പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മാണി ഇടത് മുന്നണിയിൽ എത്തിയേക്കും; മെരുകാത്ത സിപിഐയ്ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു; ലീഗിനെ കൂടി എത്തിക്കാനും നീക്കം സജീവം; ബിജെപി നിർണ്ണായക ശക്തിയാകുമെന്ന സൂചന പുറത്ത് വന്നതോടെ ന്യൂനപക്ഷ തുറുപ്പ് വീശി സിപിഐ(എം) നീക്കം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎം മാണിയുടെ കേരളാ കോൺഗ്രസിനെ എന്ത് എതിർപ്പും അവഗണിച്ച് ഇടതുപക്ഷത്ത് എത്തിക്കാൻ സിപിഎമ്മിനുള്ളിൽ ധാരണയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വളർച്ച ആശങ്കയുണ്ടാക്കുന്നതാണെന്ന് സിപിഐ(എം) തിരിച്ചറിയുന്നു. പാർട്ടിയുടെ അടിത്തറ ശക്തമാണെങ്കിലും പരമ്പരാഗത വോട്ടുകൾ കൈവിടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ക്രൈസ്തവരാഷ്ട്രീയത്തിന്റെ വക്താക്കളായ കേരളാ കോൺഗ്രസ് മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് കരുത്താകും. ഇതിനൊപ്പം മുസ്ലിം ലീഗിലേക്കും സിപിഐ(എം) കണ്ണുവയ്ക്കുന്നു. ഇതിന്റെ ഭാഗമായി മുസ്ലിം ലീഗിനെ വർഗ്ഗീയ കക്ഷിയായി കുറ്റപ്പെടുത്തുന്ന പരമാർശങ്ങൾ സിപിഐ(എം) ഒഴിവാക്കും. ഈ നീക്കങ്ങളെ സിപിഐ അനുകൂലിക്കില്ലെന്നും സിപിഐ(എം) തിരിച്ചറിയുന്നു. അങ്ങനെ വന്നാൽ സിപിഐയുടെ എതിർപ്പ് അവഗണിച്ചും ഇടത് മുന്നണി വിപുലീകരണവുമായി മുന്നോട്ട് പോകാനാണ് സിപിഐ(എം) തീരുമാനം.
കേരളത്തിൽ തുടർ ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യമിടുന്നത്. ബിജെപിയുടെ വളർച്ച അതിനുള്ള സാഹചര്യം ഒരുക്കും. കോൺഗ്രസിന് അനുകൂലമായ ഭൂരിപക്ഷ വോട്ടുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിക്ക് അനുകൂലമായി. കേരളത്തിലുടനീളം വലിയ വോട്ട് വർദ്ധന ബിജെപിക്കുണ്ടായി. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും സിപിഐ(എം) വോട്ടുകളിലും വിള്ളൽ വീണു. ഈ സാഹചര്യത്തിൽ ക്രൈസ്തവരുടെ പിന്തുണ അനിവാര്യതയാണ്. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനെയാണ് ക്രൈസ്തവ വിഭാഗത്തിന് കൂടുതൽ താൽപ്പര്യം. ഫ്രാൻസിസ് ജോർജിനെ കൊണ്ടുവന്നുള്ള പരീക്ഷണം ഫലിക്കാത്തത് ഈ സാഹചര്യത്തിലാണ്. അതിനാൽ കോട്ടയത്തിന്റേയും ഇടുക്കിയുടേയും മനസ്സ് അനുകൂലമാക്കാൻ മാണിയാണ് നല്ലതെന്ന് സിപിഐ(എം) തിരിച്ചറിയുന്നു. ഇതിനൊപ്പം ബിജെപിയുമായി മാണി അടുക്കുമെന്നതിന്റെ സൂചനകളേയും ആശങ്കയോടെയാണ് സിപിഐ(എം) കാണുന്നത്.
ബിജെപിയും വെള്ളാപ്പള്ളി നടേശനും അടുത്തത് സിപിഎമ്മിന് തെക്കൻ കേരളത്തിൽ ചെറിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് കൂടി ബിജെപി പക്ഷത്ത് എത്തിയാൽ അവർ നിർണ്ണായക ശക്തിയാകും. ബിജെപിയെ വളർത്താതെ അവരുമായി മത്സര സാഹചര്യമൊരുക്കി ജയിക്കുകയാണ് സിപിഐ(എം) ലക്ഷ്യം. അതിനായി ന്യൂനപക്ഷ വോട്ടുകളെ അനുകൂലമാക്കാനാണ് നീക്കം. ദേശീയ തലത്തിൽ കോൺഗ്രസ് തിരിച്ചടി നേരിടുകയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. മോദി ഭരണത്തിന് അവസാനമുണ്ടായാൽ പോലും അത് പ്രാദേശീക കക്ഷികളായ തൃണമൂലിന്റെയും ജനതാദള്ളുകളുടേയും ഇടത് ശക്തികളുടേയും ശ്രമ ഫലമാകും. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ തകർന്നടിയുന്ന കോൺഗ്രസിനെ കേരളം പിന്തുണയ്ക്കില്ലെന്ന കണക്ക് കൂട്ടലിലാണ് ഇടതു പക്ഷം. ഇതുറപ്പാക്കാൻ ന്യൂനപക്ഷത്തെ മുഴുൻ ഇടത് മുന്നണിയിലെത്തിക്കാനാണ് തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ 91 സീറ്റു നേടി എൽഡിഎഫ് കുതിച്ചുവെങ്കിലും പാർട്ടിക്കും മുന്നണിക്കും പല ജില്ലകളിലും ക്ഷീണമുണ്ടായി എന്നു സിപിഐ(എം). ജില്ലകളിലെയും നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടിങ്ങിനെക്കുറിച്ചുള്ള സിപിഐ(എം) സംസ്ഥാന കമ്മിറ്റിയുടെ ഇഴകീറിയുള്ള വിശകലനത്തിലാണു ദൗർബല്യങ്ങൾ തെളിഞ്ഞുവരുന്നത്. എൻഡിഎയുടെ കുതിപ്പ് യുഡിഎഫിന്റെ തകർച്ചയ്ക്കും അതുവഴി എൽഡിഎഫിന്റെ കുതിപ്പിനും വഴിയൊരുക്കി എന്നാണു പാർട്ടിയുടെ വിലയിരുത്തൽ നൽകുന്ന പൊതു സൂചന. എൻഡിഎ ചില ജില്ലകളിൽ എൽഡിഎഫിനെയും പിറകോട്ടടിച്ചുവെന്നും സിപിഐ(എം) സമ്മതിക്കുന്നു. ഈ സാഹചര്യത്തിലാണ് ലീഗിനേയും കേരളാ കോൺഗ്രസിനേയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ. കൊല്ലത്ത് കഴിഞ്ഞ 2011ലെ നെയമസഭാ തിരഞ്ഞെടുപ്പിൽ 3.58% വോട്ടു നേടിയ ബിജെപി ഈ തിരഞ്ഞെടുപ്പിൽ 13.19% ആയി വർധിപ്പിച്ചു.
യുഡിഎഫിനു പോയ വോട്ട് ബിജെപിക്കു കിട്ടി. ആലപ്പുഴയിൽ ബിജെപിക്ക് 2011 ൽ 3.41% വോട്ടാണു കിട്ടിയത് എങ്കിൽ ഇത്തവണ അത് 16.85% ആയി. ഇടുക്കിയിലും ബിജെപിയാണു വലിയ മുന്നേറ്റമുണ്ടാക്കിയത്. ബിഡിജെഎസിന്റെ ഇടപെടൽ ചെറുക്കുന്നതിൽ സിപിഎമ്മിനു പോരായ്മ ഉണ്ടായിയെന്നാണ് വിലയിരുത്തൽ. മലപ്പുറം ജില്ലയിലേതു പൊതുവിൽ നല്ല പ്രകടനം. 34.66 ശതമാനത്തിൽനിന്നു 41.20% ആയി വോട്ടുവിഹിതം കൂടി. യുഡിഎഫിന് 54.16% ഉണ്ടായിരുന്നതു 47.05% ആയി കുറഞ്ഞു. ബിജെപിക്കു രണ്ടരശതമാനത്തോളം വോട്ടു കൂടി. കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ ബിജെപിയുടെ കടന്നുകയറ്റവും വെല്ലുവിളിയാണ്. ജില്ലയിൽ ബിജെപിയുടെ വോട്ടുവിഹിതം 2011 ലെ 18.85 ശതമാനത്തിൽനിന്ന് 21.35% ആയി കൂടി.
ലീഗും കേരളാ കോൺഗ്രസും ഇടത് മുന്നണിയിൽ എത്തുന്നതിനെ സിപിഐ ഒരിക്കലും അനുകൂലിക്കില്ലെന്ന് സിപിഐ(എം) കണക്ക് കൂട്ടുന്നുണ്ട്. മാണിയേയും ലീഗിനേയും സ്വാഗതം ചെയ്ത് ദേശാഭിമാനിയിൽ വന്ന മുഖപ്രസംഗത്തിനെതിരെ സിപിഐ ജനയുഗത്തിലൂടെ മറുപടി നൽകിയിരുന്നു. മാണിയെ അഴിമതിക്കാരനായും ലീഗിനെ വർഗ്ഗീയ കക്ഷിയായും സിപിഐ ഉയർത്തിക്കാട്ടുന്നു. എന്നാൽ കോൺഗ്രസിന്റെ വലതുപക്ഷം വ്യതിയാനെ വളരെ മുമ്പേ സ്വീകരിച്ച സിപിഐ ഈ നിലപാട് എടുക്കുന്നത് ആത്മാർത്ഥയോടെയല്ല. ഇടതുപക്ഷത്തെ സ്ഥാനം ചുരുങ്ങുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം. സിപിഐയക്ക് സ്വന്തമായി വലിയ കരുത്തൊന്നുമില്ല. എന്നാൽ കേരളാ കോൺഗ്രസിനും ലീഗിനും ശക്തമായ വോട്ട് ബാങ്കുണ്ട്. അതിനാൽ സിപിഐ പോയി അവർ വരട്ടേ എന്നാണ് സിപിഐ(എം) ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. ഇതിനെ വി എസ് അച്യുതാനന്ദൻ എതിർക്കുമെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ വിഎസിന്റെ എതിർപ്പ് കാര്യമായി എടുക്കില്ല.
ആർ ബാലകൃഷ്ണപിള്ളയുമായി വിഎസിന് ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ പിള്ളയുമായി തെരഞ്ഞെടുപ്പ് സഹകരണം സാധ്യമായി. വിമർശനങ്ങളൊന്നും വി എസ് നടത്തിയതുമില്ല. പിള്ള അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ്. മാണിക്കെതിരെയുള്ളത് ആരോപണങ്ങൾ മാത്രവും. ലീഗിനെ വർഗ്ഗീയ കക്ഷിയായി നിലവിലെ സാഹചര്യത്തിൽ ആർക്കും ചിത്രീകരിക്കാൻ കഴിയില്ല. മുസ്ലിം യുവാക്കളെ രാഷ്ട്രീയത്തിൽ പിടിച്ചു നിർത്തി തീവ്രവാദത്തെ ചെറുക്കുന്നവരാണ് ലീഗുകാർ. അതുകൊണ്ടാണ് തീവ്ര സംഘടനകൾക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ആകർഷിക്കാൻ കഴിയാത്തതെന്ന തിയറിയാകും സിപിഐ(എം) സജീവമാക്കുക. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുമായി സിപിഐ(എം) അനൗദ്യോഗിക ചർച്ച തുടങ്ങി കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ലീഗിനേയും കേരളാ കോൺഗ്രസിനേയും ഇടത് പക്ഷത്ത് എത്തിക്കാനാണ് നീക്കം. ഇതിൽ യുഡിഎഫിന് പുറത്തുള്ള കേരളാ കോൺഗ്രസിനെ ഇടത് പക്ഷത്തേക്ക് എടുക്കേണ്ടി വരുമെന്ന് സിപിഐ(എം) തിരിച്ചറിയുന്നുമുണ്ട്.
കേരളാ കോൺഗ്രസുമായുള്ള അനൗദ്യോഗിക ചർച്ചകളിൽ രണ്ട് ലോക്സഭാ സീറ്റിൽ മത്സരിക്കാൻ അവസരം നൽകാമെന്ന് സിപിഐ(എം) വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയവും ഇടുക്കിയുമാണ് കേരളാ കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ ജോയ്സ് ജോർജിന്റെ സിറ്റിങ് സീറ്റാണ് ഇടുക്കി. ഈ സാഹചര്യത്തിൽ കോട്ടയവും പത്തനംതിട്ടയും ഉറപ്പായി നൽകാമെന്നാണ് സിപിഐ(എം) പക്ഷം. ലീഗ് വന്നാൽ മലപ്പുറവും പൊന്നാനിയും വിട്ടു നൽകും. നിലവിൽ സിപിഐയാണ് മലപ്പുറത്ത് മത്സരിക്കുന്നത്. ലീഗെത്തിയാൽ കോഴിക്കോടും വടകരയും വയനാടും ഇടത് ജയമുറപ്പാണെന്ന് സിപിഐ(എം) വിലയിരുത്തൽ. കാസർഗോഡും സീറ്റ് എളുപ്പത്തിൽ നിലനിർത്താനാകും. കണ്ണൂരും ലീഗ് നിർണ്ണായക ശക്തിയാണ്. ഇതിലൂടെ മലപ്പുറത്തെ ഇടത് കോട്ടയാക്കാമെന്നാണ് സിപിഐ(എം) പക്ഷം. അതിനാൽ ലീഗിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും സിപിഐ(എം) തയ്യാറാകും. ഇതിനെ സിപിഐ എതിർത്താൽ അവർ മുന്നണിക്ക് പുറത്ത് പോകട്ടെയെന്നാണ് വിലയിരുത്തൽ.
ബിജെപിയുമായി താരതമ്യം ചെയ്യുമ്പോൾ ലീഗിനെ വർഗ്ഗീയ കക്ഷിയായി കണക്കാക്കാൻ കഴിയില്ല. ബിജെപിയുടെ അജണ്ടയെ ചെറുക്കാൻ ന്യൂനപക്ഷമാണ് അനിവാര്യത. അത് ഉറപ്പിക്കാനാണ് സിപിഐ(എം) നീക്കം. അതിനായി യുഡിഎഫിലെ പ്രശ്നങ്ങൾ സമർത്ഥമായി ഉപയോഗിക്കും. ഇതിനിടെയിൽ സിപിഐ പോയാലും കുഴപ്പമില്ലെന്നാണ് വിലയിരുത്തൽ. സിപിഐ(എം) അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കുന്നവരെ സിപിഐ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. എറണാകുളത്തും കാസർഗോഡും സിപിഐ നീക്കം വലിയ പ്രശ്നമാണ്. വിമതരുമായി കൂട്ടുകൂടരുതെന്ന് അവശ്യപ്പെട്ടിട്ടും സിപിഎമ്മിനെ തകർക്കാനാണ് സിപിഐയുടെ ശ്രമം. ഇതും കൂടി കണക്കിലെടുത്താണ് ഇടത് മുന്നണിയിൽ നിന്ന് സിപിഐയെ മാറ്റി ലീഗിനേയും കേരളാ കോൺഗ്രസിനേയും ലക്ഷ്യമിട്ട് സിപിഐ(എം) ചർച്ചകൾ സജീവമാക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്