ജോർജിന്റെ കത്തിലുള്ളത് തന്നോടു പറയാത്ത കാര്യങ്ങളെന്ന് ഉമ്മൻ ചാണ്ടി; സരിതയുടെ കത്തിൽ പല മഹാന്മാരും കാണുമെന്ന് മാണി; ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ തോൽപ്പിക്കാൻ പിള്ള: ജോർജ്-സരിത കത്തുകളിൽ കേരള രാഷ്ട്രീയം കീഴ്മേൽ മറിയുന്നതിങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരുടെയും പുറത്താക്കപ്പെട്ട ചീഫ് വിപ്പ് പി സി ജോർജിന്റെയും കത്തുകളിൽ കുരുങ്ങിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരള രാഷ്ട്രീയം നീങ്ങുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നതാണോ വിശ്വസിക്കേണ്ടത് അതോ പി സി ജോർജിന്റെയും സരിതയുടെയും വെളിപ്പെടുത്തലുകളാണോ കണക്കിലെടുക്കേണ്ടത് എന്ന തരത്തിലാണ് ചർച്ചകൾ കൊഴുക്കുന്നത്.
ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി.സി.ജോർജിനെ നീക്കിയത് മാണിക്ക് മുമ്പിലുള്ള കീഴടങ്ങലല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ജോർജിന്റെ കാര്യത്തിൽ മുന്നണിയുടെ പൊതുതത്വം പാലിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജോർജിന്റെ കത്തുകിട്ടിയപ്പോൾ ഞെട്ടിയെന്നും കത്തിൽ പറയുന്നത് തന്നോട് ഇതുവരെ പറയാത്ത കാര്യങ്ങളെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് ആർ ബാലകൃഷ്ണപിള്ളയും രംഗത്തെത്തിയത്. സരിതയുടെ കത്തു താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ താനല്ല അത് ജോർജിനു കൈമാറിയതെന്നും പറഞ്ഞ പിള്ള പൂഞ്ഞാറിൽ ഉപതെരഞ്ഞെടുപ്പു വന്നാൽ ജോർജിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. അടുത്തു നടക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്താൻ അരയും തലയും മുറുക്കി ഇറങ്ങുമെന്ന സൂചന തന്നെയാണ് ബാലകൃഷ്ണ പിള്ള നൽകിയത്.
സരിതയുടെ കത്തിൽ പല മഹാന്മാരുടെയും പേരുകൾ കാണുമെന്നും എന്നാൽ ഇക്കാര്യങ്ങൾ പലരും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയുമാണെന്ന തരത്തിലാണ് കെ എം മാണി പ്രതികരിച്ചത്.
കെ എം മാണിയുടെയും ജോസ് കെ മാണിയുടെയും അഴിമതികളെക്കുറിച്ചെല്ലാം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് പി സി ജോർജ് നേരത്തെ തന്നെ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം സത്യമാണെങ്കിൽ എല്ലാമറിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നുവെന്നും അഴിമതിക്ക് അനുമതി നൽകുകയായിരുന്നു എന്നുവേണം അനുമാനിക്കാൻ.
എന്നാൽ, പിന്നീട് ജോർജിനെ തള്ളി മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ജോർജ് കത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം താൻ ആദ്യമായി കേൾക്കുകയാണെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞ പല കാര്യങ്ങളും പച്ചക്കള്ളമാണെന്നാണ് കഴിഞ്ഞ ദിവസം സരിത എസ് നായരുടെ കത്തുവന്നപ്പോൾ വെളിപ്പെട്ടത്. ഇന്നു പി സി ജോർജ് നൽകിയ കത്തും പരോക്ഷമായി മുഖ്യമന്ത്രിയെത്തന്നെ ഉന്നംവയ്ക്കുന്നതാണ്. ബാർ കോഴക്കേസിലെ കാര്യങ്ങൾ ബിജു രമേശ് വെളിപ്പെടുത്തുന്നതിന് ഒരു മാസം മുമ്പേ തന്നെ താൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നുവെന്നു ബാലകൃഷ്ണപിള്ളയും പറഞ്ഞിരുന്നതാണ്. എന്നാൽ, ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന തരത്തിലാണ് ഇന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോടു സംസാരിച്ചത്.
പി സി ജോർജിനെ പുറത്താക്കിയത് മുന്നണിയുടെ പൊതുതത്വം അനുസരിച്ചുള്ള നടപടി മാത്രമാണെന്നും മാദ്ധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. ജോർജിനെ മുന്നണിയിൽ നിന്നോ, പാർട്ടിയിൽ നിന്നോ പുറത്താക്കിയിട്ടില്ല. ജോർജിനെ പുറത്താക്കണോ എന്ന് തീരുമാനിക്കേണ്ടത് കേരള കോൺഗ്രസ് എമ്മാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്നണിയെ നല്ല നിലയിൽ കൊണ്ടു പോവേണ്ട ഉത്തരവാദിത്വം യു.ഡി.എഫ് ചെയർമാനെന്ന നിലയിൽ തനിക്കുണ്ട്. അത് നിറവേറ്റുന്നതിന് എന്റേതായ ഒരു പ്രവർത്തന ശൈലിയുണ്ട്. അത് മറ്റാരെക്കാളും നന്നായി അറിയാവുന്നത് ജോർജിനാണ്. മുന്നണിയുടെ പൊതുതത്വം അനുസരിച്ചാണ് ജോർജിനെതിരെ നടപടി എടുത്തത്. മുന്നണിയാവുമ്പോൾ പല പാർട്ടികളുണ്ടാവും. അപ്പോൾ അതാത് പാർട്ടികളാണ് ആരൊക്കെ സ്ഥാനങ്ങളിൽ തുടരണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത്.
ജോർജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി കത്തു നൽകിയ ശേഷം നിരവധി തവണ ചർച്ച നടത്തി. അത് ശരിയാണോ എന്ന് പോലും ചോദിക്കുന്നവരുണ്ട്. പക്ഷേ അത് ശരിയാണെന്നാണ് എന്റെ വിശ്വാസം. അതിനെ കീഴടങ്ങലായി കാണരുത് മുഖ്യമന്ത്രി പറഞ്ഞു.
ജോർജിനെ തനിക്ക് ഭയമില്ല. മാണിക്കെതിരായി ജോർജ് തന്ന കത്ത് വായിച്ച താൻ ഞെട്ടിപ്പോയി. ഇതുവരെ തന്നോട് പറയാത്ത കാര്യങ്ങളാണ് കത്തിലുള്ളത്. കത്ത് കിട്ടിയപ്പോൾ തന്നെ ജോർജിനെ വിളിച്ച് എന്തൊക്കെയാ എഴുതിയിരിക്കുന്നത് എന്ന് ചോദിച്ചുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മാണി ചർച്ചയ്ക്ക് തയ്യാറല്ലെന്ന ജോർജിന്റെ ആരോപണം ശരിയല്ല. ഒത്തുതീർപ്പിന് തയ്യാറാവത്തതിന് മാണിയെ കുറ്റപ്പെടുത്തേണ്ടതില്ല. അദ്ദേഹത്തോട് പലതവണ ചർച്ച നടത്തിയതാണ്. പിന്നീട് ചർച്ചയ്ക്ക് വിളിച്ചപ്പോൾ പാർട്ടിയുടെ തീരുമാനം നടപ്പാക്കണമെന്നാണ് മാണി ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനത്തിനു ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഒരു കാര്യത്തിലും വീഴ്ച വരുത്തിയിട്ടില്ല. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നുണ്ട്. എല്ലാ കാര്യങ്ങളും ജനം വിലയിരുത്തട്ടെ. വിവാദങ്ങൾ മാത്രം മതിയെന്ന് ആരെങ്കിലും ധരിച്ചാൽ, അതിനു പുറകേ പോകില്ല. ചെയ്യാനുള്ള കാര്യങ്ങൾ എല്ലാം ചെയ്യും. കടമകൾ നിർവഹിക്കും. ഒരു കാലതാമസവുമുണ്ടാക്കില്ല.
വിവാദങ്ങൾ ആഘോഷിക്കാൻ ആളുകളുണ്ടല്ലോ? എല്ലാം ആഘോഷിച്ചിട്ട് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എന്തു സംഭവിച്ചു. രാജ്യം മുഴുവൻ കോൺഗ്രസിനു തിരിച്ചടിയുണ്ടായപ്പോഴും കേരളത്തിൽ പിടിച്ചു നിന്നത് ജനങ്ങൾ കാര്യങ്ങൾ മനസിലാക്കുന്നതുകൊണ്ടാണ്. രാഷ്ട്രീയമായ പ്രശ്നങ്ങളുണ്ടാവുക സ്വാഭാവികമാണ് മുഖ്യമന്ത്രി പറഞ്ഞു.
വിവാദങ്ങൾ ഉണ്ടാക്കി ശ്രദ്ധ തിരിക്കാമെന്ന് ആരും കരുതേണ്ട. വിവാദങ്ങളുടെ പുറകെ ഈ സർക്കാർ പോവില്ല. കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റും. എല്ലാ കാര്യങ്ങളും ജനങ്ങൾ കാണുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ കോൺഗ്രസ് വിരുദ്ധ വികാരം ഉണ്ടായപ്പോൾ കേരളത്തിൽ കോൺഗ്രസ് പിടിച്ചു നിന്നു. ജനങ്ങൾ എല്ലാം നേരിട്ട് കണ്ടതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സരിത എസ് നായരുടെ കത്തിന്റെ വിശ്വാസ്യതയെ കുറിച്ച് എല്ലാവർക്കും അറിയാം. കത്ത് ഇപ്പോൾ എങ്ങനെ പുറത്തുവന്നു എന്നതാണ് ആലോചിക്കേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
എന്തായാലും രണ്ടു കത്തുകളുടെ പേരിൽ കേരള രാഷ്ട്രീയം കലങ്ങി മറിയുന്ന കാഴ്ചയാണ് അടുത്തിടെ കാണുന്നത്. എല്ലാവരും താൻ പറയുന്നതാണു ശരിയെന്ന മട്ടിൽ വീറോടെ വാദിക്കുമ്പോൾ ഏതാണു ശരി, ഇനി എന്താണു ചെയ്യേണ്ടത് എന്നറിയാതെ കുഴങ്ങുന്നത് പാവം കേരള ജനതയാണ്.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍