ബിജെപിയുടെ ഹൃദയഭൂമിയിലെ തകർച്ച വിരൽചൂണ്ടുന്നത് അടുത്ത പൊതുതിരഞ്ഞെടുപ്പിലെ മോദിയുടെ ദയനീയ തോൽവി; ആവർത്തിക്കാൻ പോകുന്നത് തിളങ്ങുന്ന ഭരണം കാഴ്ച്ചവെച്ച സൗമ്യനായ വാജ്പേയിയുടെ അതേ ദുർവിധി; രാജസ്ഥാനിലെയും മധ്യപ്രദേശിലും മാത്രം തോറ്റാൽ പോലും ഭൂരിപക്ഷം നഷ്ടമാകുമെന്നിരിക്കെ യുപിയിലെ ബിഎസ്പി-എസ്പി സഖ്യഭീഷണി ഉയർത്തുന്നത് നിലം തൊടാൻ പോലുമാവാത്ത ബിജെപിയുടെ ഭാവി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ലോക്സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് അതിശക്തമായി തിരിച്ചു വരുകയാണ് കോൺഗ്രസ് പാർട്ടി. അതിന് രാഹുൽ ഗാന്ധി തന്നെ അമരക്കാരനായിരിക്കുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം കർണാടകത്തിലൂടെ അധികാരത്തിലേക്ക് എത്തിയ കോൺഗ്രസ് ഇപ്പോൾ മുഴുവൻ ഊർജ്ജവും കൈവരിച്ചിരിക്കുന്നു എന്നു മനസിലാകുമ്പോൾ ബിജെപിയുടെ പ്രഭാവം മായുകയാണ് ഇവിടെ. ബിജെപിയുടെ ഹിന്ദി ഹൃദയഭൂമിയിൽ വ്യക്തമാകുന്നത് ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിടേണ്ട വെല്ലുവിളികൾ തന്യെണ്.
ദേശീയരാഷ്ട്രീയത്തിൽ ഈ തെരഞ്ഞെടുപ്പ് ഫലത്തിന് അതീവ പ്രാധാന്യമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ട്രെൻഡ് ലോക്സഭയിലും തുടരുന്നതാണ് രാജസ്ഥാന്റേയും മധ്യപ്രദേശിന്റേയും ഛത്തീസ്ഗഡിന്റേയും ചരിത്രം. ഈ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം 65 ലോക്സഭാ സീറ്റുകളുണ്ട്. 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ ഇതിൽ 62 സീറ്റുകളും വിജയിച്ചത് ബിജെപിയാണ്. അന്നത്തെ മേധാവിത്വം ഇക്കുറി ബിജെപി ആവർത്തിക്കില്ലെന്നത് വ്യക്തമാണ്. മുൻപ് ജനകീയനായി വാജ്പേയി സർക്കാറിന് പോലും അധികാരം തിരിച്ചു പിടിക്കാൻ സാധിച്ചിരുന്നില്ല. അന്ന് ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യവുമായി ബിജെപി സർക്കാർ പ്രചരണം നയിച്ചിട്ടും അവർ കോൺഗ്രസിന് മുന്നിൽ വീണു. അവിടെയാണ് നോട്ടു നിരോധനവും കർഷക പ്രശ്നങ്ങൾക്കും നടുവിലേക്ക് മോദി വീണ്ടും ജനവിധി നേടാൻ ഒരുങ്ങുന്നത്. ഇവിടെ മോദിക്ക് മുമ്പിൽ വൻ വെല്ലുവിളികളാണ് ഉള്ളതെന്നത് ഉറപ്പാണ്.
കോൺഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രാവാക്യം ലക്ഷ്യമിട്ട് ബിജെപി പ്രവർത്തിച്ചപ്പോൾ ബിജെപിയുടെ കോട്ടകളിൽ വിള്ളലുണ്ടാക്കി നഷ്ടമായ ജനപിന്തുണ കോൺഗ്രസ് തിരികെപ്പിടിച്ചു എന്നതാണ് വാസ്തവം. കോൺഗ്രസ് അവരുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു. രാഹുൽ ഗാന്ധിയെന്ന നേതാവിനെയും പാർട്ടിക്ക് ലഭിച്ചിരിക്കുന്നു. ബിജെപിക്ക് മുന്നിൽ എളുപ്പവഴികൾ ഇനിയില്ല എന്നതിന് മറ്റു കാരണങ്ങളുമുണ്ട്. അത് പ്രതിപക്ഷ ഐക്യം എന്നതിലാണ്. ദേശീയതലത്തിൽ ബിഎസ്പി, എസ്പി, ആർജെഡി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് സഖ്യത്തിനുള്ള സാധ്യതകൾ ഏറെയാണ്. ഈ ഐക്യപ്പെടൽ ബിജെപിയെ ശരിക്കും ഭയപ്പെടുന്നു. പ്രത്യേകിച്ചു ഉത്തർപ്രദേശിൽ. ഇവിടെ ബിഎസ്പി, എസ്പി സഖ്യം ബിജെപിയെ ഭയപ്പെടുത്തും.
മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് എംപി സ്ഥാനം രാജിവെച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായത് ഈ സഖ്യമായിരുന്നു. അതുകൊണ്ട് തന്നെ മോദിക്ക് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. ഈ തിരിച്ചടി ബിജെപി പ്രവർത്തകരുടെ ആത്മവിശ്വാസത്തിന് ചെറുതല്ലാത്ത പരിക്കേൽപ്പിക്കും. അടുത്ത മൂന്നു മാസം ബ്യൂറോക്രസിയിൽ നിന്ന് വലിയ സഹകരണം പ്രതീക്ഷിക്കേണ്ടതില്ല. റാഫേൽ അടക്കമുള്ള ആരോപണങ്ങൾ സജീവമാക്കി കോൺഗ്രസ് മുന്നോട്ടു കൊണ്ടുപോകും. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജനവിധി മാത്രമല്ല, യുപിയിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ബിജെപിക്ക് അസ്വാരസ്യം ഉണ്ടാക്കുന്നുണ്ട്. ആന്ധ്രയിലെ എൻഡിഎ സഖ്യത്തെ തകർക്കാനും കോൺഗ്രസിനായി.
തീവ്രഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ട് രാമക്ഷേത്ര നിർമ്മാണത്തെ ഒരിക്കൽക്കൂടി പ്രശ്നവൽക്കരിച്ച് സംഘപരിവാർ തെരഞ്ഞെടുപ്പിനെ സമീപിക്കുന്ന സമയത്താണ് രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് നിർണ്ണായക സ്വാധീനമാകുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിരന്തരം പരിഹസിക്കപ്പെട്ടുകൊണ്ടിരുന്ന രാഹുൽ ഗാന്ധി, നരേന്ദ്ര മോദിയോട് നേർക്കുനേർ പൊരുതാൻ കെൽപ്പുള്ള നേതാവായി ശരീരഭാഷയിലും മാറുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുൽ ഗാന്ധി വലിയ തോതിൽ ജനക്കൂട്ടത്തെ ആകർഷിച്ചിരുന്നു.
പട്ടേൽ വോട്ടുകൾ ലക്ഷ്യമിട്ട് മൃദുഹിന്ദുത്വ വികാരം മുതലാക്കി വോട്ടുറപ്പിക്കാൻ രാഹുൽ നടത്തിയ ശ്രമങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയെങ്കിലും ഭരണവിരുദ്ധ വികാരം അതിനെ പൂരിപ്പിച്ചു. എന്നാൽ ബിജെപിക്ക് എതിരായ ഭരണവിരുദ്ധ വികാരം ശക്തമായിരുന്ന സംസ്ഥാനങ്ങളിൽ പോലും വലിയ നേട്ടം ഉണ്ടാക്കാൻ നേതൃപരവും സംഘടനാപരവുമായ ദൗർബല്യങ്ങൾ കാരണം കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. കോൺഗ്രസിനെ അപേക്ഷിച്ച് കൂടുതൽ തികവുറ്റ സംഘടനാ സംവിധാനം ബിജെപിക്ക് തന്നെയാണ്.'
മോദി സർക്കാർ അധികാരത്തിലേറിയിട്ട് കൃത്യം നാല് വർഷം തികഞ്ഞു.ഈ കാലയളവിൽ നടന്ന 27 ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ അഞ്ചിടത്ത് മാത്രാമാണ് ബിജെപിക്ക് വിജയിക്കാൻ സാധിച്ചത്. അതിൽ 11 സീറ്റുകൾ ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. സഖ്യനീക്കം ശക്തമാകുന്നതോടെ മോദിക്കും ബിജെപിക്കും 150 തികയ്ക്കാൻ കഷ്ടപ്പെടേണ്ടി വരും എന്ന് പറയേണ്ട സാഹചര്യമാണ്. നിലവിൽ ബിജെപിയുടെ കരുത്തരായ സഖ്യകക്ഷി എന്ന് പറയാവുന്നത് ബിഹാറിലെ നിതീഷ് കുമാർ മാത്രമാണ്.ബിഹാറിലെ രാഷ്ട്രീയ നില പരിശോധിച്ചാൽ ബിജെപിയും ജെഡിയുവും ആർജെഡിയും ഏതാണ്ട് തുല്യശക്തികളാണെന്ന് കാണാം.
ഇതിൽ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി നിതീഷ് കുമാറിന്റെ ജെഡിയു തന്നെയാണ്.ആ ജെഡിയുവും ബിജെപിയും ഒരുമിച്ച് മൽസരിച്ചിട്ടും,മൂന്ന് പാർട്ടികളിൽ മൂന്നാമൻ എന്ന് പറയാവുന്ന ആർജെഡി സ്ഥാനർഥി ജയിച്ചുവെന്നത് തന്നെയാണ് നിർണായകമായത്.ലാലുപ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് അച്ഛനേക്കാൾ വലിയ മിടുക്കൻ മാത്രമല്ല തന്ത്രശാലിയുമാണെന്നും ബിഹാറിലെ ജാതി രാഷ്ട്രീയത്തിൽ,നിതീഷ് കുമാറിനും മോദിക്കും ഒരുമിച്ച് നിന്നാൽ പോലും പരാജയപ്പെടുമെന്ന സൂചനയാണ് കിട്ടുക.ഇതാണ ബിജെപിയുടെ സാധ്യത 200 ൽ നിന്ന് 150 ലേക്ക് ഇറക്കുന്നത്.
മഹാരാഷ്ട്ര, ബിഹാർ,ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ കാര്യം മാത്രം എടുക്കുക.ഇവിടെ ആകെയുള്ള 167 സീറ്റിൽ,145 ഉം കൈവശം വച്ചിരിക്കുന്നത്, ബിജെപിയോ സഖ്യകക്ഷിയോ ആണ്.യുപിയിസെ 80 ൽ 73 ഉം നേടി ബിജെപി വലിയ നേട്ടം കൈവരിച്ചപ്പോൾ,ബിഹാറിലെ 39 ൽ 31 സീറ്റും നേടി ബിജെപിക്കും ജെഡിയുവിനും ചേർന്നാണ്.മഹാരാഷ്ട്രയിൽ 48 ൽ 41 ഉം ബിജെപിക്കും സഖ്യകക്ഷികൾക്കുമാണ്. മഹാരാഷ്ട്രയിൽ സഖ്യകക്ഷിയായ ശിവസേന അകന്നതോടെ ബിജെപിക്ക് കച്ചിതൊടാൻ കഴിയുമോ എന്ന് കണ്ടറിയണം.
ഇങ്ങനെ വന്നാൽ 48 ൽ 48 ഉം ബിജെപിക്ക് ആയിരിക്കില്ല എന്ന് തീർച്ചയാണ്.ബിഹാറിൽ ആർജെഡിയും കോൺഗ്രസും ചേർന്നാൽ, 39 ൽ എൻഡിഎ കൈയടിക്കിയ ഭൂരിപക്ഷം സീറ്റുകളും കൈയടക്കാൻ സാധിക്കും.ബിഎസ്പിയും, കോൺഗ്രസും എസ്പിയും ചേർന്നാൽ, യുപിയിലെ 80 ൽ മോദിയുടെ ഒരുസീറ്റൊഴികെ 79 ഉം നഷ്ടപ്പെടാവുന്ന നില വരും. എല്ലാ പ്രാദേശിക കക്ഷികളും കോൺഗ്രസിനൊപ്പം ചേർന്ന് മോദിക്കെതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ഈ സഖ്യകക്ഷികൾ ഒന്നിച്ച് കൂടുമ്പോമ്പോൾ വൻ തിരിച്ചടിയാക്കും മോദിക്കും ബിജെപിക്കും ഉണ്ടാക്കുക.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍