യുഡിഎഫ് നന്ദി പറയേണ്ടത് സുകുമാരൻ നായരോട് മാത്രം; ബിജെപിയുടെ പ്രതീക്ഷകൾ തകിടം മറിച്ച് യുഡിഎഫിനെ പിന്തുണയ്ക്കാൻ കർശന നിർദ്ദേശം നൽകിയത് സിപിഎമ്മിന്റെ സമ്പൂർണ്ണ പരാജയം ഉറപ്പിക്കാൻ; എൻ എസ് എസ് യുണിയൻ ഭാരവാഹികളെ പെരുന്നയിൽ വിളിച്ചു വരുത്തി കർശന നിർദ്ദേശം നൽകി അട്ടിമറിച്ചതു ലക്ഷക്കണക്കിന് വോട്ടുകൾ; കുമ്മനത്തിന് വിനയായതും നായരുടെ പിന്തുണ തരൂരിന് ലഭിച്ചത്; തോൽവിയുടെ കാരണം തിരിച്ചറിഞ്ഞ് ഇനി എൻഎസ്എസിനെ പ്രകോപിപ്പിക്കരുതെന്ന് കർശന നിർദ്ദേശം നൽകി പിണറായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ വൻ തോൽവിക്ക് കാരണം എൻ എസ് എസ് ഇടപെടലെന്ന് തിരിച്ചറിഞ്ഞ് ഇടതു പക്ഷ നേതതൃത്വം. 20ൽ 19 നേടിയതിന്റെ അടിസ്ഥാന കാരണം എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പിന്തുണയാണെന്ന് യുഡിഎഫും വിലയിരുത്തുന്നു. തന്റെ തോൽവിയുടെ കാരണം നായർ വോട്ടുകൾ നഷ്ടപ്പെട്ടതു കൊണ്ടാണെന്ന് കുമ്മനം രാജശേഖരനും വിലയിരുത്തുന്നു. അങ്ങനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫലം നിർണ്ണയിച്ച ഏറ്റവും പ്രധാന ഘടകമായി സുകുമാരൻ നായർ മാറുകയാണ്. പാലക്കാടും ആലത്തൂരും തൃശൂരും കൊല്ലത്തും ആറ്റിങ്ങലിലും തിരുവനന്തപുരത്തും പ്രതീക്ഷിച്ച വിജയം ഇടതു പക്ഷത്തിൽ നിന്ന് അകറ്റിയത് എൻ എസ് എസ് ഇടപെടലുകളാണ്. ഇവിടെല്ലാം എൻ എസ് എസിന്റെ കേഡർ സ്വഭാവമുള്ള വോട്ടുകൾ സുകുമാരൻ നായർ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഉറപ്പിച്ചു.
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷ എൻ എസ് എസിനുണ്ടായിരുന്നു. ഇതിനൊപ്പം സിപിഎം തോറ്റേ മതിയാകൂവെന്ന ചിന്തയും. ഈ സാഹചര്യത്തിലാണ് എൻ എസ് എസ് വോട്ടുകൾ യുഡിഎഫിന് നൽകിയത്. സുകുമാരൻ നായരുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് പെരുന്നയിലെത്തിയ കെപിസിസി അധ്യക്ഷന് അന്ന് തന്നെ സുകുമാരൻ നായർ ഭയപ്പെടേണ്ടതില്ലെന്ന സന്ദേശം നൽകിയിരുന്നു. നമ്മൾ തമ്മിൽ ബന്ധമൊന്നുമില്ല. എന്നാൽ നിങ്ങൾക്കാകും പിന്തുണ. നിങ്ങൾ ജയിക്കും-ഇങ്ങനെയായിരുന്നു മുല്ലപ്പള്ളിയോട് കുറച്ചു വാക്കുകളിൽ സുകുമാരൻ നായർ പ്രതികരിച്ചത്. സുകുമാരൻ നായരുടെ പിന്തുണ തേടിയെത്തിയ എല്ലാ യുഡിഎഫ് നേതാക്കളോടും ഇക്കാര്യം പറയുകയും ചെയ്തു. ശബരിമലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയം കളിച്ചുവെന്ന പരസ്യ പ്രസ്താവനയും ഇതിന്റെ ഭാഗമായിരുന്നു. എല്ലാ താലൂക്ക് യൂണിയൻ പ്രസിഡന്റുമാരോടും യുഡിഎഫിനൊപ്പമാണ് താനെന്ന സന്ദേശം സുകുമാരൻ നായർ നൽകിയിരുന്നു. ഇതെല്ലാം സിപിഎമ്മും അറിഞ്ഞിരുന്നു. എന്നാൽ ഇത്രയും സ്വാധീനം എൻ എസ് എസിന് ഉണ്ടാകുമെന്ന് സിപിഎം മനസ്സിലാക്കിയില്ല.
മുമ്പ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ള കരുത്ത് എൻ എസ് എസിന് ഇല്ലായിരുന്നു. എന്നാൽ മീശ നോവൽ വിവാദത്തോടെ സമുദായത്തിൽ സുകുമാരൻ നായർ പിടിമുറുക്കി. ശബരിമലയിലെ യഥാർത്ഥ സമര നായകനും സുകുമാരൻ നായരായിരുന്നു. അയ്യപ്പജ്യോതിയും വിജയിപ്പിച്ചു. ബിജെപിക്കൊപ്പമായിരുന്നു അന്ന് സുകുമാരൻ നായർ. എന്നാൽ വോട്ടുകൾ ബിജെപിക്ക് നൽകിയാൽ സിപിഎം ജയിക്കുമെന്ന് സുകുമാരൻ നായർ തിരിച്ചറിഞ്ഞു. ഇതോടെ സിപിഎമ്മിനെ എല്ലാ സീറ്റിലും തോൽപ്പിക്കാൻ കോൺഗ്രസിന് വോട്ട് നൽകാൻ എൻ എസ് എസ് തീരുമാനിക്കുകയായിരുന്നു. സുകുമാരൻ നായരെ പിണറായിയും കോടിയേരിയും പരസ്യമായി തന്നെ വിമർശിച്ചിരുന്നു. എൻ എസ് എസിനെ പ്രകോപിപ്പിച്ച് നായർ വോട്ടുകൾ ബിജെപിയിൽ എത്തിക്കാനായിരുന്നു ഇത്. എന്നാൽ ഈ തന്ത്രം വിലപോയില്ല. ന്യൂനപക്ഷത്തിനൊപ്പം ഹൈന്ദവ വോട്ടുകളും സിപിഎമ്മിന് നഷ്ടമായി. അതുകൊണ്ട് തന്നെ ഇനി സുകുമാരൻ നായരെ പ്രകോപിപ്പിക്കരുതെന്ന് സിപിഎം നേതാക്കൾക്ക് പിണറായിയും നിർദ്ദേശം നൽകിയിട്ടുണ്ട്.
മുഴുവൻ താലൂക് യൂണിയൻ ഭാരവാഹികളേയും സുകുമാരൻ നായർ എൻ എസ് എസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയിരുന്നു. എല്ലിയിടത്തും കോൺഗ്രസിന് വോട്ടുറപ്പിക്കണമെന്ന നിർദ്ദേശം നൽകി. മാവേലിക്കര യൂണിയനെ പിരിച്ചു വിട്ടതും യുഡിഎഫിന് എതിരെ നിലപാട് എടുക്കുന്ന യൂണിയനുകൾക്ക് കർശന നിർദ്ദേശം നൽകാനായിരുന്നു. ഇതോടെ സ്ഥാനം പോകുമെന്ന ഭയത്തിൽ എല്ലാ നേതാക്കളും സുകുമാരൻ നായർക്കൊപ്പം നിന്നു. മാവേലിക്കരയിൽ ബാലകൃഷ്ണ പിള്ള ഇടതുപക്ഷത്തിനായി വോട്ട് പിടിച്ചു. ഇവിടെ പ്രത്യേക ശ്രദ്ധ നൽകിയാണ് മുഴുവൻ വോട്ടും യുഡിഎഫിന്റെ കൊടിക്കുന്നിൽ സുരേഷിന് ഉറപ്പിച്ചത്. രാഹുൽ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സുകുമാരൻ നായരുടെ ഇടപെടൽ. ഇത് നടന്നില്ലെങ്കിലും പെരുന്നയിലെ വാക്കുകൾ എൻ എസ് എസ് അണികൾ ഉൾക്കൊണ്ടുവെന്നത് സുകുമാരൻ നായർക്ക് കരുത്ത് പകരും. നായർ സമുദായവും വോട്ട് ബാങ്കായി മാറുന്നതിന്റെ സൂചനയാണ് ഇത്.
സുകുമാരൻ നായരുടെ അതിസൂക്ഷ്മമായ നീക്കം തന്നെയാണ് ശബരിമല വിഷയത്തെ വളർത്തിയതും ആളിക്കത്തിച്ച് ഒരു വലിയ വിവാദമാക്കിയതും 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സുപ്രധാന വിഷയമായി മാറ്റിയതും. കഴിഞ്ഞ വർഷം സെപ്റ്റംബർ 28 നാണ് സുപ്രീം കോടതി ചരിത്രപ്രധാനമായ ആ വിധി പ്രസ്താവിച്ചത്. ശബരിമലയിൽ ഏതുപ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം നൽകേണ്ടതാണെന്ന വിധി ആദ്യഘട്ടത്തിൽ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ബിജെപി നേതൃത്വം പൊതുവെ വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. ആർഎസ്എസിലെ ഒരു പ്രമുഖനേതാവ് ഈ നിലയ്ക്ക് ലേഖനമെഴുതുകയും ചെയ്തു. എന്നാൽ സുകുമാരൻ നായർ മറിച്ചൊരു നിലപാട് എടുത്തു. ആചാരത്തിന് പ്രാധാന്യം നൽകണമെന്ന് ആഹ്വാനം ചെയ്ുത. ഇതോടെ നാമജപ ഘോഷയാത്ര തുടങ്ങി. പന്തളം കൊട്ടാരവും തന്ത്രി കുടുംബവും എൻ എസ് എസിനൊപ്പം നിന്നു. ഒക്ടോബർ രണ്ടാം തീയതി തന്നെ വിധി വന്ന് ദിവസങ്ങൾക്കുള്ളിൽ പന്തളത്ത് അതി ഗംഭീരമായൊരു നാമജപ ഘോഷയാത്ര സംഘടിപ്പിച്ച് എൻ എസ് എസ് ശബരിമലയെ ആളിക്കത്തിച്ചു. ഇതോടെ ബിജെപിയും ആർ എസ് എസും നിലപാട് മാറ്റി. മിസോറാം ഗവർണർസ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തു പറന്നിറങ്ങി സ്ഥാനാർത്ഥിയായി. കെ സുരേന്ദ്രൻ പത്തനംതിട്ടയിലെത്തി. തൃശൂരിൽ സ്ഥാനാർത്ഥിയായ സുരേഷ്ഗോപിയും
എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പിന്തുണ എൻ എസ് എസ് ബിജെപിക്ക് നൽകിയില്ല. 2000-ലാണ് ഡിസംബർ അവസാനവാരമാണ് പ്രധാനമന്ത്രി എബി വാജ്പേയ് കോട്ടയത്തിനടുത്ത് കുമരകത്ത് വിശ്രമത്തിനെത്തിയത്. തൊട്ടടുത്താണ് എൻഎസ്എസിന്റെ ആസ്ഥാനം. ചങ്ങനാശ്ശേരിക്കടുത്ത് പെരുന്നയിൽ. കുമരകത്തു വിശ്രമിക്കുന്ന പ്രധാനമന്ത്രിയെ സന്ദർശിക്കാൻ പ്രമുഖ ബിജെപി നേതാക്കൾ തന്നെ അന്നത്തെ എൻഎസ്എസ് ജനറൽ സെക്രട്ടറി പികെനാരായണപ്പണിക്കരെ നിർബന്ധപൂർവം ക്ഷണിച്ചതാണ്. വാജ്പേയ് പത്തു ദിവസത്തോളം കുമരകത്തുണ്ടായിരുന്നു. അദ്ദേഹവുമായി രെു കൂടിക്കാഴ്ച നടത്താൻ നാരായണപ്പണിക്കർ സമ്മതിച്ചതേയില്ല. കടുത്ത ബിജെപി വിരോധമാണ് നാരായണപ്പണിക്കർ പിന്തുടർന്നിരുന്നത്. ഇത് സുകുമാരൻ നായരേയും സ്വാധീനിച്ചിരുന്നു. എൻ.എസ്.എസ് തുറന്ന ശബരിമല വഴിയിലൂടെ ബിജെപി ബഹുദൂരം പോയെങ്കിലും ഒരിക്കലും എൻ.എസ്.എസ് കൂടെയുണ്ടായിരുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലവും വ്യക്തമാകുന്നത്.
ശബരിമല വിഷയം വലിയൊരു രാഷ്ട്രീയ വിഷയമാക്കിയ ബിജെപി നിലപാടിനോട് സുകുമാരൻ നായർ യോജിച്ചില്ല. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി ബന്ധമുണ്ടാക്കിയതും തുഷാർ വെള്ളാപ്പള്ളി നേതാവായി ബിഡിജെഎസ് രൂപീകരിച്ചതുമൊന്നും സുകുമാരൻ നായർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. എസ്.എൻ.ഡി.പി.യെ പ്രീണിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളും സുകുമാരൻ നായരെ സ്വാധീനിച്ചു. അതുകൊണ്ട് തന്നെ 19 സീറ്റ് നേടിയ യുഡിഎഫ് വിജയത്തിനു പിന്നിൽ അടിസ്ഥാന ഘടകമായി എൻ.എസ്.എസ് നിലപാടുണ്ട്. നാരായണപണിക്കരുടെ കാലം മുതൽ എൻ.എസ്.എസ്. പിന്തുടർന്നിരുന്ന സമദൂര സിദ്ധാന്തം മാറ്റിവെച്ച് യു.ഡി.എഫ്. പിന്തുണ നൽകുകയാണ് സുകുമാരൻ നായർ ചെയ്തത്.
പത്തനംതിട്ടയിൽ ആന്റോ ആന്റണിയുടെ വിജയത്തിനു പിന്നിലും എൻ.എസ്.എസിന്റെ കൈയുണ്ട്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ വിജയിപ്പിക്കാൻ ചില എൻ.എസ്.എസ്. നേതാക്കാൾ പ്രചാരണത്തിനിറങ്ങിയപ്പോൾ ശശി തരൂരിനെ പിന്തുണയ്ക്കാനായിരുന്നു സുകുമാരൻ നായരുടെ തീരുമാനം. എൻ.എസ്.എസ്. നേതാക്കൾ പരസ്യമായി തന്നെ തരൂരിനുവേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്തു. നെയ്യാറ്റിൻകരയിലും പാറശ്ശാലയിലും ഇത് തരൂരിന് ഗുണം ചെയ്തു.
Stories you may Like
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- ഷംസീർ മാപ്പു പറയണം; എൻ എസ് എസ് നിലപാട് കടുപ്പിക്കുമ്പോൾ
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്