പ്രതിപക്ഷ സഖ്യം മോദിയെ വീഴ്ത്തി ജയിച്ചുവന്നാൽ രാഹുലിന് ഭീഷണി ആകുക മമതയോ ബഹൻജിയോ? രാജ്യത്ത് യുപിക്ക് പുറത്തും മിക്ക സംസ്ഥാനങ്ങളിലും മത്സരിക്കാൻ ഇറങ്ങുന്ന മായാവതി എസ്പിയുമായി ചേർന്ന് കൂടുതൽ സീറ്റുപിടിച്ചാൽ കോൺഗ്രസിന് തലവേദന; ഇന്ത്യൻ ജനാധിപത്യത്തിലെ അത്ഭുതമെന്ന് നരസിംഹറാവു വിളിച്ച വനിതാ നേതാവിന്റെ നോട്ടം ഇക്കുറിയും യുപിവഴി പ്രധാനമന്ത്രി പദത്തിലേക്ക്
മറുനാടൻ ഡെസ്ക്
ലക്നൗ: ഇന്ത്യൻ ജനാധിപത്യത്തിൽ നിർണായക സ്ഥാനമുള്ള സംസ്ഥാനമാണ് യുപി. 80 പാർലമെന്റ് സീറ്റുകളുമായി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം. ഇവിടെ ജയിച്ചുകയറിയാൽതന്നെ അധികാരം ഉറപ്പിക്കാമെന്ന് എല്ലാ പാർട്ടികളും കരുതുന്നതും അതുകൊണ്ടുതന്നെ. രാജ്യത്ത് കോൺഗ്രസും ബിജെപിയും തനിച്ച് കൂടുതൽ സീറ്റുകൾക്കായി പൊരുതുമ്പോൾ യുപിയിൽ നിന്ന് അഖിലേഷ് യാദവുമായി ചേർന്ന് മായാവതിയും ബംഗാളിൽ നിന്ന് മമതയും നോക്കുന്നത് തങ്ങൾക്ക് കിട്ടാവുന്നത്ര സീറ്റുകൾ നേടാൻ തന്നെയാണ്. ഇത്തരത്തിൽ കോൺഗ്രസിന് തൊട്ടുതാഴെ രണ്ടാമത്തെയും മൂന്നാമത്തെയും കക്ഷികളായി ഇവർ എത്തുമ്പോൾ അത് പ്രധാനമന്ത്രി പദത്തിന് അവകാശം സ്ഥാപിക്കാനും ഉപയോഗിച്ചേക്കും. ഈ സാധ്യതകൂടെ മുന്നിൽ കണ്ടാണ് ഇക്കുറി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും യുപി ഒഴികെ ഹിന്ദി ഹൃദയഭൂമിയിൽ നിന്നും പരമാവധി സീറ്റുകൾ നേടാൻ കോൺഗ്രസ് ശ്രമിക്കുന്നത്.
ശരിക്കും ഇന്ത്യൻ രാഷ്ട്രീയത്തിലെ അത്ഭുതംതന്നെയാണ് എക്കാലത്തും മായാവതി. ഉറച്ച തീരുമാനത്തിന്റെ ബലത്തിൽ സഖ്യങ്ങളില്ലെങ്കിൽ പോലും ഒറ്റയ്ക്ക് ജയിച്ച് കയറുകയും മുലായംസിംഗിന്റെ സമാജ് വാദി പാർട്ടിയുമായി എന്നും പോരാടുകയും ചെയ്താണ് മായാവതി മുൻകാലങ്ങളിൽ യുപിയിൽ വളർന്നുകയറിയത്്. ഇത്തരത്തിൽ ഘട്ടംഘട്ടമായി ദളിത്-പിന്നോക്ക-ന്യൂനപക്ഷ വോട്ട് ബാങ്കുകളെ കയ്യിലൊതുക്കി മായാവതി മുന്നേറിയപ്പോൾ കോൺഗ്രസ് യുപിയിൽ നിലംപരിശായി. നെഹ്റുകുടുംബം സ്ഥിരമായി ജയിച്ചുകയറുന്ന അമേഠിയിലും റായ്ബറേലിയിലും മാത്രമായി കോൺഗ്രസ് ഒതുങ്ങിപ്പോയി. കഴിഞ്ഞതവണ രാഹുലിന്റെ ഭൂരിപക്ഷം പോലും കുറഞ്ഞുവെന്നതും ഓർക്കണം. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് ഇക്കുറി കുറച്ചുകൂടെ സുരക്ഷിതമായ മണ്ഡലമെന്ന നിലയിൽ അമേഠിക്ക് പുറമെ വയനാടും കൂടെ രാഹുൽ മത്സരിക്കാൻ എത്തുന്നതെന്നതും ദേശീയ തലത്തിൽ ചർച്ചയാണ്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ അദ്ഭുതമെന്ന് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു മായാവതിയെ വിളിച്ചത് വെറുതെ അല്ലായിരുന്നു. സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന മായാവതി 1995ൽ ആദ്യമായി യുപി മുഖ്യമന്ത്രിയായപ്പോഴായിരുന്നു റാവുവിന്റെ പരാമർശം. പിന്നീടു മൂന്നു വട്ടം കൂടി മായാവതി യുപി കീഴടക്കി. നാലാംവട്ടം അഞ്ചുവർഷം തികച്ച് ഭരിച്ച അവർക്ക് ഇനിയുള്ള നോട്ടം പ്രധാനമന്ത്രി പദത്തിലേക്കാണ്. ഇക്കുറി കോൺഗ്രസുമായി സഖ്യമുണ്ടാക്കാതെ അവർ ലക്ഷ്യം വയ്ക്കുന്നതും കോൺഗ്രസ് പിന്തുണതേടി പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകാൻ തന്നെ ആയിരിക്കും.
യുപിക്ക് പുറത്തും മത്സരരംഗത്ത് ഇക്കുറിയും സജീവം
യുപിയിലും മഹാരാഷ്ട്രയിലുമെല്ലാം എസ്പിയുമായി ചേർന്ന്, കോൺഗ്രസ് സഖ്യം ഒഴിവാക്കിക്കൊണ്ട് തന്ത്രപരമായ നീക്കമാണ് മായാവതി നടത്തുന്നത്. യുപിക്ക് പുറത്ത് മിക്ക പ്രമുഖ സംസ്ഥാനങ്ങളിലും മുൻകാലങ്ങളിലേതുപോലെ അവർ സ്ഥാനാർത്ഥികളെ നിർത്തുന്നു. മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ആന്ധ്ര, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ ഒറ്റയ്ക്കോ ചെറുകക്ഷികളെ കൂട്ടുപിടിച്ചോ ബിഎസ്പി ഇക്കുറിയും രംഗത്തുണ്ട്. ഒരു ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ പത്തുകോടിയോളം എങ്കിലും വേണമെന്നാണു രാഷ്ട്രീയ പാർട്ടികളുടെ കണക്ക്. ഇത്തരത്തിൽ രാജ്യംമുഴുവൻ സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ പാർട്ടി ടിക്കറ്റ് നൽകുന്നവരിൽ നിന്ന് പാർട്ടിക്കും വരുമാനം എത്തും. ഈ തന്ത്രമാണ് മുൻകാലങ്ങളിലും ബിഎസ്പി പയറ്റിയിട്ടുള്ളതും.
അമ്പേ പരാജയപ്പെട്ട 2014ലെ തിരഞ്ഞെടുപ്പ്
2014ൽ മായാവതി 503 ലോക്സഭാ സീറ്റുകളിലേക്കാണ് മത്സരിച്ചത്. എന്നാൽ സ്വന്തം തട്ടകമായ യുപിയിൽ ഉൾപ്പെടെ അടിപതറിയപ്പോൾ ഒറ്റ സീറ്റിൽ പോലും ജയിച്ചില്ല. എന്നാൽ 2009ൽ അഞ്ഞൂറോളം സീറ്റുകളിൽ മാറ്റുരച്ചപ്പോൾ 21 സീറ്റ് കിട്ടിയിരുന്നു. ഇതിൽ 20 യുപിയിൽ. ഒന്ന് മധ്യപ്രദേശിലും. എന്നാൽ ഇക്കുറി ട്രെൻഡ് വേറെയാണ് യുപിയിൽ. അഖിലേഷിനൊപ്പം കൈകോർത്ത് മായാവതി മത്സരിക്കാൻ ഇറങ്ങുമ്പോൾ രണ്ടു സീറ്റിലൊഴികെ മറ്റെല്ലായിടത്തും സഖ്യം മത്സരിക്കുന്നു. മഹാരാഷ്ട്രയിൽ വിജയപ്രതീക്ഷയില്ലെങ്കിലും സഖ്യം സാന്നിധ്യമറിയിക്കുന്നു. ഇതോടെ യുപിയിൽ ഇക്കുറി കഴിഞ്ഞതവണത്തേതു പോലെ വൻ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് കഴിയില്ലെന്നതാണ് സ്ഥിതി. കാരണം ന്യൂനപക്ഷ, ദളിത്, പിന്നോക്ക വോട്ടുബാങ്കിനെ ഏതാണ്ട് മുഴുവനായും ഈ സഖ്യത്തിന് കയ്യിലെടുക്കാനാകും എന്നാണ് ഇതുവരെ വന്ന വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ 72 പ്ളസ് - 1 എന്ന നിലയിൽ 73 സീറ്റ് കിട്ടുമെന്ന ബിജെപി അധ്യക്ഷൻ അമിത്ഷായുടെ പ്രഖ്യാപനം ഇക്കുറി പാഴ് വാക്ക് ആയേക്കും യുപിയിൽ.
കോൺഗ്രസിന് ദോഷമായി കൂട്ടുകെട്ടുകൾ
മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും എസ്പി, ആന്ധ്രയിലും തെലങ്കാനയിലും പവൻ കല്യാണിന്റെ ജനസേന, ഹരിയാനയിൽ ബിജെപി വിമതൻ രാജ്കുമാർ സയ്നിയുടെ എൽഎസ്പി, പഞ്ചാബിൽ പഞ്ചാബ് ഏകതാ പാർട്ടി തുടങ്ങിയവരുമായാണ് ഇത്തവണ മായാവതിയുടെ കൂട്ടുകെട്ട്. എന്നാൽ യുപിക്ക് പുറത്ത് വിജയസാധ്യത കുറവാണ് പാർട്ടിക്ക്. എന്നാൽ ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങളിലും മായാവതിയും സഖ്യവും കുറച്ച് വോട്ടുകളെങ്കിലും സമാഹരിക്കുമ്പോൾ അത് ദോഷകരമായി ബാധിക്കുക കോൺഗ്രസിനെ ആയിരിക്കും. ഏറ്റവും ഒടുവിൽ നടന്ന അസംബ്ളി തിരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഡഗിലും കോൺഗ്രസ് ശക്തമായി തിരിച്ചുവന്നിരുന്നു. ഇതോടെ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു മായാവതി.
എന്നാൽ തുടക്കത്തിൽ കോൺഗ്രസിനെ കൂടെ കൂട്ടിയില്ലെങ്കിലും പിന്നീട് പ്രിയങ്കാ ഗാന്ധിയുടെ വരവോടെ യുപിയിലും മായാവതിക്ക് അൽപം ആശങ്കയുണ്ട്. ത്രികോണ മത്സരത്തിന് സമാനമായ സ്ഥിതി വരികയും വോട്ടുകൾ വിഭജിച്ചു പോകുകയും ചെയ്താൽ ബിജെപിക്ക് അത് നേട്ടമാകുമോ എന്ന ആശങ്കയുമുണ്ട് എസ്പിക്കും ബിഎസ്പിക്കും.
പ്രിയങ്ക ഗാന്ധിയുടെ വരവ് മുന്നോക്ക വിഭാഗങ്ങളിലും പിന്നോക്ക ദളിത് ന്യൂനപക്ഷ വിഭാഗങ്ങളിലും പുതിയ ഊർജമായി മാറിയെന്ന വിലയിരുത്തൽ വരുന്നുണ്ട്. എങ്കിൽ ദളിത് ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചേക്കാം. വിവിധ ദലിത് പാർട്ടികളുമായി കോൺഗ്രസ് നടത്തുന്ന ആശയവിനിമയത്തെയും അവർ ആശങ്കയോടെ കാണുന്നു. കോൺഗ്രസുമായി കൂട്ടുചേർന്നാൽ അടിസ്ഥാന വോട്ടുകളിൽ വീണ്ടും ചോർച്ചയുണ്ടാകാം. സമാനമായ രീതിയിലാണ് ബീഹാറിലും കോൺഗ്രസ് സഖ്യത്തോടൊപ്പം ചേരാതെ മായാവതി മാറി നിൽക്കുന്നത്.
ഇതെല്ലാം കോൺഗ്രസിന് ക്ഷീണമായേക്കും. കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 10 സിറ്റിങ് സീറ്റുകളിലെങ്കിലും കോൺഗ്രസിന്റെ തോൽവിക്കു കാരണമായത് ബിഎസ്പിയുടെ മാറി നിൽക്കലായിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നിസാര വോട്ടുകൾക്കു 16 സീറ്റിൽ കോൺഗ്രസ് പരാജയപ്പെട്ടതിനും കാരണം ബിഎസ്പി സ്ഥാനാർത്ഥി സാന്നിധ്യമായിരുന്നു. ഈ സ്ഥിതി ഇപ്പോഴും തുടരുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്.
വലിയ ഭീഷണിയായി മാറുക മമത തന്നെ
ഏതായാലും മായാവതിയും മമതയും തന്നെയാകും ഇക്കുറി ജയിച്ചെത്തിയാൽ രാഹുലിന് വലിയ ഭീഷണി. ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതി ഉണ്ടായാലോ കോൺഗ്രസിന് സീറ്റ് കുറവായാലോ ഇരുവരും താൽപര്യം തുറന്നുപറഞ്ഞേക്കാം. ഇടതു കക്ഷികളുമായോ ജനതാദൾ, ഡിഎംകെ, ആന്ധ്രയിലേയും മറ്റും പ്രാദേശിക പാർട്ടികൾ എന്നിവയുടേയെല്ലാം പിന്തുണ തേടാനും ഇരുവരും ശ്രമിച്ചേക്കാം. ഈ സാധ്യതയിലാണ് യുപിയിലെയും ബംഗാളിലേയും തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നത്. പക്ഷേ, അപ്പോഴും മായാവതിയേക്കാൾ കൂടുതൽ സാധ്യത പുലർത്തുന്നത് കഴിഞ്ഞതവണത്തെ വിജയം ഇക്കുറിയും ബംഗാളിൽ ആവർത്തിക്കുമെന്ന് ഉറപ്പിക്കുന്ന മമതയാണ്.
2014ൽ മായാവതിക്ക് ഒരു അംഗംപോലും ലോക്സഭയിൽ ഉണ്ടായിരുന്നില്ല. അതേസമയം, തൃണമൂലിന്റെ 34 പേരാണ് ജയിച്ചുകയറിയത്. വലിയ പ്രതീക്ഷയില്ലാതെ, സഖ്യംപോലും ഇല്ലാതെ കോൺഗ്രസും ഇടതുപക്ഷവും വെവ്വേറെ നിൽക്കുന്ന സാഹചര്യമാണ് ഇക്കുറിയും ബംഗാളിൽ. അത് സാധ്യത കൂട്ടുന്നത് മമതയ്ക്കാണു താനും. എന്നാൽ അഖിലേഷിന്റെ എസ്പിയുമായി ചേർന്നു യുപിയിൽ അറുപതോളം സീറ്റുകൾ നേടുകയാണ് മായാവതി ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കിൽ ഇപ്പോൾ മത്സരിക്കുന്നില്ലെങ്കിൽ പോലും പ്രധാനമന്ത്രി പദത്തിന് അവകാശം ഉന്നയിച്ചേക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്