സിപിഐയിൽ വിജയിച്ചത് ഉമ്മൻ ചാണ്ടി ലൈൻ; സെക്രട്ടറി ആക്കുന്നത് കെ എം മാണിക്ക് ബദലായി യുഡിഎഫിനെ കാക്കാൻ മുഖ്യമന്ത്രി കണ്ടെത്തിയ നേതാവ്; ഇനി സിപിഎമ്മിന് സിപിഐ മുന്നണി വിടുന്ന നേരം നോക്കി കാത്തിരിക്കാം
ബി രഘുരാജ്
തിരുവനന്തപുരം: സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത് ഇടത് - വലത് ബന്ധത്തിൽ വമ്പൻ പൊളിച്ചെഴുത്തിന് കാരണമായേക്കാം. ഏറെനാളായി തുടർന്ന കാരണവരെ തെറി പറഞ്ഞ് കുടുംബത്തിലെ വീതം പിടിച്ചുവാങ്ങുന്ന സിപിഐ ശൈലി പൂർവ്വാധികം ശക്തിയായി തുടരുമെന്ന് ഉറപ്പാക്കിക്കൊണ്ടാണ് കാനം തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മും സിപിഐയും കൂടുതൽ സഹകരണത്തോടെ മുൻപോട്ട് പോകണമെന്ന് വിശ്വസിക്കുന്ന അണികളെ നിരാശരാക്കുന്ന തീരുമാനമാണ് കോട്ടയത്ത് നിന്നും കേട്ടത്. അണികളുടെ വികാരത്തേക്കാൾ നേതൃത്വത്തിന്റെ വികാരത്തിന് മുൻഗണന ലഭിച്ചതോടെ കാനം രാജേന്ദ്രൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
യുഡിഎഫുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് കാനം രാജേന്ദ്രൻ എന്നത് ഏറെ ശ്രദ്ധേയമാണ്. കെ എം മാണി മുന്നണി വിടാനുള്ള നീക്കം സജീവമാക്കിയപ്പോൾ ഒക്കെ ഉമ്മൻ ചാണ്ടി ബലമായി കരുതിയത് കാനം രാജേന്ദ്രനെ തന്നെയാണ്. മാണി മുന്നണി വിട്ടാൽ സഹായിക്കാമെന്ന കാനത്തിന്റെ ഉറപ്പിലായിരുന്നു പല നീക്കങ്ങളും. കാനം സിപിഐയിൽ ശക്തനായി മാറുന്നത് പോലും ഈ ഉമ്മൻ ചാണ്ടി സ്റ്റൈലിന്റെ പേരിലായിരുന്നു. സിപിഐയുമായി നടത്തിയ ഒത്തുതീർപ്പിന്റെ പേരിലാണ് കെ എം മാണി കടുംകൈ കാണിക്കാതെ അവസാനം മാറി നിന്നത്. മുന്നണി വിട്ടാലും സർക്കാറിന് ക്ഷീണിപ്പിക്കാൻ സാധിക്കില്ലെന്ന് ബോധ്യമായതോടെയാണ് മാണി ഇടക്ക് പിൻവലിഞ്ഞതും പിന്നീട് ബാർകോഴ വിവാദത്തിൽ പെടുന്നതും.
സിപിഐ ദേശീയ തലത്തിൽ തന്നെ എടുത്ത ഒരു ലൈനിന്റെ ഭാഗമാണ് കാനത്തെ മുൻനിർത്തി നടത്തിയ നീക്കം. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് കരുതുന്നവരുടെ കൂടെയാണ് സിപിഐ. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഒഴികേ മറ്റെല്ലാ സംസ്ഥാനങ്ങളും സിപിഎമ്മിനേക്കാൾ ശക്തമാണെങ്കിലും ഇനി കോൺഗ്രസുമായി ചേർന്ന് ഒരു നവ ഇടതുപക്ഷ കെട്ടിപ്പെടുത്താൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ എന്നാണ് സിപിഐ നേതൃത്വവും കരുതുന്നത്. ഈ ലൈനിന്റെ ഭാഗമായാണ് സിപിഐ സിപിഎമ്മിനോട് അകലുന്നത്. ബിജെപി വലത് ശക്തി പ്രാപിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർക്ക് അനുകൂലമായ ഒരു സഖ്യമാണ് സിപിഐ ലക്ഷ്യമിടുന്നത്. ഈ ലൈനിന് ദേശീയ തലത്തിൽ തന്നെ അംഗീകാരം ഉണ്ട്. കേരളത്തിലെ പാർട്ടിയുടെ താൽപ്പര്യവും ഇതുതന്നെയാണെന്നാണ് വിലയിരുത്തൽ.
കെ എം മാണിയെ കുരുക്കിയ ബാർകോഴ വിവാദം ഉണ്ടായിരുന്നില്ലെങ്കിൽ കേരളാ കോൺഗ്രസ് എം ഇപ്പോൾ എൽഡിഎഫിൽ ഉണ്ടാകുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ മാണിയുമായി സിപിഎമ്മിന് അടുക്കാൻ സാധിക്കില്ല. എന്നാൽ, വിവാദങ്ങൾ അടങ്ങിയ ശേഷം തിരുവിതാംകൂറിൽ എൽഡിഎഫിനെ ശക്തിപ്പെടുത്താൻ ഭാവിയിൽ വീണ്ടുമൊരു നീക്കം സിപിഐ(എം) നടത്തിയേക്കാം. അങ്ങനെ ഒരു സാഹചര്യമുണ്ടായിൽ ആദ്യം എതിർക്കുന്നത് സിപിഐ തന്നെയാകും. ഇത് ഉരസലായി വളർന്നാൽ യുഡിഎഫിലേക്കുള്ള വഴി തുറക്കാൻ പറ്റിയ നേതാവ് കാനമാണെന്നാണ് സിപിഐ കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നത്.
അടുത്തിടെ തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ കോൺഗ്രസുമായി സഖ്യം ചേർന്നിരുന്നു. എന്നിട്ടു കൂടി കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ കോൺഗ്രസുമായി ഇനിയും കൂട്ടുകൂടാൻ വൈകേണ്ട എന്ന നിലപാടാണ് സിപിഐ ദേശീയ നേതൃത്വത്തിന്. കേരളത്തിലും ബിജെപി ഭീഷണി ആയാൽ യുഡിഎഫിലേക്ക് ചേക്കേറാനുള്ള പാലമിടുക കൂടിയാണ് സിപിഐ ദേശീയ നേതൃത്വം കാനത്തെ സെക്രട്ടറിയാക്കി ഉയർത്തിയതിലൂടെ ചെയ്തിരിക്കുന്നത്. കെ എം മാണിയുടെ ഇടതുപ്രവേശനത്തിന് തടസമിട്ടത് സിപിഐ ആണെന്നാണ് സ്ഥാനമൊഴിഞ്ഞ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കിയിരുന്നത്. ഈ വേളയിൽ തന്നെയാണ് മാണിയെ സിപിഐ(എം) അടർത്തിയെടുത്താൽ സിപിഐയെ അടർത്തിയെടുക്കാൻ ഉമ്മൻ ചാണ്ടി തന്ത്രം മെനഞ്ഞതും കാനം രാജേന്ദ്രനുമായി സംസാരിച്ചതും.
മുന്നണിയിൽ സിപിഐ(എം) കാട്ടുന്ന വല്യേട്ടൻ മനോഭാവത്തെ തുറന്നെതിർക്കുന്ന ശൈലിക്ക് തുടക്കമിട്ടത് സി കെ ചന്ദ്രപ്പനായിരുന്നു. പക്ഷേ, അന്നൊന്നും മുന്നണി വിട്ടൊരു കളിക്കും അദ്ദേഹം തയ്യാറായിരുന്നില്ല. സിപിഎമ്മിനെ എതിർക്കുന്ന കാര്യത്തിൽ കാനം രാജേന്ദ്രനും ചന്ദ്രപ്പന്റെ പാതയിലാണ്. എന്നാൽ, വേണ്ടി വന്നാൽ മറുകണ്ടം ചാടുകയും വേണമെന്ന പക്ഷക്കാരനാണ് കാനം രാജേന്ദ്രൻ. പാർട്ടിയുടെ സമുന്നതനായ നേതാവ് സി അച്യുതമേനോനെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചത് കോൺഗ്രസ് ആയിരുന്നു എന്ന കാര്യം ഓർക്കണമെന്നാണ് അദ്ദേഹം തന്നെ അനുകൂലിക്കുന്നവരോട് പറയാറ്. അതുകൊണ്ട് സിപിഐ(എം) കൈയഴിഞ്ഞാലും സിപിഐ അനാഥമാകില്ലെന്ന പക്ഷക്കാരൻ കൂടിയാണ് കാനം.
അടുത്തിടെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സഹകരണബാങ്ക് ഭരണം പിടിക്കാൻ സിപിഐ- കോൺഗ്രസ് സഖ്യം രൂപപ്പെട്ട സംഭവം ഉണ്ടായിരുന്നു. അന്ന് സിപിഎമ്മിനെ തോൽപിക്കാനാണ് മുന്നണി ബന്ധങ്ങൾ മറന്ന് സഖ്യമുണ്ടായത്. പുതിയ സഖ്യം തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയുമുണ്ടായി. അന്ന് കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടുന്നതിന് അനുകൂലമായി നിന്ന നേതാക്കളുടെ പക്ഷത്തായിരുന്നു കാനം രാജേന്ദ്രൻ. കോടിയേരി ബാലകൃഷ്ണൻ എന്ന ശാന്തപ്രകൃതക്കാരൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായതോടെ എൽഡിഎഫുമായി ഒത്തുപോകാൻ കാനത്തിന് കഴിയുമെന്നാണ് സിപിഐ അണികൾ പ്രതീക്ഷിക്കുന്നതും. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും കാനത്തിന്റെ നേതൃത്വത്തിന് സാധിക്കുമെന്ന് വിലയിരുന്നു. സിഐടിയു പോലും ഇടപാടാൻ മടിച്ചു നിന്ന അസംഘടിത തൊഴിലാളി മേഖലയിൽ സജീവമായി ഇടപെടൽ നടത്തിയ പാർട്ടിക്ക് വേരുകളുണ്ടാക്കിയ നേതാവെന്ന ഖ്യാതിയോടെയാണ് കാനം ഇപ്പോൾ പാർട്ടിയുടെ സെക്രട്ടറി പദവിയിലേക്ക് എത്തിയത്. കാനത്തിന്റെ സെക്രട്ടറി സ്ഥാനം കേരളത്തിലെ ഇടതു രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.
1950 നവംബർ 10ന് കോട്ടയത്തെ കാനത്താണ് അദ്ദേഹം ജനിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയർന്ന് തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെയുമായിരുന്നു കാനം രാജേന്ദ്രന്റെ വളർച്ച. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി. തുടർന്ന് സിപിഐയിലേക്കും ദേശീയ നേതൃത്വത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ട്രേഡ് യൂണിയൻ രംഗത്തെ സമരങ്ങൾ ഏറ്റെടുത്ത് പ്രശസ്തി നേടി. 1978ൽ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയുമായി. 1982ലും 87 ലും കോട്ടയം വാഴൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006 ൽ എ.ഐ.ടി.യു.സി സംസ്ഥാന ജന സെക്രട്ടറിയായി. 2012 ൽ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ പ്രസിഡന്റുമാണ്. 1982ൽ കാനം രാജേന്ദ്രൻ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിനെ തുടർന്നാണ് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍