നിപ്പയേയും കോവിഡിനേയും മുന്നിൽ നിന്ന് പ്രതിരോധിച്ച ശൈലജ: മാപ്പു പറഞ്ഞ് ശബരിമലയിലെ ഭക്ത വികാരം തണുപ്പിച്ച കടകംപള്ളി; ലോഡ് ഷെഡിങ് ഇല്ലാതെ പ്രകാശം പരത്തിയ മണിയാശാൻ; ധനകാര്യത്തെ നോക്കാൻ ഐസക്കുമില്ല; പാലം പണിയാൻ സുധാകരനും; ക്യാപ്ടൻ പിണറായിയും കോടിയേരിയും ചേർന്ന് സിപിഎമ്മിലെ പുതിയ ടീമിനെ നിശ്ചയിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ആദ്യ എഡിഷനിൽ ഏറെ തിളങ്ങിയത് ആരോഗ്യവും പൊതുമരാമത്തും ആയിരുന്നു. പ്രളയത്തേയും കോവിഡിനേയും കിഫ്ബിയിലൂടെ നേരിട്ട ധനകാര്യവും ചർച്ചകളിൽ നിറഞ്ഞു. ലോഡ് ഷെഡിങ് ഇല്ലാതെ കേരളത്തെ നോക്കിയത് എംഎം മണിയായെന്ന വൈദ്യുതി മന്ത്രിയായിരുന്നു. ആരോഗ്യത്തെ നോക്കിയ ശൈലജ ടീച്ചറിനും പൊതുമാരമത്തിൽ ചടുലമായി ഇടപെട്ട കെസുധാകരനും ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനുമൊപ്പം മണിയാശാനും പുറത്ത്. ഐസക്കും സുധാകരനും സ്ഥാനാർത്ഥിയാകാതെ വെട്ടിനിരത്തപ്പെട്ടങ്കിൽ മന്ത്രി പദം നൽകാതെ ശൈലജയേയും ഒഴിവാക്കി. പിണറായി നേരിട്ട ഏറ്റവും വലിയ വെല്ലുവളി ശബരിമലയായിരുന്നു. ദേവസ്വം മന്ത്രിയെന്ന നിലയിൽ മാപ്പു പറഞ്ഞും ക്ഷേത്രത്തിൽ ദർശനം നടത്തിയും ഭക്തരെ വീണ്ടും ഇടതുപക്ഷത്തേക്ക് അടുപ്പിച്ചത് കടകംപള്ളി സുരേന്ദ്രനായിരുന്നു. ഈ നയതന്ത്ര മികവും ഇനി പിണറായിക്കില്ല.
ആരോഗ്യവും ധനവുകുപ്പും ദേവസ്വവും ആരു ഭരിക്കുമെന്നതാണ് ഇനി അറിയേണ്ടത്. ധനവകുപ്പിലേക്ക് ബാലഗോപാലോ പി രാജീവോ എത്തുമെന്ന് കരുതുന്നവരുണ്ട്. ആരോഗ്യ വകുപ്പിനെ ജനങ്ങളോട് ചേർത്ത് നിർത്തിയ ശൈലജ ടീച്ചറിന്റെ പകരക്കാരിയേയോ പകരക്കാരനേയോ കരുതലോടെ കണ്ടെത്തേണ്ടതുണ്ട്. വീണാ ജോർജ് എന്ന വനിതയെ തന്നെ ഇതിന് നിയോഗിക്കുമോ എന്ന ചോദ്യവും സജീവം. വിദ്യാഭ്യാസത്തിന്റെ അമരത്ത് ആർ ബിന്ദു എത്തുമെന്ന് കരുതുന്നവരുമുണ്ട്. ദേവസ്വം ശിവൻകുട്ടിക്ക് നൽകുമെന്നും പൊതു വിലയിരുത്തലുണ്ട്. എന്നാൽ ഇതെല്ലാം തീരുമാനിക്കുക മുഖ്യമന്ത്രി പിണറായി വിജയനാകും. അല്ലാതെ മറ്റാർക്കും ഇതിലൊരു പങ്കുമില്ലെന്നതാണ് വസ്തുത. ശൈലജ ടീച്ചറിനെ വീണ്ടും മന്ത്രിയായി കാണാൻ പോളിറ്റ് ബ്യൂറോയ്ക്ക് ആഗ്രമുണ്ടായിരുന്നു. പക്ഷേ ടീം ക്യാപ്ടൻ വഴങ്ങിയില്ല.
സിപിഎം സെക്രട്ടറിയാണെങ്കിലും അവധിയിലാണ് കോടിയേരി ബാലകൃഷ്ണൻ. എന്നാലും കോടിയേരിയുമായി മാത്രമാണ് പിണറായിയുടെ ആശയ വിനിമയങ്ങൾ. ഘടകക്ഷികളുമായുള്ള ചർച്ചയ്ക്കും മുന്നിൽ നിന്നത് കോടിയേരിയായിരുന്നു. ശൈലജയെ മന്ത്രിയാക്കുന്നില്ലെന്ന തീരുമാനം പോലും ഇവർക്കിടയിൽ രഹസ്യമായിരുന്നു. പല സംസ്ഥാന സമിതി അംഗങ്ങളും ഞെട്ടലോടെയാണ് തീരുമാനം കേട്ടത്. 99 സീറ്റിന്റെ കരുത്തുമായി അധികാരത്തിൽ എത്തിയ പിണറായിയെ എതിർക്കാൻ പാർട്ടിയിൽ ആർക്കും കഴിയില്ല. അതുകൊണ്ട് തന്നെ പറയുന്നതെല്ലാം നിശബ്ദം അംഗീകരിക്കാനേ നേതാക്കൾക്കും കഴിയുന്നുള്ളൂ. ഐസക്കും സുധാകരനും ശൈലജയുമെല്ലാം ഈ വാക്കുകൾ കേട്ട് പ്രവർത്തിക്കേണ്ടി വരും.
പാർട്ടി സമ്മേളനങ്ങൾ ഇനി അടുത്തു വരും. ഇതിലും പിണറായിയുടെ ആധിപത്യമാകും. കണ്ണൂരിൽ പിജെ ആർമിയെ വെട്ടി നിരത്തും. എല്ലാ അർത്ഥത്തിലും പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കും. അടുത്ത തവണ പിണറായി മത്സരിക്കില്ല. പകരം കോടിയേരിയെ ഉയർത്തിക്കാട്ടാനാണ് താൽപ്പര്യം. അതുകൂടി മുന്നിൽ കണ്ടാണ് ശൈലജ ടീച്ചറിനെ മന്ത്രിപദത്തിൽ നിന്ന് പോലും മാറ്റുന്നത്. അടുത്ത തവണ ശൈലജയ്ക്ക് മത്സരിക്കാൻ സീറ്റ് പോലും കൊടുക്കേണ്ടതില്ല. കാരണം അവർ എംഎൽഎ എന്ന നിലയിൽ രണ്ട് ടേം പൂർത്തിയാക്കി കഴിയും അപ്പോൾ. അങ്ങനെ വളരെ ആലോചിച്ചുറപ്പിച്ചാണ് പിണറായിയുടെ ഓരോ നീക്കവും. ഷംസീറിനെ വെട്ടി മകളുടെ ഭർത്താവ് കൂടിയായ മുഹമ്മദ് റിയാസിന് അവസരം നൽകിയതും ഭാവിയിലെ സിപിഎം നേതാവ് ആരെന്ന പ്രഖ്യാപിക്കൽ കൂടിയാണ്.
മന്ത്രിസ്ഥാനത്തു നിന്ന് ശൈലജയെ മാറ്റുമ്പോൾ സ്പീക്കറെങ്കിലും ആക്കുമെന്ന് പ്രതീക്ഷിച്ചവരുണ്ട്. എന്നാൽ ഒരു പദവിയും ശൈലജയ്ക്ക് കൊടുത്തില്ല. ഇതാണ് ഏവരേയും ഞെട്ടിക്കുന്നത്. മന്ത്രിസഭയിലേക്ക് പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ ശൈലജയെ സ്പീക്കറായെങ്കിലും ആദരിക്കാമെന്ന് കരുതുന്നവരുണ്ട്. എംബി രാജേഷിനെ ഒഴിവാക്കി മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാൻ പിണറായി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് എംബി രാജേഷിന് സ്പീക്കർ പദം കൊടുത്തത്. ഇതോടെ ആർ ബിന്ദുവിനും മന്ത്രിപദത്തിൽ എത്താനായി. ഇതിന് വേണ്ടിയാണ് ശൈലജയെ പൂർണ്ണമായും ഒഴിവാക്കിയത്. ശൈലജയെ വെട്ടി നിരത്തുമെന്ന കണ്ണൂരിലെ ചില നേതാക്കളുടെ പ്രഖ്യാപനവും ഇതോടെ ശരിയായി. അതുകൊണ്ട് തന്നെ ആരോഗ്യത്തെ ഇനി കരുതലോടെ നോക്കേണ്ടതുമുണ്ട്.
ധനകാര്യവും പൊതുമരാമത്തും ഇതുപോലെ പ്രധാനമാണ്. വിദ്യാഭ്യാസം ബിന്ദുവിന് നൽകുമ്പോൾ പൊതുമരാമത്ത് കേരളാ കോൺഗ്രസിന് നൽകും. ദേവസ്വവും പ്രധാനമാണ്. ശബരിമലയിൽ അടക്കം സുപ്രീംകോടതിയിലെ നിയമ പോരാട്ടങ്ങൾ നടക്കുകയാണ്. ഇവിടെ ഭക്തരെ പിണക്കാൻ ഇനി സിപിഎം ശ്രമിക്കില്ലെന്നാണ് സൂചന. അതുകൊണ്ടു തന്നെ ഭക്തരുടെ ഭാഗത്ത് നിന്ന് കടകംപള്ളി നടത്തിയതു പോലുള്ള ഇടപെടലുകൾ അനിവാര്യമാണ്. ഈ വകുപ്പ് ശിവൻകുട്ടിയിൽ സുരക്ഷിതമാകുമെന്ന് കരുതുന്നവരുണ്ട്. ഇതിന് സമാനമാണ് ധനകാര്യവും. കിഫ്ബിയിലാണ് കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റിന്റെ പോക്ക്. തോമസ് ഐസക്കിന്റെ നിരീക്ഷണമായിരുന്നു ആപത്തില്ലാതെ കേരളത്തിന്റെ ധനസ്ഥിതിയെ മുമ്പോട്ട് കൊണ്ടു പോയത്. ദുരന്തങ്ങളുടെ കാലത്ത് ഇതും രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് വലിയ വെല്ലുവിളിയാണ്.
ശൈലജ പാർട്ടി വിപ്പായി പ്രവർത്തിക്കും. സിപിഎമ്മിന്റെ ആദ്യ മന്ത്രിസഭയ്ക്കുശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുന്നത്. തീരുമാനം ഐകകണ്ഠ്യേന ആയിരുന്നെന്ന് നേതാക്കൾ പറഞ്ഞു. പി.എ.മുഹമ്മദ് റിയാസും, വി.ശിവൻകുട്ടി, സജി ചെറിയാൻ, കെ.എൻ.ബാലഗോപാൽ, വി.അബ്ദുറഹ്മാൻ, കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, വീണാ ജോർജ്, വി.എൻ.വാസവൻ, പി.രാജീവ്, എം വിഗോവിന്ദൻ മന്ത്രിമാരാകും. കെ.രാധാകൃഷ്ണൻ മുൻപ് സ്പീക്കറും മന്ത്രിയുമായിരുന്നു. തിരഞ്ഞെടുപ്പിൽ പ്രമുഖരെ ഒഴിവാക്കിയതുപോലെ മന്ത്രിസഭയിലും പുതുമുഖങ്ങൾ മതിയെന്ന തീരുമാനത്തിലേക്കു പാർട്ടി എത്തി. പുതിയ നേതൃനിരയെ വളർത്തിയെടുക്കുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പുതിയ നേതൃനിരയെന്ന കാഴ്ചപ്പാട് ആദ്യം പിണറായി വിജയനാണ് പാർട്ടി വേദികളിൽ അവതരിപ്പിച്ചതെങ്കിലും കേന്ദ്രനേതൃത്വത്തിന്റെയും കേരളത്തിലെ മുതിർന്ന നേതാക്കളുടെയും പിന്തുണ ആർജിക്കാനായി. തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ ഒഴിവാക്കിയെങ്കിലും തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായത് ആത്മവിശ്വാസം വർധിപ്പിച്ചു. അതോടെ എം.എം.മണി, ടി.പി.രാമകൃഷ്ണൻ, എ.സി.മൊയ്തീൻ, കെ.കെ.ശൈലജ, കടകംപള്ളി എന്നിവർ ഒഴിവാക്കപ്പെട്ടു.
സിപിഎം മന്ത്രിമാരും ജില്ലയും:
തിരുവനന്തപുരം- മന്ത്രിസഭയിലേക്ക് തിരുവനന്തപുരം ജില്ലയുടെ പ്രതിനിധിയായി വി.ശിവൻകുട്ടിയെയാണ് പാർട്ടി തിരഞ്ഞെടുത്തത്. നേമത്ത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. തിരുനന്തപുരം കോർപറേഷന്റെ മുൻ മേയറായിരുന്നു.
കൊല്ലം: കൊട്ടാരക്കര എംഎൽഎ കെ.എൻ.ബാലഗോപാൽ. മുൻപ് വി എസ്.മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. മുൻ രാജ്യസഭാ അംഗമാണ്.
പത്തനംതിട്ട: ആറന്മുള എംഎൽഎ വീണാ ജോർജ്. മുൻപ് മാധ്യമപ്രവർത്തകയായിരുന്നു.
കോട്ടയം: ഏറ്റുമാനൂർ എംഎൽഎ വി.എൻ.വാസവൻ. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു.
ആലപ്പുഴ: ചെങ്ങന്നൂർ എംഎൽഎയാണ് സജി ചെറിയാൻ. ചെങ്ങന്നൂർ സീറ്റ് ഉപതിരഞ്ഞെടുപ്പിലൂടെ തിരിച്ചു പിടിച്ചത് സജി ചെറിയാനാണ്. സംസ്ഥാന കമ്മിറ്റി അംഗം. മുൻ ജില്ലാ സെക്രട്ടറി.
എറണാകുളം: കളമശേരി എംഎൽഎയായ പി.രാജീവ് മുൻ രാജ്യസഭാംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.
തൃശൂർ: കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു ബിന്ദുവിന്റേത് ആദ്യ മത്സരമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്. സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയാണ്. കെ.രാധാകൃഷ്ണൻ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. മുൻ നിയമസഭാ സ്പീക്കറാണ്.
മലപ്പുറം: താനൂരിൽ എൽഡിഎഫ് സ്വതന്ത്രനായ വി.അബ്ദുറഹ്മാൻ രണ്ടാം തവണയാണ് എംഎൽഎയാകുന്നത്. മുൻപ് തിരൂർ നിയമസഭ വൈസ് ചെയർമാനായിരുന്നു.
കോഴിക്കോട്: മുഹമ്മദ് റിയാസ്- ബേപ്പൂർ എംഎൽഎ. ആദ്യജയം. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്. സിപിഎം സംസ്ഥാന സമിതി അംഗം.
കണ്ണൂർ: എം വിഗോവിന്ദൻ- മൂന്നാം ജയം. നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം. മുൻപ് കണ്ണൂർ, തൃശൂർ, എറണാകുളം ജില്ലാ സെക്രട്ടറിയായും ദേശാഭിമാനി പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.
പാലക്കാട്: എം.ബി.രാജേഷ് (സ്പീക്കർ) തൃത്താല എംഎൽഎ. 2 തവണ പാലക്കാട് എംപിയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്