പൂജ്യത്തിൽ നിന്ന് സർക്കാരുണ്ടാക്കുമെന്നും ത്രിപുര കേരളത്തിൽ ആവർത്തിക്കുമെന്നും മാസ് ഡയലോഗ് വന്നെങ്കിലും ആവേശക്കൊടുമുടി കയറാൻ പോന്നതായില്ല; ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഓർഡിനൻസ് പ്രതീക്ഷകൾ നൽകിയില്ല; ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതുമില്ല; പിണറായി സർക്കാരിന്റെ നിലപാട് വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പു നൽകിയെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പുള്ള മാസ് എൻട്രി ആയില്ല; ബിജെപി പ്രവർത്തകരെ നിരാശപ്പെടുത്തി മോദിയുടെ മടക്കം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയുടെ കേരള സന്ദർശനവും എൻഡിഎ മഹാസംഗമത്തിലെ സാന്നിധ്യവും പ്രഭാഷണവും ബിജെപിയുടെ ലോക്സഭാതിരഞ്ഞടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. എന്നാൽ, പ്രതീക്ഷിച്ചത് പോലെ പ്രവർത്തകരിൽ ആവേശം ഉണർത്താൻ മോദിക്കായില്ല. വലിയ പ്രതീക്ഷകളോടെയാണ് സംഘപരിവാർ പ്രവർത്തകർ സ്റ്റാർ ക്യാമ്പെയിനറിന്റെ വരവ് കാത്തിരുന്നത്. ശബരിമല വിഷയം കത്തിനിൽക്കുകയും, യുവതി പ്രവേശനം അടക്കം നടക്കുകയും ചെയ്ത് സാഹചര്യത്തിൽ അക്കാര്യം മോദി പരാമർശിക്കുമെന്ന് ഉറപ്പായിരുന്നു. ഇരുമുന്നണികളെയും പ്രതിക്കൂട്ടിൽ നിർത്തിയ മോദി പരിധി വിട്ട് ഒന്നും പറയാതിരിക്കാൻ ശ്രമിച്ചു. സുപ്രധാന പ്രഖ്യാപനങ്ങളൊന്നും ശബരിമലയുടെ കാര്യത്തിൽ ഉണ്ടായതുമില്ല. ടൂറിസം സർക്യൂട്ടുകളെ ബന്ധിപ്പിക്കുന്ന സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമാണ് ശബരിമലയെങ്കിലും ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനൊപ്പം യുവതീപ്രവേശനം തടയുന്ന വിധം ഓർഡിനൻസ് ഇറക്കുമെന്ന പ്രഖ്യാപനവും ബിജെപി-ആർഎസ്എസ് പ്രവർത്തകർ ആഗ്രഹിച്ചിരുന്നു.
സുപ്രീംകോടതി ഈ മാസം 22 നി ശബരിമലക്കേസ് പരിഗണിക്കുന്നതുകൊണ്ടാവണം പരിധി ലംഘിച്ച് ഒന്നും പറയാൻ മോദി തയ്യാറായില്ല.
ശബരിമലയിൽ കേരള സർക്കാർ കൈക്കൊണ്ട നിലപാട് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്ന് മോദി മുന്നറിയിപ്പു നൽകി. കമ്യൂണിസ്റ്റുകൾ വിശ്വാസങ്ങളെയും ഭാരതീയ സംസ്കാരത്തെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല. പക്ഷേ, ഇത്രയേറെ വെറുപ്പോടെ ഇക്കാര്യത്തിൽ അവർ തീരുമാനം എടുക്കുമെന്നു കരുതിയില്ലെന്നും മോദി പറഞ്ഞു.
ശബരിമല വിഷയത്തിൽ യുഎഡിഎഫിനു വ്യക്തമായൊരു നിലപാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ അവർ പാർലമെന്റിൽ ഒന്നു പറയും. പത്തനംതിട്ടയിൽ മാറ്റിപ്പറയും. കൃത്യമായ നിലപാടു വ്യക്തമാക്കാൻ അവരെ വെല്ലുവിളിക്കുകയാണ്. വർഗീയത, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രാഷ്ട്രീയ കലാപങ്ങളുണ്ടാക്കുന്നതിലും അങ്ങനെത്തന്നെ. ബിജെപിയുടെ നിലപാട് എപ്പോഴും സുവ്യക്തമാണ്. കേരളീയ സംസ്കാരത്തോടൊപ്പം നിന്ന ഒരു പാർട്ടിയുണ്ടെങ്കിൽ അത് ബിജെപി മാത്രമാണെന്നും മോദി പറഞ്ഞു.
ലിംഗനീതിയുടെയും സാമൂഹ്യനീതിയുടെയും കാര്യത്തിൽ കോൺഗ്രസും ഇടതുപക്ഷവും കാട്ടുന്ന ഇരട്ടത്താപ്പും മോദി ചൂണ്ടികാട്ടി. സാമ്പത്തിക സംവരണ നിയമം പാസാക്കിയതിലെ നേട്ടവും എടുത്തുപറഞ്ഞു. യുഡിഎഫും ഇടതുപക്ഷവും ലിംഗനീതിയുടെ കാര്യത്തിൽ വലിയ വീരവാദം മുഴക്കിയിരുന്നു. എന്നാൽ മുത്തലാഖ് നിരോധനത്തെ ഇവർ എതിർക്കുകയാണ്. ഇസ്ലാമിക രാഷ്ട്രങ്ങളിൽ ഇതു നിരോധിച്ചിട്ടുണ്ട്. പക്ഷേ വോട്ട് ബാങ്ക് നോക്കി എൽഡിഎഫും യുഡിഎഫും ഇത് അംഗീകരിക്കാൻ തയാറാകുന്നില്ല. അഴിമതി, ജാതീയത എന്നീ കാര്യങ്ങളിൽ ഇവർക്ക് ഒരേ നിലപാടാണ്. കേരളത്തിന്റെ സംസ്കാരിക അടിത്തറ നശിപ്പിക്കുന്നത് ഇരുവരുമാണ്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പേരുകൾ വ്യത്യസ്തമാണ്. പക്ഷേ അവർ യുവാക്കളെ അവഗണിക്കുന്നു, ജനങ്ങളെ വഞ്ചിക്കുന്നു, ഇക്കാര്യങ്ങളിലെല്ലാം അവർ ഒന്നാണ്, മോദി പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ നാലുവർഷം കൊണ്ടു വന്ന വികസനമാറ്റങ്ങൾ എടുത്തുപറഞ്ഞ് തങ്ങൾ മുൻസർക്കാരുകളേക്കാൾ എത്രേയോ കാതം മുന്നിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യം ദ്രുതഗതിയിൽ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അധ്വാനം, കഴിവ് എന്നിവകൊണ്ടു മാത്രമല്ല ഇത്. നാലു വർഷം മുൻപ് ഇന്ത്യ അതിവേഗം വളരുന്ന രാജ്യമാകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ?. നാലു വർഷം മുൻപ് ദുർബലമായ സമ്പദ്ഘടന എന്ന നിലയിൽ നിന്ന് ഇത്രയും വളർച്ചയുണ്ടാകുമെന്ന് കരുതിയിരുന്നോ? കഴിഞ്ഞ നാലു വർഷത്തിനിടെ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അനുകൂല സാഹചര്യമുള്ള കേന്ദ്രമായി ഇന്ത്യ മാറി.
ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി ഇന്ത്യയിൽ നടപ്പാക്കും എന്ന് നാലു വർഷം മുൻപ് ആരെങ്കിലും കരുതിയോ? 50 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കി. കേന്ദ്രസർക്കാർ അധികാരത്തിൽ വന്നശേഷം ഉണ്ടായ ഈ മാറ്റം അദ്ഭുതാവഹമാണ്. കേരളത്തിലെ ജനങ്ങൾക്കു വേണ്ടിയാണു കേന്ദ്രസർക്കാർ പകലും രാത്രിയും പ്രവർത്തിക്കുന്നത്. എന്നാൽ, കേരളത്തിലെ സമാധാനാന്തരീക്ഷത്തിനു വിഘാതം സൃഷ്ടിച്ച് എൽഡിഎഫും യുഡിഎഫും ഈ നാടിനെ വർഗീയതയുടെയും അഴിമതിയുടെയും തടവിലാക്കി. അധികാരക്കൊതി മൂത്തതോടെ ജനങ്ങളുടെ ശബ്ദം കേൾക്കാൻപോലും അവർ മറന്നു.
രാജ്യത്തു പരിവർത്തനം ഉണ്ടാക്കുന്നതിൽ കേന്ദ്രസർക്കാർ നിർണായക പങ്ക് വഹിക്കുന്നു. കാർഷിക വിളകളുടെ താങ്ങുവിലയുടെ കാര്യത്തിൽ എല്ലാ പാർട്ടികളും സംസാരിക്കാറുണ്ട്. പക്ഷേ ഒന്നും നടന്നിട്ടില്ല. എൻഡിഎ സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനുള്ള വലിയ പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. വായ്പ, ജലസേചന സൗകര്യം, സാങ്കേതിക വിദ്യ എന്നിവ കർഷകർക്ക് എളുപ്പത്തിൽ ലഭ്യമാക്കാനുള്ള നീക്കമാണിത്. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി സർക്കാർ അധികാരം ഒഴിഞ്ഞതോടെ യൂറിയയ്ക്കു വേണ്ടി ക്യൂ നിൽക്കുന്ന കർഷകരുടെ വലിയ നിരയാണു കണ്ടത്. കൊല്ലത്തെ കശുവണ്ടി കർഷകർക്കു വേണ്ടി എൽഡിഎഫും യുഡിഎഫും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? കരളത്തിൽ ബിജെപി സർക്കാർ വന്നാൽ ഇക്കാര്യമായിരിക്കും നടപ്പാക്കുക.
ശബരിമല വിഷയത്തിൽ മാത്രമല്ല വികസനകാര്യത്തിലും ഇരുമുന്നണികളും നാടിനെ പിന്നോട്ടടിക്കുന്ന നയസമീപനമുള്ളവരാണെന്ന രാഷ്ട്രീയ സന്ദേശമാണ് മോദി നൽകിയത്. എന്നാൽ, ശബരിമല വിഷയത്തിലൂടെ ബിജെപി നേടിയ ഉണർവ് തിരഞ്ഞടുപ്പ് വരെയെങ്കിലും നിലനിർത്താൻ കഴിയുന്ന പ്രഖ്യാപനങ്ങൾ മോദിയിൽ നിന്നുണ്ടാവാതിരുന്നതാണ് പ്രവർത്തകരിൽ നിരാശ പടർത്തിയത്. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയോ, യുവതി പ്രവേശനത്തിൽ ഓർഡിനൻസ് ഇറക്കുമെന്ന പ്രതീക്ഷ നൽകുകയോ ചെയ്തിരുന്നെങ്കിൽ അത് രാഷ്ട്രീയമേൽക്കൈ നൽകുമായിരുന്നു എന്നാണ് നേതാക്കളും കരുതുന്നത്. കൊല്ലം ബൈപാസ് ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പ്രസംഗിക്കവേ ശരണം വിളിച്ച് ചിലർ പ്രതിഷേധിച്ചത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. മുഖ്യമന്ത്രി താക്കീത് ചെയ്തതോടെ, ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന പഴിയും കേൾക്കേണ്ടി വന്നു. സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങളും മറിച്ചല്ല. 'ബിജെപിയെ എഴുതിത്ത്ത്തള്ളരുത്. നിങ്ങൾ എത്ര ആക്രമിച്ചാലും ബിജെപി തിരികെ വരും. ത്രിപുരയിലെന്ത് സംഭവിച്ചെന്ന് അറിയാമല്ലോ? പൂജ്യത്തിൽ നിന്നാണ് ത്രിപുരയിൽ ബിജെപി സർക്കാർ രൂപീകരണത്തിലേക്കെത്തിയത്. ത്രിപുരയിലെന്ത് സംഭവിച്ചോ, അത് കേരളത്തിൽ സംഭവിക്കും.' അതാവും ബിജെപി പ്രവർത്തകരെ ഇന്ന് ആവേശത്തിലേറ്റിയ സൂപ്പർ ഡയലോഗ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍