പ്രധാന പദവികളിലെല്ലാം ഐ ഗ്രൂപ്പ് നേതാക്കൾ; ചെന്നിത്തലയുടെ കോപം ഒരു കുടുംബ വഴക്കുപോലെ തീരും; ചെന്നിത്തലയെ മുന്നിൽ നിർത്തി നടത്തിയ നീക്കം പൊളിഞ്ഞതിൽ കടുത്ത രോഷവുമായി ഉമ്മൻ ചാണ്ടി; ഷാഫിയും സിദ്ദിഖും ചതിച്ചതിൽ കോപാകുലൻ; 50 വർഷമായി പോറ്റിവളർത്തിയ എ ഗ്രൂപ്പിനെ തകർത്തതിന്റെ പ്രതികാരം എന്തായിരിക്കുമെന്ന് ഭയന്ന് സുധാകരനും സതീശനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ പ്രതിസന്ധിയിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. അധികാരം ഇല്ലാത്ത പത്ത് വർഷങ്ങളാണ് കോൺഗ്രസിനെ ശരിക്കും വെല്ലുവിളിയിലാക്കുന്നത്. ഈ ഘട്ടത്തിലാണ് അണികളുടെ ആഗ്രഹപ്രകാരം കെ സുധാകരനെ കെപിസിസി അധ്യക്ഷനായും വി ഡി സതീശനെ പ്രതിപക്ഷ നേതാവായും പാർട്ടി ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്. കെ സുധാകരൻ അധ്യക്ഷനാതോടെ അണികൾ ആവേശത്തിലാണെങ്കിലും ഗ്രൂപ്പുകൾ കടുത്ത എതിർപ്പിലാണ്.
കോൺഗ്രസിലെ കേഡർ എന്നു പറയാവുന്ന ഉമ്മൻ ചാണ്ടി നയിക്കുന്ന എ വിഭാഗമാണ് ഇവരുടെ ഗ്രൂപ്പു ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്ത വിധത്തിൽ ദുർബലമായി മാറിയിരിക്കുന്നത്. പ്രധാനപ്പെട്ട പദവികളിൽ മുമ്പ് ചെന്നിത്തല നയിച്ച ഐ ഗ്രൂപ്പിന്റെ നേതാക്കളായിരുന്ന സുധാകരനും സതീശനും എത്തിയതോടെ എ വിഭാഗം നേതാക്കൾക്ക് യാതൊരു പദവിയും ഇല്ലാത്ത അവസ്ഥയിലാണ്. പ്രായമായെങ്കിലും ഗ്രൂപ്പുകളിയിൽ എന്നും മുമ്പനായിരുന്ന ഉമ്മൻ ചാണ്ടി ഇതോടെ കടുത്ത അമർഷത്തിലാണ്. ഹൈക്കമാൻഡ് ഇടപെട്ടിടടും ഉമ്മൻ ചാണ്ടിയുടെ കോപം ശമിപ്പിക്കാൻ സാധിച്ചിട്ടില്ല.
അരനൂറ്റാണ്ടായി പോറ്റി വളർത്തിയ ഗ്രൂപ്പന് പ്രസക്ത നഷ്ടപ്പെട്ടതോടെ ഉമ്മൻ ചാണ്ടി എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സതീശനും സുധാകരനുമുണ്ട്. തന്നെ കൂടെ നിന്നവർ ചരിച്ചെന്ന് രമേശ് ചെന്നിത്തല വിലപിക്കുമ്പോഴും ഇത് ഐ ഗ്രൂപ്പിനുള്ളിലെ കുടുംബപ്രശ്നമായി ഒതുങ്ങി തീരാനാണ് സാധ്യത കൂടുതൽ. കാരണം ഏകീകൃത ഐ ഗ്രൂപ്പിനെ നയിച്ച നേതാവായിരുന്നു ചെന്നിത്തല. അദ്ദേഹത്തിന് വ്യക്തിപരമായി നഷ്ടം സംഭവിച്ചെങ്കിലും വിശാല ഐ ഗ്രൂപ്പിൽ രണ്ട് സുപ്രധാന പദവികളാണ് ലഭിച്ചിരിക്കുന്നത്. മറുവശച്ച് കേഡറായ എ ഗ്രൂപ്പിൽ ആകെ ഇപ്പോൾ ഉള്ളത് യുഡിഎഫ് കൺവീനർ പദവി മാത്രം. ഈ പദവിയിലേക്ക് ഐ ഗ്രൂപ്പിലെ തന്നെ കെ മുരളീധരൻ എത്തിയാൽ ഒരു സ്ഥാനവും ഇല്ലാത്ത അവസ്ഥ വരും.
അതേസമയം ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് ഇപ്പോൾ നേതൃസ്ഥാനത്തുള്ള സുധാകരനും സതീശനുമുള്ളത്. അതുകൊണ്ട് തന്നെ പൊതു രാഷ്ട്രീയത്തിൽ ഇവർക്ക് തിളക്കം കൂടുകയും ചെയ്യും. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾ എ ഗ്രൂപ്പിനെ തീർത്തും ഛിന്നഭിന്നമാക്കിയിരുന്നു. ഐ ഗ്രൂപ്പ് നേതാവ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തിക്കാൻ ഉമ്മൻ ചാണ്ടി ശ്രമം നടത്തി. ഇവിടെ മുതലാണ് ഉമ്മൻ ചാണ്ടിക്ക് കളി പിഴച്ചത്. എ ഗ്രൂപ്പിലെ തന്നെ പ്രമുഖരായ യുവ നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ താൽപ്പര്യത്തിനും വിരുദ്ധമായി സതീശൻ മതിയെന്ന നിലപാട് എടുത്തു. മുതിർന്ന നേതാക്കളായ തിരുവഞ്ചൂരും ബാബുവും പി ടി തോമസും അടക്കമുള്ളവർക്ക് അവരെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി പിന്തുണക്കാത്തതിന്റെ പരിഭവവുമായിരുന്നു.
ഇതിനിടെയാണ് മുമ്പ് തന്നെ സതീശനുമായി ബന്ധം പുലർത്തിയിരുന്ന ഷാഫി പറമ്പിലും സിദ്ധിഖും അടക്കമുള്ളവർ സതീശനോട് എതിർപ്പില്ലെന്ന നിലപാട് സ്വീകരിച്ചത്. ഇത് ഗ്രൂപ്പിന്റെ കെട്ടുറപ്പിനെ ബാധിച്ചതിന് പിന്നാലെയാണ് കെ സുധാകരനെ കെപിസിസി അധ്യക്ഷനാകുന്നതും. ഭൂരിപക്ഷത്തിന്റെ പിന്തുണയോടും ഹൈക്കമാൻഡിന്റെ താൽപ്പര്യവുമാണ് സുധാകരനെ നേതാവാക്കിയത്. ചെന്നിത്തല ഇന്നലെ പൊട്ടിത്തെറിച്ചത് അദ്ദേഹത്തിന് മാന്യമായ പദവി ലഭിക്കാൻ വേണ്ടി കൂടിയാണ്. അധികം താമസിയാതെ എ കെ ആന്റണി ഡൽഹി രാഷ്ട്രീയം മതിയാക്കി കേരളത്തിലേക്ക് മടങ്ങും. അപ്പോൾ വർക്കിങ് കമ്മറ്റിയിലേക്ക് രമേശ് ചെന്നിത്തലയെ എത്തിക്കാനും സംഘടനാ ചുമതല നൽകാനും രാഹുൽ ഗാന്ധി തന്നെ ശ്രമിക്കുന്നുണ്ട്. ഇതോടെ ഐ ഗ്രൂപ്പിലെ പ്രശ്നങ്ങൾ തീരും.
അതേസമയം മറുവശച്ച് ഉമ്മൻ ചാണ്ടിക്ക് ശരിക്കും മുറിവേറ്റിരിക്കയാണ്. അദ്ദേഹം എന്തു തീരുമാനം കൈക്കൊള്ളുമെന്ന സംശയം കോൺഗ്രസിന്റെ ഇരു നേതാക്കൾക്കുമുണ്ട്. ഇപ്പോൾ ഉമ്മൻ ചാണ്ടിയുമായി ചേർന്നു പോകാനാണ് സുധാകരനും തീരുമാനിക്കുന്നത്. വർക്കിങ് പ്രസിഡന്റ് നിയമനത്തിൽ എ ഗ്രൂപ്പിൽ നിന്നും രണ്ട് നേതാക്കളുണ്ട്. ടി സിദ്ദിഖും പി ടി തോമസും. മലബാറിൽ നിന്നുള്ള ന്യൂനപക്ഷ പ്രതിനിധിയും യുവ സാന്നിധ്യവും എന്ന നിലയിൽ ടി. സിദ്ദിഖിനും നറുക്കുവീണു. അതായത് എ ഗ്രൂപ്പിന്റെ നോമിനി ആയല്ല, കെ സി വേണുഗോപാൽ കൂടി താൽപ്പര്യമെടുത്താണ് സിദ്ദിഖിനെ നിയമിച്ചത്. ഇതോടെ സിദ്ദിഖ് മറുകണ്ടം ചാടിയെന്ന വികാരമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്.
മുമ്പ് സതീശൻ പാച്ചേനി എ ഗ്രൂപ്പ് വിട്ടപ്പോഴും ഉമ്മൻ ചാണ്ടി പൊറുത്തിരുന്നില്ല. ഇതാണ് രണ്ട് തവണ കണ്ണൂരിൽ തോൽക്കാൻ ഇടയാക്കിയതെന്നും കോൺ്ഗ്രസുകാർ അടക്കം പറയുന്നുണ്ട്. ഈ പാതയിലാണ് ഷാഫിയും സിദ്ധിഖുമെന്ന അടക്കം പറച്ചിലുണ്ട്. അതേസമയം എ ഗ്രൂപ്പ് ചിഹ്നഭിന്നമാകുമ്പോഴും ഐ ഗ്രൂപ്പ് കെ സി വേണുഗോപാലിന്റെ തണലിൽ കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. അതേസമയം ഉമ്മൻ ചാണ്ടിയുടെ നീക്കം എന്താകുമെന്ന ആശങ്ക കെ സുധാകരന് ഉണ്ടുതാനും.
3 വർക്കിങ് പ്രസിഡന്റുമാരെ നിശ്ചയിച്ചതും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുൻകൂട്ടി അറിഞ്ഞിരുന്നില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിപ്രായം ചോദിച്ചപ്പോൾ നേതാക്കൾ സഹകരിക്കാത്തതിൽ ഹൈക്കമാൻഡിന് ഉമ്മൻ ചാണ്ടിയോടുള്ള കടുത്ത നിലപാടിനും കാരണമായത്. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നു എന്നല്ലാതെ വർക്കിങ് പ്രസിഡന്റുമാരെ ഒപ്പം നിയോഗിക്കുമെന്ന് ഈ ഉന്നത നേതാക്കളെ അറിയിച്ചിരുന്നില്ല. എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടിയെ വരെ ഇരുട്ടിൽ നിർത്തി കേരളത്തിലെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന രീതിയോടുള്ള അനിഷ്ടം ചെന്നിത്തലയും മുല്ലപ്പള്ളിയും നേരത്തെ തന്നെ പങ്കുവെച്ചിരുന്നു.
സുധാകരന്റെയും 3 വർക്കിങ് പ്രസിഡന്റുമാരുടെയും നിയമനം സംബന്ധിച്ച കത്തിൽ മെയ് 8 എന്ന തീയതി കണ്ടതും ചർച്ചാവിഷയമായി. ഇത് നേരത്തെ എടുത്ത തീരുമാനമായിരുന്നു എന്നായിരുന്നു ഉയർന്ന വികാരം. അതേസമയം മുറിവേറ്റ നേതാക്കളെ കണ്ട് സഹകരണം തേടിയാണ് സുധാകരൻ മുന്നോട്ടു പോകുന്നത്. ഇനി ഡിസിസി അധ്യക്ഷന്മാരുടെ നിയമനമാണ്. ഇത് ഗ്രൂപ്പു വടംവലിയിൽ കുരുങ്ങനാണ് സാധ്യത കൂടുതൽ. ഉമ്മൻ ചാണ്ടി അടക്കം കരുത്തുകാട്ടുക ഈ ഘട്ടത്തിലാകുമെന്ന വികാരം ശക്തമായി ഉയർന്നിട്ടുണ്ട്.
ഗ്രൂപ്പ് നേതാക്കളുടെ ശുപാർശ കണക്കിലെടുത്ത് കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന രീതി ഇക്കുറി വേണ്ടെന്നു രാഹുൽ നിർദ്ദേശിച്ചിരുന്നു. തീരുമാനം അടിച്ചേൽപിക്കുന്നത് ഒഴിവാക്കാനും താൽപര്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണു ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ ഗ്രൂപ്പ് നേതാക്കളെയും ജനപ്രതിനിധികളെയും ഭാരവാഹികളെയും ഫോണിൽ വിളിച്ച് അഭിപ്രായം തേടിയത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരുടെയും പേരു നിർദ്ദേശിച്ചില്ല. സുധാകരനെ എതിർക്കാത്തത് സമ്മതം മൂളലായി ഹൈക്കമാണ്ട് വിലയിരുത്തി. അപ്പോഴും വർക്കിങ് പ്രസിഡന്റുമാരുടെ നിയമനം ആരും പ്രതീക്ഷിച്ചില്ല.
വർക്കിങ് പ്രസിഡന്റുമാരിൽ പി ടി തോമസിന് ഗ്രൂപ്പില്ലെന്നാണ് വയ്പ്. എന്നാൽ ഉമ്മൻ ചാണ്ടിയോടായിരുന്നു എന്നും രാഷ്ട്രീയ അടുപ്പം. അതുകൊണ്ട് തോമസിന് ചാർത്തിക്കൊടുക്കുന്ന എ ഗ്രപ്പിന്റെ പരിവേഷമാണ്. കൊടിക്കുന്നിലിന് എകെ ആന്റണിയോടാണ് താൽപ്പര്യം. അതിനാൽ കൊടിക്കുന്നിലിനേയും എ ഗ്രൂപ്പിന്റെ പട്ടികയിൽ ഉൾപ്പെടുത്താം. വയനാട് ലോക്സഭാ സീറ്റ് രാഹുലിന് വേണ്ടി മത്സരിക്കാൻ വിട്ടുകൊടുത്ത നേതാവാണ് സിദ്ദിഖ്. കൽപ്പറ്റയിൽ നിന്ന് സിദ്ദിഖ് ജയിച്ച് എംഎൽഎയുമായി. ഈ നേതാവിനെ ചേർത്തു നിർത്താനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ ചിറകിൽ നിന്നും സിദ്ധിഖും പതിയെ വഴിമാറുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്