രാഹുലിന്റെ ഓട്ട പ്രദക്ഷിണവും മോദി വിരുദ്ധ മഹാസഖ്യവും പെട്രോൾ വിലയും കർഷക ദ്രോഹവും നോട്ട് നിരോധനവും ഒക്കെ വെറുതെയായി; എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് രാജ്യത്തെ കാവി പുതപ്പിച്ച് അജയനായി മുമ്പോട്ട്; രണ്ടാം വരവിൽ നോൺസ്റ്റോപ്പ് നമോ! ആയുധങ്ങളെല്ലാം പുറത്തെടുത്ത രാഹുലിനെ പുഷ്പ്പം പോലെ മലർത്തിയടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലെ മഹാമല്ലനായി നരേന്ദ്ര മോദി; മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പിടിച്ചു കെട്ടാൻ ഇനിയാർക്ക് കഴിയും?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അഞ്ച് കൊല്ലം അധികാരം പൂർത്തിയാക്കി വീണ്ടും കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന നേതാവാവുകയാണ് നരേന്ദ്ര മോദി. മോദി തരംഗം വീണ്ടും ആഞ്ഞടിക്കുമ്പോൾ ഇത് അമിത് ഷായുടെ കൂടെ വിജയമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മോദിയുടെ വിശ്വസ്തനായ അമിത് ഷാ ഇന്നും തന്ത്രങ്ങളിലൂടെ നേതാവിനെ വിജയിപ്പിക്കുകയാണ്. പ്രതിപക്ഷം ഒന്നടങ്കം കടന്നാക്രമണം നടത്തിയിട്ടും പതറാതെ മോദി മുന്നോട്ട് നീങ്ങി. ഭരണത്തിൽ മോദി ശ്രദ്ധിച്ചപ്പോൾ പാർട്ടിയെ ആകെ അമിത് ഷാ കൈപ്പിടിയിൽ ഒതുക്കി. മധ്യപ്രദേശിലും രാജസ്താനും ചത്തീസ് ഗഡിലും തോറ്റതോടെ മോദി പ്രഭാവം മങ്ങിയെന്ന വിലയിരുത്തലെത്തി. ഉത്തർ പ്രദേശിൽ സീറ്റ് കുറയുമെന്ന് അമിത് ഷായ്ക്കുറപ്പായിരുന്നു. അതിന് അനുസരിച്ച് തന്ത്രങ്ങൾ നടപ്പാക്കി. അങ്ങനെ വീണ്ടും മോദി അധികാരത്തിൽ. ഇനി നമോയുടെ രണ്ടാം പതിപ്പ്.
റഫാലിലൂടെ അഴിമതിയും നോട്ട് നിരോധനത്തിന്റെ സാമ്പത്തികവും ഏകാധിപത്യത്തിന്റെ രാഷ്ട്രീയവുമാണ് പ്രതിപക്ഷം മോദിക്കെതിരെ ആയുധമാക്കിയത്. ഇതിനെ എല്ലാം ദേശീയതയെന്ന ഒറ്റ മുദ്രാവാക്യത്തിൽ മോദി തകർത്തു. ബലാക്കോട്ടിലെ സർജിക്കൽ സ്ട്രൈക്കും മോദിക്ക് പുതിയ ദേശീയ നേതാവിന്റെ ഇമേജ് നൽകി. റാഫേലിന് പകരം ബോഫോഴ്സും സിഖ് വിരുദ്ധ കലാപവും ചർച്ചയാക്കി കോൺഗ്രസിനെ ആക്രമിക്കാൻ മോദി തയ്യാറായി. ഇതും വിജയമായി. ഇതിനൊപ്പം ബംഗാളിലും ഒഡീഷയിലും സംഘടന അതിശക്തമായി ചലിപ്പിച്ചും ബിജെപിക്കായി അമിത് ഷാ അണിയറയിൽ തന്ത്രങ്ങളൊരുക്കി. അങ്ങനെ മോദിയും അമിത് ഷായും ചേർന്ന് ബിജെപിയെ വിജയവഴിയിൽ എത്തിക്കുകയാണ്. ശിവസേനയേയും നിതീഷ് കുമാറിനേയും ഒരുമിച്ച് നിർത്തിയായിരുന്നു സഖ്യത്തെ അമിത് ഷാ രക്ഷിച്ചെടുത്തത്.
രാഹുലിന്റെ ഓട്ട പ്രദക്ഷിണവും മോദി വിരുദ്ധ മഹാസഖ്യവും പെട്രോൾ വിലയിലെ വർദ്ധനവും കർഷക ദ്രോഹവും നോട്ട് നിരോധനവും ഒക്കെ ചർച്ചയാക്കിയത് വെറുതെയായി. എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് രാജ്യത്തെ കാവി പുതപ്പിച്ച് അജയനായി മുമ്പോട്ട് കുതിക്കുകയാണ് മോദിയും ബിജെരിയും. രണ്ടാം വരവിൽ നോൺസ്റ്റോപ്പ് നമോയാണ് രാജ്യം കാത്തിരിക്കുന്നത്. ആയുധങ്ങളെല്ലാം പുറത്തെടുത്ത രാഹുലിനെ പുഷ്പ്പം പോലെ മലർത്തിയടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലെ മഹാമല്ലനായി നരേന്ദ്ര മോദി മാറുകയാണ്. മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പിടിച്ചു കെട്ടാൻ ഇനിയാർക്ക് കഴിയുമെന്നതാണ് ഉയരുന്ന ചോദ്യം.
എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ എൻ.ഡി.എയാണ് മുന്നേറിയത്. നിയമസഭയിൽ തോറ്റ രാജസ്ഥാനും മധ്യപ്രദേശും ചത്തീസ് ഗഡിൽ പോലും ബിജെപി വമ്പൻ തിരിച്ചു വരവ് നടത്തി. തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിനാണ് ലീഡ്. ബിജെപിയും തൃണമൂൽ കോൺഗ്രസും നേർക്കുനേർ പൊരുതിയ ബംഗാളിലും അമിത് ഷായുടെ തന്ത്രങ്ങൾ ഫലം കണ്ടു. രണ്ട് സീറ്റിൽ നിന്ന് വമ്പൻ കുതിപ്പ് ബംഗാളിൽ ബിജെപി നടത്തി. നോർത്ത് ഈസ്റ്റിൽ പിടിമുറുക്കിയതും ഫലം കണ്ടു. എല്ലാത്തിനും പ്രധാനം ഉത്തർപ്രദേശിൽ കരുത്തരായ സ്ഥാനാർത്ഥികളെ നിർത്തി 50ൽ അധികം സീറ്റ് നേടിയ അമിത് ഷായുടെ നീക്കമാണ് ബിജെപിക്ക് ഗുണകരമായത്. ഉത്തർപ്രദേശ് പിടിച്ചാൽ അധികാരം എന്ന സമവാക്യം വീണ്ടും തെരഞ്ഞെടുപ്പിൽ യാഥാർത്ഥ്യമായി.
തുടർച്ചയായ ഭരണമെന്ന മുദ്രാവാക്യവുമായാണ് മോദി അധികാരം ഏറ്റെടുത്ത്. അത് നേടിയെടുക്കുകയാണ് മോദി. അതിന് തോളോട് തോൾ ചേർന്ന് അമിത് ഷാ നിന്നു. രാഹുൽ ഗാന്ധിയും കൂട്ടരും സർവ്വ ശക്തിയുമെടുത്ത് ആഞ്ഞടിച്ചു. ഉത്തർ പ്രദേശിൽ ബിജെപിയെ പാഠം പഠിപ്പിക്കാൻ എസ് പിയും ബിഎസ്പിയും ഒരുമിച്ചു. അപ്പോഴും യുപിയിൽ വിജയം നേടാനായത് ബിജെപിയുടെ കരുത്താണ്. യോഗി ആദിത്യനാഥ് സർക്കാരിന്റെ വിജയമായും ഇതു വിലയിരുത്തപ്പെടും. ബിജെപിക്ക് അധികാരമുള്ളിടത്തെല്ലാം എൻഡിഎ തന്നെ മുന്നിലെത്തി. എന്നാൽ കോൺഗ്രസിന് അധികാരമുള്ള പഞ്ചാബിൽ മാത്രമാണ് ബിജെപിയെ തോൽപ്പിക്കാൻ അവർക്ക് കഴിഞ്ഞത്. ആംആദ്മി പാർട്ടിയുടെ തകർച്ചയും കണ്ടു. ഇടതുപക്ഷവും തോറ്റ് തുന്നമ്പാടി. ബീഹാറിൽ ലല്ലു പ്രസാദ് യാദവിനും ഒന്നും ചെയ്യാനായില്ല.
ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്നും എന്നാൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നുമായിരുന്നു പ്രവചനങ്ങൾ. എന്നാൽ ഇതെല്ലാം അപ്രസക്തമായി മോദി വീണ്ടും ജയിക്കുമ്പോൾ കേന്ദ്ര ഭരണത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം മോദിക്ക് തന്നെ നൽകുകയാണ് ജനങ്ങൾ. മഹാരാഷ്ട്രയിൽ ശിവസേനയ്ക്കും ബീഹാറിൽ നീതീഷിനും ഇനി ബിജെപിക്ക് മേൽ സമ്മർദ്ദം ചെലുത്താനാകില്ല. മഹാരാഷ്ട്രയിൽ ശിവസേനയേക്കാൾ സീറ്റുകൾ ബിജെപി നേടുന്നുണ്ട്. ബീഹാറിലും ഒപ്പത്തിനൊപ്പം. ബിജെപിയിൽ നിന്ന് കൂടുമാറി കോൺഗ്രസിലെത്തിയ ശത്രുഘനൻ സിൻഹയുടെ പരാജയവും ബിജെപിക്ക് ആഹ്ലാദിക്കാൻ വക നൽകുന്നതാണ്. വിമത പരിവേഷവുമായി മോദിയെ വെല്ലുവിളിച്ചവരെല്ലാം തോറ്റു. തമിഴ്നാട്ടിലും കേരളത്തിലും ആന്ധ്രയിലും തെലുങ്കാനയിലും ഒഴികെ എല്ലായിടത്തും മോദി സർവ്വ സൈനാധിപന്റെ സാന്നിധ്യം അറിയിച്ചു.
2014ൽ മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി എത്തിയത് അനുകൂല രാഷ്ട്രീയ അന്തരീക്ഷത്തിലേക്കാണ്. കോൺഗ്രസ് സർക്കാരിനെതിരെയുള്ള അഴിമതി കഥകൾ. നിർഭയ കൂട്ടബലാൽസംഗത്തിനു ശേഷമുള്ള യുവരോഷം. മുസഫർ നഗർ കലാപം ഉയർത്തിയ അപകടകരമായ ധ്രുവീകരണം. എന്നാൽ ഇത്തവണ ഇതെന്നും ബിജെപിക്ക് തുണയായി ഉണ്ടായിരുന്നില്ല. പാർലമെന്റ് കവാടത്തിൽ നമസ്കരിച്ച് അകത്ത് കയറിയ മോദി പക്ഷേ പാർലമെന്ററി മര്യാദകൾക്ക് വലിയ വില നല്കിയിവ്വെന്നും അധികാരം തന്നിൽ കേന്ദ്രീകരിക്കുന്ന സംവിധാനത്തിനു രൂപം നല്കിയെന്നും പ്രതിപക്ഷ ആരോപണവുമായി എത്തി. മോദി അമിത് ഷാ കൂട്ടുകെട്ട് എല്ലാം നിർണ്ണയിച്ചു. ഇവരെ പിടിച്ചു കെട്ടാൻ ഇപ്പോഴും കഴിയുന്നില്ല. അങ്ങനെ പ്രതികൂല ഘടകങ്ങളെ അതിജീവിച്ച് ബിജെപി അധികാരത്തിൽ എത്തുകയാണ്.
അവിശ്വസനീയ വിജയങ്ങൾ അഞ്ചുവർഷത്തിൽ മോദി പാർട്ടിക്ക് സമ്മാനിച്ചു. ഉത്തർപ്രദേശ് പിടിച്ചെടുത്തു. രാഷ്ട്പതി കസേരയിൽ ഇതാദ്യമായി ഒരു സംഘപരിവാർ നേതാവിനെ എത്തിച്ചു. എന്നാൽ 2018- അവസാനത്തോടെ മോദി പുറത്തേക്കെന്ന പ്രതീതി ഉണ്ടാക്കി. ഇതു വെറും പ്രതീക്ഷയാണെന്ന് മോദി തെളിയിക്കുകയാണ്. ഹിന്ദുത്വ വികാരവും ദേശീയതയും തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചു. സംസ്ഥാന നിയമസഭകളിലെ മുൻതൂക്കം ഹിന്ദു ഹൃദയഭൂമിയിൽ നിലനിറുത്തി. അങ്ങനെ മോദി വീണ്ടും അധികാരത്തിൽ. അമിത് ഷായുടെ ചടുലമായ തന്ത്രങ്ങളാണ് ബിജെപിയെ രക്ഷിച്ചത്. ഹിന്ദി ഹൃദയഭൂമിയിൽ മികച്ച നേട്ടമാണ് ബിജെപി സ്വന്തമാക്കുന്നത്.
മഹാരാഷ്ട്രയിലും രാജസ്ഥാനിലും മികച്ച നേട്ടമാണ് എൻഡിഎയ്ക്ക് നേടാനാകുന്നത്. രാജസ്ഥാനിൽ ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുത്ത കോൺഗ്രസിന് തിരിച്ചടിയാണ് ലോക്സഭ നൽകിയത്. എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റി ശിവസേനയുമായി കൈ കോർത്ത മഹാരാഷ്ട്രയിൽ എൻഡിഎക്ക് തന്നെ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് നേരത്തേ എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചിരുന്നതാണ്. അത് തന്നെയാണ് സംഭവിക്കുന്നതും. ഇതിന് പിന്നിലും അമിത് ഷായുടെ കരുതലായിരുന്നു. ഇനി കർണ്ണാടകയിലും രാജസ്ഥാനിലും അട്ടിമറികളിലൂടെ അധികാരം പിടിക്കാൻ മോദിയും ബിജെപിയും ശ്രമിക്കും. ബിജെപിക്ക് ഇനി രണ്ട് നേതാക്കളേ ഉള്ളൂ. മോദിയും പിന്നെ അമിത് ഷായും. ആർഎസ്എസ് നിർദ്ദേശങ്ങൾ പോലും ഇവർ എങ്ങനെ ഇനി കൈകാര്യം ചെയ്യുമെന്നതാണ് ഉയരുന്ന വിഷയം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്