ഭാര്യയെ നിർത്തി തോറ്റതിന്റെ നാണക്കേട് ഒഴിവാക്കാനായെങ്കിലും മാണിയുടെ മരണത്തിന്റെ സഹതാപം പോലും നേടാൻ കഴിയാത്തത് ജോസ് കെ മാണിക്ക് തിരിച്ചടിയാകും; ജോസഫിനോട് നേരിട്ടു പാർട്ടിയുടെ അധികാരം പിടിക്കാനുള്ള നീക്കത്തിൽ ജോസിന് ഒരടി പിന്നോട്ടു മാറേണ്ടി വരും; കോൺഗ്രസിന്റെ വഞ്ചനക്കെതിരെയുള്ള വികാരം ശക്തമായാൽ വീണ്ടും കേരളാ കോൺഗ്രസ് - കോൺഗ്രസ് തർക്കം മുറുകും: പാലായിലെ തിരിച്ചടി കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
കോട്ടയം: കേരളാ കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയാണ് പാല. അഞ്ച് പതിറ്റാണ്ട് കാലത്തോളം കെ എം മാണിയെന്ന അതികായൻ കൈവശം വെച്ചിരുന്ന പാല മണ്ഡലം കൈവിട്ടത് ജോസ് കെ മാണി വിഭാഗത്തിനേറ്റ കനത്ത തിരിച്ചടിയാണ്. പി ജെ ജോസഫിനെ ഒതുക്കാൻ വേണ്ടി സ്വന്തം നിലയിലാണ് ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ പി ജെ ജോസഫ് വിഭാഗത്തിന് എതിർപ്പുമുണ്ടായിരുന്നു. എന്നാൽ, ജോസഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ഘട്ടത്തിൽ പോലും ജോസഫിന് കൂക്കൽ കേൾക്കണ്ടി വന്നു. ഇതെല്ലാം ജോസഫ് വിഭാഗത്തെ പ്രകോപിപ്പിച്ചു. അവസാനം ഫലം വരുമ്പോൾ അത് ഷോക്കാകുന്നത് ജോസ് കെ മാണിക്കും. ഇനി കേരളാ കോൺഗ്രസിന്റെ നേതാവാകാനുള്ള ജോസ് കെ മാണിയുടെ നീക്കത്തിന് പുതിയ പ്രതിസന്ധികൾ ഉയരും.
പാലായിൽ നിഷാ ജോസ് കെ മാണിയെ മത്സരിപ്പിക്കുന്നത് കേരളാ കോൺഗ്രസ് ആലോചിച്ചിരുന്നു. ജോസ് കെ മാണിയുടെ ഭാര്യയ്ക്കായി പലവിധ സമ്മർദ്ദം ഉയർന്നു. രാജ്യസഭാ സ്ഥാനം രാജിവച്ച് ജോസ് കെ മാണി മത്സരിക്കുന്നത് പോലും ആലോചിച്ചു. ഇതെല്ലാം പൊളിച്ചത് കോൺഗ്രസിന്റെ നീക്കമായിരുന്നു. ഇതെല്ലാം ജോസ് കെ മാണിയെ ഒരു പരിധി വരെ രക്ഷിച്ചു. ഭാര്യയെ നിർത്തി തോൽപ്പിച്ചതിന്റെ നാണക്കേട് ജോസ് കെ മാണിക്കൊഴിവായി. എന്നാൽ മാണിയുടെ മരണത്തിന്റെ സഹതാപം പോലും ജോസ് ടോമിന് ലഭിച്ചില്ല. സ്ഥാനാർത്ഥിയാകുമെന്ന് കരുതിയ പലരും കേരളാ കോൺഗ്രസിലുണ്ട്. ഇവരെ സ്ഥാനാർത്ഥിയാക്കിയാൽ അത് പിജെ ജോസഫ് നേട്ടമായി അവകാശപ്പെടുമെന്ന് ജോസ് കെ മാണി കരുതി. അങ്ങനെയാണ് ജോസ് ടോമിലേക്ക് കാര്യങ്ങളെത്തിയത്. എന്തുവന്നാലും പാലായിൽ കേരളാ കോൺഗ്രസ് ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം.
രണ്ടില ചിഹ്നം നൽകാതെ ആദ്യം ജോസ് കെ മാണിക്ക് തിരിച്ചടി കൊടുത്ത ജോസഫ് തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും വിവാദ പ്രസ്താവന നടത്തിയതോടെ സർക്കാറിനെതിരായ വിഷയങ്ങളൊന്നും മണ്ഡലത്തിൽ ചർച്ചയായില്ല. പകരം നിറഞ്ഞതാകട്ടെ കേരളാ കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളുമായി. നിഷയെ സ്ഥാനാർത്ഥി ആക്കണം എന്ന ആഗ്രഹം ജോസ് കെ മാണി വിഭാഗത്തിന് ഉണ്ടായിരുന്നു. എന്നാൽ, ഇവിടെയും ജോസഫിന്റെ എതിർപ്പാണ് പ്രശ്നമായി മാറിയത്. ഇതോടെ ജോസ് ടോമിനെ സ്ഥാനാർത്ഥി ആക്കുകയായിരുന്നു ജോസ് കെ മാണി. എന്തായാലും നിഷയെ നിർത്തിയാൽ ഇതിലും വലിയ തോൽവി നേരിടേണ്ട ഘട്ടം വരുമായിരുന്നു. ആ നാണക്കേട് ഒഴിവാക്കാൻ സാധിച്ചു എന്നതു മാത്രമാണ് ഏക ആശ്വാസം. മാണിയുടെ മരണത്തിന്റെ സഹതാപം പോലും വോട്ടാക്കി മാറ്റാൻ സാധിച്ചില്ലെന്നത് ജോസ് കെ മാണിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകും.
കേരളാ കോൺഗ്രസിലെ നേതാവ് താനാണെന്ന് പിജെ ജോസഫും വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണിയും പറയുന്നു. വിഷയം കോടതിയുടെ മുന്നിലുമാണ്. ഭൂരിപക്ഷ പാർട്ടി അണികളേയും കൂടെ നിർത്തിയാണ് പിജെ ജോസഫിനെ നേരിടാൻ ജോസ് കെ മാണി കരുക്കൾ നീക്കിയത്. എന്നാൽ പാലായിലെ തോൽവിയോടെ കൂടുതൽ പേർ ജോസഫിനൊപ്പം അണിചേരാൻ സാധ്യതയുണ്ട്. ഉപതിരഞ്ഞെടുപ്പിൽ തങ്ങളുടെ ശക്തിദുർഗമായ പാലായിൽ കേരള കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുന്നതായുള്ള വാർത്തകൾക്കു പിന്നാലെ പാർട്ടിയിൽ വാക്പോരും പഴിചാരലുകളും രൂക്ഷമായി. ജോസ് കെ. മാണി വിഭാഗത്തിന്റെ വോട്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് ലഭിച്ചതെന്ന് പി. ജെ ജോസഫ് ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസിൽ ഉടലെടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പി.ജെ ജോസഫിന്റെ പ്രതികരണം. ഇത് വരും ദിനങ്ങളിൽ ജോസ് കെ മാണിക്കെതിരെ പ്രചരണത്തിന് ഉപയോഗിക്കും.
പാലായിൽ മത്സരിക്കാൻ ജോസ് കെ മാണിയും ആഗ്രഹിച്ചിരുന്നു. എന്നാൽ രാജ്യസഭാ സീറ്റ് നഷ്ടമാകുമെന്ന് പറഞ്ഞ് കോൺഗ്രസാണ് ഇതിനെ തടഞ്ഞത്. പിജെ ജോസഫിന് വേണ്ടിയുള്ള നീക്കമായിരുന്നു ഇത്. അതുകൊണ്ട് തന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ മാണി മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ജോസ് ടോം ജയിച്ചാൽ അതിന് കഴിയാതെ വരും. അതുകൊണ്ട് തന്നെ ജോസ് കെ മാണിയാണ് പാലായിലെ തോൽവിക്ക് കാരണമെന്ന് വരുത്താൻ ജോസഫ് ശ്രമിക്കും. എങ്കിലും ഈ വാദം പൊതു സമൂഹത്തിൽ നിലനിൽക്കില്ല. കോൺഗ്രസും ജോസഫും പാലം വലിച്ചതിന്റെ പ്രതിഫലനമാണ് തോൽവിയിലേക്ക് കാര്യങ്ങളെത്തിച്ചത്. കേരളാ കോൺഗ്രസിനെ കോട്ടയത്ത് അപ്രസക്തമാക്കാൻ നടത്തിയ കള്ളക്കളിയാണ് തോൽവിക്ക് കാരണമെന്ന് ജോസ് കെ മാണി തിരിച്ചറിയുന്നു. പലപ്പോഴും പാലായിൽ മാണിയെ തോൽപ്പിക്കാൻ കോൺഗ്രസിലെ എ വിഭാഗം ശ്രമിച്ചിരുന്നു. അത് മാണിയുടെ വ്യക്തിപ്രഭാവത്തിൽ പൊളിഞ്ഞു. എന്നാൽ മാണി കളമൊഴിഞ്ഞതോടെ കോൺഗ്രസുകാർ കേരളാ കോൺഗ്രസിനെ കോട്ടയത്ത് തകർക്കുകയാണ്.
യുഡിഎഫിന്റെ ശക്തികേന്ദ്രമായ രാമപുരം പഞ്ചായത്തിലടക്കം മാണി സി കാപ്പന് ലഭിച്ചിരിക്കുന്ന വലിയ ലീഡ് കേരള കോൺഗ്രസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. രാമപുരത്ത് ബിജെപി വോട്ടുകൾ എൽഡിഎഫിന് ലഭിച്ചതായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ആരോപിച്ചു. കള്ളൻ കപ്പലിൽത്തന്നെയാണെന്നും ജോസ് ടോം പ്രതികരിച്ചു. ഇത് കേരളാ കോൺഗ്രസിൽ വരാനിരിക്കുന്ന കലാപത്തിന്റെ സൂചനയാണ്. തനിക്ക് കിട്ടിയ ലീഡ് യുഡിഎഫിന്റെ വോട്ടുകളാണ് മാണി സി കാപ്പനും പ്രതികരിച്ചിട്ടുണ്ട്. യുഡിഎഫിലെ ഭിന്നത ഗുണംചെയ്തെന്ന് മാണി സി കാപ്പൻ പറഞ്ഞു. ബിഡിജെഎസിന്റെയും ജോസഫ് വിഭാഗത്തിന്റെയും വോട്ട് തനിക്ക് കിട്ടി. വെള്ളാപ്പള്ളിയുടെ പിന്തുണ എസ്എൻഡിപി വോട്ട് ലഭിക്കാൻ ഇടയാക്കിയെന്നും മാണി സി കാപ്പനും പറയുന്നു. ഫലസൂചനകൾ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ളതാണെന്നും എന്താണ് സംഭവിച്ചതെന്ന് പറയാറായിട്ടില്ലെന്ന് ജോസ് കെ മാണി വിഭാഗവും വിലയിരുത്തുന്നു. ഏതായാലും ഇനി കരുതലോടെയാണ് ജോസ് കെ മാണി മുന്നോട്ട് പോകുക.
മാണിയെ അല്ലാതെ പാലാക്കാർ ഇതുവരെ ഇവിടെ നിന്ന് ജയിപ്പിച്ചിട്ടില്ല. മുമ്പ് കെ എം മാണി. ഇപ്പോൾ മാണി സി കാപ്പനും. വിവാദങ്ങൾ പലത് വന്നുപോയി. രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞുവീശി. പക്ഷേ പാലായുടെ മനസ്സ് മാണിക്കൊപ്പം അടിയുറച്ച് നിന്നു. ഈ മനസ്സാണ് ഇപ്പോൾ മാണി സി കാപ്പന് അനുകൂലമാകുന്നത്. ബാർകോഴ വിവാദം അലയടിച്ചിട്ടും 2016 ലും മാണിസാർ ജയിച്ചു. ഒരു മണ്ഡലം രൂപീകരിച്ച നാൾ മുതൽ അവിടെ മത്സരിക്കുക, എല്ലാ തിരഞ്ഞെടുപ്പും വിജയിച്ച് എംഎൽഎയായി മണ്ഡലത്തെ പ്രതിനിധീകരിക്കുക. ഒരുപക്ഷേ മറ്റൊരു ജനപ്രതിനിധിക്കും അവകാശപ്പെടാനില്ലാത്ത അസൂയാവഹമായ റെക്കോഡ് മണിക്ക് സ്വന്തം. കേരളമാകെ ഇടതുകാറ്റ് ആഞ്ഞു വീശിയിട്ടും പാലായിൽ മാണി കുലുങ്ങിയില്ല. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് മാണിയെ മുന്നിൽ നിർത്തി അനായാസം ജയിക്കാമെന്ന് ജോസ് കെ മാണിയും കരുതി. ഇതാണ് തകരുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയെ തോൽപ്പിക്കാൻ ഇടതു പക്ഷം സകല അടവും പയറ്റി. കെ. ബാബുവും മാണിയും ബാർ കോഴയിൽ കുടുങ്ങിയ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മാണി തോൽക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരിൽ പലരും വിധിയെഴുതി. എന്നിട്ടും പാലാ മാണിയെ കൈവിട്ടില്ല. കെ.എം.മാണി എന്നാൽ പാലായാണ് എന്ന് അരക്കിട്ടുറപ്പിച്ചതായിരുന്നു ആ തിരഞ്ഞെടുപ്പ് ഫലം.
1965 ലാണ് ആദ്യമായി കെഎം മാണി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോൺഗ്രസിന് 36ഉം കേരള കോൺഗ്രസിന് 23ഉം സീറ്റ് ലഭിച്ച തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ നിയമസഭ സമ്മേളിച്ചില്ല. 1967 ലെ തിരഞ്ഞെടുപ്പിലും കെ.എം. മാണി പാലായിൽ സ്ഥാനാർത്ഥിയായി. 1975 ൽ പാലായ്ക്ക് ആദ്യമായി മന്ത്രിയെ സമ്മാനിച്ചുകൊണ്ട് അദ്ദേഹം മന്ത്രി പദത്തിലെത്തി. പിന്നെ മാണി പാലായിലെ മാണിക്യമായി. മുക്കിലും മൂലയിലും റോഡുകളെത്തിച്ചു. പാലാക്കാരുടെ കണ്ണിലുണ്ണിയായി. പാലായുടെ എംഎൽഎയായി തന്നെ അദ്ദേഹം യാത്രയായി. ഇതോടെ പാലാ അനാഥവുമായി. ഈ വിടവാണ് ജോസ് കെ മാണിയെ പോലും ഞെട്ടിച്ച് മാണി സി കാപ്പനെ വിജയിപ്പിച്ച് പാലാക്കാർ നികത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്