ഇടതും വലതും അടുപ്പിക്കാതെ വന്നപ്പോൾ പൂഴിക്കടകനുമായി പിസി ജോർജ് രംഗത്ത്; താൻ മത്സരിക്കുമെന്നും 1.75ലക്ഷം ഭൂരിപക്ഷം നേടുമെന്നും പറയുന്നത് യുഡിഎഫിനെ സമ്മർദ്ദത്തിലാക്കാൻ; പിസി ജോർജ് 50,000 വോട്ടുവരെ പിടിച്ചാൽ പരാജയം ഉറപ്പായതോടെ യുഡിഎഫ് പ്രവേശനത്തിന് വാതിൽ തുറക്കുമെന്ന് പ്രതീക്ഷ; മത്സരിക്കാൻ ഇപ്പോഴും തീരുമാനിക്കാതെ പിസി ജോർജ് മത്സരിക്കുമെന്ന് പറയുന്നതിന്റെ കാരണം എന്ത്?
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: പത്തനംതിട്ടയിൽ യുഡിഎഫ് വലിയ പ്രതിസന്ധിയിലാണ്. ഇടതിനമുണ്ട് ഭയം. പിസി ജോർജാണ് ഇരുവരുടേയും ഉറക്കം കളയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പിസി ജോർജ് മത്സരിച്ചാൽ എന്ത് സംഭവിക്കുമെന്ന് ആർക്കും പിടിയില്ല. പൂഞ്ഞാറിലെ എംഎൽഎയ്ക്ക് അവിടെ നല്ല സ്വാധീനമുണ്ട്. റാന്നിയിലെ ക്രൈസ്തവ-മുസ്ലിം വോട്ടുകളേടും സ്വാധീനിക്കാൻ കഴിയും. ഇത് യുഡിഎഫിന്റെ പരമ്പാരഗത വോട്ട് ബാങ്കുകളെയാകും ബാധിക്കുക. ഇതിനൊപ്പം റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. ഇവിടേയും വോട്ടിൽ വിള്ളലുണ്ടാക്കാൻ പിസിക്കായാൽ അത് ഇടതിനും തിരിച്ചടിയാകും. എന്നാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് പറയുന്ന പിസി ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന. മുന്നണികളെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമാണ് പിസിയുടെ മത്സര പ്രഖ്യാപനം.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാവുകയാണ് പിസിയുടെ ലക്ഷ്യം. യുഡിഎഫിനോടാണ് കൂടുതൽ താൽപ്പര്യം. യുഡിഎഫിൽ എത്തുകയെന്ന ലക്ഷ്യത്തോടെ ഡൽഹിയിലും പിസി പോയി. രാഹുൽ ഗാന്ധിയേയും കണ്ടു. എന്നാൽ കേരളാ കോൺഗ്രസ് മാണി വിഭാഗം അതിന് പാരവച്ചു. ഇതോടെയാണ് പിസിയുടെ മുന്നണി പ്രവേശന വഴി അടഞ്ഞത്. പിജെ ജോസഫുമായി ചേർന്ന് ചില നീക്കങ്ങൾ നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഇടതുപക്ഷത്തിനും പിസിയോട് താൽപ്പര്യക്കുറവുണ്ട്. അഞ്ച് കൊല്ലമുമ്പ് തദ്ദേശ തെരഞ്ഞെടുപ്പിൽ പിസിയുമായി ഇടതുപക്ഷം നീക്കുപോക്കുണ്ടാക്കി. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അടുപ്പിച്ചില്ല. ഇതിന് പൂഞ്ഞാറിൽ ഇടതുപക്ഷത്തെ തകർത്താണ് പിസി മറുപടി നൽകിയത്. കേരള രാഷ്ട്രീയത്തിൽ വീണ്ടും ജനപക്ഷത്തിന് ചർച്ചയാകാൻ ലോക്സഭയിൽ കരുത്ത് കാട്ടണം. ഇതിന് വേണ്ടിയാണ് പത്തനംതിട്ടയിൽ പിസി മത്സരിക്കാനുള്ള സാധ്യത തേടുന്നത്. പത്തനംതിട്ടയിൽ 50,000കൂടുതൽ വോട്ടുകൾ പിസി ജോർജ് പിടിച്ചാൽ തോൽവി ഉറപ്പാണെന്ന് കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്.
പൂഞ്ഞാറിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പിസി ജോർജ് 63,621 വോട്ടാണ് നേടിയത്. 27821 വോട്ടിനായിരുന്നു ജയം. ഈ വോട്ടുകളുടെ കരുത്താണ് പിസിയെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. പൂഞ്ഞാറിൽ പരമാവധി വോട്ട് നേടുകയാണ് ലക്ഷ്യം. പൂഞ്ഞാറിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിനൊപ്പം റാന്നിയിലും കാഞ്ഞിരപ്പള്ളിയിലും നേട്ടമുണ്ടാക്കുകയാണ് പിസിയുടെ പദ്ധതി. എന്നാൽ വോട്ട് കുറഞ്ഞാൽ നാണക്കേടുമാകും. ഈ സാഹചര്യത്തിലാണ് മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം പിസി എടുക്കാത്തത്. പത്തനംതിട്ടയിൽ ഇടത്-വലത് മുന്നണികളോട് ഏറ്റുമുട്ടി ജയിക്കാമെന്ന പ്രതീക്ഷ പിസിക്കില്ല. ഈ സാഹചര്യത്തിൽ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. മുന്നണി പ്രവേശനത്തിലേക്ക് കാര്യങ്ങളെത്തിക്കുകയാകും പിസിയുടെ പ്രധാന ഉദ്ദേശം. ഇതിനുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു. കേരളാ കോൺഗ്രസിലെ പിജെ ജോസഫും പിസിയെ പിന്തുണയ്ക്കും. അതുകൊണ്ട് തന്നെ വലതു മുന്നണിയിൽ എത്താനുള്ള കരുക്കളാണ് പിസി നീക്കുന്നത്.
ഇടതും വലതും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ പിസി മത്സരത്തിന് ഇറങ്ങും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പിസി പറയുന്നത്. ശബരിമല വിഷയം മുൻനിർത്തി തന്നെ പ്രചാരണം നടത്തും. ആരുടെ വോട്ടും സ്വീകരിക്കും. പത്തനംതിട്ട ശബരിമല അയ്യപ്പന്റെ സ്ഥലമാണ്. അവിടെ അയ്യപ്പ വിശ്വാസികളെ പിന്തുണയ്ക്കുന്നവരും അവർക്കൊപ്പം നിൽക്കുന്നവരും വിജയിക്കണമെന്നും പി.സി.ജോർജ് പറഞ്ഞു. എന്നാൽ ശബരിമല ചർച്ചയാക്കാൻ ബിജെപി കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ അയ്യപ്പവിശ്വാസികളുടെ വോട്ടും കൃത്യമായി ഭിന്നിക്കും. യുഡിഎഫ് മുന്നണിയിലെടുക്കാൻ അഭ്യർത്ഥിച്ചുള്ള കത്ത് ജനുവരി 12ന് നൽകിയിരുന്നതാണ്. ഇനി മറുപടി കാക്കേണ്ട കാര്യമില്ല. കോട്ടയത്തു പി.ജെ.ജോസഫ് മൽസരിച്ചാൽ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ജോസഫ് അല്ലാതെ മറ്റേതെങ്കിലും സ്ഥാനാർത്ഥി വന്നാൽ ജനപക്ഷം സ്ഥാനാർത്ഥിയെ നിർത്തുമെന്നും ജോർജ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജാതിവോട്ടുകൾ മുൻ നിർത്തി എൽഡിഎഫ് വീണ ജോർജ്ജിനെ സ്ഥാനാർത്ഥിയക്കിയപ്പോൾ കോൺഗ്രസ് ഇപ്പോഴും ആലോചനയിലാണ്. പിജെ കുര്യന്റെയടക്കം പല പേരുകൾ പുറത്തു വരുന്നുണ്ട് എങ്കിലും പത്തനംതിട്ടയിൽ ആരാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് ഇതുവരെ തീർച്ചയില്ല. സിറ്റിങ് എംപി ആന്റോ ആന്റണിയും പ്രതീക്ഷയിൽ തന്നെയാണ്. പത്തനംതിട്ടയിൽ ബിജെപി പരിഗണിക്കുന്ന പ്രധാന വ്യക്തി കെ സുരേന്ദ്രനാണ്.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആഴ്ചകളോളം ജയിൽവാസം വരെ അനുഭവിച്ച് സുരേന്ദ്രനാണ് ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യത എന്നത് പരിഗണിച്ചാണ് ഇക്കാര്യത്തിൽ സുരേന്ദ്രന് സാധ്യത കൽപിക്കുന്നത്. തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് അണികളെ തയ്യാറാക്കുന്നതിനും അവരിൽ ആവേശം നിറയ്ക്കുന്നതിനുമായി ബിജെപി നടത്തുന്ന പരിവർത്തൻയാത്രയുടെ തെക്കന്‍മേഖല ജാഥ നയിക്കാൻ കെ.സുരേന്ദ്രനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.
ഇതിനിടെയാണ് പിസിയുടെ മത്സരപ്രഖ്യാപനം. കോട്ടയത്ത് ചേർന്ന ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മത്സരത്തിനിറങ്ങാൻ തീരുമാനിച്ചത്. യുഡിഎഫിന്റെ ശക്തമായ അടിത്തറയുള്ള ജില്ലയാണ് പത്തനംതിട്ട. അതേസമയം, ശബരിമല വിഷയം ഏറ്റവും ശക്തമായ രീതിയിൽ ബാധിച്ചതും, ഒപ്പം ഹൈന്ദവ വോട്ടുകൾ എകീകരിക്കാനുള്ള ശ്രമത്തിൽ ബിജെപി ഏതാണ്ട് വിജയിച്ച ജില്ലയുമാണ് പത്തനംതിട്ട. അതുകൊണ്ട് തന്നെ പിസി മത്സരിച്ചാൽ ജയം ആർക്കാകുമെന്ന് ഒരുറപ്പുമില്ല. യുഡിഎഫ് സാധ്യതകളെയാകും അത് കൂടുതൽ ബാധിക്കുക. അതിനിടെ പിസിയെ മെരുക്കാൻ ബിജെപിയും ശ്രമം തുടങ്ങിയിട്ടുണ്ട്. ഏത് വിധേനയും കേരളത്തിൽ സീറ്റ് നേടുക എന്ന ലക്ഷ്യമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് മധ്യ കേരളത്തിൽ എല്ലാ വിഭാഗങ്ങൾക്കിടയിലും സ്വാധീനമുള്ള സ്ഥാനാർത്ഥിയെ ബിജെപി തിരയുന്നത്. ശബരിമല വിഷയത്തിൽ പി. സി ജോർജ് സ്വീകരിച്ച നിലപാടാണ് ജനപക്ഷത്തിലേക്ക് ബിജെപിയെ അടുപ്പിക്കുന്നത്. കൂടാതെ ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടും പി.സി ജോർജിന് ലഭിക്കുമെന്ന കണക്ക് കൂട്ടലുമുണ്ട്. ദേശീയ നേതൃത്വം ഇക്കാര്യത്തിൽ പച്ചക്കൊടി കാട്ടിയാൽ ജനപക്ഷവുമായി ബിജെപി സംസ്ഥാന നേതൃത്വം ചർച്ച നടത്തും.
എന്നാൽ ബിജെപിക്കൊപ്പം ചേരാൻ ജോർജിന് താൽപ്പര്യക്കുറവുണ്ട്. യുഡിഎഫാണ് നല്ലതെന്നാണ് ജനപക്ഷത്തെ മറ്റ് നേതാക്കളുടേയും നിലപാട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളാണ് പിസിയുടെ ആഗ്രഹം. രണ്ടെണ്ണം കിട്ടിയാൽ പൂഞ്ഞാറിൽ മകൻ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കും. മറ്റേ മണ്ഡലത്തിൽ പിസിയും മത്സരിക്കാനാണ് ആലോചന.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍