കഴിഞ്ഞ വർഷം പതിനെട്ടും ഇക്കൊല്ലം കെഎസ് എഫ് ഇയിലടക്കം ഏഴും മിന്നൽപരിശോധനകൾ! രമൺ ശ്രീവാസ്തവയെ ചേർത്തും ഐസക്കിന് മറുപടി നൽകിയും കളം തിരിച്ചു പിടിച്ച് പിണറായി; ആഭ്യന്തര വകുപ്പിലെ നിയന്ത്രണം നഷ്ടമായില്ലെന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി നൽകുന്നത് വിമർശകർക്കുള്ള സന്ദേശം; തദ്ദേശ പോരിന് ശേഷം സിപിഎമ്മിൽ വീണ്ടും വെട്ടിനിരത്തലിന് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ആഭ്യന്തര വകുപ്പിൽ നിയന്ത്രണം നഷ്ടമായില്ലെന്ന് പറയാതെ പറയാൻ എല്ലാം കുറ്റവും ഏറ്റെടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ ഭിന്നാഭിപ്രായക്കാരെ കൃത്യമായി തന്നെ കൈകാര്യം ചെയ്യുമെന്ന സൂചനകളാണ് സിപിഎമ്മിൽ പിണറായി പക്ഷം നൽകുന്നത്. കഷ്ടകാലത്ത് ഒറ്റാൻ നിൽക്കുന്നവർക്ക് തക്കതായ തിരിച്ചടി നൽകുമെന്നാണ് അവരുടെ പക്ഷം. തദ്ദേശത്തിൽ സിപിഎമ്മിന് വലിയ വിജയമുണ്ടാകുമെന്നും അതിന് കാരണം സംസ്ഥാന സർക്കാരിന്റെ ഭരണ മികവാണെന്നും ഇവർ വാദിക്കുന്നു. തിരിച്ചടി പ്രതീക്ഷിച്ച് പോരാട്ടത്തിന് ഇറങ്ങിയവർക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന സന്ദേശമാണ് അവർ നൽകുന്നത്. ഇതോടെ സിപിഎമ്മിലെ വിഭാഗീയതയിൽ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാകും.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായ വി എസ് അച്യൂതാനന്ദൻ ഇക്കാര്യങ്ങളിൽ പ്രതികരിച്ചിട്ടില്ല. അസുഖം കാരണം പൂർണ്ണ വിശ്രമത്തിലായ വി എസ് പല വിഷയങ്ങളിലും ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാറുണ്ട്. എന്നാൽ ഇതിൽ അഭിപ്രായം പറയാത്തത് പിണറായിക്ക് ആശ്വാസമാണ്. ഇതിനിടെയാണ് കെ എസ് എഫ് ഇയിൽ നിലപാട് വിശദീകരിച്ച് പിണറായി രംഗത്ത് വ്ന്നത്. പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയെ പൂർണ്ണമായും പിന്തുണച്ചു. കെ എസ് എഫ് ഇയിലെ വിജിലൻസ് ഇടപെടൽ തെറ്റല്ലെന്നും എല്ലാം എല്ലാവരും അറിഞ്ഞു കൊണ്ടു മാണെന്ന സൂചനകളും നൽകി. ഇതോടെ തന്നെ കടന്നാക്രമിക്കാൻ വരുന്നവരെ നേരിടാൻ തയ്യാറാണെന്ന സന്ദേശം നൽകുകയാണ് പിണറായി.
കെ.എസ്.എഫ്.ഇയിൽ വിജിലൻസ് നടത്തിയതു റെയഡ്ല്ല, പ്രാഥമിക പരിശോധന മാത്രമെന്നു മുഖ്യമന്ത്രി പറയുന്നു. കെ.എസ്.എഫ്.ഇയിലെ തന്നെ ചില ഉദ്യോഗസ്ഥർ പോരായ്മകൾ കണ്ടെത്തിയതിന്റെ തുടർച്ചയായാണു വിജിലൻസ് പരിശോധന നടത്തിയത്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ വിജിലൻസിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലത്തിൽ വിജിലൻസിനെ പൂർണ്ണമായും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ഇതിനൊപ്പം വിജിലൻസ് റെയ്ഡ് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവ അറിഞ്ഞിരുന്നുവെന്ന വാർത്തയെ അദ്ദേഹം നിഷേധിച്ചതിലും രാഷ്ട്രീയമുണ്ട്.
ശ്രീവാസ്തവയ്ക്കെതിരേയും സിപിഎം. നേതാക്കളിൽ എതിർപ്പ് ഏറെയുണ്ട്. പൊലീസ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹത്തിന്റെ പേര് ഉയർന്നിരുന്നു. പാർട്ടിക്കുള്ളിലെ പടയൊരുക്കത്തിന് തടയിടുകയെന്നതും മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നിലുണ്ട്. കെ.എസ്.എഫ്.ഇയുടെ 40 ശാഖകളിൽ മിന്നൽ പരിശോധന നടത്തിയ വിജിലൻസിനെതിരേ ധനമന്ത്രി തോമസ് ഐസക്കും സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും രംഗത്തുവന്നിരുന്നു. ഇതെല്ലാം ലഘൂകരിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം എത്തുമ്പോൾ ഇനി നേതാക്കൾ പരസ്യ വിർശനവും നിർത്തും. തള്ളി പറയുന്നവരെ വെട്ടി നിരത്തി പാർട്ടിയുടെ ചുക്കാൻ തന്റെ കൈയിൽ തന്നെ നിർത്താനാണ് പിണറായിയുടെ നീക്കം.
വിജിലൻസിന്റെ സാധാരണയായുള്ള മിന്നൽ പരിശോധനാ നടപടിക്രമങ്ങൾ വിവരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ വർഷം പതിനെട്ടും ഇക്കൊല്ലം കെ.എസ്.എഫ്.ഇയിലടക്കം ഏഴും മിന്നൽപരിശോധനകൾ നടത്തി. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേടുകളുണ്ടോയെന്നു കണ്ടെത്താൻ വേണ്ടിയാണിത്. പൊലീസ് സ്റ്റേഷനുകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. ഏതെങ്കിലും സ്ഥാപനത്തിൽ ക്രമക്കേട് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചാൽ വിജിലൻസിന്റെ ഇന്റലിജന്റ്സ് വിഭാഗം രഹസ്യാന്വേഷണം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ റെയ്ഡ് വിവാദമാക്കാത്തവർ എന്തിന് ഇപ്പോൾ ഇത് ചർച്ചയാക്കിയെന്ന ചോദ്യമാണ് പിണറായി ഉന്നയിച്ചത്. ഇതോടെ കെ എസ് എഫ് ഇയിലെ റെയ്ഡ് പാർട്ടി ചർച്ചയാക്കിയാലും കൃത്യമായ മറുപടി നൽകുമെന്ന് വ്യക്തമാക്കുകയാണ് പിണറായി.
കെ.എസ്.എഫ്.ഇയുടെ കാര്യത്തിൽ അവരുടെ ഉദ്യോഗസ്ഥർ തന്നെ ചില പോരായ്മകൾ കണ്ടെത്തിയതാണ്. അതു സ്ഥാപനത്തിന്റെ സാമ്പത്തികനിലയെ ബാധിക്കുമെന്ന ശങ്ക അവർക്കുണ്ടായി. കഴിഞ്ഞ ഒക്േടാബർ 19-ന് വിജിലൻസിന്റെ മലപ്പുറം ഡിവൈ.എസ്പി. ഇക്കാര്യം റിപ്പോർട്ട് ചെയ്തു. 27-നു സോഴ്സ് റിപ്പോർട്ട് പരിശോധിച്ച് സംസ്ഥാനതല മിന്നൽ പരിശോധനയ്ക്ക് വടക്കൻ മേഖലാ സൂപ്രണ്ട് ശിപാർശ ചെയ്തു. വിജിലൻസ് ആസ്ഥാനത്തെ രഹസ്യാന്വേഷണവിഭാഗം ഇത് വെരിഫൈ ചെയ്തശേഷം നവംബർ പത്തിനു വിജിലൻസ് ഡയറക്ടറാണു പരിശോധനയ്ക്ക് ഉത്തരവിട്ടത്. 40 ശാഖകൾ തെരഞ്ഞെടുത്ത് 27-നു മിന്നൽ പരിശോധന നടത്തി.
റിപ്പോർട്ടുകൾ ലഭ്യമാകുന്ന മുറയ്ക്ക് അതു പരിശോധിച്ച് വിജിലൻസ് വിശദമായ റിപ്പോർട്ടയയ്ക്കും. തുടർന്നു സർക്കാരാണു തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഇ.യിലെ വിജിലൻസ് പരിശോധനയിൽ ഗൂഢാലോചനയും ആസൂത്രണത്തിലെ 'വട്ടും' തുറന്നുപറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കാണ്. ഇതിനെ പിന്തുണച്ചത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനുമാണ്. ഇവരുമായി ഭിന്നതയുണ്ടെന്നത് മനസ്സിൽവച്ചാൽമതിയെന്ന് മാധ്യമങ്ങളോട് ഉന്നയിക്കുമ്പോഴും ഇവർക്കുള്ള ഉത്തരമാണ് മുഖ്യമന്ത്രി നൽകിയത്.
പരിശോധന സ്വാഭാവികമായ ഒന്നായാണ് തുടക്കത്തിൽ മാധ്യമങ്ങളും കണ്ടത്. നിയമം വ്യാഖ്യാനിക്കാൻ നിയമവകുപ്പിന്റെ പണിയല്ല വിജിലൻസിന്റേതെന്നും നിയമംപോലും വ്യവസ്ഥചെയ്യാത്ത കാര്യമാണ് വിജിലൻസ് കെ.എസ്.എഫ്.ഇ.യുടെ കാര്യത്തിൽ 'കണ്ടെത്തി'യിട്ടുള്ളതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ സർക്കാരിനെ വളഞ്ഞിട്ട് പിടിക്കാൻ നോക്കുന്ന ഘട്ടത്തിൽ കെ.എസ്.എഫ്.ഇ. ചിട്ടികളിൽ കള്ളപ്പണ ഇടപാട് ആരോപിച്ചതോടെയാണ് ആനത്തലവട്ടം പരസ്യനിലപാട് എടുത്തത്. റെയ്ഡിന്റെ പിന്നണിയിലെ വസ്തുതകൾ വിശദീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് ഐസക് ഉയർത്തിയ ഗൂഢാലോചനവാദം മുഖവിലയ്ക്കെടുത്താണ്. രണ്ടുവർഷത്തെ വിജിലൻസ് പരിശോധനയുടെ എണ്ണവും സ്വഭാവവും വിശദീകരിച്ചാണ് മുഖ്യമന്ത്രി ഇതിന് മറുപടിനൽകുന്നത്.
എന്നാൽ, 30 ലക്ഷം ഇടപാടുകാരുള്ള ഒരുധനകാര്യ സ്ഥാപനത്തിലെ റെയ്ഡ്, നികുതിവെട്ടിപ്പും ഹൈവേ പൊലീസിന്റെ കൈക്കൂലിയും പരിശോധിക്കുന്നതുമായി മുഖ്യമന്ത്രി സമാന്യവത്കരിച്ചതിൽ ധനവകുപ്പിന് അതൃപ്തിയുണ്ട്.
Stories you may Like
- 75 വയസ്സ് പൂർത്തിയാവുന്ന പിണറായി വിജയന്റെ ജീവചരിത്രം
- പത്രമാരണ നിയമത്തിനെതിരായ പോരാട്ടത്തിൽ മറുനാടന് പിന്തുണയുമായി ക്രൈം നന്ദകുമാർ
- കണ്ടാൽ മിണ്ടാത്ത നേതാക്കളായി മുല്ലപ്പള്ളിയും പിണറായിയും മാറിയ കഥ
- പിണറായിയെ പിന്തുണച്ചിരുന്നെങ്കിൽ അഡ്രസ് ബാക്കിയുണ്ടാകുമായിരുന്നില്ല
- മാധ്യമ സിൻഡിക്കേറ്റിന്റെ ചരിത്രം പറഞ്ഞ് അഡ്വ. ജയശങ്കർ
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- ലോറിയിൽ വരെ എസി എത്തി; എങ്കിലും ഉപയോഗത്തിന്റെ കാര്യം എത്രപേർക്കറിയും; വാഹനങ്ങളിൽ എസി ഉപയോഗിക്കുമ്പോൾ ചെയ്തുകൂടാത്ത കാര്യങ്ങൾ ഇങ്ങനെ
- ആന്റണി പെരുമ്പാവൂരിനോടുള്ള കലിപ്പ് തീരുന്നില്ല; റിലീസ് പട്ടികയിൽ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഇല്ലാത്തതിന് കാരണം ദൃശ്യത്തെ ആമസോണിന് കൊടുത്തതിലുള്ള പ്രതിഷേധം; എന്തു വന്നാലും പ്രഖ്യാപിച്ച തീയതിയിൽ റീലീസിന് ആശിർവാദും; 'വെള്ളം'വുമായി ജയസൂര്യ എത്തുമ്പോൾ മരയ്ക്കാർ വിവാദവും
- പ്രശാന്തിനെ തകർക്കാൻ സുധീരനെ ഇറക്കാൻ യുഡിഎഫിൽ സജീവ ആലോചന; ജിജി തോംസന്റെ പേര് ഉയർന്നെങ്കിലും ബ്ലാക്മെയിൽ കേസ് വിനയാകും; മത്സരിക്കാൻ ചാമക്കാലയും സന്നദ്ധൻ; പാട്ടുകാരൻ വേണുഗോപാലും സാധ്യതാ പട്ടികയിൽ; ബിജെപിയുടെ മുമ്പിൽ സുരേഷ് ഗോപിയും വിവി രാജേഷും; വട്ടിയൂർക്കാവിൽ തീരുമാനം എടുക്കാനാവാതെ യുഡിഎഫും ബിജെപിയും
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി തോമസ് മത്സരിക്കില്ല: തിരുവല്ലയിൽ ഇക്കുറി സിപിഎമ്മും കോൺഗ്രസും നേർക്കു നേർ: ആർ സനൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും: കോൺഗ്രസിൽ ആരു മത്സരിക്കണമെന്ന് പിജെ കുര്യൻ തീരുമാനിക്കും: അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി
- ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാൻ വിഷ്ണുവിനെ; ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച സ്കൂട്ടർ തകർത്ത് ഓടിയ ആന നാടിനെ മുൾമുനയിൽ നിർത്തിയത് രണ്ട് മണിക്കൂറോളം
- ചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്