നിയമസഭയിലെ ക്ലീൻ സ്വീപ്പ് ലോക്സഭയിൽ ആവർത്തിച്ചില്ല; കൊല്ലത്തിന്റെ `പ്രേമ`ചന്ദ്ര പ്രണയം കൂടുന്നു; ഇടത് കോട്ടകളിലും ഞെട്ടിപ്പിക്കുന്ന ലീഡ്; കെഎൻ ബാലഗോപാൽ ഒന്നരലക്ഷം വോട്ടിന് തോറ്റതിൽ ഞെട്ടി സിപിഎം നേതൃത്വം; പരനാറി പ്രയോഗം ആവർത്തിച്ച പിണറായിക്ക് കൊല്ലത്തെ തോൽവി വ്യക്തിപരമായും തിരിച്ചടി; പ്രസ്റ്റീജ് മണ്ഡലത്തിലും നാണക്കേട് പേറി സിപിഎം; കരുത്ത് കാട്ടി ആർഎസ്പിയുടെ ഒറ്റയാൻ
എം മനോജ് കുമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും തിളക്കമുള്ള വിജയങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുകയാണ് കൊല്ലത്ത് ആർഎസ്പിയുടെ എൻ.കെ.പ്രേമചന്ദ്രന്റെ വിജയം. 1,49,772 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാർത്ഥിയായ കെ.എൻ.ബാലഗോപാലിനെ പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് കൃത്യമായ മുൻതൂക്കം നേടിയാണ് പ്രേമചന്ദ്രൻ വിജയിയായതും. ചവറ 74000 വോട്ടുകൾക്കും പുനലൂർ 73000 വോട്ടുകൾക്കും , ചടയമംഗലത്ത് 70000 വോട്ടുകൾ, കുണ്ടറ 68000 വോട്ടുകൾ, കൊല്ലത്ത് 67000 വോട്ടുകൾ, ചാത്തന്നൂർ 63000 വോട്ടുകൾ എന്നിങ്ങനെ വ്യക്തമായ മുൻതൂക്കങ്ങൾ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ പ്രേമചന്ദ്രന് ലഭിക്കുകയും ചെയ്തു.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പോരാട്ടത്തെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായ ഒരു തിരിച്ചടി കൂടിയാണ് പ്രേമചന്ദ്രന്റെ ഈ തിളക്കമുള്ള വിജയം. മുഖ്യമന്ത്രിയുടെ പരനാറി പ്രയോഗമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രന് വിജയം സമ്മാനിച്ചത് എന്നാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്ന് ഉൾപ്പെടെ ആരോപണങ്ങൾ വന്നത്. അന്ന് പ്രേമചന്ദ്രന്റെ എതിരാളിയായ എം.എ.ബേബി കൂടി ഈ ആരോപണം ഏറ്റുപിടിച്ചിരുന്നു. ഇക്കുറിയും പ്രേമചന്ദ്രന് എതിരെ പരനാറി പ്രയോഗമായി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു.എന്നാൽ ഈ പരനാറി വിളി ഏറ്റില്ലെന്നും കൊല്ലത്തുകാർ പ്രേമചന്ദ്രന് പരവതാനി തന്നെ നൽകിയെന്നുമാണ് കൊല്ലത്തെ കോൺഗ്രസുകാർ ഇപ്പോൾ പറയുന്നത്. ഇതിൽ വാസ്തവം ഇല്ലാതെയുമില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിലേക്ക് കേരളത്തിൽ സിപിഎം ഒതുങ്ങിയ തിരിച്ചടിക്ക് പുറമെയാണ് പ്രേമചന്ദ്രന്റെ തിളങ്ങുന്ന വിജയം കൂടി സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്നിലേക്ക് വരുന്നത്. പ്രേമചന്ദ്രനെ ഏറ്റവും എതിർത്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു എന്ന് വരുമ്പോഴാണ് പ്രേമചന്ദ്രന്റെ വിജയം സിപിഎമ്മിനും മുഖ്യമന്ത്രിക്കും കനത്ത തിരിച്ചടിയായി മാറുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ആർഎസ്പി ഇടത് മുന്നണി വിട്ടപ്പോൾ കുറ്റക്കാരനായി മുഖ്യമന്ത്രി കണ്ടത് എൻ.കെ.പ്രേമചന്ദ്രനെ മാത്രമായിരുന്നു. ഈ വിദ്വേഷത്തിൽ നിന്നാണ് പിന്നീട് വിവാദം സൃഷ്ടിച്ച പരനാറി പ്രയോഗം മുഖ്യമന്ത്രി എൻ.കെ.പ്രേമചന്ദ്രനെതീരെ ഉതിർക്കുന്നത്. അന്ന് നിയമസഭംഗമായ എം.എ.ബേബി ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രനെതിരെ മത്സരിച്ചപ്പോൾ ബേബി പരാജയപ്പെടാൻ കാരണം അന്ന് പാർട്ടി സെക്രട്ടറിയായി പിണറായി വിജയൻ നടത്തിയ പരനാറി പ്രയോഗമായിരുന്നു. ഇപ്പോൾ പോളിറ്റ് ബ്യുറോ അംഗമായ എം.എ.ബേബി തന്നെ ഈ കാര്യത്തിൽ പിണറായിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. അന്ന് കുണ്ടറ എംഎൽഎയായ ബേബി തോറ്റ എംഎൽഎയായിമാറാൻ കാരണവും ഈ പ്രയോഗമാണ് എന്നാണ് അടുപ്പമുള്ളവരോട് ബേബി പറഞ്ഞിരുന്നത്. ഈ പ്രശ്നങ്ങൾ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു.
അന്ന് പിണറായി വിജയൻ നടത്തിയ പരനാറി പ്രയോഗം കൊല്ലം ലോക്സഭാ സീറ്റിൽ എൻ.കെ.പ്രേമചന്ദ്രനെ ജയിപ്പിക്കാനുള്ള കാരണങ്ങളിൽ ഒന്നായി മാറിയപ്പോൾ അതെ തനിയാവർത്തനമാണ് ഇക്കുറിയും നടന്നത്. പ്രേമചന്ദ്രൻ പരനാറിയാണോ എന്ന് ചോദിച്ചപ്പോൾ ഇക്കുറിയും അതേ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് മുഖ്യമന്ത്രി ഇക്കുറിയും പറഞ്ഞത്. ഇതോടെ ഈ ലോക്സഭാ തിരഞ്ഞെടുപ്പിലും പരനാറി പ്രയോഗം വിഷയമായി വന്നു. കഴിഞ്ഞ തവണ പരനാറി പ്രയോഗം പ്രേമചന്ദ്രനെ തുണച്ചപ്പോൾ ഇത്തവണ ശക്തമായി നിലനിന്ന ശബരിമല വികാരത്തിനൊപ്പം പരനാറി പ്രയോഗം കൂടി കടന്നുവന്നു. കഴിഞ്ഞ തവണ 40000-ൽ താഴെ വോട്ടുകൾക്ക് പ്രേമചന്ദ്രൻ എംഎ.ബേബിയെ പരാജയപ്പെടുത്തിയപ്പോൾ ഇക്കുറി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊല്ലത്ത് നിന്ന് പ്രേമചന്ദ്രൻ വിജയിയായത്. ഇതാണ് പ്രേമചന്ദ്രന്റെ തിളക്കമുള്ള വിജയം മുഖ്യമന്ത്രിക്കും സിപിഎമ്മിനും കടുത്ത തിരിച്ചടിയാകുന്നത്.
പ്രേമചന്ദ്രൻ സംഘിയാണെന്നു പറഞ്ഞാണ് പരനാറിയ്ക്കൊപ്പം ഇക്കുറി പ്രേമചന്ദ്രന് എതിരെ സിപിഎം രംഗത്ത് വന്നത്. ഇങ്ങിനെ നിരത്താവുന്ന ആരോപണങ്ങൾ മുഴുവൻ നിർത്തിയിട്ടും പ്രേമചന്ദ്രന്റെ കുതിപ്പിന് സിപിഎമ്മിന് തടയിടാൻ കഴിഞ്ഞില്ല. അതുതന്നെ ഇരട്ടി പ്രഹരമായി പ്രേമചന്ദ്രന്റെ വിജയം സിപിഎമ്മിന് മുന്നിൽ നിൽക്കുന്നു. ഇപ്പോൾ പ്രേമചന്ദ്രന്റെ വിജയത്തിന്റെ തിളക്കം കുറയ്ക്കാൻ ബിജെപി വോട്ടു മറിച്ചു എന്ന ആക്ഷേപവും സിപിഎം ഉയർത്തി തുടങ്ങിയിട്ടുണ്ട്. പക്ഷെ എല്ലാത്തിലും മീതെയായി തിളക്കമുള്ള വിജയമായി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക് പ്രേമചന്ദന്റെ വിജയം നടന്നു കയറുക തന്നെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍