സ്വർണ്ണക്കടത്ത് വിവാദവും ബിനീഷ് കോടിയേരി കേസുമെല്ലാം സർക്കാർ പ്രതിച്ഛായയെ ബാധിച്ചെങ്കിലും പരമ്പരാഗത വോട്ടുബാങ്കിനെ ബാധിക്കില്ല; ജലീലിനെതിരായ ഖുർആൻ വിവാദം മുസ്ലിം സമൂഹത്തിൽ പിന്തുണ വർദ്ധിക്കാൻ ഇടയാക്കും; ജോസ് കെ മാണി കൂടി മുന്നണിയിലേക്ക് എത്തിയാൽ മധ്യകേരളത്തിൽ എൽഡിഎഫിന്റെ അടിത്തറ കൂടുതൽ ശക്തമാകും; ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിച്ചതും സൗജന്യ റേഷൻ വിതരണവും തുണയാകും; വിവാദങ്ങൾക്ക് നടുവിലും തുടർഭരണ പ്രതീക്ഷയിൽ എൽഡിഎഫ്
എം മനോജ് കുമാർ
തിരുവനന്തപുരം: ഡിസംബറിൽ വരുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും തൊട്ടു തന്നെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ഒപ്പം നിൽക്കുമെന്ന് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. സ്വർണ്ണക്കടത്തിൽ സർക്കാരിലെ ഉന്നതർക്ക് ബന്ധമുണ്ടെന്ന വസ്തുത വെളിയിൽ വന്നതും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി.ജലീലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയമായ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് തുടർ ഭരണ സാധ്യതകൾ മങ്ങിയിട്ടില്ലെന്നാണ് ഇടത് മുന്നണി വിലയിരുത്തൽ. ശക്തമായ മുന്നണി ബന്ധങ്ങളും പരമ്പരാഗത വോട്ടുബാങ്കുകളിൽ നിലവിലെ പ്രശ്നങ്ങളും ഒരു ചലനവും സൃഷ്ടിക്കാത്തതും തിരഞ്ഞെടുപ്പിൽ മുന്നണിയെ തുണയ്ക്കും എന്ന് തന്നെയാണ് മുന്നണിയുടെ വിലയിരുത്തൽ.
ജലീൽ പ്രശ്നത്തിൽ മുസ്ലിം സമൂഹത്തിൽ മന്ത്രി ജലീലിനു അനുകൂലമായി ചലനം വന്നിട്ടുണ്ട്. ഇത് ഇടതുമുന്നണിയെ ലോക്കൽ ബോഡിയിലും നിയമസഭാ തിരഞ്ഞെടുപ്പിലും തുണയ്ക്കും. ജോസ് കെ മാണിയുടെ വരവ് ഉണ്ടായാൽ നാല് നിയമസഭാ സീറ്റ് എങ്കിലും ഇടത് മുന്നണിക്ക് അധികം ലഭിക്കും. നിലവിൽ ജോസ് കെ മാണി ഇടതുമുന്നണിക്ക് ഒപ്പമാണ്. ധാരണകളും സഖ്യവും തമ്മിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. സ്വർണ്ണക്കടത്ത് ക്ഷീണമുണ്ടാക്കിയെങ്കിലും ആശാവഹമായ ചില കാര്യങ്ങൾ കേരള രാഷ്ട്രീയത്തിൽ സംഭാവിച്ചിട്ടുണ്ട്. ഇത് മുന്നണിക്ക് അനുകൂലമാണ്. തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനും ഭരണം തിരികെ പിടിക്കാനും ഈ രാഷ്ട്രീയ സംഭവങ്ങൾ സഹായിക്കും എന്നാണ് മുന്നണിയുടെ വിലയിരുത്തൽ. രാഷ്ട്രീയ ഘടകങ്ങൾ ഇടത് മുന്നണിക്ക് അനുകൂലമാണ്. വട്ടിയൂർക്കാവും കോന്നിയും യുഡിഎഫ് കയ്യിലിരുന്ന നിയമസഭാ സീറ്റുകളാണ്. ഉപ തിരഞ്ഞെടുപ്പ് വന്നപ്പോൾ രണ്ടു സീറ്റും തിരികെ പിടിച്ചത് ഇടതുമുന്നണിയാണ്. സ്വർണ്ണക്കടത്ത് കേസിലും അനുബന്ധ സംഭവങ്ങളിലും പ്രതിച്ഛായ നഷ്ടമായെങ്കിലും പരമ്പരാഗത വോട്ടു ബാങ്കുകളിൽ ഇത് ഒരു ചലനവും സൃഷ്ടിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.
തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ ശക്തമായ മുൻതൂക്കം നിലവിൽ ഇടത് മുന്നണിക്ക് തന്നെയാണ്. പ്രാദേശിക പ്രശ്നങ്ങൾ ആണ് ഈ തിരഞ്ഞെടുപ്പിൽ ജയസാധ്യതകൾ നിർണ്ണയിക്കുന്നത് എന്നതിനാൽ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാൻ പ്രയാസമില്ലെന്നാണ് വിലയിരുത്തൽ. ജോസ് കെ മാണിയെ പിണക്കിയത് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കടുത്ത തിരിച്ചടിക്ക് വഴിവെക്കും. മധ്യ കേരളത്തിൽ ഇടതുമുന്നണിയുടെ നില ശക്തമാക്കാൻ കേരളാ കോൺഗ്രസ് ഒപ്പമുള്ളത് സഹായിക്കും. ശക്തമായ പാർട്ടികൾ ഒപ്പമുള്ളത് കൂടാതെ ജോസ് കെ മാണികൂടി ഇടതുമുന്നണിക്ക് ഒപ്പം വന്നത് ജയസാധ്യതകൾ ഭദ്രമാക്കിയിട്ടുണ്ട്.
ആദ്യം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും അത് ആയുധമാക്കി നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം കൊയ്യാൻ കഴിയും എന്നാണ് മുന്നണി വിലയിരുത്തൽ. ലോക്ക് ഡൗൺ കാലത്ത് തുടർച്ചയായി സൗജന്യ റേഷൻ നല്കിയതും കിറ്റ് വിതരണം തുടരുന്നതുമെല്ലാം താഴത്തെ തട്ടിൽ സ്ഥിതി ഭദ്രമാക്കിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നമല്ല. ലോക്ക് ഡൗൺ കാലത്ത് സഹായ വിതരണങ്ങൾ ഒരു മുടക്കവും കൂടാതെ നടത്തിയിട്ടുണ്ട്. ക്ഷേമ പെൻഷൻ വിതരണവും പെൻഷൻ വിതരണവും ഒന്നും മുടങ്ങിയിട്ടില്ല. കോവിഡുമായി ബന്ധപ്പെട്ടു സൗജന്യ കിറ്റ് വിതരണം നാല് മാസത്തേക്ക് നീട്ടിയതും സർക്കാരിനെ തുണയ്ക്കാൻ പര്യാപ്തമാണ്.
മുസ്ലിം ലീഗ് യുഡിഎഫിന് ഒപ്പമാണെങ്കിലും സ്വർണ്ണക്കടത്തിലെ ഖുറാൻ വിവാദം ലീഗിനും യുഡിഎഫിനും കനത്ത തിരിച്ചടി സമ്മാനിച്ചിട്ടുണ്ട്. ഈ രാഷ്ട്രീയ തിരിച്ചടി മനസിലാക്കിയാണ് ഖുറാൻ വിവാദത്തിൽ ലീഗ് നേതാക്കൾ പിന്നോക്കം പോയത്. ഇത് ഇടതുമുന്നണിക്ക് മുസ്ലിം വോട്ടു ബാങ്കുകളിൽ പിന്തുണ ഉയർത്താൻ പര്യാപ്തമാക്കിയിട്ടുണ്ട്. നയതന്ത്ര വഴിയിൽ ഖുറാന് ഒപ്പം സ്വർണം വന്നു എന്ന് ലീഗ് നേതാക്കൾ കൂടി ഏറ്റു പിടിച്ചത് മുസ്ലിം ജനസാമാന്യത്തിൽ ശക്തമായ വികാരം ലീഗിനും യുഡിഎഫിനും എതിരെ വന്നിട്ടുണ്ട്. ഇത് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടത് അനുകൂല വോട്ടുകൾ ആയി മാറും. പൗരത്വ പ്രശ്നത്തിൽ മുസ്ലിം വിഭാഗത്തിനൊപ്പം ശക്തമായി നിലകൊണ്ടത് സിപിഎമ്മാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കൂടി പിണക്കിയാണ് ഗവർണറുടെ അനുമതി പോലും തേടാതെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതും മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഇടതുമുന്നണിക്കുള്ള പിന്തുണ ഉറച്ചതാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് വരുന്ന ലോക്കൽ ബോഡി-നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഒപ്പം നിൽക്കുമെന്ന് ഇടതു മുന്നണിയുടെ കണക്കുകൂട്ടൽ വരുന്നത്.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ചാൽ ആത്മവിശ്വാസത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയും. യുഡിഎഫ് എന്നാൽ കോൺഗ്രസും ലീഗും മാത്രമായി മാറി. മറ്റുള്ളത് താരതമ്യേന ചെറിയ കക്ഷികളാണ്. കോൺഗ്രസും ലീഗും കേരളാ കോൺഗ്രസും അടങ്ങുന്ന ശക്തമായ യുഡിഎഫ് ആയിരുന്നു മുൻപ് ഉണ്ടായിരുന്നത്. ശാക്തിക ബലാബലത്തിൽ ഇപ്പോൾ ശക്തമായി നിലകൊള്ളുന്നത് ഇടത് മുന്നണിയാണ്. നിലവിലെ കക്ഷികൾ ഒന്നും ഇടത് മുന്നണിയെ വിട്ടു പോയിട്ടില്ല. മറിച്ച് കൂടുതൽ യുഡിഎഫ് കക്ഷികൾ ഇടതുമുന്നണിയിലേക്ക് എത്തുകയാണ് ചെയ്തത്. പല മണ്ഡലങ്ങളിലും എൽജെഡിക്ക് ശക്തമായ വോട്ടു ബാങ്ക് ഉണ്ട്. സിപിഎമ്മിന് ശക്തി കുറഞ്ഞ മണ്ഡലങ്ങളിൽ വിജയത്തിന് ഈ വോട്ടുകൾ ഇടതുമുന്നണിക്ക് ജയം നൽകാൻ പര്യാപ്തമാണ്. ജനതാദൾ സെക്യുലറും ഇടത് മുന്നണിക്ക് ഒപ്പം അടിയുറച്ച് നിലകൊള്ളുന്നു. പല മണ്ഡലങ്ങളിലും ജനതാദളിന് സ്വാധീനമുണ്ട്. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള രണ്ടു ജനതാദളും ഇടത് മുന്നണിയിലാണ്.
ആർഎസ്പിയുടെ കോവൂർ കുഞ്ഞുമോൻ വിഭാഗവും ഇടത് മുന്നണിയിലുണ്ട്. മറ്റൊരു ന്യൂനപക്ഷ കക്ഷിയായ ഐഎൻഎല്ലിനും പല നിയമസഭാ മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനമുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നു ആരോപണം വന്നെങ്കിലും കാരാട്ട് റസാഖിനും പി.ടി.എ.റഹിമിനുമൊക്കെപല ലീഗ് നേതാക്കളെക്കാൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുണ്ട്. ബാലകൃഷ്ണപിള്ള ഇപ്പോഴും ഇടതു മുന്നണിയിൽ തന്നെയാണ്. എൻഎസ്എസ് വോട്ടുകൾ ചില മണ്ഡലങ്ങളിൽ പിള്ളയുടെ വഴിയെ വരും. എൻസിപി ഇടത് മുന്നണി ഘടകകക്ഷിയാണ്. എൻസിപി യ്ക്കും ചെറുതല്ലാത്ത വോട്ടു ബാങ്കുണ്ട്. ചില മണ്ഡലങ്ങളിൽ വിജയം നിലനിർത്താൻ ഈ വോട്ടുകൾ സിപിഎമ്മിനെ തുണയ്ക്കും. കെ.ടി.ജലീലിനും മലപ്പുറത്ത് സ്വാധീനമുണ്ട്. ലീഗിനെ അടിക്കാനുള്ള ഏറ്റവും മികച്ച ആയുധമായാണ് ജലീലിനെ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഉപയോഗിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറെറ്റും ജലീലിനെ ചോദ്യം ചെയ്തെങ്കിലും സിപിഎം ജലീലിന്റെ പിന്നിൽ ഉറച്ച് നിൽക്കുകയാണ്. ജലീലിന്റെ പിന്നിലെ ശക്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാലാരാണ്.
കാന്തപുരം സിപിഎമ്മിന് ഒപ്പമാണ്. കാന്തപുരവും സിപിഎമ്മും തമ്മിലെ പാലമാണ് കെ.ടി.ജലീൽ. ഈ ബന്ധത്തിന്റെ പുറത്ത് തന്നെയാണ് സ്വർണ്ണക്കടത്ത് കേസിൽ ജലീലിനെ കേന്ദ്ര ഏജൻസികൾ പിടിവിടാതെ പിന്നാലെ കൂടുന്നത്. പക്ഷെ ഇതൊന്നും സിപിഎം കണക്കിലെടുത്തിട്ടില്ല. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും-നിയമസഭാ തിരഞ്ഞെടുപ്പിലും കാന്തപുരം വിഭാഗം വോട്ടുകൾ ഇടതുമുന്നണിക്ക് വീഴുമെന്നു സിപിഎമ്മിന് ഉറപ്പുണ്ട്. ഇതൊക്കെ കൊണ്ട് തന്നെയാണ് ഇഡി ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴും എൻഐഎ ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴും തലയിൽ മുണ്ടിട്ടു പോയി നാണം കെടുത്തിയ ജലീലിനു പിന്നിൽ സിപിഎം ഉറച്ച് പിന്തുണയുമായി നിൽക്കുന്നത്. കേരളാ കോൺഗ്രസിന്റെ സ്കറിയാ തോമസിനും ചില മണ്ഡലങ്ങളിൽ എങ്കിലും സ്വാധീനമുണ്ട്. മൈക്രോ ഫിനാൻസ് കേസ് ഉയർന്നു വന്നതുമുതൽ എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സർക്കാരിന്റെ കക്ഷത്തിലാണ്.
മൈക്രോ ഫിനാൻസ് കേസ് ആയുധമാക്കിയതോടെ വെള്ളാപ്പള്ളി നടേശൻ സാഷ്ടാംഗം കീഴടങ്ങി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെ ലഭിച്ച ഒരു സീറ്റ് വെള്ളാപ്പള്ളി നടേശന്റെ കാരുണ്യം കാരണമാണ്. ആലപ്പുഴ മാത്രമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് സീറ്റ് ലഭിച്ചത്. വെള്ളാപ്പള്ളി അരയും തലയും മുറുക്കി നിന്നതോടെയാണ് ആലപ്പുഴ വിജയം നേടാൻ സിപിഎമ്മിന് കഴിഞ്ഞത്. അതെ വെള്ളാപ്പള്ളി ഇപ്പോഴും കക്ഷത്ത് തന്നെയുണ്ട്. ഇതൊന്നും കൂടാതെ ബോണസ് ആയാണ് ഇടതുമുന്നണിയിലേക്ക് കേരള കോൺഗ്രസ് മാണി വിഭാഗം കൂടി ചാഞ്ഞു നിൽക്കുന്നത്. ലോക്കൽ ബോഡിയിലും നിയമസഭയിലും ഇടതുമുന്നണിയുടെ ജയം ഉറപ്പിക്കാൻ ഇതെല്ലാം ധാരാളം എന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. കൃത്യമായ ഈ രാഷ്ടട്രീയ കണക്കുകൂട്ടൽ യുഡിഎഫ് കണക്കുകളെക്കാൾ മുകളിൽ നിൽക്കുന്നതുമാണ്. സ്വർണ്ണക്കടത്തും കെടി.ജലീലും ബിനീഷ് കോടിയേരി പ്രശ്ന്ങ്ങൾ ഒന്നും തന്നെ സിപിഎമ്മിന്റെ പരമ്പരാഗത വോട്ടു ബാങ്കുകളിൽ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന ഉറച്ച വിശ്വാസവും സിപിഎമ്മിനുണ്ട്. ഇതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ വിജയം എന്ന് എന്ന് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ വരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്