കോൺഗ്രസിലേത് ഉമ്മൻ ചാണ്ടിയുടെ മൗനത്തിൽ പിറന്ന ഭൂമികുലുക്കം..! പ്രതിസന്ധിയിൽ ഘടകകക്ഷികളെ കൂട്ടിയുള്ള പഴയ ഒളിപ്പോര് വീണ്ടും പയറ്റുമ്പോൾ ആടിയുലഞ്ഞ് യുഡിഎഫ്; കെ മുരളീധരന് പിന്തുണയുമായി എ വിഭാഗക്കാർ എത്തിയതോടെ വ്യക്തമാകുന്നത് ഗ്രൂപ്പ് സമവാക്യങ്ങളിലെ സാരമായ മാറ്റം; ഡിസിസി പുനഃസംഘടനയിലെ തഴയപ്പെട്ടതിന്റെ കണക്കു തീർക്കാൻ രണ്ടും കൽപ്പിച്ച് ഉമ്മൻ ചാണ്ടി
ബി രഘുരാജ്
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിലെ രാഷ്ട്രീയ ചാണക്യനായ ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞെന്ന് വിമർശിച്ചവർ പോലും അദ്ദേഹത്തെ എഴുതി തള്ളേണ്ടെന്ന നിലപാടുകാരായിരുന്നു. ഡിസിസി പുനഃസംഘടനയോടെ ഇപ്പോൾ കോൺഗ്രസിൽ ഉരുണ്ടുകൂടുന്ന പ്രശ്‌നങ്ങൾ ചുരുക്കത്തിൽ ഉമ്മൻ ചാണ്ടിയുടെ മൗനത്തിൽ നിന്നും പിറന്ന ഭൂമികുലുക്കമാണ്. മുൻകാലത്ത് കെ കരുണാകരനെയും പിന്നീട് എ കെ ആന്റണിയുടെയും കസേര തെറിപ്പിച്ച ഉമ്മൻ ചാണ്ടി തന്ത്രത്തിൽ ഇത്തവണ ഉന്നം വെക്കുന്നത് രണ്ട് തലകളാണ്. ഒന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രണ്ടാമതായി കെപിസിസി അധ്യക്ഷൻ വി എം സുധീരനും. രണ്ട് പേരും വ്യത്യസ്ത ധ്രുവങ്ങളിൽ ആണെങ്കിലും ഇരുവരുടെയും നിലപാടുകളാണ് ഉമ്മൻ ചാണ്ടിയെയും എ ഗ്രൂപ്പിനെയും ഇപ്പോഴത്തെ നിലയിൽ എത്തിച്ചത്. ഡിസിസി പുനഃസംഘടനയിൽ ഇക്കാര്യം ശരിക്കും വ്യക്തമാകുകയും ചെയ്തു ഇതോട രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയിരിക്കയാണ് ഉമ്മൻ ചാണ്ടി.
യുഡിഎഫിലെ മുസ്ലിംലീഗിനെയും ഇപ്പോൾ വിട്ടുപോയ കെ എം മാണിയെയും കൂട്ടു പിടിച്ചു കൊണ്ട് തന്നെയായിരുന്നു എക്കാലവും ഉമ്മൻ ചാണ്ടിയുടെ ഒളിയുദ്ധങ്ങൾ. ഈ യുദ്ധമുറ തന്നെയാണ് ഇപ്പോൾ അദ്ദേഹം സുധീരനും ചെന്നിത്തലയ്ക്കും എതിരെ പ്രയോഗിക്കുന്നത്. ഇതിന് വേണ്ടി ഉമ്മൻ ചാണ്ടി സ്വീകരിച്ചിരിക്കുന്ന മാർഗ്ഗം വിഘടിച്ചു നിൽക്കുന്ന ഐ ഗ്രൂപ്പിനെ ശിഥിലമാക്കുക എന്നതാണ്. കരുത്തു ചോർന്നിരിക്കുന്ന ഐ ഗ്രൂപ്പിൽ നിന്നും നേതാക്കളെ ഒപ്പം നിർത്താനുള്ള നീക്കത്തിന്റെ ഭാഗം തന്നെയാണ് ഇന്ന് കെ മുരളീധരനെ പിന്തുണച്ച് സുധീരന് കത്തയച്ചിരിക്കുന്നതും. വിഷയത്തിൽ സുധീരന്റെ നിലപാടിനൊപ്പം നിൽക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെയാണ് മുരളിയുടെ എതിരാളിയെന്ന് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് എ ഗ്രൂപ്പ് നേതാവ് കെ സി ജോസഫ് കത്തയച്ചതും.
മുൻ കാലങ്ങളിൽ ഒപ്പമുണ്ടായിരുന്ന കെ എം മാണി ഇപ്പോഴില്ലെങ്കിലും ജോണി നെല്ലൂരും ഇ ടി മുഹമ്മദ് ബഷീറും രംഗത്തിറങ്ങിയതിന് പിന്നിൽ സുധീരൻ-ചെന്നിത്തല വിരുദ്ധ വികാരമാണെന്നാണ് വ്യക്തമാണ്. ചെന്നിത്തലയുടെ ആർഎസ്എസ് അനുകൂല നിലപാടായിരുന്നു എന്നും ലീഗിന് പ്രശ്‌നം. ഈ വിഷയം പലതവണ ചൂണ്ടിക്കാട്ടിയ ഇ ടി തന്നെയാണ് യുഡിഎഫ് പ്രതിഷേധങ്ങൾക്ക് മൂർച്ച പോരെന്ന പറഞ്ഞു രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ, രണ്ട് പേർക്കെതിരെയും പരസ്യമായി രംഗത്തിറങ്ങാൻ ഉമ്മൻ ചാണ്ടിയില്ല, അണികളെ പാർട്ടി നേതൃത്വത്തിന് എതിരാക്കി മാറ്റുക എന്നതാണ് ഉമ്മൻ ചാണ്ടിയുടെ തന്ത്രം. ഇതിനായി പലകാരണങ്ങൾ അവർ നിരത്തുന്നു.
സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനും വി എം സുധീരനുമെതിരെ ആഞ്ഞടിച്ച കെ മുരളീധരൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്തെന്ന സൂചനയാണ് പാർട്ടി പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്. സിപിഎമ്മിനും ഇടത് രാഷ്ട്രീയത്തിനുമെതിരെ കോൺഗ്രസ് അണികൾക്കിടയിൽ കെ കരുണാകരൻ വളർത്തിക്കൊണ്ടു വന്ന വിദ്വേഷം ആളിക്കത്തിച്ച് സാധാരണ പാർട്ടി പ്രവർത്തകരെ സംസ്ഥാന നേതൃത്വത്തിനെതിരാക്കുകയെന്ന ശൈലിയാണ് കെ മുരളീധരൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കൾ അഭിപ്രായപ്രകടനം നടത്തുമ്പോൾ പക്വത കാണിക്കണമെന്ന പ്രസ്താവനയുമായി കെപിസിസി ഉപാധ്യക്ഷനായ വി.ഡി സതീശൻ എം.എൽഎ രംഗത്തെത്തിയെങ്കിലും തന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നെന്ന പ്രതികരണമാണ് മുരളിയിൽ നിന്നുണ്ടായത്.
ഇതിനിടെ ഘടകകക്ഷിനേതാക്കളായ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എംപി, ജോണിനെല്ലൂർ എന്നിവരും കോൺഗ്രസ് നേതൃത്വത്തിനെതിരെ തിരിഞ്ഞതും മുരളിയുടെ പ്രതികരണം ശരി വച്ചതും ഉമ്മൻ ചാണ്ടി പക്ഷത്തിന് കരുത്ത് നൽകുന്നതാണ്. മുരളീധരന്റെ സുധീരൻ വിരുദ്ധ പ്രസ്താവന എ വിഭാഗത്തെ ശരിക്കും ആവേശത്തിലാക്കിയിട്ടുണ്ട്. ഐ ഗ്രൂപ്പിനൊപ്പം നിന്നിരുന്ന വി ഡി സതീശനും ഡിസിസി പുനഃസംഘടനയോടെ ഐ വിഭാഗത്തോട് കൂറു കുറവാണ്. തലമുറ മാറ്റത്തെ അനുകൂലിച്ച് യുവാക്കളായ നേതാക്കളുടെ പിന്തുണ തേടാനാണ് സതീശന്റെ ശ്രമം. കെപിസിസി അധ്യക്ഷ പദവി കൂടി ഈ നീക്കത്തിലൂടെ സതീശനുണ്ട്.
കെ കരുണാകരന്റെ അവസ്ഥ ഉമ്മൻ ചാണ്ടിക്കുണ്ടാകുമെന്ന തരത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ഇന്നലെ ചാനൽചർച്ചയ്ക്കിടെ പറഞ്ഞത് നിലവിലെ അഭിപ്രായഭിന്നത ഗുരുതരമാക്കിയെന്ന വിലയിരുത്തലിലാണ് സുധീര പക്ഷത്തെ നേതാക്കൾ. ഐ ഗ്രൂപ്പിൽ നിന്നും പരമാവധി പേരെ അടർത്തിയെടുത്ത് ഗ്രൂപ്പ് പ്രവർത്തനം ഊർജ്ജിമാക്കാനുള്ള നീക്കം ഉമ്മൻ ചാണ്ടി നേരിട്ട് തന്നെ നടത്തിയിരുന്നു. സോഷ്യൽ മീഡിയ വഴിയും സജീവമാകാനാണ് ഉമ്മൻ ചാണ്ടി അണികളുടെ നീക്കം. സംഘടനാ തിരഞ്ഞെടുപ്പിൽ മൃഗീയമായ ആധിപത്യം പിടിക്കുക എന്നതാണ് ഇതുവഴി ഉമ്മൻ ചാണ്ടി ലക്ഷ്യമിടുന്നത്. പാർട്ടി അധ്യക്ഷപദവിതന്നെയാണ് ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. അടുത്ത തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും നയിക്കാൻ താൻ തന്നെ ഉണ്ടാകുമെന്നു ഉമ്മൻ ചാണ്ടി അണികളോട് ഉറച്ചു പറഞ്ഞിട്ടുണ്ട്. ഫലത്തിൽ പ്രതിപക്ഷ നേതാവ് ചെന്നിത്തല ആണെങ്കിലും അതിനെയും കവച്ചുവെക്കുക എന്നതാണ് ഉമ്മൻ ചാണ്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകുക.
പാർട്ടി സംവിധാനത്തിൽ നിന്നുകൊണ്ട് എ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പരിപാടികളിൽ തനിക്ക് പകരക്കാരനായി കെ മുരളീധരനെ പങ്കെടുപ്പിക്കണമെന്ന നിർദ്ദേശവും നേതാക്കൾക്ക് ഉമ്മൻ ചാണ്ടി നൽകിയിട്ടുണ്ടെന്നും അറിയുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ന് പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഉദ്ഘാടകനായി കെ മുരളീധരൻ എത്തിയതെന്നും അറിയുന്നു. ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ച് കെ സുധാകരനും രംഗത്തുണ്ട്.
ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചതിൽ തഴയപ്പെട്ടുവെന്ന വികാരമുയർത്തി എ ഗ്രൂപ്പ് നേരത്തേതന്നെ നിസ്സഹകരണ പാതയിലാണ്. കെപിസിസി പ്രസിഡന്റ് മുൻകൈയെടുത്ത് നിശ്ചയിക്കുന്ന പരിപാടികളിൽനിന്ന് ഉമ്മൻ ചാണ്ടി വിട്ടുനിൽക്കുന്നു. അദ്ദേഹം പങ്കെടുക്കാത്തതിനാൽ പാർട്ടിയുടെ രാഷ്ട്രീയകാര്യസമിതിയോഗം പോലും ചേരാനായിട്ടില്ല. സംഘടനാതിരഞ്ഞെടുപ്പിലൂടെ കെപിസിസി നേതൃത്വത്തിലാണ് എ ഗ്രൂപ്പിന്റെ കണ്ണ്. എ ഗ്രൂപ്പിന്റെ നിസ്സഹകരണം പ്രതിപക്ഷ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് ഐ ഗ്രൂപ്പ് വിലയിരുത്തുന്നത്.
സുധീരനെതിരെ വേറെയും കുറ്റപത്രം ഐ പക്ഷം അവതരിപ്പിക്കുന്നുണ്ട്. കെപിസിസി. എക്‌സിക്യുട്ടീവ് ചേർന്നിട്ട് മാസങ്ങളായി, രാഷ്ട്രീയകാര്യസമിതി ചേരാനാകുന്നില്ല, ജയ്ഹിന്ദ് ടി.വി.യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു, നെയ്യാറിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർസ്ഥാനവും ഏറ്റെടുക്കുന്നില്ല, നാടക, പുസ്തക പ്രസിദ്ധീകരണസമിതികളും നിർജീവമായി തുടങ്ങിയ ആരോപണങ്ങളുടെ മുന സുധീരനുനേർക്കാണ്. എന്നാൽ, ഐ ഗ്രൂപ്പിൽതന്നെ ഇക്കാര്യങ്ങളെച്ചൊല്ലി വിള്ളലുണ്ട്. കെപിസിസി. വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ ഡി.സി.സി.പുനഃസംഘടനയെ ചോദ്യംചെയ്ത് അന്തരീക്ഷം കലുഷിതമാക്കേണ്ടെന്ന നിലപാടിലാണ്. തലമുറമാറ്റം ഹൈക്കമാൻഡിന്റെ നയമാണെന്നും ഇത്തരത്തിൽ നടത്തുന്ന നീക്കങ്ങൾക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
പരസ്യമായ പൊട്ടിത്തെറിയിലേക്ക് കോൺഗ്രസിലെ കാര്യങ്ങളെത്തിയത് ഹൈക്കമാൻഡും നിരീക്ഷിക്കുന്നുണ്ട്. താഴെ തട്ടിൽ വരെ ഗ്രൂപ്പ് പ്രവർത്തനം ഊർജ്ജിതമാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. താഴെ തട്ടിൽ അണികളെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമാക്കാനാണ് എ ഗ്രൂപ്പ് മാനേജർമാരുടെ നിർദ്ദേശം. ബെന്നി ബെഹനാനും ഗ്രൂപ്പിന്റെ തലവന്മാരും നേരിട്ടു തന്നെ ഓപ്പറേഷന് രംഗത്തുണ്ട്. ഇനിയും ഗ്രൂപ്പിനെ ക്ഷീണിപ്പിക്കുന്ന വിധത്തിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണഅ ബെന്നിയുടെ നിലപാട്. അതുകൊണ്ട് തന്നെ എ ഗ്രൂപ്പിലെ കേഡറുകളോട് ഉണർന്നു പ്രവർത്തിക്കാനുള്ള നിർദ്ദേശങ്ങൾ പോയിക്കഴിഞ്ഞു. എന്നാൽ, പാർട്ടിയിലും പാർലമെന്റ് തലത്തിലും ഉമ്മൻ ചാണ്ടിയോട് അടുപ്പമുള്ളവർക്ക് തീർത്തും സ്വാധീനമില്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ട് താഴെ തട്ടില്ലുള്ള ഗ്രൂപ്പുകാർക്ക് താൽപ്പര്യം കുറവാണ്. എങ്കിലും ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹം കൊണ്ട് പ്രവർത്തിക്കൂ എന്നാണ് ഗ്രൂപ്പു നേതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്.
എന്നാൽ, പഴയതു പോലെ പരസ്യമായ ഗ്രൂപ്പുകളി ഇപ്പോൾ സാധ്യമല്ലെന്ന ബോധ്യം ഉമ്മൻ ചാണ്ടിക്കുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രവർത്തനങ്ങൾ പഴയതു പോലെ ഊർജ്ജിതമാക്കാൻ സാധിക്കാത്തതും. ഹൈക്കമാൻഡ് നേരിട്ട് കേരളത്തിലെ വിഷയങ്ങളിൽ ഇടപെടുന്നുണ്ട്. ഇതാണ് ഉമ്മൻ ചാണ്ടിക്ക് കൂടുതൽ തിരിച്ചടിയാകുന്നത്. രാഹുൽ ഗാന്ധിയുമായി സ്വരച്ചേർച്ച ഇല്ലായമയാണ് എ ഗ്രൂപ്പിന്റെ തകർച്ചയ്ക്ക് കാരണമായതും. എന്നാൽ നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ വേണ്ടിയുള്ള ശ്രമത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം കൂടി സമർത്ഥമായി ഉപയോഗിക്കാനാണ് എ ഗ്രൂപ്പുകാരുടെ നീക്കം. ഇതിനായി പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പുകളും രൂപം കൊടുത്തിട്ടുണ്ട്. ഉമ്മൻ ചാണ്ടി സാറിനെ ഇഷ്ടപ്പെടുന്നവർ ഗ്രൂപ്പിൽ അംഗമാകുക എന്ന പേരിലാണ് വാട്‌സ് ആപ്പിലെ പ്രചരണങ്ങൾ നടക്കുന്നത്.
ആയിരക്കണക്കിന് ഗ്രൂപ്പുകൾ ഉണ്ടാക്കാനാണ് ഇതുവഴി കൂടുതൽ സജീവമാകാനും ഉദ്ദേശിക്കുന്നു. ഉമ്മൻ ബ്രിഗേഡ് എന്ന പേരിൽ ഫേസ്‌ബുക്കിൽ പ്രത്യേകം ഗ്രൂപ്പുണ്ടാക്കുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം സോഷ്യൽ മീഡിയ പ്രചരണങ്ങളുടെ ചുക്കാൻ പിടിക്കുന്നത് മകൻ ചാണ്ടി ഉമ്മൻ നേരിട്ടാണ്. ചാണ്ടി ഉമ്മന്റെ നിർദ്ദേശ പ്രകാരമാണ് സോഷ്യൽ മീഡിയയിൽ എ ഗ്രൂപ്പിനെ സജീവമാക്കാനുള്ള നീക്കങ്ങൾ. ഇത് കൂടാതെ മുഖ്യമന്ത്രി ആയിരുന്ന വേളയിൽ ജനസമ്പർക്ക പരിപാടിയിലൂടെ ആയിരങ്ങൾക്ക് സഹായം ഒരുക്കി നൽകിയ ഉമ്മൻ ചാണ്ടി ഓരോ ഇടങ്ങളിലും നേരിട്ടെത്തി ഇടപെടൽ നടത്താനും ഉദ്ദേശിക്കുന്നുണ്ട്.
കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് താഴെ തട്ടിലുള്ള നേതാക്കളെ കാണാനാണ് ഉമ്മൻ ചാണ്ടി ഉദ്ദേശിക്കുന്നത്. ഇങ്ങനെ നേതാക്കളെ കാണുമ്പോൾ ഗ്രൂപ്പ് നോക്കുകയുമില്ല. ഉമ്മൻ ചാണ്ടി നേരിട്ട് കൂടുക്കാഴ്‌ച്ച നടത്തുമ്പോൾ ഐ ഗ്രൂപ്പുകാർ പോലും മറുകണ്ടം ചാടുമെന്നും വിശ്വസിക്കുന്നു. പൊതുവേ വിദേശ യാത്രകൾക്ക് താൽപ്പര്യക്കുറവുള്ള വ്യക്തിയാണ ഉമ്മൻ ചാണ്ടി. എന്നാൽ, പദവി ഒന്നുമില്ലെങ്കിലും പ്രവാസികളെ കാണാൻ അദ്ദേഹം യാത്രകൾ നടത്താനും തീരുമാനിച്ചു. അടുത്തിടെ തന്നെ വീണ്ടും ഉമ്മൻ ചാണ്ടി ഗൾഫ് സന്ദർശനത്തിന് പദ്ധതിയിടുന്നുണ്ട്. ഇത്തരം യാത്രകളിലൂടെ ഫണ്ട് ശേഖരണം കൂടി ലക്ഷ്യമിടുന്നുണ്ടെന്നാണ് അറിയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍