ഭരണത്തിലും തുടരുന്ന 'സെക്രട്ടറി' സ്വഭാവം പിണറായിക്ക് വിനയാകുമോ? പൊതുവികാരം മാനിക്കാതെ സ്വന്തം പിടിവാശികൾ വിജയിപ്പിക്കാനുള്ള ശ്രമം ഉലയ്ക്കുന്നത് പാർട്ടിയുടെ അടിത്തറ; ഒരു വർഷം തികയുന്ന എൽഡിഎഫ് സർക്കാറിന്റെ പ്രവർത്തനത്തിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; ഇതുവരെ സംരക്ഷിച്ച കാരാട്ടും കൈവിടുന്നു
ബി രഘുരാജ്
തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ അഴിമതി ഭരണത്തിൽ മനം മടുത്ത കേരള ജനതയാണ് എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യവുമായി എത്തിയ എൽഡിഎഫിനെ അധികാരത്തിൽ കയറ്റിയത്. പിണറായി വിജയനെന്ന കാർക്കശ്യക്കാരൻ മുഖ്യമന്ത്രിയാകുമ്പോൾ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാൽ ഭരണത്തിൽ കയറി ഒരു വർഷം തികയും മുമ്പ് പ്രതീക്ഷയോടെ ഇടതിനെ അധികാരത്തിലേറ്റിയ ജനത കടുത്ത നിരാശയിലാണ്. രണ്ട് മന്ത്രിമാരുടെ രാജിയും പൊലീസ് വകുപ്പിനെതിരെ ഉയർന്ന ആരോപണങ്ങളും ഉദ്യോഗസ്ഥ തലത്തിലെ ചേരിപ്പോരും കൂടിയായപ്പോൾ പ്രതിപക്ഷത്തിന് വെറുതേ വടികൊടുക്കുന്ന അവസ്ഥയായി. നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം കൂടിയായപ്പോൾ ഇടതു അനുഭാവം പുലർത്തുന്ന നല്ലൊരു ശതമാനം ആളുകൾക്കും സർക്കാറിൽ പ്രതീക്ഷ നശിച്ചിരുന്നു. വീഴ്ച്ചകളെ വീഴ്ച്ചകളായി കാണാതെ അതിനെ ന്യായീകരിക്കുന്ന സ്വഭാവം പിണറായി വിജയൻ തുടരുമ്പോൾ തന്നെ വിക്രമാകുന്നത് സർക്കാറിന്റെയും പാർട്ടിയുടെയും മുഖമാണ്. ഏറ്റവും ഒടുവിൽ ജിഷ്ണു വധകേസിൽ മുള്ളുകൊണ്ടു എടുക്കേണ്ട സംഭവം ജെസിബി കൊണ്ട് എടുക്കേണ്ട അവസ്ഥയിൽ എത്തിച്ചതിൽ പ്രധാനമായത് മുഖമന്ത്രിയുടെ പിടിവാശിയായിരുന്നു.
പാർട്ടി സെക്രട്ടറി എന്ന നിലയിൽ കാർക്കശ്യക്കാരനായ പിണറായി മുഖ്യമന്ത്രയായപ്പോഴും ഈ കാർക്കശ്യം തുടരുന്നുണ്ട്. ഇത് ആദ്യം സർക്കാർ ഉദ്യോഗസ്ഥരെ എതിരാക്കി. പിന്നീട് സർക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ച വിധത്തിൽ ഉയർന്നു വന്ന മൂന്ന് സമരങ്ങളിലും വിനയായത് മുഖ്യമന്ത്രിയുടെ കടുംപിടുത്തവും വാശിയുമായിരുന്നു. ഇതിൽ ഒന്നാമത്തെ സംഭവം സ്വാശ്രയ പ്രശ്നത്തിൽ പ്രതിപക്ഷ എംഎൽഎമാർ നിരാഹാരം കിടന്ന വേളയിൽ മുഖ്യമന്ത്രിയുടെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടായിരുന്നു. സ്വാശ്രയ മാനേജ്മെന്റുകൾക്ക് ഫീസ് കൊള്ളക്ക് വഴിയൊരുക്കുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ സമരത്തോട് ചർച്ച പോലും നടത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. വിട്ടുവീഴ്ച്ചക്ക് തയ്യാറായി സ്വാശ്രയ മാനേജ്മെന്റുകൾ രംഗത്തെത്തിയപ്പോൾ അവസാന നിമിഷം ചർച്ചയിൽ നിന്നും കോപാകുലനായി പിന്മാറിയ മുഖ്യമന്ത്രി പ്രതിപക്ഷത്തോട് തോൽക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു.
ഈ പ്രശ്നത്തിന് ശേഷമാണ് തിരുവനന്തപുരം ലോ അക്കാദമിയിൽ സമരം നടന്നത്. ലക്ഷ്മി നായരെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള സമരം സർക്കാർ ഇടപെട്ടിരുന്നെങ്കിൽ തുടക്കത്തിൽ തീരുമായിരുന്നു. എന്നാൽ മുഖ്യമന്ത്രി പോലും പരസ്യമായി ലക്ഷ്മി നായരെ പിന്തുണച്ച് രംഗത്തുവന്നതോടെ കോൺഗ്രസിനേക്കാൾ ഏറെ ബിജെപി ശരിക്കും മുതലെടുത്തു. ഈ വിഷയത്തിലും മുഖ്യമന്ത്രിയുടെ പിടിവാശി വിജയിപ്പിക്കാൻ വേണ്ടി പാർട്ടിയും സർക്കാറും അനാവശ്യമായി പഴി കേൾക്കേണ്ടി വന്നു. ഈ വിഷയത്തിന്റെ പേരിൽ സിപിഐയുമായി സി.പി.എം ഉടക്കേണ്ട അവസ്ഥയും ഉണ്ടായി. സർക്കാറിന് ഏറെ ക്ഷീണമുണ്ടാക്കിയ ലോ അക്കാദമി വിഷയത്തേക്കാൾ ജനരോഷം നേരിട്ട സംഭവമായിരുന്നു ജിഷ്ണു കേസിലെ സർക്കാർ ഇടപെടൽ.
ജിഷ്ണു കേസിൽ സർക്കാറിന് തൊട്ടതെല്ലാം പിഴക്കുകയും ന്യായീകരിക്കാൻ സ്വന്തം അണികൾ പോലും തയ്യാറായില്ല എന്നതുമാണ് എത്രത്തോളം ജനരോഷം ഉണ്ടായിരുന്നു എന്നറിയാൻ. ഒരു ഘട്ടത്തിൽ മുല്ലപ്പൂ വിപ്ലവത്തിന്റെ തുടക്കത്തിന് സമാനമായ സാഹചര്യം പോലും കേരളത്തിൽ നിലനിൽക്കുന്നുണ്ട് എന്ന് ഇടതു സഹയാത്രികനായ സെബാസ്റ്റ്യൻ പോൾ പോലും പറയുകയുണ്ടായി. ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളെയും വിഷയത്തിൽ സമരവുമായി ഡിജിപി ഓഫീസിലേക്ക് എത്തിച്ചത് പോലും സർക്കാർ വീഴ്ച്ചയായി വ്യാഖ്യാനിക്കപ്പെട്ടു. ഡിജിപി ഓഫീസിന് മുമ്പിൽ മഹിജയെ വലിച്ചിഴച്ച സംഭവം കൂടിയായപ്പോൾ ജനവികാരം ശക്തമായി സർക്കാറിന് എതിരായി. ഭരണ വിരുദ്ധ വികാരത്തെ മുതലെടുക്കാൻ പാർട്ടിയിലെ തന്ന ഒരു വിഭാഗം ശ്രമിക്കുന്നുണ്ട് എന്ന് ബോധ്യമാകേണ്ടി വന്നു പിണറായിക്ക് ഈ വിഷയത്തിൽ കടും പിടുത്തം ഉപേക്ഷിക്കാൻ.
മഹിജയെ കാണാൻ പോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ഒടുവിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് വിഷയത്തിൽ ഇടപെട്ടതെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി നേരിട്ട ് ഇടപെട്ടിരുന്നെങ്കിൽ സർക്കാറിന്റെ പ്രതിച്ഛായ വർദ്ധിക്കാൻ ഉപകരിക്കുമായിരുന്ന ഈ സംഭവം ചുരുക്കത്തിൽ മറിച്ചുള്ള അനുഭവമാണ് വരുത്തിവെച്ചത്. ഈ വിഷയത്തിലും ഒരു പരിധി വരെ സർക്കാറിനെ രക്ഷിച്ചത് കാനം രാജേന്ദ്രന്റെ ഇടപെടലായിരുന്നു. ഇടതു സർക്കാർ ഭരിക്കുമ്പോൾ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങൾ ഉണ്ടാകുന്ന എന്ന വിധത്തിൽ ആരോപണങ്ങൾ ഉയരുന്നു എന്നു മാത്രം മതി എത്രത്തോളം അതൃപ്തി സർക്കാറിനെതിരെ ഉണ്ടെന്ന് വ്യക്തമാകാൻ. മുൻകൂറായി ഒരു നിലപാടു സ്വീകരിക്കുകയും അതിനെ ന്യായീകരിക്കാൻ വേണ്ടി പാർട്ടിയെയും സർക്കാറിനെയും കൂട്ടുപിടിക്കുകയും ചെയ്യുന്നു എന്ന ആരോപണമാണ് സി.പി.എം നേതാക്കൾക്കിടയിൽ തന്നെ പിണറായിക്കെതിരെ ഉയരുന്നത്.
പൊലീസ് വകുപ്പു ഭരിക്കുന്ന മുഖ്യമന്ത്രി ആ വകുപ്പ് ഒഴിയണമെന്ന വിധത്തിൽ പോലും ആവശ്യങ്ങൾ ഉയരുന്നുണ്ട്. ലാവലിൻ കേസിലെ കോടതി നടപടികൾ തുടങ്ങാനിരിക്കുന്നതുകൊണ്ടാണ് ബഹ്റയെ അദ്ദേഹം കൈവിടാതിരിക്കുന്നതെന്ന ആരോപണം ഇപ്പോഴും ശക്തമാണ്. സിബിഐയിൽ ദ്വീർഘകാലം പ്രവർത്തിച്ചിരുന്ന ബഹ്റയിലൂടെ ചില നേട്ടങ്ങൾ അദ്ദേഹം ലക്ഷ്യമിടുന്നുണ്ടെന്ന കാര്യവും ഉറപ്പാണ്. അതുകൊണ്ടാണ് പല ഇതിനോടകം പൊലീസുമായി ബന്ധപ്പെട്ട പല വിവാദങ്ങൾ ഉണ്ടായിട്ടും അദ്ദേഹം ബഹ്റയെ കൈവിടാത്തത്.
ഒരു വർഷം പോലും തികയാത്ത പിണറായി സർക്കാറിനെതിരെ ആരോപണങ്ങളുടെ പെരുമഴ തന്നെ ഉയരുമ്പോൾ മാധ്യമങ്ങളെല്ലാം പ്രതിപക്ഷത്താണ്. വിവരാവകാശ നിയമത്തെ പോലും അട്ടിമറിക്കാൻ പിണറായി തയ്യാറെടുക്കുന്നു എന്ന ആരോപണം ശക്തമാണ്. സുതാര്യമല്ലാത്ത ഭരണമാണെന്ന ആരോപണത്തെ ശക്തമാകുന്നതാണ് മാധ്യമങ്ങളോട് അദ്ദേഹം അകൽച്ച പാലിക്കുന്നത്. വാർത്താസമ്മേളനങ്ങൾ ഒഴിവാക്കിയതാണ് ഈ വിമർശനത്തിന് ശക്തി പകരുന്നത്. അതേസമയം മുഖ്യമന്ത്രിയായ പിണറായിക്ക് പാർട്ടിക്ക് മേലുള്ള അപ്രമാദിത്തവും ജിഷ്ണു പ്രണോയി വിഷയത്തോടെ നഷ്ടമായെന്ന വിലയിരുത്തലുണ്ട്. കേന്ദ്ര നേതൃത്വത്തിൽ സീതാറാം യെച്ചൂരിക്ക് പിണറായി ഇടതുഭരണത്തിലെ നിലപാടുകളോട് കടുത്ത അതൃപ്തിയുണ്ട്. നിലപാട് തിരുത്തി ഇമേജുണ്ടാക്കണമെന്ന് അദ്ദേഹം നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര നേതൃത്വത്തിൽ പ്രകാശ് കാരാട്ടായിരുന്നു പിണറായി വിജയനെ പിന്തുണച്ചിരുന്നത്. എന്നാൽ, ജിഷ്ണു വിഷയത്തിലെ ജനവികാരം പ്രതികൂലമായതോടെ കാരാട്ടിനും പിണറായിയെ പഴയതു പോലെ പിന്തുണക്കാൻ തയ്യാറല്ല. പിണറായിയുടെ ജനപ്രിയതയുടെ ഗ്രാഫ് ഇടിയുകയാണെന്ന് അണികൾക്കും നേതാക്കൾക്കും വ്യക്തമായ ബോധ്യമുണ്ട്. ഇതോടെ സിപിഎമ്മിനുള്ളിലും എതിർപ്പുകൾ സജീവമാകുന്നുണ്ട്. മിടുക്കന്മാരായ പലരേയും ഒഴിവാക്കിയായിരുന്നു തന്റെ ക്യാബിനറ്റിനെ നിശ്ചയിച്ചത്. തോമസ് ഐസക്കും എകെ ബാലനും മാത്രമായിരുന്നു പരിചയമ്പന്നരായ മന്ത്രിമാർ. വിവാദങ്ങളിലൂടെ നീങ്ങുമ്പോൾ തോമസ് ഐസക്കിന് പോലും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല. ഏതായാലും ഭരണത്തിന് ദിശാ ബോധം നഷ്ടമായെന്ന വിലയിരുത്തൽ മന്ത്രിമാർക്ക് പോലും ഉണ്ട്. തോമസ് ഐസക്കും എകെ ബാലനും ഇക്കാര്യം സി.പി.എം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. കേന്ദ്ര കമറ്റിയിൽ ചർച്ച വന്നാൽ നിലപാട് അവിടേയും വിശദീകരിക്കും.
അച്യുതാനന്ദനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും അടക്കമുള്ളവർ ഭരണത്തിൽ അസംതൃപ്തരാണ്. സിപിഎമ്മിലെ കണ്ണൂർ ലോബി പോലും പിണറായിക്ക് അനുകൂലമല്ല. അതുകൊണ്ട് തന്നെ തിരുത്തൽ വേണമെന്ന് സിപിഎമ്മിലെ ബഹുഭൂരിഭാഗവും ആവശ്യപ്പെടുന്നു. ഉടൻ തിരുത്തൽ നടപടി ഉണ്ടായില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും സിപിഎമ്മിന് തിരിച്ചടികുമെന്നത് ഉറപ്പാണ്. അതുകൊണ്ട് രണ്ട് മാസത്തിനുള്ളിൽ മന്ത്രിസഭയുടെ പ്രതിച്ഛായ വീണ്ടെടുക്കാനായില്ലെങ്കിൽ കടുത്ത നടപടിയെന്ന നിലപാടിലാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിലെ ഒരുവിഭാഗം. ഇപ്പോഴത്തെ സംഭവ വികാസങ്ങളോട് പിണറായിയിൽ നിന്ന് ആഭ്യന്തര വകുപ്പെങ്കിലും മാറ്റിയേ മതിയാകൂവെന്ന നിഗമനത്തിലേക്ക് ഭൂരിപക്ഷം സി.പി.എം കേന്ദ്ര നേതാക്കളും എത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്