മുഖ്യമന്ത്രി കസേര പോകാതിരിക്കാൻ ഉമ്മൻ ചാണ്ടി പയറ്റുന്നത് ആന്റണിയെ താഴെ ഇറക്കിയ ആ പഴയ ചാണക്യതന്ത്രം തന്നെ; മുസ്ലിംലീഗിനെയും കേരളാ കോൺഗ്രസിനെയും ഇറക്കി ഐ ഗ്രൂപ്പ് നീക്കത്തിന് തടയിട്ടു; ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം അടുത്തെങ്ങും പൂവണിയില്ല
ബി രഘുരാജ്
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യൻ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ. അത് ഉമ്മൻ ചാണ്ടി എന്നു തന്നെയാണ്. കളമറിഞ്ഞു കളിക്കുക എന്ന തന്ത്രം പയറ്റി രാഷ്ട്രീയത്തിൽ നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഉമ്മൻ ചാണ്ടി തന്റെ രാഷ്ട്രീയ ജീവിതത്തിൽ നേരിടുന്ന ഏറ്റവും കടുത്ത പരീക്ഷണമാണ് ഇപ്പോൾ നേരിടുന്നത്. എന്നാൽ, എല്ലാം തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ എടുത്ത് പ്രതിസന്ധികളെ അതിജീവിക്കുകയാണ് ഈ പുതുപ്പള്ളിക്കാരൻ. സോളാർ, ബാർകോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാറിന്റെ പ്രതിച്ഛായ നഷ്ടം ഉണ്ടായ കാര്യം ചൂണ്ടിക്കാട്ടി ഐ ഗ്രൂപ്പ് നേതൃമാറ്റ ആവശ്യവുമായി രംഗത്തെത്തിയതോടെ ഘടകകക്ഷികളെ കൂട്ടുപിടിച്ചാണ് ഉമ്മൻ ചാണ്ടി തന്റെ കസേര ഒരിക്കൽ കൂടി ഉറപ്പിച്ചത്. ഇതോടെ രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം അടുത്തകാലത്തെങ്ങും പൂവണിയില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി.
കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശൻ ഉന്നയിച്ച ആരോപണവും അതിന് മറുപടിയുമായി സുരേഷ് കൊടിക്കുന്നിൽ എംഎൽഎ രംഗത്തെത്തിയതുമാണ് കോൺഗ്രസിലെ സ്ഥിതിവിശേഷങ്ങളെ മോശമാക്കിയത്. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഐ ഗ്രൂപ്പ് സംഘടിതമായി മുഖ്യമന്ത്രിയെ ആക്രമിച്ചതോടെ പ്രതിരോധിക്കാനാണ് കെ സി ജോസഫിനെ മുഖ്യമന്ത്രി രംഗത്തിറക്കിയത്. എന്നാൽ, അത് ഫലപ്രദമാകാതെ വന്നതോടെ മുസ്ലിംലീഗിന്റെ സഹായം തേടുകയായിരുന്നു ഉമ്മൻ ചാണ്ടി. മുമ്പ് എം കെ ആന്റണിയെ കാലാവധി പൂർത്തിയാക്കുന്നതിന് രണ്ട് വർഷം മുമ്പ് പടിയിറക്കുന്നതിൽ ഘടകകക്ഷികളെ കൂട്ടുപിടിച്ച് ഉമ്മൻ ചാണ്ടി നടത്തിയ നീക്കം എല്ലാവർക്കും അറിവുള്ളതാണ്. ഇപ്പോൾ അങ്ങനെയൊരു നീക്കം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഐ ഗ്രൂപ്പിൽ നിന്നും ഉണ്ടായപ്പോൾ അതിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി ആദ്യം തേടിയത് ലീഗിന്റെ സഹായമായിരുന്നു.
ഇതോടെയാണ് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നത്തിൽ ഇടപെട്ട് മുഖ്യമന്ത്രി രംഗത്തെത്തിയതും. കോൺഗ്രസിലെ തമ്മിലടി മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും അതു നിർത്തണമെന്ന ആവശ്യവുമായി ലീഗ് രംഗത്തെത്തിയത് ഉമ്മൻ ചാണ്ടിയുടെ കസേര കൂടി നിലനിർത്തുന്നതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തൽ. കോൺഗ്രസ്സിലെ ആരോപണപ്രത്യാരോപണങ്ങൾ മുന്നണിക്ക് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തി ഉടനടിയാണ് ലീഗ് ഇടപെട്ടത്. ഇത് കൂടാതെ ബാർകോഴയിലെ അന്വേഷണം നീളുന്നു എന്ന ആരോപണത്തെ കുറ്റം പറയാൻ സാധിക്കില്ലെന്ന് പറഞ്ഞ് കേരളാ കോൺഗ്രസിനെയും ഉമ്മൻ ചാണ്ടി കൈയിലെടുത്തു. കേസ് അന്വേഷണത്തിൽ ആഭ്യന്തര മന്ത്രിയുടെ നീക്കങ്ങളെ തുടക്കത്തിൽ തന്നെ സംശയത്തോടെ കാണുന്ന കേരളാ കോൺഗ്രസ് ഇതോടെ ഐ ഗ്രൂപ്പിന് എതിരായ നിലപാടും സ്വീകരിക്കുകയായിരുന്നു.
കോൺഗ്രസിൽ നിന്നും തനിക്ക് പിന്തുണ കുറഞ്ഞുവരുന്നു എന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രി ഘടകകക്ഷികളെ രംഗത്തിറക്കിയത്. അഴിമതിക്കെതിരെ ആന്റണി ഉന്നയിച്ച വിമർശനം തനിക്കെതിരെയാണ് നീങ്ങുന്നതെന്ന ബോധ്യവും അദ്ദേഹത്തിനുണ്ട്. വി എം സുധീരനും അനുകൂല നിലപാടിൽ അല്ല. ഫലത്തിൽ ഒരു വിഭാഗം എ ഗ്രൂപ്പുകാർ മാത്രമാണ് ഉമ്മൻ ചാണ്ടിയെ പിന്തുണക്കുന്നത്. അതുകൊണ്ടാണ് കൂടുതൽ പിന്തുണ ആർജ്ജിക്കാനുള്ള തന്ത്രം മുഖ്യമന്ത്രി പയറ്റിയത്. ഡൽഹിയിൽ പോയ സുധീരൻ സർക്കാറിന്റെ ഭരണത്തെ കുറിച്ചുള്ള നല്ല റിപ്പോർട്ടല്ല നൽകിയിട്ടുള്ളത്. അതുകൊണ്ട് ഹൈക്കമാൻഡ് ഇടപെടൽ വരുമെന്ന ഭയവും ഉമ്മൻ ചാണ്ടിക്കുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പിന്തുണ ആർജ്ജിക്കുന്നതിന്റെ ഭാഗമായാണ് താൻ മുഖ്യമന്ത്രി കസേരയിൽ അഞ്ച് വർഷം തികയ്ക്കുമെന്ന് ഉറപ്പില്ലെന്ന കാര്യവും ഉമ്മൻ ചാണ്ടി പറഞ്ഞത്.
കെപിസിസി പ്രസിഡന്റ് വി എം സുധീരനും രമേശ് ചെന്നിത്തലയും ഒരുമിച്ച് കൈകോർത്ത് നീങ്ങുമോ എന്ന സംശയവും ഉമ്മൻ ചാണ്ടിക്കുണ്ട്. എന്നാൽ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഇടപെട്ട് ഇമേജ് കളയാനില്ലെന്ന് നിലപാടിലാണ് സുധീരൻ. അതിനിടെ രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള വിഡി സതീശൻ ഐ ഗ്രൂപ്പിനൊപ്പം പോയതിനെ ആശങ്കയോടെയാണ് എ വിഭാഗം കാണുന്നത്. തിരുത്തൽവാദത്തിന്റെ ഭാഗമായി ചെന്നിത്തലയ്ക്ക് കാർത്തികേയനും ഒപ്പം നിന്ന നേതാവാണ് സതീശൻ. കാർത്തികേയനോടായിരുന്നു കൂടുതൽ അടുപ്പം. ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നിന്ന് കാർത്തികേയൻ വിട്ടുനിന്നതോടെ സതീശനും നിശബ്ദമായി.
നിയമസഭയിലെ മികച്ച പ്രവർത്തനത്തിലൂടെ സതീശൻ ഹൈക്കമാണ്ടിന്റെ ഇഷ്ടക്കാരനായി. അങ്ങനെ രാഹുൽ ഗാന്ധി നേരിട്ട് സതീശനെ കെപിസിസി അധ്യക്ഷനാക്കി. ഈ ബന്ധം തന്റെ മുഖ്യമന്ത്രി പദമോഹത്തിന് അനിവാര്യമാണെന്ന് ചെന്നിത്തല തിരിച്ചറിഞ്ഞു. അതിന്റെ ഭാഗമായാണ് സതീശന്റെ അഴിമതി വിരുദ്ധ പ്രസ്താവനയും ഐഗ്രൂപ്പിന്റെ പിന്തുണയും. പണ്ട് ന്യൂനപക്ഷങ്ങളെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലാണ് എ കെ ആന്റണിക്ക് മുഖ്യമന്ത്രി കസേര നഷ്ടമായത്. അന്ന് സ്വന്തം ഗ്രൂപ്പുകാരനായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയായിരുന്നു ഘടകകക്ഷികളെ കൂട്ടുപിടിച്ച് ആന്റണിയെ ചാടിച്ചത്.
ഇപ്പോൾ വിമർശനങ്ങളുമായി ആന്റണി രംഗത്തെത്തിയതിനെ ഉമ്മൻ ചാണ്ടി സംശയത്തോടെയാണ് കാണുന്നത്. പഴയകാര്യങ്ങൾ മനസിൽ ഉള്ളതുകൊണ്ടാണ് ആന്റണി വീണ്ടും കേരളത്തിൽ സജീവമാകുന്നതെന്നും വിലയിരുത്തലുകളുണ്ട്. അതുകൊണ്ട് ഉമ്മൻ ചാണ്ടിയെ മാറ്റാനുള്ള നീക്കത്തെ മനസ്സുകൊണ്ട് ആന്റണി അനുകൂലിക്കുമെന്നാണ് കരുതൽ. എന്നാൽ പതിവുപോലെ തന്ത്രങ്ങളുടെ രാജാവായ ഉമ്മൻ ചാണ്ടി നേതൃമാറ്റ നീക്കത്തിന് ഘടകകക്ഷികളെ ഉപയോഗിച്ച് തടയിട്ടു കഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍