പാർട്ടിക്ക് മുകളിൽ പറക്കുന്ന പരുന്തായി പിണറായി ഇനി മാറില്ല; തിരുത്തൽ ശക്തിയായി എംവി ഗോവിന്ദൻ; മുഖ്യമന്ത്രിയുടെ ചിറകരിയാൻ ഒരുങ്ങുന്ന പാർട്ടി സെക്രട്ടറിയെ രഹസ്യമായി പിൻതുണച്ച് പാർട്ടി ശക്തി കേന്ദ്രത്തിലെ നേതാക്കളും; കണ്ണൂരിൽ അടിയൊഴുക്കുകൾ ഇനി സിപിഎം അധികാര കേന്ദ്രങ്ങളെ സ്വാധീനിച്ചേക്കും; കോടിയേരിയുടെ പകരക്കാരൻ മാറ്റമുണ്ടാക്കുമോ?
അനീഷ് കുമാർ
കണ്ണൂർ: പെൻഷൻപ്രായമുയർത്തൽ വിവാദത്തിൽ സി.പി. എമ്മിലെ അഭിപ്രായഭിന്നത പാർട്ടി ശക്തി കേന്ദ്രമായ കണ്ണൂരിലും ചേരിതിരിവ് സൃഷ്ടിക്കുന്നു. പാർട്ടിയിലും ഭരണത്തിലും അപ്രമാദിത്വം തുടരുന്ന മുഖ്യമന്ത്രിപിണറായി വിജയന്റെ ഏകഛത്രാധിപതി യുഗത്തിനെതിരെയുള്ള അതൃപ്തരാണ് കണ്ണൂരിൽ പുതിയ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നീക്കങ്ങളെ പ്രതീക്ഷയോടെ നോക്കി കാണുന്നത്. പാർട്ടിയിൽ കഴകിഞ്ഞ ആറരവർഷക്കാലം കൊണ്ടു തഴയപ്പെട്ട ഉന്നത നേതാക്കൾ ഉൾപ്പെടെ വരുംദിനങ്ങളിൽ സി.പി. എമ്മിൽ നടക്കുന്ന ശുദ്ധികലശത്തിൽ പങ്കാളികളാവുമെന്നാണ് വിവരം. തഴയപ്പെട്ടവരും അതൃപ്തരുമായി ഒട്ടേറെ നേതാക്കൾ കണ്ണൂരിലുണ്ട്.
ഇവർ മാനസികമായി ഇപ്പാൾ എം.വി ഗോവിന്ദനെ അനുകൂലിക്കുന്നവരുമാണ്. നേരത്തെ കോടിയേരി സംസ്ഥാന സെക്രട്ടറിയായിരുന്ന വേളയിൽ പിണറായിയുടെ ഇഷ്ടാനിഷ്ടങ്ങളാണ് പാർട്ടിയിൽ നടപ്പിലായിരുന്നുവെങ്കിൽ ഇപ്പോൾ തൽസ്ഥാനത്ത് എം.വി ഗോവിന്ദൻ പി.ബി അംഗവും സംസ്ഥാനസെക്രട്ടറിയുമായ സാഹചര്യത്തിൽ പാർട്ടി നയങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നുവെന്ന പ്രതീതിസൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതു വരും നാളുകളിൽ വന്‍മാറ്റങ്ങൾ കണ്ണൂർ പാർട്ടിയിലുമുണ്ടായേക്കാം. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായ പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി സ്ഥാനത്തിരുന്ന് പാർട്ടി താൽപര്യങ്ങൾ പരിഗണിക്കാതെ ഏകാധിപത്യപരമായി പ്രവർത്തിക്കുന്നുവെന്ന വിമർശനം ജില്ലാകമ്മിറ്റിയിലെ ചില നേതാക്കൾക്കുണ്ട്.
പി. പി. ഇ കിറ്റ് വിവാദത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പാർട്ടിയോ മുഖ്യമന്ത്രിയോ ഫലപ്രദമായി പ്രതിരോധിച്ചില്ലെന്ന അതൃപ്തി കെ.കെ ശൈലജയ്ക്കുണ്ട്. സംസ്ഥാനസെക്രട്ടറിയേറ്റിലും കേന്ദ്രകമ്മിറ്റിയിലും സ്ഥാനം നിലനിർത്തിയിട്ടുണ്ടെങ്കിലും പാർട്ടി ഭരണകാലത്ത് താൻ അരികുവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്ന തോന്നൽ പി.കെ ശ്രീമതിക്കുണ്ട്. മറ്റൊരു കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജന് എൽ. ഡി. എഫ് കൺവീനർ സ്ഥാനംലഭിച്ചിട്ടുണ്ടെങ്കിലും പാർട്ടി സംസ്ഥാന സെക്രട്ടറി, പി.ബി അംഗം സ്ഥാനങ്ങൾ നിഷേധിച്ചതിൽ അമർഷമുണ്ട്. മാത്രമല്ല രണ്ടു ടേം നിബന്ധനവെച്ചു മട്ടന്നൂരിൽ വീണ്ടും തന്നെ മത്സരിപ്പിക്കാത്തതിൽ ഇ.പി ജയരാജൻ നേരത്തെ തന്റെ അതൃപ്തി തുറന്നുപറഞ്ഞതുമാണ്.
ഇത്തവണ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജനെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും തഴയപ്പെടുകയായിരുന്നു. കണ്ണൂരിലെ ജനകീയ മുഖങ്ങളിലൊന്നായ പി.ജയരാജൻ ഇപ്പോഴും ഖാദി ബോർഡ് വൈസ് ചെയർമാനും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായി തന്നെ തുടരുകയാണ്. തങ്ങളെക്കാൾ പാർട്ടിയിൽ ജൂനിയർമാരായ പി.രാജീവും എ. സ്വരാജും സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം പിടിച്ചപ്പോൾ വെറും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി തുടരുകയാണ് എം.വിയും പി.ജെയും. കോടിയേരി സംസ്ഥാന സെക്രട്ടറിയായിരുന്ന വേളയിൽ മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങൾ മാനിക്കാതെ പാർട്ടിയിൽ ഒരിലപോലും അനങ്ങുമായിരുന്നില്ല.
എന്നാൽ പകരം എം.വി ഗോവിന്ദൻ വന്നപ്പോൾ പാർട്ടിതാൽപര്യം ഉയർത്തിപിടിക്കുന്നുവെന്ന തോന്നൽ കണ്ണൂരിലെ ചില നേതാക്കൾക്കുമുണ്ട്. മാത്രമല്ല കണ്ണൂരിലെ സി.പി. എമ്മിന് പാർട്ടി സെക്രട്ടറിയാണ് മുഖ്യഅധികാര കേന്ദ്രം. അതിന്റെ കൂടെ നിൽക്കാതെ മുഖ്യമന്ത്രിയുടെ താൽപര്യത്തിനൊപ്പം നിൽക്കുക അചിന്തനീയമായണ്. കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാവർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം അസോ. പ്രൊഫസർ നിയമനപട്ടികയിൽ പിൻവാതിലൂടെ ഒന്നാം റാങ്കുകാരിയാക്കിയത്് പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ടെന്ന വാദം ഇപ്പോൾ പല നേതാക്കളും ഉയർത്തുന്നുണ്ട്. പരസ്യമായി പറയാതെ രഹസ്യമായി ഈക്കാര്യം മർമ്മരം പോലെ പാർട്ടി വേദികളിൽ ചർച്ച ചെയ്യാനാണ് ഇവർ ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തരിലൊരാളായ കെ.കെ രാഗേഷിന്റെ പ്രവർത്തന ശൈലിയോട് കണ്ണൂരിലെ മിക്ക നേതാക്കൾക്കും വിയോജിപ്പുണ്ട്. അതുകൊണ്ടു തന്നെ വരും നാളുകളിൽ സി.പി. എമ്മിന്റെ ഉൾപാർട്ടി പോരുകളിൽ ഇതും വിഷയമായി മാറിയേക്കാം. എന്തുതന്നെയായാലും കോടിയേരിയല്ല എം.. വിഗോവിന്ദനെന്ന് വ്യക്തമാക്കികൊണ്ടു മുഖ്യമന്ത്രിക്ക് മേൽ പാർട്ടികുരുക്ക് മുറുകുന്നതിന്റെ ലക്ഷണങ്ങളായാണ് ഇപ്പോഴുള്ള സംഭവവികാസങ്ങളെ ഒരുവിഭാഗം നേതാക്കൾ വീക്ഷിക്കുന്നത്. ഭരണത്തിനു മേൽപൂർണമായും അധീശ്വതം സ്ഥാപിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പോയകാലത്തിന് തടയിടുന്നതിനുള്ള ഒരുക്കങ്ങളാണ് പുതിയ സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് ഇവരിൽ പലരും രഹസ്യമായി പറയുന്നത്.
സംസ്ഥാനസർക്കാരിന്റെ നയപരമായ കാര്യങ്ങൾ പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യുന്നതിൽ വീഴ്ച പാടില്ലെന്ന വ്യക്തമായ സന്ദേശമാണ് എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ കഴിഞ്ഞ ദിവസം ഉയർന്നുവന്നത്. ഒരു പരിധികൂടി കടന്നു എല്ലാത്തിനും മീതെ പാർട്ടിയാണെന്ന് സ്ഥാപിക്കുന്നതിനായി സർക്കാരിന് വീഴ്ചപറ്റിയെന്നും പെൻഷൻ പ്രായം വർധിപ്പിക്കുന്നത് സംബന്ധിച്ച വിവരം പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്നും കടത്തി പറയാനും എം.വി ഗോവിന്ദൻതയ്യാറായി. കോടിയേരി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തിൽ നിന്നുമുള്ള വളരെ പ്രകടമായ മാറ്റമാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. നേരത്തെ മുഖ്യമന്ത്രിപറയുന്നതും ചെയ്യുന്നതുമായ എന്തുകാര്യത്തിനെയും ന്യായീകരിക്കുകയെന്ന ജോലി മാത്രമേ പാർട്ടിക്കും സംസ്ഥാന സെക്രട്ടറിക്കുമുണ്ടായിരുന്നുള്ളൂ.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വളരെ ഗുരുതരമായ സ്വർണക്കടത്ത് ആരോപണം ഉയർന്നപ്പോഴും അതുപാർട്ടി വേദികളിൽ പോലും ചർച്ചയാകാതെ ഇലപൊഴിയുന്ന നിശബ്ദതയോടെ ഒതുങ്ങുകയായിരുന്നു. എന്നാൽ പിണറായി സർക്കാരിന്റെ രണ്ടാം ടേമിൽ പാർട്ടിയും സർക്കാരും തമ്മിൽ അകലുന്നതായുള്ള സന്ദേശം ജനങ്ങൾക്കോ പാർട്ടി പ്രവർത്തകർക്ക് നൽകുന്നതിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ലെന്നാണ് സൂചന. എങ്കിലും പാർട്ടിയിൽ വ്യക്തമായ ധ്രുവീകരണത്തിന്റെ സൂചനകൾ ഇതിനകം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പിണറായി വിജയന്റെ ഏകാധിപത്യം പാർട്ടിയിൽ ഇപ്പോഴും തുടരുന്നതിൽ അതൃപ്തിയുള്ള ഒരു വിഭാഗം നേതാക്കൾ എം.വി ഗോവിന്ദന്റെ നീക്കങ്ങളെ പ്രതീക്ഷകളോടെയാണ് വീക്ഷിക്കുന്നത്. ഇതിൽ പഴയ വി. എസ്. അനുകൂലികളും വെട്ടിനിരത്തപ്പെട്ട സി. ഐ.ടി.യുക്കാരുമുണ്ട്. പാർട്ടിയിൽ പിണറായി വിജയനെ ഏകഛത്രാധിപതിയുടെ പിടി അയയുകയാണെങ്കിൽ പുതിയ ധ്രുവീകരണമുണ്ടായേക്കും.
എന്നാൽ വി. എസ് -പിണറായി പോരു പോലെ പരസ്യമായ വിഭാഗീയതയിലേക്ക് പോകാതെ അതു അടിയൊഴുക്കുകളായി മാറാനാണ് സാധ്യത. പാർട്ടിയിലും ഭരണത്തിലും അപ്രമാദിത്വം ഉറപ്പിക്കണമെങ്കിൽ ഇനി പിണറായിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. പിണറായി വൈര്യനിര്യാതന ബുദ്ധിയോടെ കാണുന്ന നേതാക്കളെ പോലും പാർട്ടിയുടെ ഭാഗമാക്കി ഒന്നിച്ചു കൊണ്ടുപോകാനുള്ള നീക്കം എം.വി ഗോവിന്ദൻ നടത്തി തുടങ്ങിയ സാഹചര്യത്തിൽ അതു ഏറെ ശ്രമകരമായ ദൗത്യമായി മാറിയേക്കാം.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം; എം വി ഗോവിന്ദൻ
- 'തൃശൂരിൽ സുരേഷ് ഗോപിക്ക് മത്സരിക്കാൻ ഇ.ഡി കളമൊരുക്കുന്നു': എം വി ഗോവിന്ദൻ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍