ഒരു വശത്ത് ശശീന്ദ്രനും മറു വശത്ത് മാണി സി കാപ്പനുമായി ചേരിതിരിഞ്ഞ് എൻസിപിയിലെ ഗ്രൂപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്നു; യുഡിഎഫിലേക്ക് ചേക്കേറാൻ തർക്കം പാത്തു കഴിയുന്ന മാണി സി കാപ്പനെതിരെ രോക്ഷാകുലരായി പ്രവർത്തകർ; ശശീന്ദ്രനൊപ്പം നിൽക്കുന്നവർക്ക് പരിഗണന നൽകി സിപിഎം; ഔദ്യോഗിക എൻസിപിയെ നിശ്ചയിക്കുക ശരത് പവാറിന്റെ മനസ് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം; മാണി സി കാപ്പൻ ഇടതു മുന്നണി വിടുമെന്ന് ഉറപ്പായി. ജോസ് കെ മാണിയുടെ ഇടതു പക്ഷത്തിലേക്കുള്ള രാഷ്ട്രീയ നിലപാട് പ്രഖ്യാപനം പാലായിൽ സിപിഎമ്മിൽ നിന്ന് കിട്ടിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്. രാജ്യസഭാ സീറ്റല്ല, പാലായാണ് പ്രധാനമെന്ന നിലപാടുമായി മാണി സി കാപ്പൻ എൻസിപിയെ പിളർത്തി യുഡിഎഫിലേക്ക് എത്തും. എൻസിപിയിലെ ബഹുഭൂരിഭാഗവും മന്ത്രി എകെ ശശീന്ദ്രനൊപ്പമാണ്. തോമസ് ചാണ്ടിയുടെ അനുജനും കുട്ടനാട്ടെ നേതാവുമായ തോമസ് കെ തോമസും ശശീന്ദ്രനൊപ്പമാണ്. അതുകൊണ്ട് എൻസിപി ദേശീയ നേതൃത്വത്തിന്റെ നിലപാട് നിർണ്ണായകമാകും. എൻ സി പി ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ പിന്തുണയുള്ളവർ കേരളത്തിലെ എൻസിപിയുടെ ഔദ്യോഗിക ഗ്രൂപ്പായി മാറും. രണ്ടു പക്ഷവും ശരത് പവാറിന്റെ പിന്തുണ അവകാശപ്പെടുന്നുണ്ട്.
ഒരു വശത്ത് ശശീന്ദ്രനും മറു വശത്ത് മാണി സി കാപ്പനുമായി ചേരിതിരിഞ്ഞ് എൻസിപിയിലെ ഗ്രൂപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്നുവെന്നതാണ് വസ്തുത. എന്നും ഇടതു പക്ഷത്തായിരുന്നു എൻസിപി നിലയുറപ്പിച്ചിരുന്നത്. ശശീന്ദ്രൻ അടക്കമുള്ളവർ സിപിഎമ്മിന്റെ വിശ്വസ്തരായ സഹയാത്രികരാണ്. ഇടതു പക്ഷത്ത് നിന്ന് മാറുന്നതിനോട് കേരളത്തിലെ പരമ്പരാഗത എൻസിപിക്കാർക്ക് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ യുഡിഎഫിലേക്ക് ചേക്കേറാൻ തർക്കം പാത്തു കഴിയുന്ന മാണി സി കാപ്പനെതിരെ രോക്ഷാകുലരായി പ്രവർത്തകർ രംഗത്ത് വരുന്നുണ്ട്. എങ്കിലും തനിക്ക് നല്ലത് യുഡിഎഫ് രാഷ്ട്രീയമാണെന്ന് മാണി സി കാപ്പൻ തിരിച്ചറിയുന്നു. അതു മനസ്സിലാക്കി ശശീന്ദ്രനൊപ്പം നിൽക്കുന്നവർക്ക് പരിഗണന നൽകാനാണ് സിപിഎം തീരുമാനം. ഇടതുപക്ഷത്ത് വിവാദ വിഷയങ്ങളിൽ എന്നും സിപിഎമ്മിനെ മാത്രം പിന്തുണച്ചിട്ടുള്ള നേതാവാണ് ശശീന്ദ്രൻ.
പാലാ സീറ്റുമായി ബന്ധപ്പെട്ട് ജോസ് കെ.മാണി വിഭാഗം ഉന്നയിക്കുന്ന അവകാശവാദങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏകപക്ഷീയ സീറ്റ് ചർച്ചകളിലുമുള്ള അതൃപ്തി മാണി സി.കാപ്പൻ സിപിഎം നേതൃത്വത്തെ അറിയിച്ചു. കോൺഗ്രസ് നേതൃത്വവുമായി മാണി സി.കാപ്പൻ ചർച്ച നടത്തിയെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇരുകൂട്ടരും നിഷേധിച്ചു. രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച എൻസിപി ഭാരവാഹിയോഗം വിളിച്ചു. എന്നാൽ ഈ യോഗത്തിൽ ശശീന്ദ്രൻ വിഭാഗത്തിനാകും മേൽകൈ. ഇത് മാണി സി കാപ്പനും അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമേ ഉള്ളൂ. വിപ്പ് ലംഘനം ഉണ്ടാകാതെ നിലയുറപ്പിച്ച് പതിയെ യുഡിഎഫിന്റെ ഭാഗമായി പാലായിൽ മത്സരിക്കാനാണ് മാണി സി കാപ്പന്റെ നീക്കം.
ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശം ഉടനുണ്ടാകുമെന്ന സൂചനകൾക്കിടയിലാണ് പാലാ സീറ്റുമായി ബന്ധപ്പെട്ട് മാണി സി കാപ്പൻ നിലപാട് കടുപ്പിക്കുന്നത്. ജോസ് കെ.മാണിക്ക് പാലാ സീറ്റ് നൽകിയാൽ, മുന്നണി മാറ്റത്തിനുള്ള താൽപര്യം പ്രകടിപ്പിച്ച് മാണി സി.കാപ്പൻ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് അഭ്യൂഹം. ഉമ്മൻ ചാണ്ടിയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും മാണി സി.കാപ്പൻ കണ്ടെന്നാണ് പ്രചാരണം. തിരുവഞ്ചൂരിനെ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് കണ്ടെങ്കിലും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്ന് മാണി സി.കാപ്പൻ പറയുന്നു. ജോസ് കെ.മാണിയുടെ മുന്നണി പ്രവേശം ഇതുവരെ ഇടതുമുന്നണി ചർച്ച ചെയ്യാത്ത സാഹചര്യത്തിൽ പാലാ സീറ്റു സംബന്ധിച്ച് തർക്കത്തിന് എൻസിപിക്ക് താൽപര്യമില്ല. എന്നാൽ ജോസ് കെ. മാണി വിഭാഗം അവകാശവാദം ഉന്നയിച്ചാൽ ശക്തമായ മറുപടി നൽകുകയും ചെയ്യുമെന്ന് മാണി സി കാപ്പൻ പറയുന്നു...
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന ചർച്ചകളിലും മാണി സി.കാപ്പന് കടുത്ത അതൃപ്തിയുണ്ട്. സ്ഥലം എംഎൽഎയായ തന്നോടുപോലും ആശയവിനിമയം നടത്താതെ പാലാ മുനിസിപ്പാലിറ്റിയിലെ സീറ്റുകളുമായി ബന്ധപ്പെട്ട് ജോസ് കെ.മാണി വിഭാഗവുമായി സിപിഎം ഒറ്റയ്ക്ക് നടത്തുന്ന ചർച്ചയിലുള്ള അതൃപ്തി സിപിഎം നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യങ്ങളിലെ നിലപാട് മാണി സി.കാപ്പൻ വ്യക്തമാക്കുമെന്നും സൂചന നൽകുന്നു. വിപ്പ് ലംഘന പ്രശ്നമുള്ളതിനാൽ ശരത് പവാറിന്റെ നിലപാട് നോക്കി മാത്രമേ പരസ്യമായി പ്രതികരണത്തിന് മാണി സി കാപ്പനും മുതിരുകയുള്ളൂ. വാക്കുകളിൽ മിതത്വം പാലിച്ച് അതൃപ്തി വ്യക്തമാക്കിയാലും വിപ്പ് ലംഘിക്കാതെ നോക്കും.
വെള്ളിയാഴ്ച രണ്ടുമണിക്ക് കൊച്ചിയിൽ ചേരുന്ന ഭാരാവാഹിയോഗവും ഹൈപവർ കമ്മിറ്റിയും ഈ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദമമായി ചർച്ച ചെയ്യും. പാലാ സീറ്റ് വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീർപ്പും വേണ്ട എന്ന കർശന നിലപാട് യോഗത്തിനുശേഷം പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ അറിയിക്കുമെന്നാണ് മാണി സി കാപ്പനെ അനുകൂലിക്കുന്നവർ പറയുന്നത്. ദേശീയ നേതൃത്വത്തിന്റെ നിലപാടറിഞ്ഞ് തുടർ രാഷ്ട്രീയ നീക്കങ്ങൾ നടത്താമെന്നാണ് എൻസിപി സംസ്ഥാന നേതാക്കൾക്കിടയിലെ ധാരണ. എന്നാൽ എന്നും ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന എൻസിപി സംസ്ഥാന നേതൃത്വത്തിലെ വലിയൊരു വിഭാഗത്തിന് കേരളാ കോൺഗ്രസിനെ സിപിഎം എന്തു കൊണ്ട് മുന്നണിയിൽ എടുക്കുന്നുവെന്നതിൽ വ്യക്തമായ ധാരണയുണ്ട്. പാലായിൽ കേരളാ കോൺഗ്രസിന്റെ പിടിവാശിക്ക് കാരണവും വ്യക്തം. അതുകൊണ്ട് തന്നെ സിപിഎം നിലപാടിനെ ശശീന്ദ്രൻ പിന്തുണയ്ക്കും.
ജോസ് കെ. മാണി വിഭാഗത്തിനും എൻ.സി.പിക്കും പാല വൈകാരിക വിഷയമാണ്. എൽ.ഡി.എഫിലെത്തുന്ന ജോസ് കെ മാണി പക്ഷത്തിന് പാലാ സീറ്റ് നൽകിയാൽ മാണി സി. കാപ്പൻ ഇടയുമെന്ന് സിപിഎമ്മിനും അറിയാം. എൻ.സി.പിയുടെ രണ്ട് എംഎൽഎമാരിൽ എകെ ശശീന്ദ്രൻ യു.ഡി.എഫ്. ബന്ധത്തിന് തയ്യാറായേക്കില്ല. അങ്ങനെയെങ്കിൽ പാലയെ ചൊല്ലി എൻ.സി.പിയിൽ പിളർപ്പിന്റെ സാഹചര്യം ഉണ്ടാകുമെന്ന് സിപിഎമ്മും തിരിച്ചറിയുന്നു. അതുകൊണ്ടാണ് എകെ ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരെ മാത്രം ഇനി പരിഗണിച്ചാൽ മതിയെന്ന നിലപാടിലേക്ക് സിപിഎം എത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍