ചെങ്ങന്നൂരിൽ വിജയം ആർക്കൊപ്പം? സാമുദായിക ധ്രുവീകരണം ഉൾപ്പെടെ ചർച്ചയായ ഉപതിരഞ്ഞെടുപ്പിൽ മറുനാടൻ അഭിപ്രായ സർവേഫലം നാളെ; ജനങ്ങളുടെ മനസ്സറിഞ്ഞ റാൻഡം സർവേയുടെ കണ്ടെത്തലുകൾ പുറത്തുവിടുക പകൽ 11 ന്; ലൈവ് ചർച്ചയ്ക്കിടെ ഫലം വായനക്കാരിലേക്ക് എത്തിക്കുമ്പോൾ വ്യക്തമാകുക അടിയൊഴുക്കുകളുടെ നേർച്ചിത്രം
ടീം മറുനാടൻ
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചരണം അവസാന ഘട്ടത്തിൽ എത്തിനിൽക്കെ ആർക്കാവും വിജയം? അവസാന വട്ട തന്ത്രങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ വിജയത്തിനായി കനത്ത പോരാട്ടം കാഴ്ചവയ്ക്കവെ മറുനാടൻ നടത്തിയ അഭിപ്രായ സർവേയുടെ ഫലം വെള്ളിയാഴ്ച പുറത്തുവിടും. ഓരോ മേഖലയിലും ആർക്കൊക്കെയാണ് മുന്നേറ്റമുള്ളതെന്നും ഭരണവിരുദ്ധ വികാരം അലയടിച്ചോയെന്നും എല്ലാം സമഗ്രമായി വിലയിരുത്തിയാണ് മറുനാടൻ സർവേ നടത്തിയത്.
ഭരണാനുകൂല വികാരം ആരെയാണ് തുണയ്ക്കുക? അതോ ഭരണവിരുദ്ധ തരംഗമാണോ അവിടുള്ളത്? അന്തരിച്ച ചെങ്ങന്നൂരിലെ എംഎൽഎ രാമചന്ദ്രൻ നായരോടുള്ള ഇഷ്ടം ഇടത് മുന്നണിക്ക് ഗുണം ചെയ്യുമോ? നായർ വോട്ടുകൾ ബിജെപിക്കാണോ പോവുക? അതോ അയ്യപ്പ സേവാസംഘം നേതാവായ വിജയകുമാറിനു കിട്ടുമോ? ക്രിസ്ത്യൻ വോട്ടുകൾ സജി ചെറിയാന് അനുകൂലമാകുമോ? സഭാ തർക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ? എന്നിങ്ങനെ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമായ ഓരോ ഘടകവും പരിശോധിച്ചാണ് സർവേ തയ്യാറാക്കിയത്.
നാളെ രാവിലെ പതിനൊന്നുമണിയോടെ സർവേ പുറത്തുവിടുമ്പോൾ വ്യക്തമാകുക ചെങ്ങന്നൂരിന്റെ നേർച്ചിത്രമാകും. രാഷ്ട്രീയ വിശകലനവും ഉൾപ്പെടുത്തി മറുനാടൻ നടത്തുന്ന ലൈവ് ചർച്ചയിലാവും സർവേയിലെ ഫലം ജനങ്ങൾക്കു മുന്നിൽ എത്തിക്കുന്നത്. തിരഞ്ഞെടുപ്പു ചൂടിലേക്ക് ചെങ്ങന്നൂർ ഇറങ്ങിയതിനൊപ്പമാണ് മറുനാടൻ മലയാളി അഭിപ്രായ സർവേ നടത്തിയത്. മറുനാടൻ ടീമിലെ അഞ്ചുപേർ അഞ്ച് ദിവസം തുടർച്ചയായി മണ്ഡലത്തിലെ എല്ലാ സ്ഥലങ്ങളിലും പര്യടനം നടത്തിയാണ് സാമ്പിൾ ശേഖരിച്ചത്. ഈ റാൻഡം സർവ്വേ ഫലമാണ് വെള്ളിയാഴ്ച പുറത്തുവിടുന്നത്.
ദേശീയ മാധ്യമങ്ങൾ അവലംബിച്ച അതേ സർവേ രീതി
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രമുഖ ദേശീയ മാധ്യമങ്ങൾ അവലംബിച്ച റാൻഡം സർവേ രീതിയാണ് ഞങ്ങളും അവലംബിച്ചത്. ഒരു ചെമ്പിലെ അരിമുഴുവൻ വെന്തോ എന്നറിയാൻ ഓരോ മണിയും പെറുക്കിനോക്കേണ്ടതില്ലെന്നും ഒന്നെടുത്ത് ഞെക്കിനോക്കിയാൽ മതിയെന്നും പറയുന്ന പോലെയാണ് റാൻഡം സർവേയുടെ മെത്തഡോളജി. സാമ്പിൾ സർവേയിൽ പലപ്പോഴും നിരവധി ചോദ്യങ്ങൾ ഉണ്ടാവുമെങ്കിലും റാൻഡം സർവേ ഡയറക്ടായാണ് ചെയ്യുന്നത്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ശക്തികേന്ദ്രങ്ങളോ ആരാധനാലയങ്ങളോ തുടങ്ങി ഒരുവിഭാഗമാളുകൾ ഒന്നിച്ചുകൂടുന്ന സ്ഥലങ്ങൾ ഒഴിവാക്കി എല്ലാത്തരും ആളുകളും ഒത്തുചേരുന്നിടങ്ങളാണ് പ്രധാനമായും സർവേക്കായി തെരഞ്ഞെടുത്തത്. അങ്ങനെ ഓരോ ദിവസവും ഓരോ പ്രദേശങ്ങൾ.. വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ. ഉദ്യോഗസ്ഥർ, കൂലിപ്പണിക്കാർ, ഡ്രൈവർമാർ, കച്ചവടക്കാർ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലും പെട്ട ആളുകളെ പരമാവധി ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു സർവേ. ഇതിനായി മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഞങ്ങൾ സഞ്ചരിച്ചു.
മറുനാടൻ ടീം പിന്നിട്ട വഴികൾ
മറുനാടൻ മലയാളിയുടെ റിപ്പോർട്ടർമാരുൾപ്പെടെ അഞ്ചംഗ സംഘം അഞ്ചുദിവസം കൊണ്ടാണ് സർവേ പൂർത്തിയാക്കിയത്. ഇതിനായി അവർ ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്തു. എല്ലാത്തരം ആളുകളെയും കണ്ടു, പ്രതികരണങ്ങൾ തേടി അതോടൊപ്പം ചോദ്യാവലിയും പൂരിപ്പിച്ചു. സംഭവബഹുലമായിരുന്നു സർവേ ദിനങ്ങൾ. തുടക്കം റെയിൽ വേ സ്റ്റേഷനിലായിരുന്നു. ചെങ്ങന്നൂരുകാർ ഒരേ സമയം എത്തുന്ന ഓഫീസ് സമയത്തോടനുബന്ധിച്ച് സർവേ ആരംഭിച്ചു. ഉദ്യോഗസ്ഥ വിഭാഗമായിരുന്നു ഇതിൽ പങ്കെടുത്തവരിൽ കൂടുതലും. ഒരു സംഘം ഇവിടെ സർവേ നടത്തിയപ്പോൾ മറ്റൊരു സംഘം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും ടൗണിലും സർവേ നടത്തി. തുടർന്ന് ടൗണിലെ വ്യാപാരികളും സർവേ പൂരിപ്പിച്ചു. ഇതിനിടെ ജനങ്ങളുടെ പ്രതികരണങ്ങളും വീഡിയോ റെക്കോർഡ് ചെയ്തു.
പലരും ആവേശത്തോടെ പ്രതികരിച്ചപ്പോൾ ചിലർ നമ്മളില്ലേ എന്ന മട്ടിൽ മാറിനിൽക്കുന്നതും കാണാമായിരുന്നു. ആദ്യദിനം ടൗണിൽ മാത്രമായി ഒതുങ്ങി. രണ്ടാംദിനം മുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയുള്ള യാത്രയായിരുന്നു. പലതരം തൊഴിൽ ചെയ്യുന്നവരെയും വിവിധ പ്രായത്തിലുള്ളവരെയും ഞങ്ങൾ കണ്ടു. ആല, പെണ്ണുക്കര, ചെറിയനാട്, കൊല്ലകടവ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു രണ്ടാംദിനം. തുടർന്നുള്ള ഓരോ ദിനങ്ങളിലും പ്രതികരണങ്ങളും സർവേ പൂരിപ്പിക്കലുമായി മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലുമെത്തി. ചെറിയനാട്, വെൺമണി, പുലിയൂർ, തിരുവൻവണ്ടൂർ, മുളക്കുഴ, പാണ്ടനാട്, കോടുകുളഞ്ഞി, തുടങ്ങിയ സ്ഥലങ്ങളിലും ഞങ്ങളെത്തി.
നിങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്നതായിരുന്നു ഒറ്റച്ചോദ്യം, ആറ് ഉപചോദ്യങ്ങളും
ഒറ്റച്ചോദ്യത്തിന് രണ്ടായിരം പേരിൽ നിന്നും പത്ത് ഉപചോദ്യങ്ങൾക്ക് 200 പേരിൽ നിന്നുമാണ് ഞങ്ങൾ മറുപടി തേടിയത്. നിങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്നതായിരുന്നു ഒറ്റച്ചോദ്യം. എൽഡിഎഫ്, യുഡിഎഫ്, ബിജെപി, മറ്റുള്ളവർ എന്നീ ഓപ്ഷനുകളും നൽകി. സംസ്ഥാനസർക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു, കേന്ദ്രസർക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു, കേരളത്തെ പ്രതിപക്ഷത്തെ വിലയിരുത്തുന്നു, കേരളസർക്കാരിന്റെ മദ്യനയത്തെക്കുറിച്ച് എന്താണ് അഭിപ്രായം, മുൻ എംഎൽഎയുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു, കേരള പൊലീസിന്റെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നീ ആറ് ഉപചോദ്യങ്ങൾക്ക് മികച്ചത്, മോശം, അഭിപ്രായമില്ല എന്നീ ഓപ്ഷനുകൾ നൽകി. കത്വ പീഡനം ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമോ, കെഎം മാണിയുടെ നിലപാട് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ, മണ്ഡലത്തിലെ വികസനത്തിന് വേണ്ടി ഇടപെടുന്നത് ഏതുമുന്നണിയാണ്, ബിഡിജെഎസ് ആർക്കൊപ്പം നിൽക്കും എന്നിവയും അടങ്ങുന്നതായിരുന്നു ഉപചോദ്യങ്ങൾ.
ക്രോഡീകരണത്തിന് ചുക്കാൻ പിടിച്ച് വിദഗ്ദ്ധർ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മറുനാടൻ മലയാളി നടത്തിയ സർവേയ്ക്ക് മേൽനോട്ടം നൽകിയ വിദഗ്ദ്ധർ തന്നെയാണ് ഈ സർവേക്കും ചുക്കാൻ പിടിച്ചത്. അന്ന് മറുനാടൻ സർവേ 80 ശതമാനത്തിലേറെ ശരിയുമായിരുന്നു. സർവേ ഫലങ്ങളുപയോഗിച്ച് മറുനാടൻ എഡിറ്റർമാരുടെ കൂടി സാന്നിധ്യത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്നതായിരുന്നു സർവേയുടെ ക്രോഡീകരണം. ഓരോ ചോദ്യങ്ങളുടെയും മറുപടികൾ പട്ടികകൾ നിരത്തി എഴുതിയായിരുന്നു ക്രോഡീകരണം. ഇതിൽ മുന്നിൽ നിൽക്കുന്ന കക്ഷിക്കാണ് വിജയസാധ്യത. സർവേയിൽ കിട്ടിയ 2000 സാമ്പിളുകളുടെ ഉത്തരവും 200 ഉപചോദ്യങ്ങളുടെ ഉത്തരവും പൊരുത്തപ്പെട്ടാൽ മാത്രമാണ് സർവേ വിജയമാകൂ.
ഞങ്ങളുടെ ടീം നടത്തിയ ക്രോഡീകരണത്തിൽ അത് പൊരുത്തപ്പെട്ടതിനാൽ സർവേ വിജയമാണെന്നുറപ്പിക്കാം. മാണി യുഡിഎഫിനെ സഹായിക്കുമെന്ന പ്രഖ്യാപനം വരുന്നതിന് മുമ്പാണ് സർവേ പൂർത്തിയാക്കിയതെന്നതും സ്ത്രീകളുടെ പങ്കാളിത്തം താരതമ്യേന കുറവായിരുന്നുവെന്നതുമാണ് സർവേയുടെ ആകെയുള്ള ന്യൂനത. എങ്കിലും മണ്ഡലത്തിന്റെ മനസ്സറിയാൻ മറുനാടന്റെ അഭിപ്രായ സർവേ കൊണ്ട് സാധിച്ചുവെന്ന് തന്നെയാണ് വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍