജനദ്രോഹ നയങ്ങളാണ് ജനങ്ങളെ കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷം നൽകാൻ പ്രേരിപ്പിച്ചത്. നായനാർ ഭരണകാലത്തെ പൊലീസ് നടപടികളിൽ സംസ്ഥാനം ഒട്ടാകെയായി ജനവികാരം രൂപപ്പെട്ട സമയത്താണ് ലോക് സഭ ഇലക്ഷൻ കടന്നു വന്നത്. അതേ സമയം ഇന്ത്യയിൽ ഇടതു പാർട്ടികൾ ഏറ്റവും ശക്തമായ പ്രകടനം കാഴ്ച വച്ച അത്തവണ ഇടതു പ്രസ്ഥാനങ്ങൾക്ക് ഏറ്റവും ശക്തമായ വേരോട്ടം ഉള്ള കേരളത്തിൽ ഉണ്ടായ തിരിച്ചടി ദേശീയ തലത്തിൽ തന്നെ ചർച്ചയാവുകയും ചെയ്തു. അന്ന് സംസ്ഥാന ശരാശരിയിൽ 79. 3 ശതമാനം പേരാണ് വോട്ടു ചെയ്തത്. അതായതു ഇത്തവണ ഉണ്ടായതിനേക്കാൾ അധികം പേര് ബൂത്തിലെത്തി. ആ തിരഞ്ഞെടുപ്പിൽ കാസർഗോഡും വാടകരും പാലക്കാടും മാത്രമാണ് ഇടതു പക്ഷത്തു നിന്നത്. ഒറ്റപ്പാലം മുതൽ തിരുവനന്തപുരം വരെ ഒരൊറ്റ മണ്ഡലങ്ങളിൽ പോലും ചെങ്കൊടി ഉയർന്നില്ല എന്നത് ഇന്നും സിപിഎം ഉൾക്കിടിലത്തോടെയാണ് ഓർക്കുന്നത്. ഇടതുപാർട്ടികൾ നിർണായക ശക്തികൾ ആണെന്ന് ഇന്ത്യൻ രാഷ്ട്രീയം സമ്മതിക്കാൻ തയ്യാറായപ്പോളാണ് പർട്ടിക്കു കേരളത്തിൽ കാലിടറിയത്.
മൂന്നാം മുന്നണി കരുത്തുകാട്ടിയ ആ തിരഞ്ഞെടുപ്പിനെ കുറിച്ച് ഡൽഹിയിൽ അമേരിക്കൻ എംബസി ഉദ്യോഗസ്ഥൻ ആയിരുന്ന വാൾട്ടർ കെ ആൻഡേഴ്സൺ നടത്തിയ നിരീക്ഷണങ്ങൾ പിന്നീട് കാലിഫോർണിയ സർവകലാശാല പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്ന് കേരളത്തിൽ സിപിഎം നേരിട്ട പരാജയവും ആൻഡേഴ്സന്റെ പഠനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ആർക്കും ഭൂരിപക്ഷം നൽകാത്ത തൂക്കു പാർലിമെന്റ് സമ്മാനിച്ച ആ വർഷത്തെ തിരഞ്ഞെടുപ്പുൽ സിപിഎം ഉൾപ്പെട്ട ഇടതു പാർട്ടികളുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി നേടിയ സീറ്റുകൾ ഏറെ പ്രധാനമായിരുന്നു. രാജീവ് ഗാന്ധി ഭരണ തുടർച്ച നേടിയപ്പോൾ കേരളം ഒപ്പം നിന്നെങ്കിലും വടക്കൻ സംസ്ഥാങ്ങളിൽ കോൺഗ്രസിന് അടിതെറ്റി. അന്ന് ദേശീയ കണക്കിൽ ഒൻപതാം ലോക്സഭയിൽ 196 സീറ്റ് കോൺഗ്രസിന് നൽകിയതിൽ കേരളത്തിന്റെ സംഭാവന വലുതാണ്. അതേ കണക്കുകൾ ഇത്തവണ ഉയർന്ന പോളിങ്ങിന്റെ ബലത്തിൽ നൽകാൻ കഴിയുമെന്നാണ് കേരളത്തിലെ കോൺഗ്രസ് വിശ്വസിക്കുന്നതും. എന്നാൽ ആ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തു ഇരിക്കാൻ ആയിരുന്നു കോൺഗ്രസിന്റെ നിയോഗം.
അന്ന്, 1989 ൽ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് സിപിഎം മായി അടുക്കാൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രമിച്ചെങ്കിലും സിപിഎം അകന്നു മാറുക ആയിരുന്നു. പശ്ചിമ ബംഗാളിൽ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഹാൽദിയ പെട്രോ കെമിക്കൽ പ്രോജക്ടിന് തറക്കല്ലിട്ടു ശേഷം തിരുവനന്തപുരത്തു യൂത്ത് കോൺഗ്രസ് റാലിയിലും പങ്കെടുത്ത ശേഷമാണ് രാജീവ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. അന്ന് സിപിഎം നിർണായക ശക്തികൾ ആയിരുന്ന സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാളും കേരളവും. ഇന്ന് തമിഴ്നാട്ടിൽ അടക്കം കോൺഗ്രെസും സിപിഎമ്മും കൈകോർത്തു മത്സരിക്കുന്നത് കാലത്തിന്റെ മറ്റൊരു കാവ്യനീതിയായി മാറുകയാണ്. ഇപ്പോൾ വയനാട്ടിൽ പ്രസംഗിക്കാൻ എത്തിയ രാഹുലിന്റെ വാക്കുകളോട് ഏറെ സാദൃശ്യം പുലർത്തിയാണ് രാജീവ് അന്ന് തിരുവനന്തപുരത്തു പ്രസംഗിച്ചതും. സിപിഎംനെ അടച്ചാക്ഷേപിക്കാൻ ഇല്ലെന്ന രാഹുലിന്റെ വാക്കുകൾ അന്ന് രാജീവിന്റെ പ്രസംഗത്തിലും നിഴലിട്ടിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം വേണ്ടി വന്നേക്കാവുന്ന ഒരു സൗഹൃദ സാഹചര്യമായിരുന്നു അന്ന് രാജീവിന്റെ മനസിലും. അന്ന് ബംഗാളിലെ 42 സീറ്റിലും വിജയിക്കാൻ ശേഷി ഉണ്ടെന്നു അവകാശപ്പെട്ടു പുതുമുഖങ്ങളെയും ഇപ്പോൾ കേരളത്തിൽ അണിനിരത്തിയപോലെ മൂന്നു എംഎൽഎമാരെയും രംഗത്തിറക്കിയാണ് സിപിഎം ഭൂരിഭാഗം സീറ്റുകളിലും വിജയം ഉറപ്പിച്ചെടുത്തത്. പിന്നീട് ദേശീയ തലത്തിൽ തന്നെ സിപിഎം ഗ്രാഫ് താഴേക്കിറങ്ങുന്ന കാഴ്ചയാണ് ഇന്ത്യൻ ജനാധിപത്യം സമ്മാനിച്ചത് എന്നതും മറക്കാനാകില്ല, കോടിയേരി മറന്നാൽ പോലും.
ഈ സാഹചര്യത്തിലാണ് 1989 ലെ തിരഞ്ഞെടുപ്പും 2019 ലെ തിരഞ്ഞെടുപ്പും ഇരട്ട പെറ്റ സഹോദരങ്ങളായി മാറുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നത്. ഉയർന്ന പോളിങ്ങും സംസ്ഥാന ഭരണവും ദേശീയ രാഷ്ട്രീയവും എല്ലാം ചേർന്നാണ് വിജയികളെ തീരുമാനിക്കുന്നത് എന്ന് കൂടിയാണ് ചരിത്രം ഓർമ്മിപ്പിക്കുന്നത്. ഈ കണക്കുകളിൽ കൂടി നീങ്ങുമ്പോൾ ഇത്തവണത്തെ ഉയർന്ന പോളിങ് സിപിഎം നേക്കാൾ കോൺഗ്രസിന് തന്നെയാണ് അവകാശവാദം ഉന്നയിക്കാൻ അവസരം നൽകുന്നതും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്