തുടർച്ചയായ തോൽവികൾ ബിജെപിയെ മാറ്റി ചിന്തിപ്പിച്ചു; ഹിന്ദുത്വത്തിൽ ഒരുമിക്കാൻ ഉറച്ച് ബിജെപിയും ശിവസേനയും; അട്ടിമറിക്കാൻ ചരട് വലിച്ച അമിത് ഷായെ ഒഴിവാക്കി മോദി തന്നെ മുമ്പിൽ നിന്നുള്ള നീക്കം; ആദ്യം എൻപിആറിനേയും പിന്നാലെ പൗരത്വ രജിസ്റ്ററിനേയും പിന്തുണച്ച് ഉദ്ദവിന്റെ തുടക്കം; ശിവസേനയെ മുഖ്യകക്ഷിയായി അംഗീകരിച്ചു കൊണ്ടുള്ള ബിജെപിയുടെ കീഴടങ്ങലിൽ നെഞ്ച് പൊട്ടുന്നത് മഹാ സഖ്യത്തിന്; മഹാരാഷ്ട്രയിൽ 'മഹാ കളികൾക്ക്' വീണ്ടും ബിജെപി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പുതിയ കളികൾക്ക് ബിജെപി. അയോധ്യാ ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി ബിജെപിക്കൊപ്പം എന്നും നില കൊണ്ടത് ശിവസേനയാണ്. മഹാരാഷ്ട്രയിലെ ഹിന്ദുത്വ രാഷ്ട്രീയമാണ് ശിവസേനയുടെയും കരുത്ത്. ഇത് തിരിച്ചറിഞ്ഞ് ഹിന്ദുത്വ ലൈനിൽ രണ്ട് കൂട്ടരും വീണ്ടും ഒരുമിക്കും. ശിവസേന മുഖ്യമന്ത്രിയെ ബിജെപിയും അംഗീകരിക്കുമെന്നാണ് സൂചന. മാസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും മഹാരാഷ്ട്രയിൽ എൻഡിഎ അധികാരത്തിൽ എത്തുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന സൂചന. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അനുനയിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ശ്രമം നടത്തും. ആഭ്യന്തര മന്ത്രി അമിത് ഷായെ തൽകാലം മഹാരാഷ്ട്രയിലെ കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കില്ല.
ദേശീയ പൗര രജിസ്റ്ററിന്റെ ഭാഗമായി രാജ്യത്താകെ ജനങ്ങൾക്ക് സ്വന്തം പൗരത്വം തെളിയിക്കേണ്ട പ്രവർത്തനം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഡൽഹിയിൽ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗര രജിസ്റ്റർ (എൻആർസി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) എന്നീ വിഷയങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. ഇത് ബിജെപിക്ക് ഏറെ ആശ്വാസമാണ്. കോൺഗ്രസിനും എൻസിപിക്കും ഒപ്പമാണ് ശിവസേനയുടെ ഭരണം. എന്നാൽ ഹിന്ദുത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബിജെപിക്കൊപ്പമാകും ശിവസേന. അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിലും സഹകരിക്കും. അതിന് കോൺഗ്രസും എൻസിപിയുമായുള്ള മുന്നണി ശിവസേനയ്ക്ക് ഗുണം ചെയ്യില്ല. ഇത് മനസ്സിലാക്കിയാണ് ബിജെപി പക്ഷത്തേക്ക് ഉദ്ദവ് പതിയെ മാറുന്നത്. ഇതിന്റെ തുടക്കമാണ് മോദിയുമായുള്ള കൂടിക്കാഴ്ചയും എൻപിആറിനേയും സിഎഎയും പിന്തുണയ്ക്കുന്നതും.
ഈ വിഷയങ്ങളിൽ എന്റെ നിലപാടു വ്യക്തമാണ്. പൗരത്വ ഭേദഗതി നിയമത്തെ ഭയക്കേണ്ട കാര്യമില്ല. അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷങ്ങൾക്കാണ് ഇതിൽനിന്നു നേട്ടമുണ്ടാകുക. എൻആർസി രാജ്യത്താകമാനം നടപ്പാക്കില്ല. പൗരന്മാർക്ക് എന്തെങ്കിലും അപകടം ഉണ്ടായാൽ അപ്പോൾ തന്നെ അതിനെ എതിർക്കും- ഉദ്ധവ് അറിയിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രക്രിയകളെയും ഭയക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാവികാസ് അഘാഡിയിൽ പ്രശ്നങ്ങളില്ലെന്ന് ഉദ്ദവ് പറയുമ്പോഴും സിഎഎയിലേയും എൻപിആറിലേയും ചർച്ചകൾ അവിടേക്കാകും കാര്യങ്ങൾ എത്തിക്കുക. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പ്രധാനമന്ത്രിയുമായുള്ള ഉദ്ധവ് താക്കറെയുടെ ആദ്യ കൂടിക്കാഴ്ചയാണ് വെള്ളിയാഴ്ച നടന്നത്. സിഎഎ, എൻപിആർ വിഷയങ്ങളിൽ ശിവസേനയുമായി സഖ്യകക്ഷികളായ കോൺഗ്രസിനും എൻസിപിക്കും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെയായിരുന്നു കൂടിക്കാഴ്ച. ഇത് ആളികത്തിക്കുന്നതാണ് ഉദ്ദവിന്റെ പ്രസ്താവനയും.
മഹാരാഷ്ട്ര തിരിച്ചുപിടിക്കാൻ പുതിയ കരുനീക്കങ്ങളുമായി ബിജെപി രംഗത്ത് എത്തുന്നതിന്റെ സൂചനയാണ് ഇത്.ആദ്യം എതിർത്തെങ്കിലും പിന്നീടു പൗരത്വ നിയമത്തെ അനുകൂലിച്ചതിൽ ഉദ്ധവിന്റെ ഉള്ളിലിരുപ്പു മറനീക്കുന്നു. കോൺഗ്രസിന്റെ ശക്തമായ എതിർപ്പു മറികടന്നു മഹാരാഷ്ട്രയിൽ എൻപിആർ (ദേശീയ ജനസംഖ്യാ രജിസ്റ്റർ) നടപ്പാക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസിനെ അലോസരപ്പെടുത്തും. ഇതോടെ ഈ സഖ്യം പൊളിയുമെന്ന് ഉറപ്പാക്കുകയാണ് ബിജെപി. അമിത് ഷായാണ് ശിവസേനയ്ക്കെതിരെ കടുത്ത നിലപാട് എടുത്തത്. ഉദ്ദവിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് അമിത് ഷാ നിർബന്ധം പിടിച്ചു. ഈ സാഹചര്യത്തിലാണ് ബിജെപിയുമായി ശിവസേന പിണങ്ങുന്നത്. പുതിയ സാഹചര്യം ഉണ്ടാകുമ്പോൾ മോദിയാകും ചർച്ചകൾ നടത്തുക. ബിജെപിയുടെ അധ്യക്ഷൻ ജെപി നദ്ദയാണ്. നദ്ദയും ഇടപെടലുകൾ നടത്തും. അമിത് ഷാ പൂർണ്ണമായും മാറി നിൽക്കും. ഈ അനുനയ രാഷ്ട്രീയത്തിലൂടെ ശിവസേനയെ എൻഡിഎയിൽ എത്തിക്കാനാണ് നീക്കം.
ഡൽഹിയിലും മറ്റും ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സഖ്യ കക്ഷികളെ കൂടെ കൂട്ടി എൻഡിഎയെ ശക്തിപ്പെടുത്താനുള്ള ബിജെപി നീക്കം. രാജ്യസഭയിൽ ഭൂരിപക്ഷം കൂട്ടാൻ ഇത് അനിവാര്യമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് മഹാരാഷ്ട്രയിലെ മഹാ കളികൾക്ക് ബിജെപി സജീവമായി രംഗത്ത് വരുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, ഒടുവിൽ ഡൽഹി എന്നിങ്ങനെ തുടർച്ചയായ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവികളാണ് ബിജെപിയെ മാറ്റി ചിന്തിപ്പിക്കുന്നത്. സേനയുമായുള്ള കൂടിച്ചേരൽ ബിജെപിക്ക് അനിവാര്യമാക്കിയിരിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞടുപ്പിൽ രാജ്യസഭയിൽ അംഗബലം വീണ്ടും കുറയും. സുപ്രധാന തീരുമാനങ്ങൾക്ക് രാജ്യസഭയിലെ അംഗ ബലം അനിവാര്യമാണ്.
സംസ്ഥാന ഭരണം പിടിച്ചെടുക്കാതെ പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയിലേക്കു ലോക്സഭയിൽ മൃഗീയഭൂരിപക്ഷവുമായി അധികാരത്തേലേറിയ ബിജെപി മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നു. ഉദ്ദവിനോടു പിണങ്ങി പുതിയ പാർട്ടി (മഹാരാഷ്ട്ര നവനിർമ്മാൺ സേന) ഉണ്ടാക്കിയ, ബാൽ താക്കറെയുടെ കളരിയിൽനിന്നു തന്നെ രാഷ്ട്രീയ അടവുകൾ പയറ്റിത്തെളിഞ്ഞ രാജ് താക്കറെ പൗരത്വ നിയമത്തെ അനുകൂലിച്ച് രംഗത്തുവന്നത് അണിയറയിലെ ചരടുവലിയുടെ ശക്തിയറിയിക്കുന്നു. ഇതും ഉദ്ദവിനെ സ്വാധീനിച്ചു. മഹാ വികാസ് അഘാഡിയുടെ പ്രത്യയശാസ്ത്രമായ പൊതുമിനിമം പരിപാടിയുടെ പുതുമോടി മാറും മുൻപേ സേനയ്ക്ക് നേരിടേണ്ടിവന്നു ആദ്യത്തെ കല്ലുകടി. രാഹുലിന്റേയും സവർക്കറുടേയും രൂപത്തിൽ. ഹിന്ദുത്വ ആശയ സംഹിതകളുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന വീർ സവർക്കറെ രാഹുൽ ഗാന്ധി വിമർശിച്ചപ്പോൾ സേനയ്ക്കു കോൺഗ്രസിനെ പരസ്യമായിത്തന്നെ തള്ളിപ്പറയേണ്ടിവന്നു. മുംബൈ സ്ഫോടനപരമ്പര കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ പരസ്യമായി എതിർത്ത കോൺഗ്രസ് എംഎൽഎയെ ഉദ്ദവിന് മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടിവന്നത് ബിജെപിക്ക് അടുത്ത രാഷ്ടീയആയുധം നൽകി.
ഇനിയുള്ള ദിവസങ്ങളിൽ വലിയ മാറ്റങ്ങൾ മറാത്ത രാഷ്ട്രീയത്തിൽ ഉണ്ടാകാനിടയുണ്ട്. അവസാന രണ്ടരവർഷം ഫഡ്നാവിസ് മുഖ്യമന്ത്രിയും ആദിത്യ താക്കറെ ഉപമുഖ്യമന്ത്രിയുമായുള്ള മറ്റൊരു നാടകത്തിനുകൂടി മഹാരാഷ്ട്ര രാഷ്ട്രീയം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന സൂചനയാണ് പുറത്തു വരുന്നത്. മഹാരാഷ്ട്ര ഭരണത്തിലെ സഖ്യകക്ഷികളായ എൻ.സി.പി, കോൺഗ്രസ് പാർട്ടികളുമായി ഭിന്നത തുടരുന്നതിനിടയിലാണ് ഉദ്ദവ്-മോദി കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം. ആശയപരമായി വിഭിന്ന ധ്രുവങ്ങളിൽനിൽക്കുന്ന കോൺഗ്രസ്, എൻ.സി.പി പാർട്ടികളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തിയതിനു പിന്നാലെയാണ് മോദിയെ സന്ദർശിച്ചത്. ആശയപരമായി ബിജെപിയോട് സമാനതയുള്ള ശിവസേന അവരോട് അടുക്കുന്നതിന്റെ സൂചനയാണ് ഈ സന്ദർശനം. മകനും മഹാരാഷ്ട്ര സർക്കാറിൽ മന്ത്രിയുമായ ആദിത്യ താക്കറെയും ഉദ്ദവിനൊപ്പമുണ്ടായിരുന്നു.
ദേശീത പൗരത്വ രജിസ്റ്ററിനെ അനുകൂലിക്കുന്ന രീതിയിൽ കഴിഞ്ഞദിവസം സംസാരിച്ച ഉദ്ദവ്, രാമക്ഷേത്ര നിർമ്മാണത്തിനായി ജീവൻ വെടിഞ്ഞവർക്ക് സ്മാരകം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പൗരത്വ രജിസ്റ്ററും പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വ്യത്യസ്ത നിലപാട് സംബന്ധിച്ചും ശിവസേനയുമായി സംസാരിക്കുമെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും എൻ.സി.പി നേതാവ് ശരദ് പവാർ പറഞ്ഞിരുന്നു. എന്നാൽ, ഉദ്ദവ് താക്കറെ മോദിയെ കണ്ടത് കേവലമൊരു കൂടിക്കാഴ്ചയാണെന്നും അതിനപ്പുറത്തേക്ക് കാര്യങ്ങളെ കാണേണ്ടതില്ലെന്നും മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റവുത്ത് പ്രതികരിച്ചു.
എൻപിആർ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ മഹാരാഷ്ട്രയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ മാർച്ചിന് അനുമതി നൽകാൻ തയ്യാറാകാതെ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതും വിരൽ ചൂണ്ടുന്നത് ശിവസേനയുടെ എൻഡിഎയിലേക്കുള്ള മടക്കത്തിന്റെ സാധ്യതയാണ്.
Stories you may Like
- മഹാരാഷ്ട്രയിൽ മന്ത്രി കുപ്പായം തയ്പിച്ച ശിവസേന പക്ഷം നിരാശർ
- ഉദ്ധവിനെ ഒതുക്കാൻ രാജ് താക്കറെയുടെ എംഎൻഎസിനെ കൂട്ടുപിടിച്ച് ബിജെപി
- മുഖ്യമന്ത്രി ആകണമെന്ന് അജിത് പവാർ തുറന്നടിച്ചതോടെ ഷിൻഡെയുടെ ചങ്കിടിപ്പേറി
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- യുവനേതാവ് ശിവസേന ഷിൻഡേ പക്ഷത്ത് എത്തിയേക്കും; മിലിന്ദ് ദേവ്റ പാർട്ടി മാറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്