കണ്ണൂരിൽ വിട്ട് നിന്ന് ഇപി ജാഥയെ പ്രതിരോധത്തിലാക്കി; കോഴിക്കോട്ടെ ആളില്ലാ കസേരയും നാണക്കേടായി; മൈക്ക് ഓപ്പറേറ്ററോട് കയർത്തതും ശാന്ത സ്വഭാവിയുടെ മനസ്സിലെ ക്ഷോഭം; പാമ്പാടിയിലേത് പാർട്ടിയുടെ കേഡർ സ്വഭാവം നഷ്ടമാകുന്നതിന്റെ വേദന; യോഗം പൊളിക്കാൻ ഗവേഷണം നടത്തുന്നവർക്ക് പിന്നിൽ ആര്? ആ പൊട്ടിത്തെറി പിണറായിയും ഇപിയും കേൾക്കാനോ? ഗോവിന്ദന്റെ യാത്രയ്ക്ക് സംഭവിക്കുന്നത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: തുടക്കം ഗംഭീരം. കണ്ണൂരിൽ വമ്പൻ വിജയമായി. മുഖ്യമന്ത്രി പിണറായി വിജയന് എന്തും ചെയ്യാനുള്ള അധികാരം നൽകിയിട്ടില്ലെന്ന പ്രഖ്യാപനം അടക്കം ചർച്ചയായി. എന്നാൽ വടക്കാൻ കേരളത്തിലെ കോഴിക്കോട് തന്നെ ചിലത് സംഭവിച്ചു. അതിലൊന്ന് ഗോവിന്ദൻ പ്രസംഗിക്കുമ്പോഴുള്ള ആളൊഴിഞ്ഞ കസേരകളായിരുന്നു. അതിനെ പ്രതിരോധിച്ച് മുമ്പോട്ട് പോകുമ്പോൾ പുതിയ വിവാദങ്ങൾ. സ്വപ്നയും കൊച്ചിയിലെ പുകയും തീർത്തും യാത്രയെ പ്രതിരോധത്തിലാക്കി. മൈക്ക് ഓപ്പറേഷറ്ററോട് തികഞ്ഞ ശാന്തസ്വഭാവക്കാരനായ ഗോവിന്ദൻ തട്ടിക്കയറി. കോട്ടയത്ത് സഖാക്കളെ തന്നെ ശാസിക്കേണ്ടി വന്നു. ജനകീയ പ്രതിരോധ ജാഥയുടെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി തന്റെ മനസ്സിലെ അതൃപ്തിയാണ് വ്യക്തമാക്കുന്നത്.
കേഡർ സ്വഭാവമാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ട് തന്നെ പാർട്ടിയുടെ ജാഥകളിലും മറ്റും നിഴലിക്കും. പ്രത്യേകിച്ച് സെക്രട്ടറി പ്രസംഗിക്കുമ്പോൾ അതിനെ ആറും തടസ്സപ്പെടുത്തില്ല. എത്ര ബോറൻ പ്രസംഗമാണെങ്കിലും സഖാക്കൾ ഇരിക്കുന്നിടത്ത് തന്നെ ഇരിക്കും. എന്നാൽ കോട്ടയത്തെ പാമ്പാടിയിൽ ഗോവിന്ദൻ കണ്ടത് അതൊന്നുമില്ല. പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയത് എം വിഗോവിന്ദനെ അസ്വസ്ഥനാക്കിയിരുന്നു. രണ്ടാമതും ആളുകൾ ഇറങ്ങിപ്പോയതോടെയാണ് അദ്ദേഹം ദേഷ്യപ്പെട്ടത്. ചില ആളുകൾ യോഗത്തെ പൊളിക്കാൻ ഗവേഷണം നടത്തുന്നുവെന്ന് എം വിഗോവിന്ദൻ ആരോപിച്ചു. അത് മാധ്യമങ്ങൾക്കെതിരെയുള്ള ഒളിയമ്പായി വിലയിരുത്തുമെങ്കിലും പാർട്ടിക്കുള്ളിലെ എതിർശക്തികളെ കൂടെ മനസ്സിൽ വച്ചാകണം ഗോവിന്ദൻ ആ പ്രസ്താവന നടത്തിയതെന്ന അനുമാനങ്ങളും ഉണ്ട്.
''ശ്ശ് ഹലോ, അവിടെ ഇരിക്കാൻ പറ. ആളെ വിളിക്കാൻ വന്നതാ അങ്ങോട്ട്. ചില ആളുണ്ട്, യോഗം പൊളിക്കുന്നതെങ്ങനെ എന്ന് ഗവേഷണം നടത്തുന്നവർ, ഇല്ലേ. ഇത് എനിക്ക് മനസ്സിലായി, വാഹനത്തിൽ വന്നതാകും. അവരെയും ഒപ്പം കൊണ്ടുപോകണ്ടേ. കുറച്ചാളുകൾ പോയിട്ടുണ്ട്. ബാക്കിയുള്ളവരെ പിടിക്കാൻ വന്നതാ. കാര്യം മനസ്സിലാകാഞ്ഞിട്ടല്ല. ആരെങ്കിലും ഉണ്ടെങ്കിൽ പൊയ്ക്കോ'' അദ്ദേഹം പറഞ്ഞു. എന്തായാലും മാധ്യമ പ്രവർത്തകർ വിചാരിച്ചാൽ ആരേയും അവിടെ നിന്ന് വിളിച്ചു കൊണ്ടു പോകാൻ കഴിയല്ല. പാർട്ടിക്കുള്ളിൽ തന്നെ ചിലർ ഇതിന് പിന്നിലുണ്ടെന്ന് ഗോവിന്ദൻ സംശയിക്കുന്നു. കാസർകോട്ട് പരിപാടി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പാർട്ടി നിയന്ത്രണം ഇപ്പോഴും മുഖ്യമന്ത്രിക്കാണ്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് പാർട്ടിയെ നയിക്കുന്നത്.
മുഖ്യമന്ത്രി വേണ്ടത്ര താൽപ്പര്യം യാത്രയോട് കാട്ടുന്നില്ലേ എന്ന സംശയം സിപിഎമ്മിൽ പോലും സജീവമാണ്. വിവാദങ്ങൾ അദ്ദേഹത്തെ ബാധിച്ചില്ലെന്ന് പറയുന്നവരും ഈ സംശയത്തിൽ എത്തുന്നു. ഇതോടൊപ്പം ഇടതു കൺവീനറായ ഇപി ജയാരാജനും ഗോവിന്ദന് എതിരാണെന്നത് പകൽ പോലെ വ്യക്തം. തൃശൂരിലാണ് യാത്രയിൽ പങ്കെടുത്തത്. അതും മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരം. കണ്ണൂരിലെ വിരുദ്ധ ലോബിയാണോ മറ്റ് ജില്ലകളിൽ യാത്രയെ പൊളിക്കാൻ മുന്നിട്ട് നിൽക്കുന്നതെന്ന സംശയം സിപിഎമ്മിൽ സജീവമാണ്. യാത്ര കഴിഞ്ഞ ശേഷം ഇതെല്ലാം ഗോവിന്ദൻ പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയാക്കും. നടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്.
ജാഥയ്ക്കിടെ മുൻപ് തൃശൂരിൽ വച്ച് എം വിഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത് വിവാദമായിരുന്നു. അതിന് മുമ്പ് വരെ എല്ലാവരേയും ഒരുമിപ്പിക്കാനായിരുന്നു ഗോവിന്ദന്റെ ശ്രമം. എൻ എസ് എസ് ആസ്ഥാനത്തേക്ക് മന്ത്രി കെ രാധാകൃഷ്ണനെ പോലും അയച്ചു. പിണറായിയുമായി ഉടക്കി നിൽക്കുന്ന എൻ എസ് എസിനേയും അടുപ്പിക്കാനായുള്ള നീക്കം. ഇതിനൊപ്പം സഭാ തർക്കത്തിലും ഇടപെടാൻ ശ്രമിച്ചു. ജനകീയ മുഖമായി മാറാനുള്ള ഗോവിന്ദന്റെ ശ്രമത്തെ പാർട്ടിയിൽ ആരോ ഭയക്കുന്നു. അതിന്റെ ഫലമാണ് പ്രതിരോധ ജാഥയിലെ കേഡർ വിരുദ്ധ കാഴ്ചകളെന്നാണ് വിലയിരുത്തൽ.
കൊല്ലം മുഖത്തല മുരാരി ക്ഷേത്രത്തിൽ നടമറച്ച് സ്ഥാപിച്ച എംവി ഗോവിന്ദന്റെ കട്ടൗട്ട് സിപിഎം പ്രവർത്തകർ എടുത്തുമാറ്റിയിരുന്നു. കട്ടൗട്ട് സ്ഥാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ഫ്ളക്സ് നീക്കം ചെയ്തത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് കൊല്ലം മുഖത്തല മുരാരി ക്ഷേത്രത്തിന് മുന്നിലെ ഹൈമാസ്റ്റ് ലൈറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് അഭിവാദ്യം അറിയിച്ചുകൊണ്ടുള്ള കട്ടൗട്ട് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തുവന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ സിപിഎം പ്രവർത്തകർ കട്ടൗട്ട് നീക്കം ചെയ്യുകയായിരുന്നു. കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെയും നീക്കംചെയ്യുന്നതിന്റെയും വീഡിയോകൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുണ്ട്. അമ്പല നട മറച്ചായിരുന്നു ഫ്ളക്സ് വച്ചത്.
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ നിയമപരമായി നേരിടാൻ ആരോപണവിധേയർക്കെല്ലാം പാർട്ടി അനുമതി നൽകിയിട്ടുണ്ടെന്ന് എം വിഗോവിന്ദൻ പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള ആരോപണം നിയമപരമായി നേരിടുമെന്നും പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയോട് അനുബന്ധിച്ചു നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി അനുമതിയില്ലാത്തതിനാൽ നിയമനടപടിക്കു പോകുന്നില്ല എന്നാണല്ലോ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, പി.ശ്രീരാമകൃഷ്ണൻ എന്നിവർ പറയുന്നത് എന്ന ചോദ്യത്തിന് എല്ലാവർക്കും അനുമതി നൽകിയിട്ടുണ്ടെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ''സ്വപ്നയുടെ ആരോപണങ്ങളെല്ലാം ചീറ്റിപ്പോയി. തിരക്കഥയൊപ്പിച്ചുള്ള കാര്യങ്ങളാണു നടക്കുന്നത്'' അദ്ദേഹം പറഞ്ഞിരുന്നു.
മുഖ്യമന്ത്രി നിയമനടപടിക്കു പോകുമോ എന്ന ചോദ്യത്തിന് അതു മാത്രമല്ലല്ലോ മുഖ്യമന്ത്രിയുടെ ജോലി എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. അറിയുകപോലുമില്ലാത്ത ഒരാളുമായി ചേർത്ത് അവാസ്തവമായ ആരോപണമാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ''കണ്ണൂരിലെ റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന്റെ ആരോപണത്തിനുള്ള മറുപടി അദ്ദേഹത്തോടു ചോദിക്കണം. സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്ത കാര്യങ്ങളെല്ലാം മാധ്യമങ്ങളോടു പറയാനാകില്ല. ബ്രഹ്മപുരം മാലിന്യവിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു നടപടിയെടുത്തു. സഭാതർക്ക വിഷയത്തിൽ ആരെയെങ്കിലും ശത്രുവോ മിത്രമോ ആക്കിയുള്ള നിലപാടു സ്വീകരിക്കില്ല. സുപ്രീം കോടതി വിധിയടക്കം പരിഗണിച്ച് പ്രശ്നം പരിഹരിക്കുകയാണു ലക്ഷ്യം. കേരള കോൺഗ്രസുമായി (എം) നല്ല ബന്ധത്തിലാണ്'' ഗോവിന്ദൻ പറഞ്ഞു.
ജനകീയ പ്രതിരോധ ജാഥയ്ക്കു പാലാ സ്വകാര്യ ബസ് സ്റ്റാൻഡിൽ വേദിയൊരുക്കിയതു സംബന്ധിച്ച പരാതികളെക്കുറിച്ചു ചോദിച്ചപ്പോൾ എം വിഗോവിന്ദൻ പറഞ്ഞതിങ്ങനെ: ''ജനകീയ പ്രതിരോധം ഉയർത്തുമ്പോൾ ഗതാഗത തടസ്സം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉണ്ടാകും. അതു ജനം സഹിക്കേണ്ടിവരും''.-ഇതായിരുന്നു മറുപടി.
- TODAY
- LAST WEEK
- LAST MONTH
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി; മൃതദേഹത്തിന്റെ ചിത്രം വാട്സാപ് സ്റ്റാറ്റസാക്കിയ ആൺസുഹൃത്ത് അറസ്റ്റിൽ
- പ്രഭാകരന്റെ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് റേപ്പ് ചെയ്തോ? മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവിടാത്തത് തിരിച്ചടി; പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ എഐ എന്ന് ശ്രീലങ്ക; പക്ഷേ അതിനും ലക്ഷങ്ങൾ ആരാധകർ; തമിഴ് ഈഴം തിരിച്ചുവരുമോ?
- വഴിത്തിരിവായത് നീല കാറിൽ കൊണ്ടുവിട്ടെന്ന കുഞ്ഞിന്റെ മൊഴി; നീല കാറിന്റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ചാത്തന്നൂർ സ്വദേശി പത്മകുമാറിലേക്ക് എത്തി; പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ; ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി കേരളത്തെ നടുക്കിയ സംഘം
- മകൾക്ക് വിദേശത്ത് നഴ്സിങ് അഡ്മിഷന് സീറ്റിനായി ഒഇടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന വാക്ക് തെറ്റിച്ചു; പലവട്ടം ആവശ്യപ്പെട്ടിട്ടും കൊടുത്ത അഞ്ചുലക്ഷം തിരിച്ചുനൽകിയില്ല; സാമ്പത്തിക തകർച്ച കൂടിയായതോടെ പൊറുതിമുട്ടി; പ്രതികാരത്തിനായി ലക്ഷ്യമിട്ടത് റെജിയുടെ രണ്ടുകുട്ടികളെയും കിഡ്നാപ്പ് ചെയ്ത് പണം മേടിച്ചെടുക്കാൻ; പ്രതി പത്മകുമാറിന് ക്വട്ടേഷൻ സംഘത്തിന്റെ സഹായം ലഭിച്ചതായി സംശയം
- 'മാമന് കഷണ്ടിത്തലയും കണ്ണാടിയും കട്ടിമീശയും': കുട്ടി പറഞ്ഞ വിവരങ്ങൾ വച്ചൊരു സ്കെച്ച്; പത്മകുമാറിന്റെ ചുണ്ടിന്റെ ഇടതുവശത്തേക്കുള്ള ചെരിവ് പോലും കിറുകൃത്യം; കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ ഓടിച്ച ആളിന്റെയും രണ്ടുസ്ത്രീകളുടെയും രേഖാചിത്രം വരച്ചത് ദമ്പതിമാർ
- ചാത്തന്നൂർ പ്രദേശത്ത് കേബിൾ ടിവി ബിസിനസ് തുടങ്ങി; റിയൽ എസ്റ്റേറ്റ് ബിസിനസിലും കൈവെച്ചു; ബേക്കറിയിലെ കാര്യങ്ങൾ നോക്കി നടക്കുന്നത് ഭാര്യ കവിത; സ്വന്തമായി ഫാം ഹൗസും; പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിതമെന്ന് പ്രദേശവാസികൾ; തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതിയെന്ന് വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർ
- ടി-20യിൽ ഓൾ റൗണ്ട് മികവിൽ ടീം ഇന്ത്യ തന്നെ കേമന്മാർ; ഓസീസിനോട് മല്ലിടാൻ പോന്ന റൺമല ഉയർത്തിയില്ലെങ്കിലും ബൗളർമാർ തകർത്താടിയതോടെ നാലാം മത്സരത്തിൽ 20 റൺസ് വിജയം; ഇന്ത്യക്ക് പരമ്പര നേടിയെടുത്ത് യുവാക്കളുടെ പട
- വി ഡി സതീശൻ വാക്കു പാലിച്ചു; കല്യാശേരിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിന് അക്രമത്തിന് ഇരയായ യൂത്ത് കോൺഗ്രസുകാർക്ക് പുതിയ മൊബൈൽ വാങ്ങി നൽകി പ്രതിപക്ഷ നേതാവ്
- പിടിയിലായ പത്മകുമാർ ചാത്തന്നൂരിൽ ബേക്കറി നടത്തുന്നയാൾ; നല്ല നിലയിൽ ജീവിക്കുന്ന കുടുംബമെന്ന് നാട്ടുകാർ; തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വെള്ള ഡിസയർ കാർ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തി; നീലക്കാറും പ്രതിയുടെ പേരിൽ; കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്ന് പൊലീസിനോട് പത്മകുമാർ
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയർ ടേക്കർ; റിക്രൂട്ട്മെന്റ് തട്ടിപ്പിലെ ഇരകളോയെന്ന് അന്വേഷണം; ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രം വഴിത്തിരിവായി; 10 ലക്ഷം രൂപ മോചന ദ്രവ്യം ഗൾഫിൽ നിന്നും ട്രാൻസ്ഫർ ചെയ്തു? ഓയൂർ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- 'കല്ലുവാതുക്കലിൽ നിന്നും അവർ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങി'; പേടിച്ചാണ് പറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ; കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെക്കുറിച്ച് നിർണായക വിവരം; ക്രൈംബ്രാഞ്ച് സംഘം കുട്ടിയുടെ വീട്ടിൽ; റെജിയോട് വിവരങ്ങൾ തിരക്കുന്നു
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- രേഖാ ചിത്രം അങ്ങനെയെങ്കിൽ ആ സ്ത്രീയുടെ രൂപം ഇങ്ങനെയോ? ഓയൂരിലെ കിഡ്നാപ്പിങ് നടത്തിയ യുവതിയെ നിർമ്മതി ബുദ്ധി തിരിച്ചറിഞ്ഞു! കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് എഐയിൽ റെൻഡർ ചെയ്ത് എടുത്തപ്പോൾ.. ; ചിത്രം പങ്കുവച്ച് നടിമാരും; ആ എ ഐ ബുദ്ധിക്ക് പിന്നിൽ ആരെന്നത് അജ്ഞാതം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- അബുദാബിയിലുള്ള ജ്യേഷ്ഠൻ ഭൂമി വാങ്ങാനും വീട് നിർമ്മിക്കാനും അയച്ചുനൽകിയ പണം ദുരുപയോഗം ചെയ്തെന്ന പരാതി കുടുംബത്തിലുണ്ടെന്ന സംശയം; ഇതിനൊപ്പം നഴ്സിങ് റിക്രൂട്ട്മെന്റ് മാഫിയയും അന്വേഷണ പരിധിയിൽ; ഓയൂരിൽ അന്വേഷണം സാമ്പത്തികത്തിലേക്ക്; അച്ഛന്റെ മൊഴി എടുക്കൽ നിർണ്ണായകമാകും; ഇനി നിർണ്ണായക നീക്കങ്ങൾ
- പിടിയിലായ പത്മകുമാർ ചാത്തന്നൂരിൽ ബേക്കറി നടത്തുന്നയാൾ; നല്ല നിലയിൽ ജീവിക്കുന്ന കുടുംബമെന്ന് നാട്ടുകാർ; തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വെള്ള ഡിസയർ കാർ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തി; നീലക്കാറും പ്രതിയുടെ പേരിൽ; കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്ന് പൊലീസിനോട് പത്മകുമാർ
- അമേരിക്കൻ യന്ത്രം തോറ്റിടത്ത് തുരന്നു കയറി വിജയിച്ച വീരന്മാർ; എലിയെ പോലെ കയറിയിരുന്ന് ഉളിയും ചുറ്റികയും കരണ്ടിയുമായി ഇരുമ്പുകുഴൽപാതക്കുള്ള അവസാന മീറ്ററുകൾ തുരന്നവർ; 'ഞങ്ങൾ ചെയ്തത് രാജ്യത്തിന് വേണ്ടി'; പ്രതിഫലം വേണ്ടെന്ന് സിൽക്യാര ദൗത്യം വിജയിപ്പിച്ച റാറ്റ് മൈനേഴ്സ്
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
- ഭാര്യയുടെ ശമ്പളം മൊത്തം വിഴുങ്ങാൻ സമ്മതിക്കാത്തത് കുടുംബ പ്രശ്നങ്ങൾക്ക് തുടക്കമിട്ടു; കുറ്റസമ്മതത്തിലൂടെ വധശിക്ഷ ഒഴിവാക്കി നെവിൻ; മലയാളി നേഴ്സിനെ കൊന്ന നെവിന് ഇനി ജയിൽ മോചനമില്ല; മെറിൻ കൊലക്കേസിൽ ഭർത്താവ് ഇനി ആജീവനാന്തം അമേരിക്കൻ ജയിലിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്