കഴിഞ്ഞ വർഷം പതിനെട്ടും ഇക്കൊല്ലം കെഎസ് എഫ് ഇയിലടക്കം ഏഴും മിന്നൽപരിശോധനകൾ! രമൺ ശ്രീവാസ്തവയെ ചേർത്തും ഐസക്കിന് മറുപടി നൽകിയും കളം തിരിച്ചു പിടിച്ച് പിണറായി; ആഭ്യന്തര വകുപ്പിലെ നിയന്ത്രണം നഷ്ടമായില്ലെന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി നൽകുന്നത് വിമർശകർക്കുള്ള സന്ദേശം; തദ്ദേശ പോരിന് ശേഷം സിപിഎമ്മിൽ വീണ്ടും വെട്ടിനിരത്തലിന് സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ആഭ്യന്തര വകുപ്പിൽ നിയന്ത്രണം നഷ്ടമായില്ലെന്ന് പറയാതെ പറയാൻ എല്ലാം കുറ്റവും ഏറ്റെടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ ഭിന്നാഭിപ്രായക്കാരെ കൃത്യമായി തന്നെ കൈകാര്യം ചെയ്യുമെന്ന സൂചനകളാണ് സിപിഎമ്മിൽ പിണറായി പക്ഷം നൽകുന്നത്. കഷ്ടകാലത്ത് ഒറ്റാൻ നിൽക്കുന്നവർക്ക് തക്കതായ തിരിച്ചടി നൽകുമെന്നാണ് അവരുടെ പക്ഷം. തദ്ദേശത്തിൽ സിപിഎമ്മിന് വലിയ വിജയമുണ്ടാകുമെന്നും അതിന് കാരണം സംസ്ഥാന സർക്കാരിന്റെ ഭരണ മികവാണെന്നും ഇവർ വാദിക്കുന്നു. തിരിച്ചടി പ്രതീക്ഷിച്ച് പോരാട്ടത്തിന് ഇറങ്ങിയവർക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന സന്ദേശമാണ് അവർ നൽകുന്നത്. ഇതോടെ സിപിഎമ്മിലെ വിഭാഗീയതയിൽ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാകും.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായ വി എസ് അച്യൂതാനന്ദൻ ഇക്കാര്യങ്ങളിൽ പ്രതികരിച്ചിട്ടില്ല. അസുഖം കാരണം പൂർണ്ണ വിശ്രമത്തിലായ വി എസ് പല വിഷയങ്ങളിലും ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാറുണ്ട്. എന്നാൽ ഇതിൽ അഭിപ്രായം പറയാത്തത് പിണറായിക്ക് ആശ്വാസമാണ്. ഇതിനിടെയാണ് കെ എസ് എഫ് ഇയിൽ നിലപാട് വിശദീകരിച്ച് പിണറായി രംഗത്ത് വ്ന്നത്. പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയെ പൂർണ്ണമായും പിന്തുണച്ചു. കെ എസ് എഫ് ഇയിലെ വിജിലൻസ് ഇടപെടൽ തെറ്റല്ലെന്നും എല്ലാം എല്ലാവരും അറിഞ്ഞു കൊണ്ടു മാണെന്ന സൂചനകളും നൽകി. ഇതോടെ തന്നെ കടന്നാക്രമിക്കാൻ വരുന്നവരെ നേരിടാൻ തയ്യാറാണെന്ന സന്ദേശം നൽകുകയാണ് പിണറായി.
കെ.എസ്.എഫ്.ഇയിൽ വിജിലൻസ് നടത്തിയതു റെയഡ്ല്ല, പ്രാഥമിക പരിശോധന മാത്രമെന്നു മുഖ്യമന്ത്രി പറയുന്നു. കെ.എസ്.എഫ്.ഇയിലെ തന്നെ ചില ഉദ്യോഗസ്ഥർ പോരായ്മകൾ കണ്ടെത്തിയതിന്റെ തുടർച്ചയായാണു വിജിലൻസ് പരിശോധന നടത്തിയത്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ വിജിലൻസിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലത്തിൽ വിജിലൻസിനെ പൂർണ്ണമായും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ഇതിനൊപ്പം വിജിലൻസ് റെയ്ഡ് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവ അറിഞ്ഞിരുന്നുവെന്ന വാർത്തയെ അദ്ദേഹം നിഷേധിച്ചതിലും രാഷ്ട്രീയമുണ്ട്.
ശ്രീവാസ്തവയ്ക്കെതിരേയും സിപിഎം. നേതാക്കളിൽ എതിർപ്പ് ഏറെയുണ്ട്. പൊലീസ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹത്തിന്റെ പേര് ഉയർന്നിരുന്നു. പാർട്ടിക്കുള്ളിലെ പടയൊരുക്കത്തിന് തടയിടുകയെന്നതും മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നിലുണ്ട്. കെ.എസ്.എഫ്.ഇയുടെ 40 ശാഖകളിൽ മിന്നൽ പരിശോധന നടത്തിയ വിജിലൻസിനെതിരേ ധനമന്ത്രി തോമസ് ഐസക്കും സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും രംഗത്തുവന്നിരുന്നു. ഇതെല്ലാം ലഘൂകരിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം എത്തുമ്പോൾ ഇനി നേതാക്കൾ പരസ്യ വിർശനവും നിർത്തും. തള്ളി പറയുന്നവരെ വെട്ടി നിരത്തി പാർട്ടിയുടെ ചുക്കാൻ തന്റെ കൈയിൽ തന്നെ നിർത്താനാണ് പിണറായിയുടെ നീക്കം.
വിജിലൻസിന്റെ സാധാരണയായുള്ള മിന്നൽ പരിശോധനാ നടപടിക്രമങ്ങൾ വിവരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ വർഷം പതിനെട്ടും ഇക്കൊല്ലം കെ.എസ്.എഫ്.ഇയിലടക്കം ഏഴും മിന്നൽപരിശോധനകൾ നടത്തി. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേടുകളുണ്ടോയെന്നു കണ്ടെത്താൻ വേണ്ടിയാണിത്. പൊലീസ് സ്റ്റേഷനുകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. ഏതെങ്കിലും സ്ഥാപനത്തിൽ ക്രമക്കേട് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചാൽ വിജിലൻസിന്റെ ഇന്റലിജന്റ്സ് വിഭാഗം രഹസ്യാന്വേഷണം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ റെയ്ഡ് വിവാദമാക്കാത്തവർ എന്തിന് ഇപ്പോൾ ഇത് ചർച്ചയാക്കിയെന്ന ചോദ്യമാണ് പിണറായി ഉന്നയിച്ചത്. ഇതോടെ കെ എസ് എഫ് ഇയിലെ റെയ്ഡ് പാർട്ടി ചർച്ചയാക്കിയാലും കൃത്യമായ മറുപടി നൽകുമെന്ന് വ്യക്തമാക്കുകയാണ് പിണറായി.
കെ.എസ്.എഫ്.ഇയുടെ കാര്യത്തിൽ അവരുടെ ഉദ്യോഗസ്ഥർ തന്നെ ചില പോരായ്മകൾ കണ്ടെത്തിയതാണ്. അതു സ്ഥാപനത്തിന്റെ സാമ്പത്തികനിലയെ ബാധിക്കുമെന്ന ശങ്ക അവർക്കുണ്ടായി. കഴിഞ്ഞ ഒക്േടാബർ 19-ന് വിജിലൻസിന്റെ മലപ്പുറം ഡിവൈ.എസ്പി. ഇക്കാര്യം റിപ്പോർട്ട് ചെയ്തു. 27-നു സോഴ്സ് റിപ്പോർട്ട് പരിശോധിച്ച് സംസ്ഥാനതല മിന്നൽ പരിശോധനയ്ക്ക് വടക്കൻ മേഖലാ സൂപ്രണ്ട് ശിപാർശ ചെയ്തു. വിജിലൻസ് ആസ്ഥാനത്തെ രഹസ്യാന്വേഷണവിഭാഗം ഇത് വെരിഫൈ ചെയ്തശേഷം നവംബർ പത്തിനു വിജിലൻസ് ഡയറക്ടറാണു പരിശോധനയ്ക്ക് ഉത്തരവിട്ടത്. 40 ശാഖകൾ തെരഞ്ഞെടുത്ത് 27-നു മിന്നൽ പരിശോധന നടത്തി.
റിപ്പോർട്ടുകൾ ലഭ്യമാകുന്ന മുറയ്ക്ക് അതു പരിശോധിച്ച് വിജിലൻസ് വിശദമായ റിപ്പോർട്ടയയ്ക്കും. തുടർന്നു സർക്കാരാണു തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഇ.യിലെ വിജിലൻസ് പരിശോധനയിൽ ഗൂഢാലോചനയും ആസൂത്രണത്തിലെ 'വട്ടും' തുറന്നുപറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കാണ്. ഇതിനെ പിന്തുണച്ചത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനുമാണ്. ഇവരുമായി ഭിന്നതയുണ്ടെന്നത് മനസ്സിൽവച്ചാൽമതിയെന്ന് മാധ്യമങ്ങളോട് ഉന്നയിക്കുമ്പോഴും ഇവർക്കുള്ള ഉത്തരമാണ് മുഖ്യമന്ത്രി നൽകിയത്.
പരിശോധന സ്വാഭാവികമായ ഒന്നായാണ് തുടക്കത്തിൽ മാധ്യമങ്ങളും കണ്ടത്. നിയമം വ്യാഖ്യാനിക്കാൻ നിയമവകുപ്പിന്റെ പണിയല്ല വിജിലൻസിന്റേതെന്നും നിയമംപോലും വ്യവസ്ഥചെയ്യാത്ത കാര്യമാണ് വിജിലൻസ് കെ.എസ്.എഫ്.ഇ.യുടെ കാര്യത്തിൽ 'കണ്ടെത്തി'യിട്ടുള്ളതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ സർക്കാരിനെ വളഞ്ഞിട്ട് പിടിക്കാൻ നോക്കുന്ന ഘട്ടത്തിൽ കെ.എസ്.എഫ്.ഇ. ചിട്ടികളിൽ കള്ളപ്പണ ഇടപാട് ആരോപിച്ചതോടെയാണ് ആനത്തലവട്ടം പരസ്യനിലപാട് എടുത്തത്. റെയ്ഡിന്റെ പിന്നണിയിലെ വസ്തുതകൾ വിശദീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് ഐസക് ഉയർത്തിയ ഗൂഢാലോചനവാദം മുഖവിലയ്ക്കെടുത്താണ്. രണ്ടുവർഷത്തെ വിജിലൻസ് പരിശോധനയുടെ എണ്ണവും സ്വഭാവവും വിശദീകരിച്ചാണ് മുഖ്യമന്ത്രി ഇതിന് മറുപടിനൽകുന്നത്.
എന്നാൽ, 30 ലക്ഷം ഇടപാടുകാരുള്ള ഒരുധനകാര്യ സ്ഥാപനത്തിലെ റെയ്ഡ്, നികുതിവെട്ടിപ്പും ഹൈവേ പൊലീസിന്റെ കൈക്കൂലിയും പരിശോധിക്കുന്നതുമായി മുഖ്യമന്ത്രി സമാന്യവത്കരിച്ചതിൽ ധനവകുപ്പിന് അതൃപ്തിയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍