''മോടി മായാതെ മോദി''! മുന്നിൽ നിന്നു നയിക്കാൻ നേതാക്കന്മാരില്ലാത്ത ഗുജറാത്തിൽ ബിജെപിയുടെ രക്ഷകവേഷം കെട്ടിയത് മോദി തന്നെ; ജിഎസ്ടിയും നോട്ടു നിരോധനവും പാട്ടീദാർ സമരവും പ്രതിസന്ധി ആയെങ്കിലും ആറാം വിജയത്തിന്റെ ചുക്കാൻ പിടിച്ചത് പ്രധാനമന്ത്രി തന്നെ; ഗുജറാത്തിലെ വിജയം കൈക്കലാക്കിയ ബിജെപി ഇനി നോട്ടമിടുന്നത് കർണാടകയിലേക്ക്
മറുനാടൻ മലയാളി ഡസ്ക്
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ വിജയചിഹ്നം ഉയർത്തിക്കാണിച്ച് മോദി മാധ്യമങ്ങൾക്ക് മുന്നിലെത്തി. പാർലമെന്റ് സമ്മേളനത്തിനെത്തിയ മോദി കാറിൽ നിന്നിറങ്ങിയ ഉടനെ മാധ്യമപ്രവർത്തകരോട് നമസ്തേ പറഞ്ഞതിന് ശേഷമാണ് വിജയചിഹ്നം ഉയർത്തിക്കാണിച്ചത്. ഗുജറാത്തിൽ ബിജെപിക്ക് ഭൂരിപക്ഷം നിലനിർത്താനായെങ്കിലും കോൺഗ്രസ് കടുത്ത പ്രതിരോധം ഉയർത്തിയിരുന്നു. ഹിമാചലിൽ പക്ഷെ വ്യക്തമായ ഭൂരിപക്ഷമാണ് ബിജെപി നേടിയത്. മോദി പ്രഭാവം എന്ന ലേബലിലാണ് ബിജെപി ആറാം തവണയും ഗുജറാത്തിൽ അധികാരം പിടിച്ചത്. 22 വർഷമായി അധികാരത്തിലിരിക്കുന്ന ഒരു പാർട്ടി നേരിട്ടേക്കാമെന്ന ഭരണവിരുദ്ധ വികാരം ഗുജറാത്തിൽ ശക്തമായിരുന്നു. ഇതിനേയും മറികടക്കുകയാണ് മോദി പ്രഭാവം.
നോട്ട് നിരോധനവും ജിഎസ്ടിയും മൂലമുണ്ടായ കാർഷിക പ്രതിസന്ധിയും ബിസിനസ് മേഖലയിലെ തളർച്ചയും മോദിക്ക് തിരിച്ചടിയാകുമെന്ന പ്രചരണങ്ങൾ ചർച്ചയാക്കിയായിരുന്നു കോൺഗ്രസ് കടന്നാക്രമണം. എന്നാൽ ഗുജറാത്ത് പുത്രന് വോട്ടെന്ന വാദം ബിജെപി ഉയർത്തി. പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ ഗുജറാത്തുകാരനെന്ന പ്രചരണം മോദിക്കും ബിജെപിക്കും തുണയായി. മുഖ്യമന്ത്രി വിജയ് രൂപാണിയായിരുന്നെങ്കിലും മോദിയുടെ പേരിലാണ് ബിജെപി വോട്ട് തേടിയത്. ഇതാണ് വിജയമൊരുക്കിയത്. ഇന്ത്യൻ രാഷ് ട്രീയം ഇനിയും മോദിയിൽ ചുറ്റിത്തിരിയും. ലോക്സഭാ തെരഞ്ഞെടുപ്പിന് ആവേശത്തോടെ ബിജെപിക്ക് ഇനി തയ്യാറെടുക്കാം.
മോദി തരംഗത്തിൽ ഗുജറാത്തിലെ പതിവ് പോലെ നഗരപ്രദേശങ്ങൾ ബിജെപിയുടെ കോട്ടയായി തുടർന്നു. സൗരാഷ് ട്രയിലും കച്ചിലും അടക്കം കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയപ്പോൾ ദളിത് മേഖലയിലും ന്യൂനപക്ഷ മേഖലയിലും കടന്നുകയറിയാണ് ബിജെപി ആ കുറവ് പരിഹരിച്ചത്. പട്ടേന്മേർ കൈവിട്ടപ്പോൾ പുതിയ വോട്ടർമാർ ബിജെപിയിലേക്ക് ഒഴുകിയെത്തി. മോദിയുടെ കരങ്ങളുടെ ശ്ക്തി കുറയരുതെന്ന ഗുജറാത്തികളുടെ മനസ്സ് തന്നെയാണ് ഫലപ്രഖ്യാപനത്തിൽ നിർണ്ണായകമാകുന്നത്. അതുകൊണ്ട് കൂടിയാണ് ഇത് മോദിയുടെ മാത്രം വിജയമാകുന്നത്. ഗുജറാത്തിലെ അടുത്ത മുഖ്യമന്ത്രിയേയും മോദി തന്നെയാകും തിരഞ്ഞെടുക്കുക. വിജയ് രൂപാണിക്കൊപ്പമാകുമോ മോദിയുടെ മനസ്സ് എന്നതാണ് ഇനി അറിയാനുള്ളത്. ഈ വിജയത്തോടെ ബിജെപി അധ്യക്ഷ പദവിയിൽ ശക്തനായി തുടരാൻ അമിത് ഷായ്ക്കും കഴിയും.
ഗുജറാത്തിൽ മോദിയുടെ തോൽവി ആഗ്രഹിച്ചത് കോൺഗ്രസും പ്രതിപക്ഷവും മാത്രമായിരുന്നില്ല. ബിജെപിക്കാരായ ശത്രുഘനൻ സിൻഹയും യശ്വന്ത് സിൻഹയുമെല്ലാം ഗുജറാത്തിൽ ബിജെപിയുടെ പരാജയം പ്രവചിച്ചവരായിരുന്നു. ബിജെപിയിലെ അദ്വാനി ക്യാമ്പ് ഫലത്തെ നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. മോദിയുടെ ഏകാധിപത്യത്തിനെതിരെ ആഞ്ഞെടിച്ച് ബിജെപിയിൽ പിടിമുറുക്കാൻ ഗുജറാത്തിൽ അവർ പലതും സ്വപ്നം കണ്ടു. ഇതെല്ലാം അസ്ഥാനത്താവുകയാണ്. മോദി തന്നെയാകും ഇനി ബിജെപിയിലും ഒന്നാമൻ. ആർഎസ്എസ് നിർദ്ദേശങ്ങൾ അംഗീകരിക്കുക മാത്രം മോദി ചെയ്താൽ മതിയാകും. അതിനപ്പുറത്തേക്ക് എല്ലാം മോദി ബിജെപിയിൽ നിശ്ചിയക്കും. ഈ വിജയത്തോടെ രാജ്യാന്തര തലത്തിലും മോദിയുടെ പ്രതിച്ഛായ ഉയരും.
ഗുജറാത്തിൽ വോട്ടെടുപ്പിന് തൊട്ട് മുമ്പ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ മോദി അഹമ്മദാബാദിലേക്ക് കൊണ്ടു വന്നിരുന്നു. വികസനം ചർച്ചയാക്കാനുള്ള തന്ത്രം. ഇതിനിടെ ജപ്പാനിൽ മോദിക്ക് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകളെ ലോക രാജ്യങ്ങളും ഗൗരവത്തോടെ കണ്ടു. ആഗോള നേതാവെന്ന പ്രതിച്ഛായ്ക്ക് കോട്ടമുണ്ടാകാതെ നോക്കാൻ ഈ വിജയത്തിലൂടെ മോദിക്കായി. വിദേശകാര്യ നയത്തിൽ കാതലായ മാറ്റങ്ങൾ ഇനിയുണ്ടാകും. എല്ലാത്തിലും ഉപരി നോട്ട് നിരോധനവും ജിഎസ്ടിയും ചർച്ചയാക്കാൻ ഇനി പ്രതിപക്ഷത്തിന് പഴയതു പോലെ കഴിയുകയുമില്ല. ഈ നയങ്ങളെ ഗുജറാത്തും അംഗീകരിക്കുകയാണ്. അങ്ങനെ കരുത്തുള്ള നേതാവായി മോദി മാറുന്നു.
ഗുജറാത്തിൽ ബിജെപിക്ക് പ്രാദേശിക തലത്തിൽ വലിയൊരു നേതാവില്ലായിരുന്നു. അതുകൊണ്ട് തന്നെ ഗുജറാത്തിൽ മോദിയായിരുന്നു പ്രചരണത്തിലെ പ്രധാന താരം. മോദിക്കും ബിജെപിക്കും ഗുജറാത്ത് ഫലം നിർണായകമായിരുന്നു. അതിലേറെ അഭിമാനപ്രശ്നവുമായിരുന്നു. കോൺഗ്രസിന്റെ ആത്മവിശ്വാസം പലപ്പോഴും ബിജെപിയെ പോലും വെട്ടിലാക്കി. ഹാർദിക് പട്ടേലും ജിഗ്നേഷ് മേവാനിയും അൽപേഷ് താക്കൂറും എല്ലാം കടന്നാക്രമണം നടത്തി. പരമ്പരാഗത വോട്ട് ബാങ്കായ പട്ടേലന്മാർ ബിജെപിയെ കൈവിട്ടു. സ്വന്തം നാട് മോദിയെ കൈവിടുമെന്ന് ഏവരും സംശയിച്ചു. വോട്ടെണ്ണിലിന്റെ രണ്ടാം ഘട്ടത്തിൽ കോൺഗ്രസ് മുന്നിലെത്തി. ഇതോടെ മോദി ക്യാമ്പ് നിരാശയിലായി. മോദിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന പലതും സംഭവിച്ചു. വികാരഭരിതനായി ഇതെല്ലാം ചർച്ചയാക്കി മോദി കത്തികയറി. അപ്പോഴും സംശയങ്ങൾ ബാക്കിയായിരുന്നു.
മോദിയുടെ കാലത്ത് ഗുജറാത്തിൽ ബിജെപിയിൽ രണ്ടാം നിര ഉണ്ടായില്ല. ഡൽഹിയിലിരുന്ന് മോദിയും വിശ്വസ്തനായ അമിത് ഷായും കാര്യങ്ങൾ തീരുമാനിച്ചു. ആനന്ദി ബെന്നിനെ മുഖ്യമന്ത്രി കസേരയിൽ നിന്ന് മാറ്റി. പകരമെത്തിയ വിജയ് രൂപാണിക്ക് വ്യക്തിപരമായ മികവുണ്ടാക്കിയെടുക്കാൻ കഴിഞ്ഞതുമില്ല. പട്ടേൽ പ്രക്ഷോഭവും ബിജെപിയെ പിടിച്ചുലച്ചു. ഗുജറാത്തിൽ തോറ്റാൽ അത് രാഹുൽ മോദിയെ വീഴ്ത്തി എന്ന ടാഗ് ലൈനിലേക്ക് രാഷ് ട്രീയം വിശകലനം ചെയ്യപ്പെടുമായിരുന്നു. അത് മോദിക്കോ വലിയ തിരിച്ചടിയാകുമായിരുന്നു. ഗുജറാത്തിൽ തോറ്റാൽ മോദി യുഗം കഴിഞ്ഞെന്ന വിലയിരുത്തലെത്തുമായിരുന്നു. അതിനാൽ തന്നെ ഒരു പിഴവും വരുത്താതെ ബിജെപി തന്ത്രങ്ങൾ മെനഞ്ഞു. സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാൻ ശ്രമിച്ചു.
പ്രധാനമന്ത്രിയായിരുന്നിട്ടും മോദി ഗുജറാത്തിൽ നിന്ന് മാറിനിന്നില്ല. 150 സീറ്റ് എന്ന ലക്ഷ്യം വച്ചായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനിറങ്ങിയത്. ഒക്ടോബറിലെ രാഷ് ട്രീയ സാഹചര്യവും അങ്ങിനെ തന്നെയായിരുന്നു. എന്നാൽ ഒറ്റ മാസം കൊണ്ട് രാഹുൽ ഗുജറാത്ത് രാഷ് ട്രീയം മാറ്റിയെഴുതുന്നു എന്ന തോന്നലുണ്ടാക്കി. ഹാർദിക് പട്ടേൽ രാഹുലിനൊപ്പം ചേർന്നു. വികസനം എന്ന വാക്ക് മാറ്റിവച്ച് മോദിയും ബിജെപിയും രാഷ്ട്രീയ വിവാദങ്ങൾ അഴിച്ചു വിട്ടു. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പോലും ഇല്ലാതിരുന്ന അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കുക കോൺഗ്രസിന് വോട്ട് ചെയ്യൂ എന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡൽഹിയിൽ നടന്ന പാക്കിസ്ഥാൻ നയതന്ത്രജ്ഞരുമായി നടത്തിയ സായാഹ്ന കൂടിക്കാഴ്ചയെ ഗുജറാത്ത ഫലം അട്ടിമറിക്കാൻ മന്മോഹൻ സിങ് അടക്കം രഹസ്യകൂടിക്കാഴ്ച നടത്തി എന്ന തരത്തിലാക്കി.
ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ജനവിധിയിലുണ്ടായേക്കാമെന്ന ആശങ്ക ബിജെപി രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലൂടെ പരിഹരിച്ചു. മോദി വോട്ട് ചെയ്യാനെത്തി. ബിഹാറിൽ അമിത് ഷാ പ്രയോഗിച്ച അതേ തന്ത്രം രൂപാണി പ്രയോഗിച്ചു. ഗുജറാത്തിൽ കോൺഗ്രസ് ജയിച്ചാൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കും എന്ന് രൂപാണി പറഞ്ഞു. 150 സീറ്റുകളിൽ വിജയിക്കണമെന്നതായിരുന്നു അമിത് ഷായുടെ ആഗ്രഹം. എന്നാൽ ഗുജറാത്തിൽ ജനം വോട്ട് ചെയ്യുന്നത് വിജയ് രൂപാണിയെ പോലൊരു നേതാവിന് വേണ്ടിയാണ്. അതുകൊണ്ട് തന്നെ 100 സീറ്റുകളിൽ അധികം മാത്രമേ മോദി പ്രഭാവത്തിൽ ബിജെപി പ്രതീക്ഷിച്ചിരുന്നുള്ളൂ. അത് ഗുജറാത്തിൽ സംഭവിക്കുകയും ചെയ്തു.
വലിയ ഒച്ചപ്പാടുമായി പ്രചരണത്തിനിറങ്ങിയിട്ടും ഹാർദിക് പട്ടേലിനെ പോലൊരു നേതാവിനെ കിട്ടിയിട്ടും കോൺഗ്രസിന് കൂടിയത് പത്തിൽ താഴെ സീറ്റുകൾ മാത്രമാണ്. ബിജെപിക്ക് കുറഞ്ഞതും ചെറിയ തോതിലെ സീറ്റുകൾ. ഇതും ബിജെപിക്കും മോദിക്കും വലിയൊരു ആശ്വാസമാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്