പ്രധാന പദവികളിലെല്ലാം ഐ ഗ്രൂപ്പ് നേതാക്കൾ; ചെന്നിത്തലയുടെ കോപം ഒരു കുടുംബ വഴക്കുപോലെ തീരും; ചെന്നിത്തലയെ മുന്നിൽ നിർത്തി നടത്തിയ നീക്കം പൊളിഞ്ഞതിൽ കടുത്ത രോഷവുമായി ഉമ്മൻ ചാണ്ടി; ഷാഫിയും സിദ്ദിഖും ചതിച്ചതിൽ കോപാകുലൻ; 50 വർഷമായി പോറ്റിവളർത്തിയ എ ഗ്രൂപ്പിനെ തകർത്തതിന്റെ പ്രതികാരം എന്തായിരിക്കുമെന്ന് ഭയന്ന് സുധാകരനും സതീശനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ പ്രതിസന്ധിയിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. അധികാരം ഇല്ലാത്ത പത്ത് വർഷങ്ങളാണ് കോൺഗ്രസിനെ ശരിക്കും വെല്ലുവിളിയിലാക്കുന്നത്. ഈ ഘട്ടത്തിലാണ് അണികളുടെ ആഗ്രഹപ്രകാരം കെ സുധാകരനെ കെപിസിസി അധ്യക്ഷനായും വി ഡി സതീശനെ പ്രതിപക്ഷ നേതാവായും പാർട്ടി ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്. കെ സുധാകരൻ അധ്യക്ഷനാതോടെ അണികൾ ആവേശത്തിലാണെങ്കിലും ഗ്രൂപ്പുകൾ കടുത്ത എതിർപ്പിലാണ്.
കോൺഗ്രസിലെ കേഡർ എന്നു പറയാവുന്ന ഉമ്മൻ ചാണ്ടി നയിക്കുന്ന എ വിഭാഗമാണ് ഇവരുടെ ഗ്രൂപ്പു ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്ത വിധത്തിൽ ദുർബലമായി മാറിയിരിക്കുന്നത്. പ്രധാനപ്പെട്ട പദവികളിൽ മുമ്പ് ചെന്നിത്തല നയിച്ച ഐ ഗ്രൂപ്പിന്റെ നേതാക്കളായിരുന്ന സുധാകരനും സതീശനും എത്തിയതോടെ എ വിഭാഗം നേതാക്കൾക്ക് യാതൊരു പദവിയും ഇല്ലാത്ത അവസ്ഥയിലാണ്. പ്രായമായെങ്കിലും ഗ്രൂപ്പുകളിയിൽ എന്നും മുമ്പനായിരുന്ന ഉമ്മൻ ചാണ്ടി ഇതോടെ കടുത്ത അമർഷത്തിലാണ്. ഹൈക്കമാൻഡ് ഇടപെട്ടിടടും ഉമ്മൻ ചാണ്ടിയുടെ കോപം ശമിപ്പിക്കാൻ സാധിച്ചിട്ടില്ല.
അരനൂറ്റാണ്ടായി പോറ്റി വളർത്തിയ ഗ്രൂപ്പന് പ്രസക്ത നഷ്ടപ്പെട്ടതോടെ ഉമ്മൻ ചാണ്ടി എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സതീശനും സുധാകരനുമുണ്ട്. തന്നെ കൂടെ നിന്നവർ ചരിച്ചെന്ന് രമേശ് ചെന്നിത്തല വിലപിക്കുമ്പോഴും ഇത് ഐ ഗ്രൂപ്പിനുള്ളിലെ കുടുംബപ്രശ്നമായി ഒതുങ്ങി തീരാനാണ് സാധ്യത കൂടുതൽ. കാരണം ഏകീകൃത ഐ ഗ്രൂപ്പിനെ നയിച്ച നേതാവായിരുന്നു ചെന്നിത്തല. അദ്ദേഹത്തിന് വ്യക്തിപരമായി നഷ്ടം സംഭവിച്ചെങ്കിലും വിശാല ഐ ഗ്രൂപ്പിൽ രണ്ട് സുപ്രധാന പദവികളാണ് ലഭിച്ചിരിക്കുന്നത്. മറുവശച്ച് കേഡറായ എ ഗ്രൂപ്പിൽ ആകെ ഇപ്പോൾ ഉള്ളത് യുഡിഎഫ് കൺവീനർ പദവി മാത്രം. ഈ പദവിയിലേക്ക് ഐ ഗ്രൂപ്പിലെ തന്നെ കെ മുരളീധരൻ എത്തിയാൽ ഒരു സ്ഥാനവും ഇല്ലാത്ത അവസ്ഥ വരും.
അതേസമയം ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് ഇപ്പോൾ നേതൃസ്ഥാനത്തുള്ള സുധാകരനും സതീശനുമുള്ളത്. അതുകൊണ്ട് തന്നെ പൊതു രാഷ്ട്രീയത്തിൽ ഇവർക്ക് തിളക്കം കൂടുകയും ചെയ്യും. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾ എ ഗ്രൂപ്പിനെ തീർത്തും ഛിന്നഭിന്നമാക്കിയിരുന്നു. ഐ ഗ്രൂപ്പ് നേതാവ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തിക്കാൻ ഉമ്മൻ ചാണ്ടി ശ്രമം നടത്തി. ഇവിടെ മുതലാണ് ഉമ്മൻ ചാണ്ടിക്ക് കളി പിഴച്ചത്. എ ഗ്രൂപ്പിലെ തന്നെ പ്രമുഖരായ യുവ നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ താൽപ്പര്യത്തിനും വിരുദ്ധമായി സതീശൻ മതിയെന്ന നിലപാട് എടുത്തു. മുതിർന്ന നേതാക്കളായ തിരുവഞ്ചൂരും ബാബുവും പി ടി തോമസും അടക്കമുള്ളവർക്ക് അവരെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി പിന്തുണക്കാത്തതിന്റെ പരിഭവവുമായിരുന്നു.
ഇതിനിടെയാണ് മുമ്പ് തന്നെ സതീശനുമായി ബന്ധം പുലർത്തിയിരുന്ന ഷാഫി പറമ്പിലും സിദ്ധിഖും അടക്കമുള്ളവർ സതീശനോട് എതിർപ്പില്ലെന്ന നിലപാട് സ്വീകരിച്ചത്. ഇത് ഗ്രൂപ്പിന്റെ കെട്ടുറപ്പിനെ ബാധിച്ചതിന് പിന്നാലെയാണ് കെ സുധാകരനെ കെപിസിസി അധ്യക്ഷനാകുന്നതും. ഭൂരിപക്ഷത്തിന്റെ പിന്തുണയോടും ഹൈക്കമാൻഡിന്റെ താൽപ്പര്യവുമാണ് സുധാകരനെ നേതാവാക്കിയത്. ചെന്നിത്തല ഇന്നലെ പൊട്ടിത്തെറിച്ചത് അദ്ദേഹത്തിന് മാന്യമായ പദവി ലഭിക്കാൻ വേണ്ടി കൂടിയാണ്. അധികം താമസിയാതെ എ കെ ആന്റണി ഡൽഹി രാഷ്ട്രീയം മതിയാക്കി കേരളത്തിലേക്ക് മടങ്ങും. അപ്പോൾ വർക്കിങ് കമ്മറ്റിയിലേക്ക് രമേശ് ചെന്നിത്തലയെ എത്തിക്കാനും സംഘടനാ ചുമതല നൽകാനും രാഹുൽ ഗാന്ധി തന്നെ ശ്രമിക്കുന്നുണ്ട്. ഇതോടെ ഐ ഗ്രൂപ്പിലെ പ്രശ്നങ്ങൾ തീരും.
അതേസമയം മറുവശച്ച് ഉമ്മൻ ചാണ്ടിക്ക് ശരിക്കും മുറിവേറ്റിരിക്കയാണ്. അദ്ദേഹം എന്തു തീരുമാനം കൈക്കൊള്ളുമെന്ന സംശയം കോൺഗ്രസിന്റെ ഇരു നേതാക്കൾക്കുമുണ്ട്. ഇപ്പോൾ ഉമ്മൻ ചാണ്ടിയുമായി ചേർന്നു പോകാനാണ് സുധാകരനും തീരുമാനിക്കുന്നത്. വർക്കിങ് പ്രസിഡന്റ് നിയമനത്തിൽ എ ഗ്രൂപ്പിൽ നിന്നും രണ്ട് നേതാക്കളുണ്ട്. ടി സിദ്ദിഖും പി ടി തോമസും. മലബാറിൽ നിന്നുള്ള ന്യൂനപക്ഷ പ്രതിനിധിയും യുവ സാന്നിധ്യവും എന്ന നിലയിൽ ടി. സിദ്ദിഖിനും നറുക്കുവീണു. അതായത് എ ഗ്രൂപ്പിന്റെ നോമിനി ആയല്ല, കെ സി വേണുഗോപാൽ കൂടി താൽപ്പര്യമെടുത്താണ് സിദ്ദിഖിനെ നിയമിച്ചത്. ഇതോടെ സിദ്ദിഖ് മറുകണ്ടം ചാടിയെന്ന വികാരമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്.
മുമ്പ് സതീശൻ പാച്ചേനി എ ഗ്രൂപ്പ് വിട്ടപ്പോഴും ഉമ്മൻ ചാണ്ടി പൊറുത്തിരുന്നില്ല. ഇതാണ് രണ്ട് തവണ കണ്ണൂരിൽ തോൽക്കാൻ ഇടയാക്കിയതെന്നും കോൺ്ഗ്രസുകാർ അടക്കം പറയുന്നുണ്ട്. ഈ പാതയിലാണ് ഷാഫിയും സിദ്ധിഖുമെന്ന അടക്കം പറച്ചിലുണ്ട്. അതേസമയം എ ഗ്രൂപ്പ് ചിഹ്നഭിന്നമാകുമ്പോഴും ഐ ഗ്രൂപ്പ് കെ സി വേണുഗോപാലിന്റെ തണലിൽ കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. അതേസമയം ഉമ്മൻ ചാണ്ടിയുടെ നീക്കം എന്താകുമെന്ന ആശങ്ക കെ സുധാകരന് ഉണ്ടുതാനും.
3 വർക്കിങ് പ്രസിഡന്റുമാരെ നിശ്ചയിച്ചതും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുൻകൂട്ടി അറിഞ്ഞിരുന്നില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിപ്രായം ചോദിച്ചപ്പോൾ നേതാക്കൾ സഹകരിക്കാത്തതിൽ ഹൈക്കമാൻഡിന് ഉമ്മൻ ചാണ്ടിയോടുള്ള കടുത്ത നിലപാടിനും കാരണമായത്. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നു എന്നല്ലാതെ വർക്കിങ് പ്രസിഡന്റുമാരെ ഒപ്പം നിയോഗിക്കുമെന്ന് ഈ ഉന്നത നേതാക്കളെ അറിയിച്ചിരുന്നില്ല. എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടിയെ വരെ ഇരുട്ടിൽ നിർത്തി കേരളത്തിലെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന രീതിയോടുള്ള അനിഷ്ടം ചെന്നിത്തലയും മുല്ലപ്പള്ളിയും നേരത്തെ തന്നെ പങ്കുവെച്ചിരുന്നു.
സുധാകരന്റെയും 3 വർക്കിങ് പ്രസിഡന്റുമാരുടെയും നിയമനം സംബന്ധിച്ച കത്തിൽ മെയ് 8 എന്ന തീയതി കണ്ടതും ചർച്ചാവിഷയമായി. ഇത് നേരത്തെ എടുത്ത തീരുമാനമായിരുന്നു എന്നായിരുന്നു ഉയർന്ന വികാരം. അതേസമയം മുറിവേറ്റ നേതാക്കളെ കണ്ട് സഹകരണം തേടിയാണ് സുധാകരൻ മുന്നോട്ടു പോകുന്നത്. ഇനി ഡിസിസി അധ്യക്ഷന്മാരുടെ നിയമനമാണ്. ഇത് ഗ്രൂപ്പു വടംവലിയിൽ കുരുങ്ങനാണ് സാധ്യത കൂടുതൽ. ഉമ്മൻ ചാണ്ടി അടക്കം കരുത്തുകാട്ടുക ഈ ഘട്ടത്തിലാകുമെന്ന വികാരം ശക്തമായി ഉയർന്നിട്ടുണ്ട്.
ഗ്രൂപ്പ് നേതാക്കളുടെ ശുപാർശ കണക്കിലെടുത്ത് കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന രീതി ഇക്കുറി വേണ്ടെന്നു രാഹുൽ നിർദ്ദേശിച്ചിരുന്നു. തീരുമാനം അടിച്ചേൽപിക്കുന്നത് ഒഴിവാക്കാനും താൽപര്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണു ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ ഗ്രൂപ്പ് നേതാക്കളെയും ജനപ്രതിനിധികളെയും ഭാരവാഹികളെയും ഫോണിൽ വിളിച്ച് അഭിപ്രായം തേടിയത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരുടെയും പേരു നിർദ്ദേശിച്ചില്ല. സുധാകരനെ എതിർക്കാത്തത് സമ്മതം മൂളലായി ഹൈക്കമാണ്ട് വിലയിരുത്തി. അപ്പോഴും വർക്കിങ് പ്രസിഡന്റുമാരുടെ നിയമനം ആരും പ്രതീക്ഷിച്ചില്ല.
വർക്കിങ് പ്രസിഡന്റുമാരിൽ പി ടി തോമസിന് ഗ്രൂപ്പില്ലെന്നാണ് വയ്പ്. എന്നാൽ ഉമ്മൻ ചാണ്ടിയോടായിരുന്നു എന്നും രാഷ്ട്രീയ അടുപ്പം. അതുകൊണ്ട് തോമസിന് ചാർത്തിക്കൊടുക്കുന്ന എ ഗ്രപ്പിന്റെ പരിവേഷമാണ്. കൊടിക്കുന്നിലിന് എകെ ആന്റണിയോടാണ് താൽപ്പര്യം. അതിനാൽ കൊടിക്കുന്നിലിനേയും എ ഗ്രൂപ്പിന്റെ പട്ടികയിൽ ഉൾപ്പെടുത്താം. വയനാട് ലോക്സഭാ സീറ്റ് രാഹുലിന് വേണ്ടി മത്സരിക്കാൻ വിട്ടുകൊടുത്ത നേതാവാണ് സിദ്ദിഖ്. കൽപ്പറ്റയിൽ നിന്ന് സിദ്ദിഖ് ജയിച്ച് എംഎൽഎയുമായി. ഈ നേതാവിനെ ചേർത്തു നിർത്താനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ ചിറകിൽ നിന്നും സിദ്ധിഖും പതിയെ വഴിമാറുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്