പലരും മോദിയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും കർഷക സമരത്തെക്കുറിച്ചു പ്രധാനമന്ത്രി മനസ്സിലാക്കുന്ന ദിവസം വരുമെന്നുമാണ് അമിത് ഷാ പറഞ്ഞത്; പ്രധാനമന്ത്രിയെക്കുറിച്ച് അമിത് ഷാ ദുരുദ്ദേശ്യത്തോടെ ഒന്നും പറഞ്ഞിട്ടില്ല; സത്യപാൽ മാലികിന്റെ രണ്ടാം പ്രസ്താവനയും ബിജെപിക്ക് തലവേദന; മോദിയും അമിത് ഷായും തെറ്റിയോ?

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മേഘാലയ ഗവർണർ സത്യപാൽ മാലികിന് ഇനി എന്തു സംഭവിക്കും. ബിജെപിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ അകന്നുവെന്ന സംശയങ്ങൾ സജീവമാണ്. ഇതിനിടെയാണ് ഗവർണ്ണറുടെ പരാമർശവും എത്തുന്നത്. ഇത് ബിജെപിക്കും തലവേദനയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാണെന്നും അദ്ദേഹത്തിന് ബുദ്ധിഭ്രമമുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞെന്നുമുള്ള വിവാദ പരാമർശങ്ങളുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക് കേന്ദ്ര സർക്കാരിനെ വീണ്ടും വെട്ടിലാക്കി എന്നതാണ് വസ്തുത. ഹരിയാനയിലെ ചർഖി ദാദ്രിയിൽ പൊതുചടങ്ങിൽ കർഷക സമരവുമായി ബന്ധപ്പെട്ടായിരുന്നു പരാമർശങ്ങൾ. ഇത് പ്രതിപക്ഷവും ആയുധമാക്കുകായണ്. ബിജെപി പ്രതികരിക്കാതെ അകലം പാലിക്കുകയാണ് വിവാദങ്ങളിൽ നിന്ന്. ഗവർണ്ണറെ കേന്ദ്ര സർക്കാർ പുറത്താക്കുമോ എന്നതും നിർണ്ണായകമാണ്. അതിനിടെ കശ്മീരിൽ ബിജെപിയുടെ അജൻഡ നടപ്പാക്കാനെത്തിയ ആൾ ഇപ്പോൾ അവർക്കു തന്നെ പാരയായെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല കളിയാക്കി.
സ്വന്തം പാർട്ടിയാണെങ്കിൽ പോലും തനിക്ക് സത്യമെന്ന് തോന്നുന്ന കാര്യങ്ങൾ മുഖം നോക്കാതെ പറയുന്ന ആളാണ് മേഘാലയ ഗവർണർ സത്യപാൽ മാലിക്. കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും നിരന്തരം വിമർശനങ്ങൾ ഉയർത്താറുള്ള ഗവർണ്ണർ. കോൺഗ്രസിലും ജനതാദള്ളിലും പ്രവർത്തിച്ച ശേഷം 2004ലാണ് മാലിക് ബിജെപിയിലെത്തിയത്. മോദി സർക്കാർ എല്ലാ സ്ഥാനമാനങ്ങളും നൽകി അദ്ദേഹത്തെ സന്തോഷിപ്പിച്ചു. മോദി സർക്കാരിൽ ടൂറിസം, പാർലമെന്റികാര്യ മന്ത്രിയായി. തുടർന്ന് പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ്, കർഷകമോർച്ചയുടെ ചുമതലക്കാരൻ. 2017 മുതൽ ഗവർണറുമായി. 2020ലാണ് മാലിക് മേഘാലയ ഗവർണറാകുന്നത്.
ഗുരുതര ആരോപണങ്ങളുമായിട്ടാണ് മാലിക്കിന്റെ പ്രസംഗം. ''500 പേർ മരിച്ചതിനെക്കുറിച്ചു ഞാൻ പറഞ്ഞു. പട്ടി ചത്താൽ വരെ കത്തെഴുതുന്ന താങ്കൾ ഇതേക്കുറിച്ചു പ്രതികരിച്ചില്ലെന്നു പറഞ്ഞപ്പോൾ പ്രധാനമന്ത്രി മോദി അഹങ്കാരത്തോടെയാണു പ്രതികരിച്ചത്. 'അവർ മരിച്ചത് എനിക്കു വേണ്ടിയല്ലല്ലോ' എന്ന് അദ്ദേഹം ചോദിച്ചു. താങ്കൾ രാജാവാണ്, അതിനാൽ ഉത്തരവാദിത്തമുണ്ട് എന്നു ഞാൻ പറഞ്ഞു. അദ്ദേഹം അംഗീകരിച്ചില്ല. ഞങ്ങൾ തമ്മിൽ തർക്കമായി. അമിത് ഷായെ കാണാൻ മോദി പറഞ്ഞു. അമിത് ഷാ എന്നോടു പറഞ്ഞത് ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ബുദ്ധി ശരിക്കു പ്രവർത്തിക്കുന്നില്ല എന്നാണ്. അദ്ദേഹത്തിനു സ്ഥിരബുദ്ധിയുണ്ടാകട്ടെയെന്നും ഷാ പറഞ്ഞു'' ഈ വാക്കുകൾ ചർച്ചയായതിനു പിന്നാലെ മാലിക് നൽകിയ വിശദീകരണവും വിവാദമായി.
''പലരും മോദിയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും കർഷക സമരത്തെക്കുറിച്ചു പ്രധാനമന്ത്രി മനസ്സിലാക്കുന്ന ദിവസം വരുമെന്നുമാണ് അമിത് ഷാ പറഞ്ഞത്. പ്രധാനമന്ത്രിയെക്കുറിച്ച് അമിത് ഷാ ദുരുദ്ദേശ്യത്തോടെ ഒന്നും പറഞ്ഞിട്ടില്ല.'' -ഇതായിരുന്നു മാലിക്കിന്റെ തിരുത്ത്. ഇതിലും പ്രതിഫലിച്ചത് അമിത് ഷായ്ക്ക് മോദിയോടുള്ള നീരസമാണ്. ഈ സാഹചര്യത്തിൽ ഈ വിഷയത്തെക്കുറിച്ച് മോദിയും കേന്ദ്ര സർക്കാരും വിശദീകരിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയും മാലിക്കിന്റെ വിവാദ വിഡിയോ ട്വീറ്റ് ചെയ്തു. ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കശ്മീരിൽ ബിജെപിയുടെ അജൻഡ നടപ്പാക്കാനെത്തിയ ആൾ ഇപ്പോൾ അവർക്കു തന്നെ പാരയായെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു. മുൻപു ജമ്മു കശ്മീർ ഗവർണറായിരുന്നു മാലിക്. കർഷകസമരവുമായി ബന്ധപ്പെട്ട് നേരത്തേയും അദ്ദേഹം കേന്ദ്ര സർക്കാരിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കിയിരുന്നു. കർഷകർക്കും കർഷകസമരത്തിനും വേണ്ടി നിരന്തരം ശബ്ദമുയർത്തിയ നേതാവായിരുന്നു സത്യപാൽ മാലിക്. കർഷകരുടെ ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ബിജെപി ഇനി അധികാരത്തിൽ തിരിച്ചുവരില്ലെന്ന മാലികിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കർഷകരെ പിന്തുണച്ചതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ടാൽ ഗവർണർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നായിരുന്നു മാലികിന്റെ പിന്നീടുള്ള പ്രസ്താവന. 'കർഷക വിഷയത്തിൽ ഞാനെന്തെങ്കിലും പറഞ്ഞാൽ അത് വിവാദങ്ങൾക്ക് തിരികൊളുത്തും. ഡൽഹിയിൽ നിന്നുള്ള വിളിക്കായി ഞാൻ കാത്തിരിക്കുകയാണ്. ഒരു ഗവർണർ ഒരിക്കലും സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടരുത്. അതിനേക്കുറിച്ച് ഞാനെന്തെങ്കിലും പറയാനായി എന്റെ അഭ്യുദയകാംക്ഷികൾ കാത്തിരിക്കുകയാണ്. ഡൽഹിയിലുള്ളവർ പറയുന്ന ദിവസം ഞാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞിരിക്കും', ഇതായിരുന്നു സത്യപാലിന്റെ വാക്കുകൾ.
'600 പേരാണ് ഈ കർഷക മുന്നേറ്റത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഡൽഹിയിൽ ഒരു മൃഗം മരിച്ചാൽ പോലും നേതാക്കൾ അനുശോചനവുമായി എത്തും. പക്ഷെ മരിച്ച 600 പേർക്കായി അവർ ഒന്നും ചെയ്യുന്നില്ല', അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ പല ഗ്രാമങ്ങളിലും ഇപ്പോൾ ബിജെപി നേതാക്കൾക്ക് പ്രവേശിക്കാൻ പോലും കഴിയില്ലെന്നും മാലിക് പറഞ്ഞിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വെണ്ണലയിൽ മാലയിട്ട് സ്വീകരിച്ചത് ശോഭാ സുരേന്ദ്രൻ; അഭിമന്യുവിനെ കൊന്നതോടെ ആ ബന്ധം താൻ ഉപേക്ഷിച്ചു; അവരെയാണ് സിപിഎം തലയിൽ വച്ച് നടക്കുന്നത്; കൂടെ കിടന്നവനേ രാപ്പനി അറിയൂ; ഇത് പിണറായിയുടെ പ്രതികാര രാഷ്ട്രീയം; ഞാൻ വിഎസിന്റെ ആളു തന്നെ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പിസി ജോർജ്
- 'ഡാ, അവരെ നനക്കല്ലേ; ഇനി പനിയൊക്കെ പിടിപ്പിച്ചാൽ വല്ല്യ പണിയാ; നിങ്ങൾ വാ..എന്റെ കുടയിലേക്ക് കേറി നിൽക്ക്'; മഴയത്ത് കുടക്കീഴിൽ ആ കുടുംബത്തെ ചേർത്തു നിർത്തി മമ്മൂക്ക; ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് ആരാധകർ
- കാമറയ്ക്ക് പോസ് ചെയ്യുന്ന ഇസുവിന്റെ ഫോട്ടോ എടുത്ത് മമ്മൂട്ടി; ആ മനോഹര നിമിഷം സ്വന്തം കാമറയിൽ പകർത്തി കുഞ്ചാക്കോ ബോബൻ
- കൊടുങ്ങല്ലൂരിലെ സെറ്റിൽ നിന്നും ക്രെഡിറ്റ് കാർഡുമായി പോയ നടന് ഒളിത്താവളത്തെ കുറിച്ച് അറിയാം; ദുബായിൽ ഉന്നതന്റെ സംരക്ഷണയിലുള്ള വിജയ് ബാബു നാളെ മടങ്ങി എത്താൻ സാധ്യത കുറവ്; വിവാഹ മോചിതയേയും ചോദ്യം ചെയ്യും; ഹൈക്കോടതിയിലെ ജാമ്യ ഹർജി നിർണ്ണായകം; വിജയ് ബാബു അഴിക്കുള്ളിലാകുമോ?
- ഇത് പൊലീസല്ല; പിണറായിയുടെ ഊള പൊലീസ്; യഥാർത്ഥ പൊലീസ് വരട്ടേ....; ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് പിസി ജോർജ്ജ്; തൃക്കാക്കരയിൽ എത്തേണ്ടത് ആവശ്യം; പിണറായിയെ പരിഹസിച്ച് പിസി ജോർജ്ജ് തൃക്കാക്കരയിലേക്ക്; ഫോർട്ട് പൊലീസിന് മുമ്പിൽ ഹാജരാകില്ല; വെണ്ണലയിലേക്ക് പൂഞ്ഞാറിലെ നേതാവ് വീണ്ടും
- നിലപാടിൽ ഉറച്ചു നിൽക്കുന്നു; പശു പ്രസ്താവനയിൽ പിന്നോട്ടില്ലെന്ന് നടി നിഖില വിമൽ
- റിപ്പോർട്ടറുടെ തന്ത ഗവൺമെന്റ് സെക്രട്ടറിയാണോ? ; മുദ്രാവാക്യം വിവാദത്തിൽ പിതാവിന്റെ ചിത്രം പുറത്തുവിട്ട മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം; തോന്ന്യവാസം കാണിച്ചാൽ അത് ഏത് കേമൻ ആണെങ്കിലും പറയുമെന്നു മാധ്യമപ്രവർത്തകയും; സൈബർ ആക്രമണം ന്യൂസ് 18 റിപ്പോർട്ടർക്കെതിരെ
- പൾസർ സുനി കാവ്യയുടെ ഡ്രൈവറായിരുന്നു എന്നതിന് തെളിവുണ്ട്; പൾസറിന് ദിലീപ് ഒരു ലക്ഷം രൂപ കൈമാറി; അമ്മയുടെ പേരിലുള്ള മൊബൈൽ കാവ്യ ഉപയോഗിച്ചതിനും തെളിവ്; നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കൈയിലുണ്ട്; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയത് നിർണ്ണായക തെളിവുകൾ; കാവ്യയെ പ്രതിയാക്കാത്തത് എന്തെന്ന ചോദ്യം ബാക്കി
- മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നും പത്ത് വയസുകാരൻ; കൗൺസിലിംഗിൽ പ്രതീക്ഷിച്ചതൊന്നും പൊലീസിന് കിട്ടിയില്ല; പോപ്പുലർ ഫ്രണ്ട് റാലിക്കിടയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിലെ യഥാർത്ഥ പ്രതിക്ക് തുണയായി കുട്ടിയുടെ മൊഴി; ആ കേസിന് ഇനി എന്തു സംഭവിക്കും?
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്'; ഗോപി സുന്ദറും അമൃതയും ഒന്നിച്ച്; സോഷ്യൽ മീഡിയയിൽ ചർച്ച
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍